മുംബയിൽ ചെന്നൈയിൽ
കൊച്ചിയിൽ ദില്ലിയിൽ
ഏതുഷ്ണഭൂവിലിറങ്ങിയാലും
പാട്ടിന്റെ തേനും
വിതുമ്പലുമായൊരു
ഏതാണീ പൂങ്കുയിൽ
വിട്ടുമാറാതെന്റെ
കൂടെ പറക്കുന്ന സുസ്‌നേഹമേ
ഏതാണ് നീയെൻ
മനസ്സിൽ വസിക്കുന്ന
വേദനിക്കുന്ന മലയാളമോ
നൂറായി കീറിയെറിഞ്ഞു
വേനൽക്കാലം -
ക്കായലിൽ വീണ നിലബാല്യമോ?
പുസ്തകം തെണ്ടി
പുരാതന കാവ്യങ്ങൾ
മൊത്തിക്കുടിച്ചൊരെൻ കൗമാരമോ
വിപ്ലവജ്വാലയെ പ്രേമിച്ചു പൊള്ളിയ
രക്തത്തിളപ്പുള്ള യൗവനമോ?
രണ്ടു ശാസിക്കുന്ന കണ്ണുകൾ മുന്നിലെ
കണ്ണാടിയിൽ ദേ തെളിയുന്നു
നേരെ നടത്തുന്ന കണ്ണുകൾ സ്നേഹിച്ചു
തീരാതെ കത്തുന്ന നക്ഷത്രങ്ങൾ