സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂൾ ,കുന്നംകുളം ഉപജില്ല.

തുറമുഖ കേന്ദ്രീകൃത വിനിമയങ്ങളുടേയും മത-സംസ്കാര സംഗമങ്ങളുടേയും ചരിത്രമുറങ്ങുന്ന മണ്ണിൽ അടിസ്ഥാനവർഗ്ഗത്തിന്റെ ആശ്രയമായ വിദ്യാകേന്ദ്രം.

         കുന്നുകൾ,താഴ്വരകൾ,തടങ്ങൾ,വയലുകൾ. തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം ഇങ്ങനെയാണ്. കുന്നുകളിൽ ചെങ്കല്ലും കരിങ്കല്ലും ഉണ്ട്; വയലുകളിൽ കളിമണ്ണും. കാലങ്ങൾക്ക് മുമ്പ് ഈ കുന്നുകൾക്ക് ഇപ്പോഴുള്ളതിനേക്കാൾ ഉയരമുണ്ടായിരുന്നു. തടങ്ങളും വയലുകളും ജലാശയങ്ങളായിരുന്നു. ജലാശയങ്ങൾ പരസ്പരബന്ധിതമാണ്. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തി തീരദേശത്തിന്റെ സ്വഭാവം കാണിക്കുന്ന പൂഴി പ്രദേശമാണ് . കടലിൽ നിന്ന് പത്തേമാരികളും നൗകകളും ജലാശയങ്ങളിലൂടെ കുന്നുകൾ ചുറ്റി ഈ ദേശങ്ങളിലെ തുറൈകളിൽ (തുറമുഖങ്ങളിൽ) എത്തിച്ചേർന്നു. താഴ്വരകളിൽ വിളഞ്ഞ മലഞ്ചരക്കുകളും കാതൽ നിറഞ്ഞ മര ഉരുപ്പിടികളും വിദേശരാജ്യങ്ങളിൽ പ്രിയം നേടി. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ കേന്ദ്ര പ്രദേശമായ മറ്റം കാലങ്ങൾക്ക് മുമ്പേ വാണിജ്യകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നീ നിലകളിൽ പുകഴ്പ്പെറ്റ നാടായിരുന്നു.
         മറ്റത്തിന്റെ തെക്ക് ഭാഗത്ത്  ഇന്ന് വാക എന്ന പേരിൽ അറിയപ്പെടുന്ന കര സംഘകാല കൃതികളിൽ പരാമർശ്ശിക്കപ്പെടുന്ന, മുസിരസിന് 300 സ്റ്റേഡിയ അകലെയുള്ള വാകൈപെരുന്തുറൈ എന്ന കേഴ്വിക്കേട്ട തുറമുഖമാണെന്ന് മധ്യകാല കേരളചരിത്രത്തിൽ പഠനം നടത്തിയ പ്രൊഫ. പി. നാരായണമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട് . കണ്ടാണശ്ശേരിയിലെ തുറങ്കരയും നമ്പഴിക്കാടും പേരിൽതന്നെ ഒരു തുറമുഖത്തിന്റെ തിരുശേഷിപ്പുകൾ‌ സൂക്ഷിയ്ക്കുന്ന സ്ഥലങ്ങളാണ്

സ്ഥലനാമങ്ങളെ അടിസ്ഥാനമാക്കിയ അന്വേഷണം

സ്ഥലനാമങ്ങളെ ഭാഷാപരമായി സമീപിച്ചാൽ ഈ വസ്തുതകളെ സാധൂകരിയ്ക്കാവുന്ന നിഗമനങ്ങളിൽ എത്തിച്ചേരാം .മറ്റത്തിന്റെ കിഴക്കാണ് ആളൂർ എന്ന സ്ഥലം . ആല് എന്ന വാക്കിന് പ്രാചീന മലയാളത്തിൽ ജലം എന്നാണർത്ഥം . ആല്+ഊര്=ആളൂര് . ജലാശയം തൂർന്നു വന്നതാകാം. ഇന്നത്തെ വയല‌ുകള‌ും ജനവാസകേന്ദ്രങ്ങള‌ും ര‌ൂപം കൊണ്ടത്. കാറ്റില‌ൂടെയ‌ും മഴയില‌ൂടെയ‌ും ച‌ുറ്റ‌ുമ‌ുള്ള ക‌ുന്ന‌ുകളിലെ മണ്ണ് ഒലിച്ചിറങ്ങി ജലാശയങ്ങൾ നികന്ന‌ു വന്നിട്ട‌ുണ്ടാകം. ഇവിടെ തന്നെയ‌ുള്ള തിര‌ുത്തി എന്ന സ്ഥലനാമം മറ്റൊര‌ു തെളിവാണ്. തിര‌ുത്തി എന്നാൽ ത‌ുര‌ുത്ത് തന്നെ. ച‌ുറ്റ‌ുവ‌ുള്ള ജലസാന്നിധ്യമാകാം ആ കരയ്‌ക്ക് അങ്ങെയൊരു പേര‌ു നൽകിയത്. മറ്റമെന്ന വാക്കിന‌ും മ‌ുറ്റം- താഴ്‌ന്നയിടം എന്നാണ് അ൪ത്ഥം. ച‌ുറ്റ‌ും ക‌ുന്ന‌ുകള‌ുള്ളതിനാൽ താഴ‌്ത്ത‌ുള്ള തടങ്ങൾക്ക് അത്തരം പേര് സിദ്ധിക്കാം. മറ്റത്തിന്റെ തെക്ക‌ുപടി‍‍ഞ്ഞാറ‌ുഭാഗത്താണ് നമ്പഴിക്കാട്. നമ്പഴിക്കാട് എന്ന പദത്തെ നൗ-അഴി-കാട് എന്നിങ്ങനെ പിരിക്കാം . കൊച്ച‌ുനൗകകൾ അട‌ുക്കാവുന്ന അഴിമ‌ുഖം. അതിനോട് ചേ൪ന്ന‌ുള്ള കരയ‌ും കാട‌ും. കണ്ടാണശ്ശേരി എന്ന പദത്തില‌ുളള ര‌ുപിമങ്ങൾ കണ്ട-അണ-ചേരി എന്നിവായാണ്. കടൽ താണ്ടി കരയ്‌ക്കണയാൻ വെമ്പുന്ന ജലയാത്രിക൪ക്ക് ആദ്യം കാണാവ‌ുന്ന അണ(തിട്ട്) എന്ന അ൪ത്ഥത്തിലാകാം ഈ ദേശത്തിന് ആ പേര് വന്നതെന്ന് അന‌ുമാനിക്കണം. ആ തിട്ടയിലെ ജനവാസകേന്ദ്രം ചേരി. കണ്ടാണശ്ശേരിയിലെ ഒര‌ു മ‌ുനമ്പിനെ പഴമക്കാ൪ പറയുന്ന പേര് ത‌ുറങ്കരയെന്നാണ്. ത‌ുറ ത‌ുറമ‌ുഖം തന്നെ. വാകൈ പെരുംത‌ുറൈ‌യ‌ുടെ (ഇന്നത്തെ വാക) വടക്കാണ് വട‌ുതല. എല്ലാ ത‌ുറമ‌ുഖങ്ങൾക്ക‌ും വടക്ക‌ുള്ള തല വട‌ുതല എന്ന് പേരിൽ അറിയപെട്ട‌ുന്ന‌ുണ്ട്. ത‌ുറമ‌ുഖങ്ങളിൾ അട‌ുക്ക‌ുന്ന പത്തേമാരികളിൽ നിറയ‌്ക്കാന‌ുളള കയറ്റ‌ുമതി ഉല്പന്നങ്ങൾ വടക്ക‌ുളള ദിക്കിലെ പണ്ടകശാലകളിൽ അട്ടിയിട‌ുന്ന രിതിയാണ് കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക് ചേ൪ന്നത്. പണ്ടകശാലയ്‌ക്ക് തീപിടിച്ചാൽതന്നെ അഗ്നിയെ തെക്ക൯കാറ്റ് ത‌ുറമ‌ുഖത്തെത്തിക്കില്ല. പായ്‌ക്കപ്പല‌ുകൾ സ‌ുരക്ഷിതമായിരിക്ക‌ും.

ചരിത്രസ്‌മാരകങ്ങളെ അടിസ്ഥാനമാക്കിയ‌ുളള അന്വേഷണം

ചരിത്രസ്‌മാരകങ്ങള‌ും ഈ മണ്ണിന് പ‌ുറം ലോകവ‌ുമായ‌ുണ്ടായിര‌ുന്ന ബന്ധങ്ങളെയ‌ും ന‌ുറ്റാണ്ടകൾക്കപ്പ‌ുറത്ത‌ുളള വിനിമയങ്ങള‌ും ച‌ുണ്ടിക്കാണിക്ക‌ുന്ന വിധത്തിലാണ്. ത‌ുറ‌ുങ്കരയ‌്‌ക്ക‌ുമ‌ുകളിൽ കാര‌ുളിക്ക‌ുന്ന‌ിന്റെ നെറ‌ുകയിലാണ് ക‌ുടക്കല്ല‌ും മ‌ുനിയറയ‌ും. ജൈനസന്ന്യാസികള‌ുടെ സാന്നിധ്യം വിളിച്ചറിയിക്ക‌ുന്ന മറ്റൊര‌ു സ്ഥലനാവ‌ുണ്ട് പഷ്ണിപ്പ‌ുര. സന്ന്യാസികൾക്ക് ധ്യാനിക്കാ൯ കഴിയ‌ുന്ന വിധത്തിൽ ഉയരമ‌ുളള ക‌ുന്ന‌ുകൾ. നാല‌ുപാട‌ും കണ്ണയച്ചാൽ നോക്കൊത്താദ‌ുരത്തോളം ജലാശയങ്ങൾ. കാടിന്റെ സ്വച‌്ച്ചന്ദത. ചെങ്കല്ലിൽ, ക‌ുടത്തിന്റെ അകം പോലെ ത‌ുരന്ന അറകൾ. അറയിൽ എത്തിച്ചേരാ൯ വശത്തില‌ുടെ തന്നെ പടവ‌ുകൾ. ഇരിക്കാന‌ും കിടക്കാന‌ും പാകത്തിൽ കല്ലിൽ കൊത്തിയ കട്ടില‌ുകൾ. മഴയ‌ും വെയില‌ും കൊളളാത്ത വിധം കൽമേൽക്ക‌ൂര. ഇര‌ുമ്പ‌ുകൊണ്ട‌ുളള ആയ‌ുധങ്ങള‌ും പ്രാകൃത എഞ്ച‌ിന‌ീയറ‌ിംഗ‌ും രണ്ടായിരം കൊല്ലങ്ങൾക്ക‌ു ‌മ‌ുമ്പേ ഇവിടെ വികാസം പ്രാപിച്ചിര‌ുന്നതിന് മ‌ുനിയറയ്‌ക്കൊപ്പം സാക്ഷ്യം നൽക്ക‌ുന്ന‌ു ക‌ുടക്കല്ല‌ുകൾ. കൂണിൻെറ ആകൃതി‍‍യിൽ ഒറ്റക്കല്ലിൽ വൃത്തസ്തൂപികപോലെ കൊത്തിയെടുത്ത തൊപ്പിക്കല്ല്.താഴെ മൂന്നു വലിയ കല്ലുകൾ ത്രികോണസ്തൂപികാകൃതി‍‍യിൽ മണ്ണിൽ ഉറപ്പിച്ചിരിക്കുന്നു. അതിനും താഴെ ചെങ്കൽക്കുഴിയിൽ നന്നങ്ങാടികളാണ്.വലിയ ഭരണികൾ .അതിനുള്ളിൽ ചുണ്ണാമ്പുപൊടിപോലെ മനുഷ്യാസ്ഥികൾ. മനുഷ്യനെ ഈവിധം സംസ്ക്കരിക്കണമെങ്കിൽഅതിനനുസരിച്ച ജനപഥങ്ങളും നാഗരികതയും ഇവിടെ നിലനിന്നിരിക്കണം .സ്വച്ഛന്ദമൃത്യു വരിക്കാൻ ജൈനസന്ന്യാസികൾമരണെ വരെ നിരാഹാരം അനുഷ്ഠിച്ച ഇടമായിരിക്കണം പഷ്ണിപ്പുര .ഇതെല്ലാം മഹാശിലാസംസ്ക്കാരം തൊട്ടേ മുനിമാരും ഗുരുകുലങ്ങളും ഉണ്ടായിരുന്ന അറിവിനെയും ആത്മ സംസ്ക്കാരത്തെയും ഉപാസിച്ചിരുന്ന ഭൗതികാഭിവൃദ്ധിയെ ലക്ഷ്യം വെച്ചിരുന്ന ഒരു നാഗരികതയെ കുടിയിരുത്തിയ മണ്ണാണ് ഈ ദേശമെന്ന് തെളിയിക്കുന്നു.

               മറ്റം സെന്റ് തോമസിൻെറ നാമധേയത്തിൽ പ്രതിഷ്ഠിതമായ ദേവാലയത്തിൻെറ ചരിത്രത്തിനും ക്രൈസ്തവ കൂട്ടായ്മക്കും ഏ. ഡി.140-ഓളം പഴക്കം കൽപ്പിക്കുന്നുണ്ട്. ദേവാലയത്തോട് ബന്ധപ്പെട്ട് പള്ളിക്കൂടത്തിൻെറ പ്രാഗ്രൂപങ്ങൾ  നിലന്നിരിക്കാം . ചൊവ്വല്ലൂർ ശിവക്ഷേത്രം ,അരികന്നിയൂർ ഹരികന്യകാക്ഷേത്രം , മറ്റം മേതൃകോവിൽക്ഷേത്രം, കണ്ടിയൂർ ക്ഷേത്രം, ആളൂർ പൊന്മലക്ഷേത്രം എന്നീ മഹാക്ഷേത്രങ്ങൾ  ഏ. ഡി.900-ത്തിൽ നിർമ്മിക്കപ്പെട്ട ഹൈന്ദവാരാധനാലയങ്ങളാണ്.കേരളത്തിൽ ആര്യവത്ക്കരണം ശക്തമായ ഈ കാലങ്ങളിൽ കണ്ടാണശ്ശേരി  പ‍ഞ്ചായത്തിലും അതിൻെറ പ്രകടമായ സ്വാധീനം ഉണ്ടായിട്ടുണ്ട്.  ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും വേദപാഠശാലകൾ നിലനിന്നിരിക്കാം.

സമൂഹഘടന

          ഈ പ‍ഞ്ചായത്തിൽ കേരളത്തിൽ കാണപ്പെടുന്ന പ്രധാന മതവിഭാഗങ്ങളിലെ വിശ്വാസികളും ജാതി ഉപജാതികളും സാഹോദര്യത്തോടെ ഇടകലർന്ന് ജീവിക്കുന്നുണ്ട്.ചില ദേശങ്ങള‍ിൽ ചില മതവിഭാഗങ്ങളിൽ ഉള്ളവർ കൂടുതലായും കാണപ്പെടുന്നു.കണ്ടാണശ്ശേരി യിൽ ഹിന്ദുമതത്തിലെ ഈഴവ- തിയ്യ വിഭാഗക്കാരാണ് കൂടുതൽ.കുഴുപ്പിളളി, കൊടയ്ക്കാട്ടിൽ എന്നീ വൈദ്യഗോത്രങ്ങളുമുണ്ട്. എല്ലാതരം തൊഴിലുകളിലും ഏർപ്പെട്ടിട്ടുളളവരെ ഒരു ജാതിയിൽത്തന്നെ കാണപ്പെടുന്ന സവിശേഷത കണ്ടാണശ്ശേരിക്ക് സ്വന്തമാണെന്ന് മലയാള സാഹിത്യത്തറവാട്ടിലെ ഇതിഹാസകഥാകാരനും കണ്ടാണശ്ശേരിക്കാരനുമായ കോവിലൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇത് കണ്ടാണശ്ശേരി  പ്രദേശത്ത് നിലനിന്നിരുന്ന ബൗദ്ധജൈനസംസ്കൃതിയുടെ സ്വഭാവവിശേഷതകളിലേക്കും അതിനോട് ഈഴവ- തിയ്യ സംസ്കൃതിക്ക് ഉള്ള ബന്ധങ്ങളിലേക്കും ചരിത്രകാരന്മാരുടെ  ശ്രദ്ധയെ ആക൪ക്ഷിക്കാ൯ പോന്നതാണ്.  ഏ.ഡി 14-ാം ന‌ൂറ്റാണ്ടിൽ ചന്ദ്രോത്സവം എന്ന മണിപ്രവാള കൃതിയിൽ പരാമൃഷ്‌ടമാണ് അരികന്നിയ‌‌ൂ൪ ഹരികന്യകാദേവി. അരികന്നിയ‌‌ൂ൪, ചൊവല്ല‌ൂ൪ മേഖലകളിൽ ആര്യസംസ്‌ക്ക‌ൃതിയ‌ുടെ നീക്കിയിരിപ്പ‌‌ുകളെ ഇന്ന‌ും തലോലിക്ക‌ുന്ന‌ുണ്ട്. ക‌ൂനംമ‌ൂച്ചി-മറ്റം-ചിറ്റാട്ട‌ുക്കര പ്രദേശങ്ങളിൽ ജ‌ൂതത്തെര‌ുവ‌ുകളെ ഒാ൪മ്മിപ്പിക്ക‌ുന്ന വിധത്തില‌ുളള ക്രൈസ്‌തവ അങ്ങാടികളാണ്. വിദ്യാഭ്യാസ- ജിവിത രീതികളിൽ പാശ്ചാത്യ അഭിനിവേശം ഈ പ്രദേശങ്ങളിൽ പണ്ട‌ുകാലം മ‌ുതലേ മുന്നിട്ട‌ു നിൽക്ക‌ുന്ന‌ുണ്ട്. ആള‌ൂ൪,വാക,നമ്പഴിക്കാട് പ്രദേശങ്ങളിൽ ഇസ്ലാം മത വിശ്വാസികൾ ക‌ൂട‌ുതലാണ്. ജന്മിമാരായ മ‌ുസ്ല‌ീമ‌ുകൾ ഈ പ്രദേശത്ത് കാണ‌ുന്നില്ലെങ്ക‌ില‌ും 

ഗൾഫ് പണത്തിന്റെ പി൯ബലത്തിൽ സമ്പന്നരായവ൪ ഏറെയ‌ുണ്ട്. ക‌ുന്നി൯ പ‌ുറങ്ങളിൽ, ലക്ഷംവീട് കോളനികളിൽ പട്ടികജാതി വിഭാഗത്തില‌ുളള മനുഷ്യര‌ുണ്ട്. കേരളത്തിലെ ആദിമനിവാസികളായ ആസ്‌ത്രലോയിഡ്-നീഗ്രൈയിറ്റ് വിഭാഗങ്ങള‌ുടെ പാര്യമ്പര്യത്തിന്റെ ബാക്കിപത്രങ്ങൾ അവരുടെ നിറത്തില‌ും മുഖത്ത‌ില‌ും തലമ‌ുട‌ികളില‌ും ഇന്ന‌ും നിലനിൽക്ക‌ുന്ന‌ു. ഏങ്കില‌ും കല൪പ്പില്ലാത്ത വിധം ഒര‌ു നരവംശവിഭാഗങ്ങള‌ും കൊളളക്കൊടുക്കല‌ുകളില്ലാതെ ഇവിടെ ഒറ്റപ്പെട്ട‌ു നിൽക്ക‌ുന്നില്ല.

തൊഴിലുകൾ കൃഷിതന്നെയാണ് ആദിമകാലം മുതലേയുളള ഇവിടത്തെ പ്രധാന തൊഴിൽ. ഏ. ഡി 10,11 ന‌ൂറ്റാണ്ട‌ുകളിൽ കേരളത്തിൽ ശക്തിപ്പെട്ട ജന്മിത്വം ഇവിടെയ‌ും നിലനിന്നിര‌ുന്ന‌ു. എല്ലാം വിറ്റ‌ുപണമാക്കി മാറ്റിവെക്കുന്ന മലയാളിയുടെ ശീലത്തിൽ നിന്ന് മാറിനിൽക്കാത്തതിനാലും കൃഷിമേഖലയുടെ തക൪ച്ചയാലും ഗൾഫ് പണത്തിന്റെ തളളിച്ചയാലും കൃഷിഭ‌ൂമി വിറ്റ് പണം ബാങ്കിൽ നിക്ഷേപിക്കുവാൻ ജന്മിമാ൪ക്ക് പ്രലോഭനമുണ്ടായി. ആധുനികകാലത്ത് കുന്നായ കുന്നെല്ലാം മണ്ണിനും ചെങ്കിനും കരിങ്കല്ലിനും വേണ്ടി വെട്ടി നിരത്തി. പാടമായ പാടമെല്ലാം മണ്ണിട്ട് നികത്തി പുരയിടങ്ങളാക്കി. ആളൂ൪പ്പാടം ചൂള ഇഷ്ടികയ്ക്കും ഒാടിനുമായി മണ്ണെടുത്ത് പാഴ്‌നിലമായി. കുളങ്ങളും തോടുകളും മൂടപ്പെട്ടു. കുടിവെളളക്ഷാമവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ ദേശത്തിനും അന്യമല്ല. ക൪ഷകതൊഴിലാളികൾ, കല്ലുവെട്ടുതൊഴിലാളികൾ, നി൪മ്മാണതൊഴിലാളികൾ എന്നിവരാണ് കായികാധ്വാന മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും. അവിടെ തദ്ദേശവാസികളെ സഹായിക്കാൻ തമിഴ് തൊഴിലാളികളുമുണ്ട്.

മറ്റൊരു വിഭാഗം ഉദ്യോഗസ്ഥരാണ്. അവരിൽ അദ്ധ്യാപകരാണ് ഏറെയും. കുടാതെ ബാങ്കുദ്യോഗസ്ഥരും. പ്രവാസികളും ഈ ദേശത്തിന്റെ സ്വപ്നത്തിന് തിളക്കമേകുന്നുണ്ട്. വിദേശപ്പണത്തിന് കാത്തിരിക്കുന്ന കുടുംബങ്ങൾ ഈ പ്രദേശത്ത് ഏറെയാണ്.

വിദ്യാലയത്തിന്റെ സ്ഥാപന പ്രേരക ഘടകങ്ങൾ ആധുനിക രീതിയിലുളള വിദ്യാഭ്യാസം -വിശിഷ്യ പാശ്ചാത്യരീതിയിലുളള വിദ്യാഭ്യാസ ലക്ഷ്യങ്ങളാണ്, ഇന്നു കാണുന്ന പ‍ഞ്ചായത്തിലെ ഏക ഹൈസ്‌ക്ക‌ൂൾ പ്ലസ്-ടു സ്‌ക്ക‌ൂള‌ുകള‌ുടെ മുൻഗാമിയായ സെന്റ് ഫ്രാൻസീസ് എൽ. പി സ്‌ക്ക‌ൂളിന്റെ ഉദയത്തിന് കാരണമായിട്ടുളളത്. ലൈറ്റ് ഒാഫ് വേൾഡ് (ലോകത്തിന്റെ വെളിച്ചം) എന്നറിയപ്പെടുന്ന ക്രിസ്തുദേവന്റെ ദ൪ശനസാക്ഷാത്ക്കാരമെന്ന വണ്ണം ലീഡ് കൈന്റലി ലൈറ്റ് (വെളിച്ചമേ നയിച്ചാലും) എന്ന പ്രഖ്യാപിതലക്ഷത്തിൽ ഊന്നിയ വിദ്യാലയം. സെന്റ് ഫ്രാ൯സീസ് സേവ്യറിനെയാണ് മധ്യസ്ഥനായി സ്വീകരിച്ചത്. ' ഒരുവൻ ലോകം മുഴുവൻ നേടിയാലുംതന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം.(വി.മാ൪ക്കോസ് 836) എന്ന ജീവവചനം സമ൪പ്പിതനിലേക്ക് വഴി നടത്തിയ വിശുദ്ധ ഫ്രാൻസീസ് , പാരീസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്നു. ഇന്ത്യയിൽ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ ഈ മിഷണറി കേരളത്തിലും എത്തിച്ചേ൪ന്നിടുണ്ട്. പുണ്യവാളന്റെ നാമധേയത്തിലുളള വിദ്യാലയം അന്നുതൊട്ട് ഇന്നു വരെ ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി നിലകൊളളുന്നു. മുനിമാരും മുനികുലങ്ങളും ന‌ൂറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിവെച്ച വിദ്യാദാന-പ്രദാനത്തിന്റെ സംസ്‌ക്കാരം അഭംഗുരം തുടരുകയും ചെയ്യുന്നു

വിദ്യാലയത്തിന്റെ വള൪ച്ച

        മറ്റത്തിലെ ക്രൈസ്തവ ദേവാലയമായ സെന്റ് തോമസ്  പളളിക്ക് 1890ൽ കുടിപ്പളളിക്കൂടമുണ്ടായിരുന്നുവെന്ന് തൃശ്ശ‌ു൪ രൂപത ഡയറക്ടറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞളി ബഹു. ഇനാശു കത്തനാരായിരുന്നു പളളിവികാരിയും സ്‌ക്ക‌ൂള‌ുകള‌ുടെ മാനേജരും. കൊച്ചി രാജ്യത്തെ തലപ്പിളളി താലൂക്കിൽ ആളൂ൪  വില്ലേജിലെ സെന്റ് ഫ്രാൻസീസ് എൽ. പി സ്‌ക്ക‌ൂളിന്  ഏറ്റവും ഉയ൪ന്ന ക്ലാസ്സായി പ്രിപ്പറേറ്ററി അനുവദിച്ചുകൊണ്ട് മലയാള മാധ്യമത്തിൽ ഇ൯സ്പെക്ട൪ ഗ്രാന്റോടുകൂടി അംഗികാരം ലഭിക്കുന്നത് 1905 സെപ്റ്റംബർ 23നാണ്.(നമ്പ൪. സി. 15661/ഡി)

1920 ൽ (1076 കന്നി മാസം 2 ന്) സെന്റ് ഫ്രാൻസീസ് എൽ. പി സ്‌ക്ക‌ൂൾ മിഡിൽ സ്‌ക‌ൂളായി (7 വരെ) ഉയ൪ത്തി. (സൂചന പി എൽ /43-1076 കന്നി 20, വിദ്യാഭ്യാസഡയറക്ട൪, തൃശ്ശ‌ൂ൪ കൊച്ചിസ൪ക്കാ൪-സെക്രട്ടറി ടു ദിവാൻ-ലോക്കൽ ആന്റ് ലെജിസ്ലേറ്റിവ് ഡിപ്പാ൪ട്ടുമെന്റ് ഡയറക്ട൪ മിസറ്റ൪ എം എഫ് ഡേവീസ്)

1944 ലാണ് മിഡിൽ സ്‌ക്ക‌ൂൾ ഹൈസ്‌ക്ക‌ൂളാക്കി ഉയ൪ത്തപ്പെടുന്നത്. വള൪ച്ചയുടെ ഭാഗമെന്നവണ്ണം 1961ൽ എൽ. പി വിഭാഗം ഹൈസ്‌ക്ക‌ൂളിൽ നിന്ന് വേ൪തിരിഞ്ഞു. 1968 ൽ സെന്റ് ഫ്രാൻസീസ് ബോയ്സ് ഹൈസ്‌ക്ക‌ൂൾ വേ൪തിരിഞ്ഞു. മാത‌ൃവിദ്യാലയം സെന്റ് ഫ്രാൻസീസ് ഹൈസ്‌ക്ക‌ൂൾ ഫോ൪ ഗേൾസ് എന്നറിയപ്പെട്ടു.


സെന്റ് ഫ്രാൻസീസ് ബോയ്സ് ഹൈസ്‌ക്ക‌ൂൾ

               കണ്ടാണശ്ശേരി പഞ്ചായത്തിൽ ഇന്നത്തെ 12-ാം വാ൪ഡിൽ മേത‌ൃക്കോവിൽ കുന്നത്ത് 438,441 സ൪വ്വെ നമ്പറിലാണ് സെന്റ് ഫ്രാൻസീസ് ബോയ്സ് ഹൈസ്‌ക്ക‌ൂളിനുളള കെട്ടിടങ്ങൾ പണികഴിപ്പിച്ചത്.  വെട്ടിയെടുത്ത ചെങ്കല്ലുകൾ കൊണ്ട് ചുവരും, ഒാടും മരവും കൊണ്ട് മേൽക്കൂരകളും തീ൪ത്തു.  1968- ൽ പ്രവ൪ത്തനമാരംഭിച്ച ബോയ്സ് ഹൈസ്‌ക്ക‌ൂളിന്റെ സ്ഥാപക മാനേജ൪ ഫാ. ജോൺ മാളിയേക്കലാണ്.  സെന്റ് ഫ്രാൻസീസ് റീഡിങ്ങ് അസ്സോസിയേഷൻ എന്ന  വിദ്യാഭ്യാസ ഏജൻസിക്കാണ് മാനേജ൪ഷിപ്പ്. ആദ്യ ഹെഡ്മാസ്റ്റ൪ സി.ടി സൈമൺ മാഷ്.  ആദ്യ വിദ്യാ൪ത്ഥി ആനന്ദൻ നമ്പൂതിരിപ്പാട് (പയ്യൂ൪ മനയിലെ കു‍ഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റെ മകൻ)  ആദ്യ വ൪ഷം തന്നെ ആയിരത്തോളം വിദ്യാ൪ത്ഥികളുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിൽ ഹൈസ്‌ക്ക‌ൂൾ ഇല്ലാതിരുന്നതിനാൽ സമീപ പഞ്ചായത്തുകളിലെ കുട്ടികൾ പോലും കാൽനടയായി ഈ വിദ്യാലയത്തിൽ വരുമായിരുന്നു. കുട്ടികളുടെ ബാഹുല്യമാണ് സഹവിദ്യാഭ്യാസത്തിന്റെ മേന്മയറിഞ്ഞിട്ടും സെന്റ് ഫ്രാൻസീസ്  ഹൈസ്‌ക്ക‌ൂളിനെ ആൺ-പെൺ പളളിക്കൂടങ്ങളാക്കി വേ൪പിരിക്കാൻ കാരണമായിട്ടുണ്ടാകുക.  ആദ്യ വ൪ഷത്തിൽ തന്നെ അധ്യാപക അനധ്യപകരുടെ എണ്ണം മാസറ്റർ റോൾ അനുസരിച്ച് 49 ആയിരിന്നു.  പിൽക്കാലത്തു വന്ന മാനേജർമാർ ഫാ.തോമസ് കാളാശ്ശേരി, ഫാ.ജോൺ പ്ലാശ്ശേരി, ഫാ.തോമസ് പാറേക്കാടൻ, ഫാ.സക്കറിയാസ് പുതുശ്ശേരി, ഫാ.ആൻറണി ഐനിക്കൽ, ഫാ ആൻറണി പല്ലിശ്ശേരി, ഫാ. ജെയ്‌ക്കബ് ചിറയത്ത്, ഫാ. ആൻറണി ചിറയത്ത്, ഫാ.ജോസഫ് ചാഴൂർ, കെ.ജെ ജോസ് മാസ്റ്റർ, ഫാ. വർഗ്ഗീസ് പാലത്തിങ്കൽ എന്നിവരാണ്.

ശ്രീ സി.റ്റി സൈമൺ മാസ്റ്റ൪ക്കു ശേഷം ഹൈസ്‌ക്ക‌ൂളിനെ നയിച്ച തലവ൯മാ൪ സ൪വ്വശ്രീ. കെ. ജെ ജോസ്, പി.കെ ക‌ൃഷ്ണൻ, കെ സി ലൂവിസ്, ഗോപാലക‌ൃഷ്ണൻ, കെ.ടി പോൾ, എ.സി ആൻറണി, സി.സി ആൻറണി, സി. എ നാരായണൻ, സി.ജെ ജോസ്, ഇ. എ ജോസ്, കെ എൽ തോമസ്, ഇ.എ തോമസ്, കെ എ മേഴ്സി എന്നിവരായിരുന്നു. 1993ൽ ആണ് വിദ്യാലയം രജതജ‌ൂബിലി ആഘോഷിച്ചത്. 2000 ജ‌ൂലായ് 26ന് ഹൈസ്‌ക്ക‌ൂൾ ഹയർ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടു.

	ജോലിയിലിരിക്കെ മരണപ്പെട്ട അധ്യാപകർ എം. പി മത്തായിമാസ്റ്ററും എം ടി  ജോണി മാസ്റ്ററും സാജു കെ മാത്യു മാസ്റ്ററുമാണ്. അനധ്യാപകൻ ടി.ഒ പോളും.

ആധുനിക രീതിയിലുളള 2000ത്തോളം പുസ്തകങ്ങളുളള ലൈബ്രറ‌റിയും എല്ലാ ആനുകാലിക പ്രസിദ്ധികരണങ്ങളും ലഭ്യമാകുന്ന വായനാമുറിയും വിദ്യാലയത്തിന്റേതായുണ്ട്. പുതിയ പുസ്തകങ്ങൾ ഒാരോ വ൪ഷവും വാങ്ങികാകാനുളള സഹായം പി.ടി.എ നൽകുന്നു. സ്‌ക്ക‌ൂൾ പാ൪ലിമെന്റ് വിദ്യാ൪ത്ഥികളിൽ ജനാധിപത്യ പ്രക്രിയയുടെ പരിശീലനം നൽകുന്നു. ഒന്നാം ക്ലാസ്സ് മുതൽ എട്ടാക്ലാസ്സു വരെ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കുന്ന സ൪വ്വശിക്ഷാ അഭിയാൻ പദ്ധതി സ്‌ക്ക‌ൂളിൽ കാര്യക്ഷമമായി നടക്കുന്നു. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഗ്രെയ്ഡിംഗ് സമ്പ്രദായത്തോടുകൂടിയ പുതിയ പാഠ്യപദ്ധതിയുമായി വിദ്യാ൪ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇണങ്ങികൊണ്ടിരിക്കുകയാണ്.

വിദ്യാ൪ത്ഥികൾ ആദ്യകാലങ്ങളിൽ സ്ക്കൂളിന്റെ വ്രഷ്ടി പ്രദേശം വലുതായതിനാൽ കലാകായികപഠന മേഖലകളിൽ തിളക്കമാ൪ന്ന വിജയങ്ങൾ നേടിത്തരാൻ കഴിയുന്ന വിദ്യാ൪ത്ഥികൾഎണ്ണത്തിൽ ഏറെയുണ്ടായിരുന്നു. എന്നാൽ സമീപ പഞ്ചായത്തുകളിൽ ഹൈസ്‌ക്ക‌ൂൾ വന്നപ്പോൾ ഈ സ്ക്കുളിന്റെ പരിധി ചുരുങ്ങി. ആദ്യകാലങ്ങളിൽ സമൂഹത്തിന് ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം വിദ്യാ൪ത്ഥികളുടെ പഠന സാഹചര്യങ്ങളിൽ പ്രതിബന്ധങ്ങൾ ഉണ്ടാക്കി. കൊഴിഞ്ഞു പോക്കുകൾ അപൂ൪വമായിരുന്നില്ല. പില്‌ക്കാലത്ത് സമൂഹത്തിൽ കൂലിവ൪ദ്ധനവിൽ ഉണ്ടായ മാറ്റങ്ങൾ സാമൂഹിക-സാമ്പത്തിക നിലയിൽ ഭേദപ്പെട്ട സാഹചര്യങ്ങൾ ഒരുക്കാനും പഠനാന്തരീക്ഷം ഉയ൪ത്താനും ഇടവരുത്തി.അപ്പോഴാകട്ടെ ചുറ്റുപാടും വള൪ന്നു പന്തലിച്ച ഇംഗ്ലീഷ് മിഡിയം സംസ്കാകാരമാണ് വിദ്യാലയത്തിന്റെ വള൪ച്ചക്കു വിലങ്ങുതടിയായത്. സാമൂഹിക നിലയെ സംബന്ധിച്ച മലയാളിയുടെ പൊങ്ങച്ച ശീലങ്ങളെ അതി ജീവിക്കാൻ ഒരു ദേശത്തെ ഉപരി-മധ്യവ൪ഗ്ഗത്തിനു മാത്രം അത്രഎളുപ്പല്ലല്ലോ. കൂടാതെ ഐ.ക്യ‌ു വിനെ അടിസ്ഥാനമാക്കി ര‌ൂപപ്പെടുത്തിയ പഠന നിലവാര സങ്കൽപ്പങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞ ങാഹ്യവാന്മാരുടെ (ബുദ്ധിമാന്മാരായ കുട്ടികളുടെ) സഹവാസം ലഭിക്കാനായും ചില മധ്യവ൪ഗ്ഗരക്ഷിതാക്കൾ തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മിഡിയത്തിലാക്കി. സ്വാഭാവികമായും ഇവിടെയുളള കുട്ടികൾ ഭൂരിപക്ഷ പിന്നാക്ക വിഭാഗത്തിലുളള കുടുംബങ്ങളിൽ നിന്നുളളവരായി. ഇ. ക്യ‌ു വിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പഠന നിലവാര സങ്കൽപങ്ങളിൽ അവ൪ ആരുടെയും പിന്നിലല്ല. ഐ.ക്യ‌ു വിനെ അടിസ്ഥാനപ്പെടുത്തിയുളള അഖിലേന്ത്യ മത്സരപരീക്ഷകളിലും മുൻനിരകളിലെത്തിയ മെഡിക്കൽ, എഞ്ചിനീയ൪ രംഗത്തെ യുവപ്രതിഭകൾ ഈ വിദ്യാലയത്തിൽ നിന്നുണ്ടായിട്ടുണ്ട്.

അധ്യാപക൪

ഒരു ക്രൈസ്തവ മാനേജ്മെന്റിന്റെ വിദ്യാലയമായതിനാലാകാം അധ്യാപകരിൽ ഭൂരിഭാഗവും ആ മതവിശ്വാസികളാണ്.  ഹൈന്ദവ- മുസ്ലിം വിഭാഗ‌ത്തിലുളളവരും അധ്യാപകരായുണ്ട്. അധ്യാപകരിൽ ഭൂരിഭാഗവും വനിതകളായിരിക്കെത്തന്നെ മറ്റു വിദ്യാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷാധ്യാപകരുടെ എണ്ണം ഈ വിദ്യാലയത്തിൽ കൂടുതലാണെന്നകാര്യം വിസ്മരിച്ചുകൂടാ. പഞ്ചായത്തിൽത്തന്നെയുളള ശ്രീക‌ൃഷ്‌ണ കോളെജിൽനിന്നു ബിരുദമെടുത്തവരാണ് അധ്യാപകരിൽ  ഏറെയും.

രക്ഷിതാക്കൾ

ശക്തമായ രക്ഷാക൪ത്ത്യസംഘടന ഈ വിദ്യാലയത്തിനുണ്ട്. ഹയർ സെക്കന്ററിയുടെ രംഗപ്രവേശത്തോടെ സംഘടനയ്ക്ക് സാമ്പത്തികമായ സുസ്ഥിതുമുണ്ട്. വിദ്യാലയ പ്രവ൪ത്തനങ്ങളിൽ ആളും അ൪ത്ഥവും നൽകാൻ സംഘടനയ്ക്ക് കഴിയുന്നു. പഠനത്തിന്റെ ആവശ്യകത രക്ഷാക൪ത്താകൾക്കു ബോധ്യമുണ്ട്. പൊതുസമ്മേളനങ്ങളിൽ രക്ഷാക൪ത്താകളുടെ സാന്നിധ്യമുണ്ട്. പഠന സാഹചര‌്യങ്ങളെ തടസ്സപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങളെ നേരിടാനും സംഘടന രംഗത്തെത്താറുണ്ട്. പഠന നിലവാരം ഉയ൪ത്താൻ വേണ്ട പ്രവ൪ത്തനങ്ങളിൽ അവ൪ അധ്യാപക൪ക്കൊപ്പം നില്ക്കുന്നു. രാത്രി കാലപരിശീലനങ്ങളിൽ അവരുമുണ്ട്. പി.ടി.എ പാവപ്പെട്ട കുട്ടികൾക്ക് യൂണിഫോം നൽകുന്നു.

വിദ്യാലയവും സമൂഹവും തമ്മിലുളള ബന്ധം

ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളിൽ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരിൽ ഈ വിദ്യാലയവും ഉണ്ടല്ലോ. മത മേലദ്ധ്യക്ഷന്മാരെയും ആത്മീയ നേതാക്കളെയും സമൂഹത്തിന് നൽകാൻ ഈ സ്ക്ക‌ൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ അധ്യാപകരും ഉണ്ട്.

ഡോക്‌ട൪മാ൪, എഞ്ചിനീയ൪മാ൪, അധ്യാപക൪, ബിസിനസ്സുകാ൪, ക‌ൃഷിക്കാ൪, വിദഗ്ധത്തൊഴിലാളികൾ- സമൂഹത്തിനു സേവനം ചെയ്യുന്നവരുടെ നിര ചെറുതല്ല. വ൪ഗ്ഗിയകലാപങ്ങളോ, കുടിപ്പകകളോ, ഈ പ്രദേശത്തെ ജീവിതത്തെ നരകതുല്യമാക്കിയിട്ടില്ല. കുറ്റക‌ൃത്യങ്ങളും ഈ പ്രദേശത്തു കുറവാണ്. ജയിൽ ശിക്ഷ അനുഭവിക്കുന്നവ൪ ആരുമില്ല. ജനാധിപത്യബോധവും നിയമബോധവും നീതിബോധവും ശക്തമായി നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നിലുളളത് ഈ വിദ്യാകേന്ദ്രം നൽകിയ അറിവിന്റെയും കാരുണ്യത്തിന്റെയും കൈത്താങ്ങുകളാണ്. യൂണിവേഴ്സിറ്റി- സംസ്ഥാന തലങ്ങളിൽ ബോൾ-ബാഡ്മിൻറൺ ഗെയിംസിൽ മികച്ച കളിക്കാരെ നൽകാ൯ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്. ഫുട്ബോലിൽ ഒരു കാലത്ത് നല്ല കളിക്കാരെ നൽകാ൯ കഴിഞ്ഞിരുന്നെങ്കിലും സമീപകാലത്ത് ഗ്രാമീണ തലത്തിൽ പോലും ആവേശം പകരാനുളള കളിക്കാ൪ ഇല്ലാതായിരിക്കുന്നു. ക്രിക്കറ്റ് ജ്വരം എല്ലാ കളികളെയും വിഴുങ്ങുകയാണ്. കലകളിൽ നാടകവേദിയാണ് മുന്നിടു നിൽക്കുന്നത്.എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉത്സവങ്ങൾ സമാധാനപൂ൪വ്വം നടക്കുന്നു. മറ്റു മതസ്ഥരുടെ സഹായ സഹകരണങ്ങളാണ് ഒരോ ഉത്സവങ്ങളെയും മോടിപിടിപ്പിക്കാൻ സഹായിക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഉത്സവദിനങ്ങളിൽ വിദ്യാലയം വഴി അരി വിതരണം നടത്താറുണ്ട്. സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷത്തിനും സമൂഹാന്തരീക്ഷത്തിനും ഇവിടെ കളിയാടുന്ന മതമൈത്രിക്കും പിന്നിൽ വിദ്യാലയം കുട്ടികളിൽ വയല൪ത്തിയ സാഹോദര്യമുണ്ട്. എന്നാൽ ചില കുറവുകളെയും കാണാതിരുന്നുകൂടാ.

	ഒരു കാലത്ത് സജീവമായിരുന്ന ഗ്രാമീണ വായനശാലകളിൽ ഇന്ന് വായന നടക്കുന്നില്ല. കലാസാംസ്ക്കാരിക വേദികളുടെയും ക്ലബ്ബുകളുടെയും പ്രവ൪ത്തനങ്ങളും നി൪ജീവമാണ്. പകരം മതസംഘടനകളുടെ കീഴിലുളള പ്രവ൪ത്തനങ്ങളിൽ ആളുകൾ കൂടുന്നുണ്ട്. ദ‌ൃശ്യമാധ്യമങ്ങളുടെ ഗുണകരമല്ലാത്ത സ്വാധീനത്തിൽ ഇന്നാടിലെ തലമുറയും ആമഗ്നരാണ്. മദ്യം, പുകയില എന്നിവയുടെ ഉപയോഗത്തിൽ നിന്ന് പുരുഷന്മാരെ പ്രത്യേകിച്ച് ചെറുപ്പക്കാരെ പൂ൪ണമായും പിന്തിരിപ്പിക്കാ൯ ബോധവൽകരണശ്രമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളടക്കമുളള സമൂഹം ഉപഭോഗസംസ്ക്കാരത്തിൽ തന്നെയാണ്. ക്ലാസ്സു മുറികളിൽ നിന്നു തന്നെയാണ്  അത്തരം സംസ്ക്കാരത്തിനു നേ൪ക്കുളള പോരാട്ടവും തുടങ്ങേണ്ടതെന്ന്  കുട്ടികളും  അധ്യാപകരും തിരിച്ചറിയുന്നു.

വിദ്യാലയത്തിന്റെ വള൪ച്ചയ്ക്കുവേണ്ട സാഹചര്യങ്ങൾ വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോൾ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ്. കളിക്കളങ്ങൾ ആധുനികരീതിയിൽ സജ്ജീകരിക്കണം. വിദ്യാലയത്തിലെ എല്ലാ വിദ്യാ൪ത്ഥികൾക്കും ഒത്തുകൂടാവുന്ന വിധത്തിലുളള ഒാഡിറ്റോറിയം വേണം. മൈക്ക് സംവിധാനത്തിലുളള സ്റ്റേജും.ഇതിനോടപ്പം സ്‌പോക്കൺ ഇംഗ്ലീഷിനുളള അധിക ക്ലാസ്സുകളും വേണം. കലാകായിക പ്രവ൪ത്തനങ്ങൾക്കായി വിദഗ്‌ദ്ധരുടെ പരിശീലനവും കുട്ടികൾക്ക് കൂടിതലായി കൊടുക്കാൻ കഴിയണം. പാവപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, പഠനസാമഗ്രികൾ, ചികിത്സ എന്നിവയ്‌ക്കും ഭേദപ്പെട്ട തുക നൽകാൻ പി.ടി.എ യ്‌ക്ക് കഴിയണം.എല്ലാറ്റിനുപരി ലാളിത്യമാ൪ന്ന,പരോപകാരത്തിലൂന്നിയ,പാരിസ്ഥിതിക സൗഹാ൪ദ്ദത്തെ വള൪താതാനുതകുന്ന ജീവിതദ൪ശനം എല്ലാ പ്രവ൪ത്തനത്തിന്റെയും ഊ൪ജസ്രോതസ്സായി തിരിച്ചറിയുകയും വേണം.


അനുബന്ധം ചരിത്രവസ്തുതകൾ കണ്ടെത്താൻ സഹായിച്ച ഗ്രന്ഥങ്ങൾ 1. സംഘകാല ക‌ൃതികൾ പ‌ുറനാന‌ൂറ് 2. മണിപ്രവാളക‌ൃതി ചന്ദ്രോത്സവം 3. തട്ടകം(നോവൽ) കോവിലൻ 4. നാമൊരു ക്രിമിനൽ സമൂഹം(ഉപന്യാസങ്ങൾ) കോവിലൻ (i) ഒരു ദേശത്തിന്റെ തീരാശാപങ്ങൾ (ii) ശിഥിലധാരകൾ കണ്ണീരിൽ 5. ത‌ൃശ്ശ‌ൂ൪ ര‌ൂപതാ ഡയറക്ടറി 6. കൊച്ചിൻ ആ൪ക്കൈവ്സ് രേഖകൾ 7. സ്‍‌ക്ക‌ൂൾ സ്ഥലത്തിന്റെ ആധാരങ്ങൾ 8. സ്‍‌ക്ക‌ൂൾ അഡ്മിഷൻ റജിസ്റ്റ൪(1968-69) 9. മസ്റ്റ൪ റോൾ


അഭിമുഖം നൽകിയ വ്യക്തികൾ 1. കോവിലൻ 2. പ്രൊഫ. പി നാരയണമേനോൻ 3. പ്രൊഫ. എൻ. രാജശേഖരൻ 4.ശ്രീ. കെ. സി തോമസ് മാസ്റ്റ൪