സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ കാലത്തിന്റെ മാറ്റങ്ങൾ

കാലത്തിന്റെ മാറ്റങ്ങൾ

വാർത്തചാനലുകൾ മാറ്റി മാറ്റി വെച്ച് ഭീതിയോടെ അതിലേക്ക് ഉറ്റുനോക്കുന്ന അച്ഛന്റെയും അമ്മയുടെയും അരികിൽ നിന്ന് ഞാൻ ഓടി മുത്തശ്ശിക്കരികിലെത്തി. സ്നേഹത്തോടെ മുത്തശ്ശി എന്നെ ചേർത്തിരുത്തി ഇന്നും സ്കൂളിൽ പോകണ്ടല്ലേ എന്നു എന്റെ ചെവിയിൽ മുത്തശ്ശി മന്ത്രിച്ചു. ഒരു വേദനയോടെ ഞാനതിനു ത്തരമായി ഒന്നു മുളി. പൂർത്തിയാക്കാൻ കഴിയാതെപോയ ഈ വർഷത്തെ പഠനത്തെ യും കൂട്ടുകാരെയും കുറിച്ചുള്ള ഓർമ്മകൾ എന്നെ നോമ്പരപ്പെടുത്തി. മുത്തശ്ശിയുടെ ബാല്യ- കാലത്ത് ഇത്തരം അനുഭവങ്ങൾ ഉണ്ടയി- ട്ടുണ്ടോ എന്നറിയാൻ എനിക്ക് ആകാംഷയായി.ഞാൻ മുത്തശ്ശിയോട് അന്നത്തെ ലോകത്തെ പറ്റി അറിയുവാൻ മുത്തശ്ശിയുടെ യുടെ ബാല്യകാലത്തെ പറ്റി ഞാൻ ചോദിച്ചു. ഒരു ചെറു പുഞ്ചിരിയോടെ മുത്തശ്ശി പറഞ്ഞു. അന്നത്തെ മനുഷ്യർ പ്രകൃതിയെ സ്നേഹിച്ചി രുന്നു. പാടത്തും, പറമ്പിലും വേലചെയ്ത് വിഷമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ഭക്ഷിച്ചാണ് അന്ന് ഞങ്ങൾ കഴിഞ്ഞിരുന്നത് പത്തു മക്കളും അച്ഛനും അമ്മയും അടങ്ങുന്നകു ടുംബത്തിൽ ദരിദ്രമെന്തന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. കണ്ണ് തുറക്കുബോഴേക്കും ഒരു കട്ടൻ കാപ്പിയും കുടിച്ച് പാളതോപ്പിയും വെച്ച് പാടത്തെക്കിറങ്ങുന്ന എന്റെ അച്ഛനെയും കണ്ടാ ണ് ഞാൻ ഉണരുന്നത്. ചുറ്റുവട്ടങ്ങളിലെയും പതിവ് കാഴ്ച ഇതുതന്നെ ആയിരുന്നു. അന്നുള്ളവർ ഒരു കുടുംബം പോലെ പരസ്പരം സ്നേഹിച്ചും പങ്കുവെച്ചും മതിലുകൾ കെട്ടിതിരിക്കാത്ത അന്നത്തെക്കാലം ഇന്നെല്ലം മാറി ഇരിക്കുന്നു. വല്ലപ്പോഴെക്കെ ഒരു ഫോൺ കോളിൽ ഒതുങ്ങുന്ന ബന്ധങ്ങൾ. ഭക്ഷണശിലമാകെ മാറി ഇരിക്കുന്നു. അന്നത്തെ ചേബും, കാച്ചിലും, കപ്പയും എല്ലാം ഇന്നത്തെ തലമുറ പാടെ മറന്നു. വി ഷാമ്ശമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെ യായി. കേട്ടു കേൾവി പോലും ഇല്ലാത്ത ഭക്ഷ്യ സാധനങ്ങൾ ഭക്ഷിച്ചു തുടങ്ങിയപ്പോൾ കേട്ടു കേൾവി ഇല്ലാത്ത രോഗങ്ങളും മനുഷ്യരെ തേടിയെത്തി. ലേഹരി യുടെ അമിതമായ ഉപയോഗം മനുഷ്യനെ മനുഷ്യനല്ലാതാക്കി. പടർന്നു കൊണ്ടിരിക്കുന്ന ക്യാൻസറും, ജീവിത ശൈ ലി രോഗങ്ങളും, മാറാത്ത കൂട്ടുകാരയിമാറി. പ്രകൃതി- യെ സ്നേഹിക്കാത്ത ഇന്നത്തെ തലമുറ മരങ്ങൾ വെട്ടിനശിപ്പിച്ചും, പാടങ്ങൾ നികത്തിയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയപ്പോൾ അവർക്ക് കൈമുതലായി ലഭിച്ചത് മാറാരോഗങ്ങളും, പകർച്ച വ്യാതികളും, വിഷമയമായ ഭക്ഷ്യ വസ്തുക്കലുമാണ്. ഓരോ കാലങ്ങളിലും മനുഷ്യജീവന് ഭിഷണി യായ വൈറസുകൾ വന്നെത്തുന്നു. നിപ്പവന്ന് വേഗത്തിൽ മാഞ്ഞെങ്കി ലും ലക്ഷങ്ങളെ കൊ- ന്നൊടുക്കി കൊറൊണ ഇന്നും മുന്നേറുന്നു. ഓരോ സെക്കൻറ്റും ഇനിയെന്താ കും എന്ന ഭീതിൽ മരണത്തിന്റെ കാൽപ്പെരു മാറ്റം മനുഷ്യർ കേട്ടു തുടങ്ങി ഇട്ടും ഭയമുള്ള വരും ഭയമില്ലാത്തവരും തമ്മിൽ രണ്ട് തട്ടുകളിലാ യി. ഒരു കൂട്ടർ അറിവുള്ള വർ പറയുന്നത് അനുസരിക്കാതെ രോഗം വ്യാപിപ്പിക്കുന്നു. മറു കൂട്ടരാകട്ടെ സമൂഹത്തോ ടുള്ള കടപ്പാട് നിലനിർത്തു ന്നു. വേണ്ടുന്ന മാർഗ നിർദ്ദേശങ്ങളുമായി സർക്കാറും ആരോഗ്യപ്രവർത്തകരും അഹോരാത്രം നമ്മോടൊപ്പം നിലനിൽക്കുന്നു നമ്മുക്കും ഇവരോടൊപ്പം നിൽക്കാം. മുത്തശ്ശിയുടെ മടിയിൽ കിടന്ന് ഞാനോ ഞാനൊന്നു മൂളി.

മിന്റാബാബു
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ