സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ഇനിയൊരു ജന്മം കൂടി...

ഇനിയൊരു ജന്മം കൂടി...

ഇന്നു ആ സംഭവം കഴിഞ്ഞിട്ട് ഒരു വർഷമായി ! ശരവേഗത്തിലാണല്ലോ കാലങ്ങൾ കടന്നു പോയത് എന്നോർത്ത് അവൻ അത്ഭുതപെട്ടു. ജനലരികിലേക്കു നോക്കിയിരുന്ന മാത്യുവിന്റെ ചുവന്നു തുടുത്ത കവിളിലൂടെ രണ്ടു കണ്ണുനീർ തുള്ളികൾ ഊർന്ന് ഇറങ്ങി. പിന്നീട് ആ തുള്ളികൾ അവന്റെ കൈയ്കളിൽ പതിച്ചപ്പോൾ അവൻ ഓർമകളുടെ കുത്തൊഴുക്കിൽ പെട്ടു മറ്റേതോ ലോകത്തേക്ക് ചേക്കേറിയിരുന്നു.

അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനു അടിമപെട്ടവരായിരുന്നു ഡേവിസും മരിയയും. തങ്ങളുടേതായ ലോകത്തു പാറിപറന്നു നടക്കുമ്പോഴും തങ്ങളുടെ ഏക സന്താനമായ മാത്യുവിനെ പരിപാലിക്കാനോ ശ്രെദ്ധിക്കാനോ അവർ നേരം കണ്ടെത്തിയില്ല. അമേരിക്കയിലെ തിരക്കേറിയ നഗരവീഥികളിൽ ശ്വാസം മുട്ടി ജീവിച്ചിരുന്ന മാത്യുവിനു ആശ്വാസം പകർന്നഇരുന്നത് തന്റെ കളി കൂട്ടുകാരിയായ ലിസയായിരുന്നു. അവർ ഒന്നിച്ചു കഥകൾ പറയുകയും പാട്ടുകൾ പാടുകയും ഒഴിവുസമയങ്ങളിൽ അമേരിക്കൻ നഗരവീഥികളിലൂടെ യാത്രകൾ പോവുകയും ചെയ്തിരുന്നു.അങ്ങനെ കയ്പുനിറഞ്ഞ ജീവിതത്തിനിടയിൽ സന്ദോഷത്തോടെ അവർ ജീവിച്ചു.

എല്ലാ സന്ദോഷങ്ങളും നൈമിഷികമായിരുന്നു എന്ന് ആ സംഭവത്തിന്‌ ശേഷമാണ് അവനു മനസ്സിലായത്.കോവിട്-19 എന്ന മഹാമാരി ലോകം മുഴുവൻ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. പല സുരക്ഷനിർദ്ദേശങ്ങൾ നിലവിൽ വന്നു.പക്ഷെ സ്വാതന്ത്ര്യ മോഹികൾ ആയ ഒരുപറ്റം ജനത ഈ കഠിനകാലഘട്ടത്തിൽ സജീവമായി തെരുവ്വീഥികളിൽ തുടർന്ന്. സുരക്ഷമാർഗങ്ങൾ ഒന്നും തന്നെ പാലിക്കപെട്ടില്ല. മാത്യുവും ലിസയും വീടുകളിൽ തങ്ങളുടെ കളികൾ ഒതുക്കാൻ തീരുമാനിച്ചു. എങ്കിലും അവരുടെ സൗഹൃദത്തിനു യാതൊരു കോട്ടവും സംഭവിച്ചില്ല. ഇരുവരും അവരവരുടെ വീടുകളിൽ ഇരുന്നു ഫോണുകളിലൂടെ സംസാരിച്ചു.

എങ്കിലും മാത്യുവിന് ഇതു വളരെയഥികം വിഷമമുണ്ടാക്കി. എങ്ങനെയെങ്കിലും തന്റെ പ്രിയകൂട്ടുകാരിയെ നേരിൽ കാണണമെന്ന് അവൻ തീരുമാനിച്ചു.പെട്ടന്നാണ് അവന്റെ കുഞ്ഞു മനസ്സിൽ ശൈശവസഹജമായ ഒരു കുസൃതി തോന്നിയത്. അവൻ ഉടനെ ഫോൺ എടുത്തു താൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടാൻ പോവ്വുകയാണെന്നു ലിസയെ അറിയിച്ചു. ചെറുപുഞ്ചിരിയോടെ തന്റെ പ്രിയ കൂട്ടുകാരി തന്നെ രക്ഷിക്കാൻ വരും എന്ന പ്രതീക്ഷയിൽ അവൻ ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കിയിരുന്നു. ലിസ ആകട്ടെ തന്റെ പ്രിയ കൂട്ടുകാരനെ തനിക്കു നഷ്ട്ടപെട്ടു പോകുമോ എന്ന ഭയത്തിൽ തെരുവ് വീഥികളിലൂടെ ഇറങ്ങി ഓടി. വഴിയരികിൽ തന്റെ വരവും കാത്തു കൊറോണ വൈറസ കാത്തിരിക്കുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല!മാത്യുവിന്റെ വീട്ടിൽ എത്തിയതും തന്റെ പ്രിയ കൂട്ടുകാരനെ കണ്ട സന്ദോഷത്തിൽ കയ്യും മുഖവും വൃത്തി ആക്കാൻ അവൾ മറന്നുപോയി. ദിവസങ്ങൾ കടന്നു പോയി. ലിസയിൽ കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് അറിഞ്ഞ മാത്യുവിനു സങ്കടം താങ്ങാൻ ആയില്ല. തന്റെ കുസൃതി വരുത്തി വെച്ചത് എന്തു വലിയ വിനയാണ് എന്ന് അവൻ ഓർത്തു. തന്റെ പ്രിയ കൂട്ടുകാരി മടങ്ങി വരുന്നതും നോക്കി അവൻ ആ ജനൽ അരികിൽ കാത്തിരുന്നു. പക്ഷെ ആരും വന്നില്ല. നാളുകൾ കടന്നുപോയി !ഒരിക്കൽ ഒരു ഫോൺ കാൾഇൽ അവളുടെ മരണവാർത്തയാണ് അവനെ കാത്തിരുന്നത്. ഒരു വാക്ക് തന്നോട് പറയാതെ ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ തന്നെ തനിച്ചാക്കി അവൾ പോയി. മാത്യു വിങ്ങിപൊട്ടി. ഇല്ല അവൾ എന്നെ തനിച്ചാക്കി ഒരിക്കലും പോകില്ല. പോകാൻ അവൾക്കു സാധിക്കില്ല. അവൾ തീർച്ചയായും ഈ കൂട്ടുകാരനെ തിരക്കി ഈ വഴി വരും. അവൻ സ്വയം ആശ്വാസിക്കാൻ ശ്രെമിച്ചു. അവൻ വീണ്ടും ആ ജനലഴികളിൽ പിടിച്ചു വിദൂരതെക്കു നോക്കി നിന്നു അവൾ വരുന്നതും കാത്തു......

ബോബൻ റോയ്
8 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ