സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/അനുഭവങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവങ്ങളിലൂടെ

നാട്ടിലെ തുച്ഛമായ വേതനം കൊണ്ട് അച്ഛനെയും അമ്മയെയും പോറ്റാൻ കഴിയാതെ വന്നപ്പോൾ രവീന്ദ്രൻ തൻറെ ഭാര്യയെപ്പോലും നാട്ടിൽ നിർത്തി കുറച്ചു പണമെങ്കിലും സമ്പാദിക്കുവാൻ വേണ്ടി ദുബായിൽ ജോലി ചെയ്യുകയായിരുന്നു കൊറോണ പടരുന്നതുകണ്ടു വിളറിവിരണ്ട രവീന്ദ്രൻ നാട്ടിലെ കാര്യങ്ങൾ തിരക്കി. വിദേശത്തേക്ക് തൊഴിൽ തേടി പോയി അങ്ങനെ അന്യനാട്ടിൽ ജോലി ചെയ്ത് തൻ്റെ കുടുംബത്തെ പോയിരിക്കുകയായിരുന്ന രവീന്ദ്രൻ കൊറോണയുടെ ഭീഷണിക്കുമുന്നിൽ വഴങ്ങാതിരിക്കാൻ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരാൻ തീരുമാനിച്ചു.

ഇനി ജോലിക്ക് വേണ്ടി എന്ത് ചെയ്യും, എങ്ങനെ വയ്യാത്ത അച്ഛനെ അമ്മയും ചികിത്സിക്കും എന്നൊന്നും രവീന്ദ്രന് അറിയില്ലായിരുന്നു. പക്ഷേ കൊറോണയ്ക്കുമുമ്പിൽ ജീവൻ വിട്ടുകൊടുക്കാൻ അയാൾക്ക് മനസ്സിലായിരുന്നു. വിമാനത്തിൽ ആരുമായും ഇടപഴകാതെ അയാൾ വ്യക്തിത്വ ശുചിത്വം പാലിച്ചു. അയാളുടെ ആഗ്രഹം അച്ഛനെയും അമ്മയെയും വാർദ്ധക്യത്തിൽ സംരക്ഷിക്കണം. അതിനായിരുന്നു ആ വരവ്. അവിടെ തൻ്റെ ഭാര്യയെപ്പോലും രവീന്ദ്രൻ ഓർക്കുന്നില്ല.

പക്ഷേ എയർപോർട്ടിൽ നിന്നും നേരെ ആശുപത്രിയിൽ നിരീക്ഷണത്തിന് വേണ്ടി രവീന്ദ്രന് പോകേണ്ടിരുന്നു. ഒരു നോട്ടം എങ്കിലും ഒന്ന് മാതാപിതാക്കളെ കാണുവാൻ അയാളുടെ ഹൃദയം ശക്തിയായി ഇടിച്ചു. ഇനി അതിന് സാധിക്കുകയില്ല എന്ന് ഓർക്കുമ്പോൾ അയാളുടെ അടിത്തട്ടിൽ നീറ്റൽ അനുഭവപ്പെട്ടു.

അപ്പോൾ മനസ്സിൽ വന്നത്, താൻ മൂലം ഒരാൾക്കും രോഗം പിടിപെടരുത് എന്നായിരുന്നു. അതിനുവേണ്ടി അയാൾ തൻ്റെ 14 ദിവസം മാറ്റിവെച്ചു. രോഗം നിയന്ത്രണമില്ലാത്ത പടരുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു " ഒത്തിരി സമ്പത്ത് ഉണ്ടായിട്ടും ഈ നേട്ടം ഒന്നും നേട്ടം ആകുന്നില്ലല്ലോ? ഒരു നിമിഷം കൊണ്ട് എല്ലാം ശിധിലം......"

തൊട്ടപ്പുറത്ത് കിടക്കുന്ന ഒരു വല്യമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ തൻ്റെ ജീവിതം അവസാനിക്കാനായി പോകുന്നത് അയാൾ സ്വപ്നം കണ്ടു. ഹൃദയമൊന്ന് വെമ്പി. ഇതിനിടയിൽ ഒരു ഫോൺ കോളിലൂടെ കേട്ട അലറിയുള്ള കൂട്ടക്കരച്ചിലിൽ അച്ഛൻ മരിച്ചു പോയതായി മകൻ അറിഞ്ഞു. അച്ഛനെ കാണാൻ ആഗ്രഹിച്ച മകന് അയാളെ ഒരു പ്രാവശ്യം പോലും കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രായംകൊണ്ട് വേദനനിറഞ്ഞിരുന്ന ആ ശരീരം രവീന്ദ്രൻ മനസ്സിൽ ഓർത്തു പോയി. ഇനിയും അച്ഛനെ ഓർത്തെടുക്കാൻ പറ്റാത്തതുപോലെ ആ ചിത്രം മനസ്സിനെ വേദനിപ്പിച്ചു. സഫലമാകാത്ത ആഗ്രഹങ്ങളെ കുറിച്ച് ഒരു പ്രാവശ്യം വിചാരിച്ചു. അവൻ അവൻ്റെ വിധിയെ ഒന്ന് പഴിച്ചു. എന്നിട്ട് പറഞ്ഞു "എൻറെ ദൈവമേ ഇനി ഒരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ" അത് ദൈവത്തിന് ഇഷ്ടപ്പെട്ടിട്ടാണെന്നറിയില്ല, അവിടെയുള്ള ഉദ്യോഗസ്ഥൻ ദൂരെനിന്ന് അച്ഛനെ കാണാൻ അനുവദിച്ചു. മോർച്ചറിയുടെ അടുത്തേക്കാണ് അവർ വണ്ടി നിർത്തിയത്. മോർച്ചറിയുടെ ചില്ലിലൂടെ വെളുത്ത തുണിയും പുതച്ച് നിദ്രയിലാണ്ട അച്ഛന്റെ ശരീരം അവൻ കണ്ണീരണിഞ്ഞ കണ്ണുകൊണ്ട് കണ്ടു.അച്ഛനെ ഒന്നു തൊടാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു പക്ഷേ........

ആശുപത്രിയിലേക്ക് തിരിച്ചു പോയ രവീന്ദ്രൻ കരഞ്ഞുകൊണ്ടിരുന്നു കുറച്ചു ദിവസങ്ങൾക്ക് ശേഷം റിസൾട്ട് വന്നപ്പോൾ അവൻ നെഗറ്റീവ് ആണെന്ന് അറിഞ്ഞു. രവീന്ദ്രൻ തൻമൂലം ആർക്കും രോഗം വരാതിരിക്കാൻ 14 ദിവസം മാറ്റിവെക്കുകയും അച്ചൻ്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്ന്, ത്യാഗം സഹിച്ചതിലൂടെയും നല്ല സമൂഹത്തിൻ്റെ പ്രതിനിധിയാകുകയാണ് ചെയ്തത്. അതുപോലെ നമുക്ക് ശുചിത്വം ഒരു മുറയാക്കാം.....!


സാനിയ അലക്സാണ്ടർ
10 സി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ