കൊറോണ
പേരു കേൾക്കുമ്പോൾ പരിഭ്രാന്തി മാത്രമായി,
മാനവകുലത്തെ മുഴുവനായ് ,
മരണഭയത്തിൻ്റെ നിഴലിൽ നിർത്തിയ,
വേനലവധിക്കാലത്തെ കാർന്നുതിന്നീടുന്ന,
ഭീകരനാവുന്നു നീ- കൊറോണ.
ഭയത്തിൻ്റെ വിത്ത് വാരിയെറിഞ്ഞവൻ
ജനത്തിനു മുൻപിൽ സ്റ്റാറായീടുന്നു,
ഈ വിപത്തിൻ്റെ വേരറുത്തീടുവാൻ
വരുവിൻ സഹജരെ അണിനിരന്നീടുവിൻ.
ഒരുമ തൻ ആയുധം എന്തുക നാമിനി
ധീരമായി നിന്നു പടനയിച്ചീടുവിൻ.
കൊറോണയെ തുരത്തീടാം.
രോഗിയെ കാണുകിൽ ആശ്വാസമോതുക,
ആതുരസേവയായി തീർത്തിടാം നമ്മുടെജീവിതം