സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/സ്നേഹക്കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹക്കൂട്

മധ്യവേനലവധിയായിരുന്നു അത്.അന്നൊരു ഞാറാഴ്ച്ച.മേഘങ്ങൾക്കിടയിൽ നിന്നും ആരോ എത്തി നോക്കുന്നു. കിളികളുടെ പാട്ടിന് നൃത്തം വയ്ക്കന്ന പൂക്കൾ.അതിന് ഈണം മീട്ടുന്ന കാറ്റ്. "അനന്തു, എഴുന്നേറ്റോ നീ." ഒരു ശബ്ദവും അനക്കവും ഇല്ല. അനന്തു എഴുന്നേക്കണുണ്ടോ? ഈ ചെക്കൻ എന്താക്കാ?"ഒരു കുന്നിനപ്പുറമുള്ള കൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഈരടികൾ ഉയരുന്നു. "ഹരേ കൃഷ്ണ, ഹരേ കൃഷ്ണ" ... " ആ എഴുന്നേറ്റോ നീ. എന്നും ആ സ്വരം കേട്ടാൽ നീ എഴുന്നേൽക്കമെന്ന് അമ്മയ്ക്ക് അറിയാം. അവനെവിടെ നിൻ്റെ അനിയൻ അപ്പു. അവൻ എഴുന്നേറ്റിട്ടുണ്ടാവില്ല അല്ലേ?."അമ്മ അങ്ങനെ അവനെ കുറ്റപ്പെടുത്തെണ്ട, അവൻ എൻ്റെ അനിയനാ..." "ആ അവനെഴുന്നേറ്റോ? ലോകാത്ഭുതങ്ങളിൽ എട്ടാമത്തൊന്നു കൂടി."എല്ലാവരെയും ആവാഹിക്കുന്ന കോട്ടുവായമിട്ടു കൊണ്ട് അപ്പു വരാന്തയിലേക്ക് നടന്നു. "ചേട്ടാ, കിട്ടുവും, മനുവുമൊക്കെ വന്നിട്ടുണ്ട് വേഗം ചായ കുടിച്ചിട്ട് പോകാം." "ഏത് സമയവും കളിയാ ഒന്നു നന്നായി ഭക്ഷണം കഴിച്ചിട്ട് നാള്ക്കുറേയായി, ഓരോരിടത്ത് പോയി കളിച്ചോളും, അസുഖം പിടിച്ചിട്ടുണ്ടെങ്കിൽ ഞാൻ നോക്കില്ല". അമ്മയുടെ ശകാരത്തിന് വകവയ്ക്കാതെ രണ്ട് പേരും സൈക്കിളും എടുത്ത് പോയി. അനന്തു ആ പുഴയോരത്ത് നിറയെ മാലിന്യാ,മീനുകളൊക്കെ ചത്തുപൊന്തണുണ്ട് ".മുത്തശ്ശിയുടെ വാക്കുകൾ കാറ്റിലൂടെ പറത്തി വിട്ട് അവർ പുഴയോരത്ത് നിന്ന് കളിക്കാൻ തുടങ്ങി. കിടന്ന് മറിഞ്ഞ് എന്ത് കളിയായിരുന്നു.

സൂര്യൻ ചെമ്പട്ട് വിരിച്ചു. കിളികൾ കൂടുകളിൽ ചേക്കേറാൻ തുടങ്ങി. "ഇവരെവിടെപ്പോയി ഉച്ചയ്ക്ക് ചോറ് കഴിക്കാൻ വന്നതാ. കളിച്ചാ പിന്നെ വിശപ്പൊന്നുമുണ്ടാവില്ല."എടിയേ നിൻ്റെ മക്കളിതാ വരുന്നു."വന്നോ ഞാൻ കാണിച്ചു കൊടുക്കാം."ദേഷ്യത്തോടെ മുറ്റത്തേക്കിറങ്ങിയ അമ്മ ഞെട്ടിപ്പോയി. "ഈശ്വരാ... ഇതെൻ്റെ കുട്ടികളാണോ? എന്ത് കോലമാടാ.എനി ഞാൻ നിങ്ങളെ കളിക്കാൻ വിട്ടില്ല. ഈ ഷർട്ടൊക്കെ ഞാൻ എത് കല്ലിൽ വച്ച് കഴുകിയാലാ ഇത് വെളുക്കുക."കൊണ്ട് പോയി ഹാർപ്പിക്കിലിട്ട് കഴുക് ഇവൻമാരേ." അച്ഛൻ്റെ മറുപടി അനന്തുവിന് രസിച്ചില്ല.

സൂര്യൻ യാത്രയായി. " അനന്തു അപ്പു എവിടെ" അവിടെ കിടപ്പുണ്ട്." "എന്താ അപ്പു ഉറങ്ങാ കഞ്ഞിക്കുട്ടിക്ക്." അമ്മ അവൻ്റെ കൈ പിടിച്ചു. "എന്തായിത്" അമ്മ നെറ്റിയിൽ കൈവച്ചു. "ഇവന് നല്ല ചൂടുണ്ട്. എന്താ ചെയ്യാ പ ആശുപത്രിയിൽ പോയാലോ?" "അതിനിപ്പം പനിക്കാൻ എന്താ ഉണ്ടായേ" മുത്തശ്ശി ചിന്തിച്ചു. " അനന്തു നീ ആ പുഴയോരത്ത് കളിക്കാൻ പോയോ?" "ആ പോയി " "നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടുന്ന് കളിക്കരുതെന്ന് അവിടെ വൃത്തിയില്ല" "അമ്മേ ഞങ്ങൾ ആശുപത്രിയിൽ പോവുകയാ. നിങ്ങൾ അനന്തുവിനെ നോക്കണം." അപ്പുവിൻ്റെ കരയുന്ന മുഖം മാത്രം മിണ് അവൻ്റെ മനസിൽ. കുറ്റബോധം കൊണ്ട് അനന്തുവിൻ്റെ മനസ്സ് നീറി. രാത്രിയുടെ ഏകാന്തതയിൽ അവൻ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.

നിരഞജന
7 സി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ