സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/രണ്ട് മഹാമാരികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയെ ഭീതിയിലാഴ്തിയ രണ്ട് മഹാമാരികൾ

കോവിഡ്-19
ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് (Pandemic) കോവിഡ്-19. 2019 ഡിസംബർ 31 ന് സ്ഥിതീകരിക്കപ്പെടുകയും ഈ വർഷം കാട്ടുതീപോലെ പടരുകയും ചെയ്തു. ഈ വർഷം 2020 മാർച്ച് 11 ലോക ആരോഗ്യ സംഘടന (World Health Organization) മഹാമാരിയായി പ്രഖ്യാപിച്ചു.
കൊറോണ വൈറസ് വഴിയുള്ള രോഗബാധ മുൻപും രണ്ടുതവണ ഉണ്ടായിട്ടുണ്ട്. 2003 ൽ ചൈനയിൽ നിന്ന് ഉൽഭവിച്ച് സാർസും (SARS) 2012 ൽ സൗദി അറേബ്യയിൽ ഉത്ഭവിച്ച മെർസും (MERS) വവ്വാൽ വെരുക് തുടങ്ങിയവ വഴിയാണ് സാർസ് മനുഷ്യനിലേക്ക് പകർന്നത് . മെർസ് ആവട്ടെ ഒട്ടകവും വവ്വാലും വഴിയും. ഇതിൽ സാർസിനോട് സാമ്യമുള്ളതാണ് ഇപ്പോഴത്തെ കൊറോണ വൈറസ്സ് ബാധ. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസ്സ് ആണ് കോവിഡ്-19. കാരണം വൈറസ്സ് ഉള്ളിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ രണ്ടു മുതൽ പതിനാല് ദിവസം വരെ എടുക്കാം . അതിനാലാണ് രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരോട് 14 ദിവസത്തേക്ക് ഒറ്റപ്പെട്ടുകഴിയൽ അധവാ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുന്നത്. കോവിഡ് ദുരന്തത്തിൽ ജീവൽ നഷ്ടപ്പെട്ട രണ്ട് ചൈനീസ് ഡോക്ടർമാരായ ലീ വെൻലിയാങ്ങ്, ലിയാങ്ങ് വുഡോങ്ങ് എന്നിവരെക്കുറിച്ച് ലോകം വേദനയോടെയാണ് ഓർക്കുന്നത്. ചൈനയിലെ വുഹാനിലെ മത്സ്യച്ചന്തയിൽ നിന്നാണ് കൊറോണ വൈറസിന്റെ തുടക്കം . കണ്ണുകൊണ്ട് കാണാത്തതും എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ളതുമായ , സ്വന്തമായി ശരീരമില്ലാത്തതും ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാത്തതും ആയ സൂക്ഷ്മ ജീവിയാണ് വൈറസ്സ്.
വിഷം എന്നർത്ഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ്സ് (vīrus) എന്ന വാക്ക് ഉണ്ടായത്. വൈറസ്സുകളെക്കുറിച്ചുള്ളാ പഠനമാണ് വൈറോളജി (virology). മറ്റ് പല വൈറസുകളെ പോലെ വായുവിലൂടെ അതിവേഗം പകരുന്ന വൈറസല്ല കൊറോണ വൈറസ്സ്. ശ്വസിക്കുമ്പോഴും ചുമക്കുമ്പോളും പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് ഇവ വ്യാപിക്കുന്നത്. അധികനേരം അന്തരീക്ഷത്തിൽ തങ്ങി നിൽക്കയില്ല എങ്കിലും പലപ്രതലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും .

തുമ്മുമ്പോഴോ ചുമക്കുമ്പോഴൊ തൂവ്വാലയോ ടിഷ്യൂപേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ചാണ് ചുമക്കേണ്ടത്. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യേണ്ടതാണ്. അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവക്കണം . കൂടെക്കൂടെ സോപ്പിട്ട് കൈകഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. മാസ്ക് ധരിക്കുന്നതും വൈറസിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. കൊറോണ വൈറസ്സ് ബാധിച്ചാൽ പനി കടുത്ത ചുമ ശ്വാസതടസ്സം ദഹനപ്രശ്നങ്ങൾ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. എങ്കിലും രോഗം ശക്തമായാൽ ന്യുമോണിയ അസാധാരണ ക്ഷീണം ശ്വാസകോശനീർക്കെട്ട് വൃക്ക തകരാർ എന്നിവയും ചിലപ്പോൾ മരണവും സംഭവിക്കും.
ലബോറട്ടറികളിൽ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരിശോധനയിലാണ് കോവിഡ് രോഗനിർണ്ണയം നടത്തുന്ന പരിശോധനയിലാണ് കോവിഡ് രോഗനിർണ്ണയം നടത്തുന്നത്. രോഗലക്ഷണമുള്ളവരുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ സ്റ്റെറൈൽ സ്വാബ് എന്ന സൂചിപോലുള്ള ഉപകരണം വഴി ശേഖരിക്കുന്നു. അതിനെ മൂന്ന് ആവരണമുള്ള പാക്കിങ്ങിൽ കൂടി സുരക്ഷിതമാക്കും. രോഗിയുടെ പേരും വയസ്സും മറ്റ് തിരിച്ചറിയൽ വിവരങ്ങളും രേഖപ്പെടുത്തുന്നു. ദൂരേയ്ക്ക് അയക്കേണ്ട സാമ്പിളുകൾ ആണെങ്കിൽ അവ ഐസ് പാക്ക് സൗകര്യമുള്ള തെർമ്മോക്കോൾ പെട്ടിയിൽ വെയ്ക്കും. വൈറോളജി ലാബിൽ എത്തുമ്പോൾ 80 ഡിഗ്രി സെൽഷ്യസ്സ് താപനിലയിൽ ഉള്ള ഫ്രീസറുകളിൽ ഇവ സൂക്ഷിക്കും . റിയൽ റ്റൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പി സി ആർ എന്ന മോളിക്യൂലാർ പരിശോധന നടത്തി കൊറോണ വൈറസ്സിന്റെ ജനിതക ഘടകത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ അത് കോവിഡ് 19 തന്നെയാണ് എന്ന് ഉറപ്പിക്കലാണ് അടുത്ത ഘട്ടം . വൈറസ്സിന്റെ ജീനുകൾ കണ്ടെത്തിയാൽ കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും തുടർന്ന് ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്യും .
പ്ലേഗ്

ഒരു ജന്തുജന്യ രോഗമാണ് പ്ലേഗ്. Yersinia pestis എന്ന ബാക്ടീരിയ എലി, ചെള്ള് എന്നിവയാണ് മാരകമായ ഈ പകർച്ചവ്യാധിക്ക് കാരണക്കാർ. 1894 ൽ ഹോങ്കോങിൽ വെച്ചാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. ചരിത്ര രേഖകൾ അനുസരിച്ച് ഭയാനകമാം വിധം പ്ലേഗ് മൂന്നു പ്രാവശ്യം പടർന്നു പിടിച്ചിട്ടുണ്ട്. ക്രിസ്തുഅബ്ദത്തിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 542 ൽ തുടങ്ങിയ വൽ മഹാമാരി 100 ദശലക്ഷം പേരെയും 1346 ഇൽ ആരംഭിച്ച് 3 ദശാബ്ദം നീണ്ടുനിന്ന മഹാമാരി 25 ദശലക്ഷം പേരെയും വകവരുത്തി. മൂന്നാമത് 1894 ഇൽ ആരംഭിച്ച് 1930 വരെ നീണ്ടുനിന്നു. ഇന്ത്യയിൽ അവസാനമായി പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2002 ഇൽ ആണ്.

പ്ലേഗ് ബാധിച്ചഎലി, ചെള്ള് ഇവ കടിക്കുകയോ രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ അപൂർവ്വമായി ശ്വസനത്തിലൂടെയോ രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷർക്കും ചെറുമൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത്. ഒരു സ്ഥലത്ത് പ്ലേഗ് ബാധയുണ്ടായാൽ ആദ്യം ചത്ത് വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് എലി ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യനിലേക്ക് കടക്കും . ഒരേ സമയം അനേകർക്ക് രോഗബാധ ഉണ്ടാകും . വളരെ ഗുരുതരമായ ഈ രോഗം തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ശരിയായ ചികിത്സകൾ ലഭിച്ചില്ലെങ്കിൽ രോഗമരണ നിരക്ക് 30% മുതൽ 60% വരെ ആകാം

നോയൽ അച്ചു അലക്സ്
7 ബി സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം