സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/*രോഗപ്രതിരോധം പ്രകൃതിയിലൂടെ*

Schoolwiki സംരംഭത്തിൽ നിന്ന്
*രോഗപ്രതിരോധം പ്രകൃതിയിലൂടെ*

കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകൾക്കിടയിൽ അത്ഭുതകരമായ വേഗതയിലാണ് ആധുനികശാസ്ത്രം വളർന്നുവന്നത്. മുൻതലമുറകളെ അപേക്ഷിച്ചു നമ്മുടെ ജീവിതം ഒട്ടുമിക്ക മേഖലയിലും തീർത്തും ആയാസരഹിതമായിക്കഴിഞ്ഞു. പ്രത്യേകിച്ചും അദ്ധ്വാനഭാരവും ദൂരവും വളരെ കുറഞ്ഞിട്ടുണ്ട്. പക്ഷേ, രോഗബാധിതരുടെ എണ്ണവും ചികിത്സാച്ചെലവുകളും മാത്രം അപകടകരമായ തോതിൽ വർദ്ധിച്ചുവരുന്നതു വലിയൊരു വിരോധാഭാസമായി തീർന്നിരിക്കുന്നു.

  • എന്തുകൊണ്ടു രോഗങ്ങൾ?*

അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലുമുള്ള കൃഷി-ആരോഗ്യശാസ്ത്ര ഗവേഷകരാണ് ജീവൻറെ അടിസ്ഥാന ഘടകങ്ങളെയും അവയ്ക്കുണ്ടാകുന്ന രോഗങ്ങളുടെ കാരണങ്ങളെയും പരിഹാരമാർഗങ്ങളെയും കണ്ടെത്തിയിട്ടുള്ളത്. നമ്മുടെ മണ്ണിലും വായുവിലും ജലത്തിലും അടങ്ങിയിട്ടുള്ള നിരവധി മൂലകങ്ങളുടെ പിന്തുണയോടെയാണ് എല്ലാ വിഭാഗം ജീവികളുടെയും കോശങ്ങൾ നിലനില്ക്കുന്നതെന്നും ഈ മൂലകങ്ങൾ യഥേഷ്ടം ലഭിക്കാതെ വരുമ്പോഴാണു കോശങ്ങളിൽ വിവിധ രോഗങ്ങൾ തുടക്കം കുറിക്കുന്നതെന്നുമാണ് ഇവരുടെ കണ്ടെത്തൽ അതുകൊണ്ട് ഇത്തരം മൂലകങ്ങൾ ഭക്ഷണം, വായു, ജലം എന്നിവ വഴി കൃത്യമായ അളവിൽ കോശങ്ങൾക്കു ലഭിക്കുകയാണെങ്കിൽ ഒരു രോഗവും നമ്മെ ബാധിക്കുകയില്ലെന്നാണു പാശ്ചാത്യരാജ്യങ്ങളിലെ കൃഷി, ആരോഗ്യശാസ്ത്ര ഗവേഷകരുടെ കണ്ടെത്തൽ

നമ്മുടെ ആഹാരം

വായുവും ജലവും കഴിഞ്ഞാൽ നമ്മുടെ ജീവൻ പരിപോഷിപ്പിക്കുവാൻ ആവശ്യമായ ഭക്ഷണം മുഴുവനും നമുക്കു ലഭിക്കുന്നതു സസ്യലതാദികളിൽ നിന്നു നേരിട്ടും ഇവയെ ആഹാരമാക്കുന്ന ഇതര പക്ഷിമൃഗാദികളിൽ നിന്നുമാണല്ലോ. അതുകൊണ്ടുതന്നെ നമ്മുടെ ആഹാരം പോഷകമൂലകങ്ങൾ ഉള്ളവയായിരിക്കണമെന്നു വ്യക്തം. ആഹാരം പോഷകമൂലകങ്ങൾ നിറഞ്ഞവയായിരിക്കണമെങ്കിൽ നമ്മുടെ മണ്ണു പോഷകസമൃദ്ധമായേ തീരൂ. പക്ഷേ, പരമ്പരാഗതമായ അജ്ഞതകൊണ്ടും ആധുനികമനുഷ്യൻറെ അത്യാർത്തികൊണ്ടും അനിയന്ത്രിതമായ മറ്റു കാരണങ്ങളാലും നമ്മുടെ കൃഷിഭൂമി മിക്കയിടത്തും ഇപ്പോൾ തീർത്തും പോഷകദാരിദ്ര്യമുള്ളതായി മാറിക്കഴിഞ്ഞു. അതുകൊണ്ടു നമ്മുടെ ആഹാരവും പോഷകസമൃദ്ധമല്ലാതായിത്തീരുന്നു. തദ്ഫലമായി പോഷകമൂലകങ്ങളുടെ ഗുരുതരമായ അഭാവം മലയാളികളിൽ ഇപ്പോൾ വ്യാപകമാണ്.

  • നമ്മുടെ കൃഷിഭൂമിയുടെ അവസ്ഥ*'

*കാടാണു മാതൃക*

നമ്മുടെ വനങ്ങളിൽ വളരുന്ന സസ്യലതാദികൾക്കും വൻവൃക്ഷങ്ങൾക്കും അവിടംകൊണ്ടു ജീവിക്കുന്ന പക്ഷിമൃഗാദികൾക്കും രോഗങ്ങൾ അത്യപൂർവമാണെന്നതു മാത്രം മതി ഇതു വ്യക്തമാകുവാൻ. കഠിനമായ സൂര്യപ്രകാശം വനത്തിനുള്ളിലെ മണ്ണിൽ പതിക്കുകയില്ലെന്നതും മണ്ണൊലിപ്പ് അവിടെ ഉണ്ടാകാറില്ലെന്നതും സസ്യലതാദികളും മൃഗങ്ങളും ചത്തടിഞ്ഞു മണ്ണ് അടിക്കടി ഫലഭൂയിഷ്ഠമാകുമെന്നതും വനത്തിൻറെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ അനന്തമായ അക്ഷയഖനിയാണു വനത്തിലെ മണ്ണ്. അവിടങ്ങളിലെ ചെടികൾക്കും ജീവജാലങ്ങൾക്കും രോഗകീടബാധകൾ ഉണ്ടാകാതിരിക്കുന്നതിൻറെ കാരണവും ഇതുതന്നെ.

''''

  • നമ്മുടെ കൃഷിഭൂമിയുടെ അവസ്ഥ*'''''''

ആയിരക്കണക്കിനു വർഷങ്ങളായി ഒരേതരം കൃഷി ഒരു സ്ഥലത്തു തുടർച്ചയായി ചെയ്യുന്നതും മണ്ണിളക്കിയുള്ള കൃഷിയും ശക്തമായ കാലവർഷംകൊണ്ടു മേൽമണ്ണു നഷ്ടപ്പെടുന്നതും സൂര്യപ്രകാശം നേരിട്ടു മണ്ണിൽ പതിക്കുന്നതും എൻപികെ ഉപയോഗിച്ച് അടുത്ത കാലത്ത് ആരംഭിച്ച അമിതോത്പാദനവും പോലുള്ള കാരണങ്ങളാൽ നമ്മുടെ കൃഷി ഭൂമിയിലെ പോഷകഘടകങ്ങൾ മിക്കതും നാമമാത്രമായിത്തീർന്നു. ഈ മണ്ണിൽ വിളയുന്ന ഭക്ഷണത്തിൻറെ പോഷകരാഹിത്യമാണ് ഇപ്പോഴത്തെ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ ഇടയാക്കിയത്. കൃഷി ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നതുപോലെ മണ്ണിനെ പോഷകസമൃദ്ധമാക്കിക്കൊണ്ടുള്ള കൃഷിരീതികളിലേക്കു മലയാളികൾ ചുവടുമാറ്റം നടത്തിയാൽ മാത്രമേ അപകടകരമായ ഇപ്പോഴത്തെ രോഗാതുരതയെ കുറച്ചുകൊണ്ടുവരാനും ഇല്ലാതാക്കാനും കഴിയുകയുള്ളൂ.

'''' ശാസ്ത്രീയ സത്യങ്ങൾ അവഗണിക്കരുത്'

നമ്മുടെ മണ്ണും പരിസരവും ജീവൻറെ നിലനില്പിനും അഭിവൃദ്ധിക്കും ഉപകരിക്കുന്ന വിധത്തിൽ മുമ്പു സ്വയം സമ്പൂർണമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ലാതായി. ഇതു തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുവാൻ നാം തയ്യാറാവുകയാണു വേണ്ടത്. പ്രത്യേകിച്ചും ജൈവകൃഷിയിൽ ഏർപ്പെട്ടവരുടെ സാമൂഹ്യപ്രതിബദ്ധത അർത്ഥപൂർണമായി തീരണമെങ്കിൽ ഇതു കൂടിയേ തീരൂ. പക്ഷേ, ഇതിനു തയ്യാറാകാതെ പരമ്പരാഗത ധാരണകളിലും അബദ്ധവിശ്വാസങ്ങളിലും കുടുങ്ങിക്കിടക്കുകയാണു മലയാളികളിൽ ഭൂരിഭാഗവും. അർദ്ധസത്യങ്ങളുടെ മാത്രം പിന്തുണയുള്ള ജൈവകൃഷിയിലും പ്രകൃതിചികിത്സയിലും യോഗ-വ്യായാമ മാർഗങ്ങളിലും ആരോഗ്യസുരക്ഷിതത്വം നേടാമെന്നതു വസ്തുനിഷ്ഠമല്ല. ഭാഗികനേട്ടങ്ങൾ മാത്രമേ ഇതുവഴി സാദ്ധ്യമാവുകയുള്ളൂ. അതുകൊണ്ടു ജീവൻറെ അടിസ്ഥാനരഹസ്യങ്ങളും രോഗങ്ങളുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരെ അംഗീകരിക്കുകയും അവരുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു ജൈവകൃഷികളെ അപ്ഡേറ്റ് ചെയ്യുവാൻ എല്ലാവരും തയ്യാറാകുകയും വേണം. പരിസ്ഥിതി സംരക്ഷണവും ആരോഗ്യസുരക്ഷിതത്വവും നേടുവാൻ വേണ്ടി ഉത്സാഹപൂർവം ജൈവകൃഷിയിലേക്ക് ഇറങ്ങിത്തിരിച്ച കർഷകർക്കും അവരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കും കൃത്യമായ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇങ്ങനെ ചെയ്തേ തീരൂ.

  • മണ്ണിനെ പോഷകസമൃദ്ധമാക്കുവാൻ?''''

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത അനുപാതത്തിലാണു പോഷകഘടകങ്ങളുടെ അഭാവം കണ്ടെത്തിയിട്ടുള്ളത്. ഓരോ സോണിലുമുള്ള പോരായ്മകൾ നികത്തുന്നതിനു വ്യത്യസ്ത മൈക്രോ ന്യൂട്രിൻസ് കോമ്പൗണ്ടുകളും കൃഷിവിജ്ഞാൻ കേന്ദ്രങ്ങളും കാർഷിക കോളജുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ വാങ്ങി സ്വന്തം കൃഷിയിടങ്ങളിൽ ഉപയോഗിച്ചു കൃഷി ചെയ്യുവാനുള്ള ബോധവത്കരണം വ്യാപകമായി നടത്തേണ്ടിയിരിക്കുന്നു. ദൗർഭാഗ്യവശാൽ കൃഷി അഭിവൃദ്ധിക്കു വേണ്ടി വ്യത്യസ്ത ഡിപ്പാർട്ടുമെൻറുകൾ പരസ്പരധാരണയില്ലാതെ പ്രവർത്തിക്കുന്ന കേരളത്തിൽ ഇത്തരം പുതിയ കൃഷി അറിവുകൾ കർഷകരിൽ ശരിക്കും എത്തുന്നില്ലെന്നതാണു പ്രധാന ന്യൂനത.

'''''''

  • മണ്ണിനെ പോഷകസമൃദ്ധമാക്കിയാൽ മാത്രം മതിയോ?''

പുതിയ കൃഷി അറിവുകൾ പ്രചരിച്ചാൽ മാത്രം പോരാ, നമ്മുടെ ഭക്ഷണരീതികളിലും ചില മാറ്റങ്ങൾ വരുത്തണം. ഇലക്കറികളും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ചേർന്ന് 600 ഗ്രാം ഭക്ഷണം പ്രതിദിനം കഴിക്കുന്ന ശീലത്തിലേക്കു മലയാളികൾ മാറണം. പഴങ്ങൾ പുളിരസം ഉള്ളതുതന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുകയും വേണം. ഭക്ഷണത്തിൽ വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളം വരുന്ന വിധം ഇതിനെ ക്രമീകരിക്കണം. ഇതിൻറെ വിവിധ വശങ്ങൾ വിശദീകരിക്കാൻ ഈ ലേഖനത്തിൽ പരിമിതികളുണ്ട്.

വിറ്റാമിനുകൾ

ജൈവ രാസപ്രവർത്തനങ്ങൾ അഭംഗുരം നടക്കണമെങ്കിൽ ധാതുലവണങ്ങൾക്കൊപ്പം വിറ്റാമിനുകളും അത്യാവശ്യമാണ്. വൈറ്റമിൻ സി, ഇ, ബി കോംപ്ലക്സുകൾ ഒമേഗ-3 എന്നിവ അത്യാവശ്യ ഘടകങ്ങളാണ്. വേവിക്കുമ്പോൾ ഭക്ഷണസാധനങ്ങളിലുള്ള വിറ്റാമിനുകൾ ഒന്നുംതന്നെ ലഭിക്കുകയില്ലെന്നതാണു പ്രധാന തടസ്സം. അതുകൊണ്ടാണു വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തി ൻറെ ഭാഗമാക്കണമെന്നു ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നത്. ഭക്ഷണം വഴി ഇവ ആവശ്യത്തിനു ലഭിക്കാത്ത പരിതസ്ഥിതിയിലാണു മിക്കപ്പോഴും പലവിധ രോഗങ്ങളും ഉരുത്തിരിഞ്ഞു വരുന്നത്. ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളെ ഭേദമാക്കുവാൻ മേല്പറഞ്ഞ വിറ്റാമിനുകൾ രാസരൂപത്തിലാണെങ്കിൽപ്പോലും അധികഡോസായി നല്കിയാൽ ജലദോഷം മുതൽ കാൻസർ വരെയുള്ള എല്ലാ രോഗങ്ങളും സുഖപ്പെടുത്താമെന്നു പാശ്ചാത്യരാജ്യങ്ങളിലെ ആരോഗ്യശാസ്ത്ര ഗവേഷകർ തെളിയിക്കുകയുണ്ടായി.

വേറിട്ടു ചിന്തിക്കാൻ ശീലിച്ച അമേരിക്കയിലെ ഒരു ശാസ്ത്രപ്രതിഭയായിരുന്നു ഡോ. മത്യാസ് രത് എം.ഡി. ശാസ്ത്രത്തിൻറെ ശ്രീകോവിലായ സ്റ്റാൻഫെഡ് യൂണിവേഴ്സിറ്റിയായിരുന്നു ഇദ്ദേഹത്തിൻറെ ഗവേഷണ പഠനകേന്ദ്രം. ഹൃദ്രോഗം മാറ്റുവാനുള്ള ഒറ്റമൂലി കണ്ടുപിടിച്ചുവെന്നു ലോകത്തോട് ഇദ്ദേഹം പ്രഖ്യാപിച്ചത് ഇവിടെവച്ചായിരുന്നു. ഭക്ഷണം വഴി നമുക്ക് ഇപ്പോൾ ലഭിക്കാത്തതും ശരീരകോശങ്ങൾക്ക് അത്യാവശ്യവുമായ വൈറ്റമിൻ സി ധാരാളമായി നല്കിയാൽ ഹൃദ്രോഗം ഇല്ലാതാക്കാൻ കഴിയുമെന്ന് ഇദ്ദേഹമാണു തെളിയിച്ചത്. പക്ഷേ, ഈ ലളിതമാർഗം പരസ്യമായാൽ ലോകമെങ്ങുമുള്ള ഹൈടെക് കാർഡിയോളജി സ്ഥാപനങ്ങളുടെ പ്രസക്തി ഇല്ലാതാകും. അതുകൊണ്ടുതന്നെ ഇത്തരം ലളിതമാർഗങ്ങൾ അന്നുമുതൽ തമസ്കരിക്കപ്പെടുന്നതു പതിവായിക്കഴിഞ്ഞു.

*ബാക്കിപത്രം

നാം ചെയ്യുന്ന കൃഷികൾക്കും നമ്മൾ വളർത്തുന്ന പക്ഷിമൃഗാദികൾക്കും രോഗ-കീടബാധകൾ ഉണ്ടാകുന്നതിൻറെ കാരണങ്ങളും അവയുടെ പരിഹാരമാർഗങ്ങളും തീർത്തും ലളിതമാണെന്ന ശാസ്ത്രസത്യം കുഴിച്ചുമൂടപ്പെട്ടുവെന്നതാണു പില്ക്കാലചരിത്രം. എങ്കിലും അമേരിക്ക, മെക്സിക്കോ, ജർമനി, ആസ്ത്രേലിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ സാമൂഹ്യപ്രതിബദ്ധതയുള്ള പല ഡോക്ടർമാരും വൈറ്റമിൻ സി, ഇ, ബി കോംപ്ലക്സുകൾ, മഗ്നീഷ്യം തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടു ഹൃദ്രോഗം, കാൻസർ തുടങ്ങി എല്ലാ രോഗങ്ങളെയും ചികിത്സിച്ചു ഭേദപ്പെടുത്തുന്നുണ്ട്. ബദൽ ചികിത്സയെന്നാണ് അഭിമാനപൂർവം ഈ ചികിത്സയെ വിശേഷിപ്പിക്കുന്നത്. അതേ, ലോകമെങ്ങുമുള്ള ആരോഗ്യപ്രതിസന്ധികൾ ശരിക്കും പരിഹരിക്കാനുതകുന്ന ശാസ്ത്രീയബദൽ ഇതു മാത്രമാണ്. ജീവൻറെ അടിസ്ഥാനനിയമങ്ങൾ ലംഘിക്കപ്പെടുന്നിടത്താണു രോഗങ്ങൾ ഉണ്ടാകുക. ഇതു ക്രിയാത്മകമായി തിരുത്തുകയും അടിസ്ഥാന നിയമങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോൾ ആരോഗ്യം തിരിച്ചെത്തുകയും ചെയ്യും.

സ്വാതി .എച്ച്
9 F സെന്റ് തോമസ് ഹയർ സെക്കൻ്ററി സ്ക്കൂൾ കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം