കായലോരത്ത് കഥകൾ മൂളുന്ന കാറ്റ്
മിഴിയോരങ്ങളിൽ കിന്നാരം ചൊല്ലി...
മുടിയിഴകളെ തഴുകി സാന്നിദ്ധ്യമറിയിച്ച്-
ഇലപടർപ്പിൽ ദലമർമ്മരമുണർത്തി
എന്നെ താരാട്ടുപാടിയുറക്കുന്നു...
മയക്കത്തിൽ പുതു സ്വപ്നങ്ങൾ നൽകി
മണ്ണിനടിയിലെ വേരുകളുടെ കുസൃതികൾ
മരമറിയാതെ, ഇലയറിയാതെ എല്ലാം
കാട്ടിത്തന്ന് എന്നെ കുളിരണിയിച്ച്...
ചാറ്റൽ മഴയിൽ ചാഞ്ഞിരുന്ന് കളിചൊല്ലി
രാത്രിയിൽ നെറുകയിൽ ചുംബനം നൽകി
ആരും കേൾക്കാതെ പലതും ചൊല്ലി
'ഞാൻ ഗന്ധർവ്വനാ'ണെന്ന സത്യം വെളിപ്പെടുത്തി
കാതിൽ നിന്ന് കാതിലേക്കൊരു ചാറ്റിംഗ്....