വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം സാഹാത്യവേദി

ഭാഷാചരിത്രം

ഭാഷ എന്നാൽ എന്ത്  ?

             മനുഷ്യ ചരിത്രത്തിലെ നാഴികകല്ലാണ് ഭാഷ. ഒരു പഠിതവൃത്തിയായി മനുഷ്യൻ നേടിയെടുക്കുന്ന ഈ അപൂർവ സിദ്ധി അവൻറെ വികാസ പരിണാമങ്ങളുമായി  അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നു. മനുഷ്യനെ മനുഷ്യനാക്കി തീർത്തതിലും, വ്യക്തിത്വമുളളവനാക്കി തീർത്തതിലും ഭാഷ സുപ്രധാന പങ്കുവഹിക്കുന്നു. മൗലീകമായി പറയുമ്പോൾ ആശയവിനിമയോപാധിയാണ് ഭാഷ. അത് ക്രമമായ ഒരു പ്രക്രീയയാണ്. 
             സാധരണഗതിയിൽ ഒരാളിലെ ആശയ ഭാവങ്ങൾ അന്യരെ ഗ്രഹിപ്പിക്കുകയാണ് ഭാഷയുടെ ധർമ്മം. ഭാഷക്ക് നിർവ്വചനം നൽകാൻ ഭാഷാശാസ്ത്രജ്ഞډാർ ശ്രമിച്ചിട്ടുണ്ട്. 
            ബുദ്ധിയും മനസും ഒരുപോലെ ഭാഷയോട് ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവ,് ബുദ്ധിയിൽ നിന്ന് അർത്ഥങ്ങളെ സ്വരൂപിച്ച് ഭാഷണേച്ഛയ മനസിനെ നിയോഗിക്കുന്നു. മനസ് ശരീരാഗ്നിയെ ചോദിപ്പിക്കുന്നു. അഗ്നി ശരിരസ്ഥമായ വായുവിനെ പ്രേരിപ്പിക്കുന്നു. വായു ഹൃദയത്തിൽ ചുറ്റിക്കറങ്ങി സ്വരരുപത്തിൽ പുറത്ത് വരുന്നു (പാണിനി). 
           മനുഷ്യ ഭാഷകൾ എണ്ണമറ്റവയാണ്; അവയ്ക്ക് സാംസ്കാരികമായ സങ്കീർണ്ണതയുണ്ട്; കുറഞ്ഞപക്ഷം രണ്ട് തലത്തിലെങ്കിലുമായിട്ടാണവയുടെ ഘടന; വ്യക്തമായ ലക്ഷ്യമവയ്ക്കുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് ഭാഷ സഹായിക്കുന്നു.  ഈ നിർവ്വചനത്തിൽ ഭാഷയുടെ ഘടനാപരമായ പ്രത്യേകതകളും അതിൻറെ സീമയല്ലായ്മയും പ്രകടമാകുന്നു.
           ഇവിടെ പരാമർശിച്ച നിർവ്വചനങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷമായ ഒരു ഘടനയോടുകൂടിയതും പ്രതീകാത്മക മൗലിക ശബ്ദങ്ങളിലൂടെ പുറത്തുവരുന്നതും ഏറ്റവും സങ്കീർണ്ണവുമായ ആശയവിനിമയ രീതിയാണ് ഭാഷയെന്ന് പറയാം. എന്നാൽ ഇതിനെയും ഒരു പരിപൂർണ്ണ നിർവ്വചനമായി കാണാനില്ല. കാരണം ശാസ്ത്രം എപ്പോഴും തിരുത്തപ്പെടാം, ഒപ്പം ഭാഷാവ്യാഖ്യാനങ്ങളും.

ഇതര ആശയവിനിമയ രീതികളിൽ നിന്നും മനുഷ്യ ഭാഷയ്ക്കുളള വ്യത്യാസങ്ങൾ.

          മനുഷ്യനെ ഇതര ജന്തുക്കളിൽ  നിന്നും മാറ്റി ഒരുപടി മുന്നിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയിൽ ഒന്നാണ് അവൻറെ ഭാഷ. ഇതര ജീവികളും ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും അത്, ഭാഷ എന്ന പദം വിപുലമായ ഒരർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ മാത്രമാണ്  പ്രസക്തമാകുന്നത്. പരിമിതമായ അർത്ഥത്തിൽ ഭാഷ എന്നത് മനുഷ്യർ ആശയവിനിമയത്തിന്നുപയോഗിക്കുന്ന സങ്കേതമാണ്. ഇതര ആശയവിനിമയോപാധികളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ആയത്-  സംസ്ക്കാരാർജ്ജിതം, ഭാഷ- ഒരു പഠിതവൃത്തി, ഭാഷ ഉച്ചരിക്കപ്പെടാവുന്നത്, ഭാഷ പ്രതീകാത്മകമായ സ്വരങ്ങളുളളത്, ഭാഷ ഘടനാപരം, ദ്വിത്വഘടന,  സൃഷ്ടിക്ഷമത, പരസ്പരംമാറ്റിവയ്ക്കൽ, സ്ഥാനഭ്രംശം, സവിശേഷത, ഭാഷ സങ്കീർണ്ണമാണ്,  എന്നിവയാണ്. ഈ ഘടകങ്ങളാണ് ഇതര ഭാഷകളിൽ നിന്നും മനുഷ്യഭാഷയെ വ്യത്യസ്തമാക്കിത്തീർക്കുന്നത്.

മലയാള ഭാഷയുടെ ഉല്പത്തി

        മലയാള ഭാഷയുടെ ഉത്ഭവത്തെപ്പറ്റി നാല് അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അവ
1 സംസ്കൃതത്തിൽ നിന്ന് ജനിച്ചതാണ് മലയാളം.
2 മിശ്രഭാഷയാണ് മലയാളം.
3 തമിഷിൻറെ ഒരുപഭാഷയാണ് മലയാളം.
4 മൂലദ്രാവിഡ ഭാഷയുടെ ഒരു സ്വതന്ത്രശാഖയാണ് മലയാളം.

മലയാളത്തിന് മറ്റ് ഭാഷകളുമായുളള ബന്ധ

        3000 കൊല്ലം മുമ്പ് തെക്കെയിന്ത്യയിലാകെയുളള ജനങ്ങൾ സംഭാഷണത്തിന് ഉപയോഗിച്ചിരുന്നത് ഒരു പൊതു ഭാഷയായിരുന്നു. ആധുനിക പണ്ഡിതډാർ  ആര്യദ്രാവിഡ ഭാഷയെന്നും,  പഴന്തമിഴെന്നും പേരു ചൊല്ലി വിളിക്കുന്നപ്രസ്തുത ഭാഷ പ്രാദേശിക വ്യത്യാസങ്ങളോടെ തിരുപ്പതി മുതൽ കന്യാകുമാരി വരെയുളള ജനങ്ങളെ സാംസ്കാരികമായും സാമൂഹികമായും അടുപ്പിച്ചു.   ദക്ഷിണേന്ത്യയിൽ അധിവാസമുറപ്പിച്ച ദ്രാവിട ജനതയുടെ ഭാഷ കാലാന്തരത്തിൽ സംസർഗ്ഗംകൊണ്ടും പാലി, സംസ്തൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളുടെ പ്രേരണ കൊണ്ടും നൂറ്റാണ്ടുകളിലൂടെ പല ഉച്ചാരണ വ്യത്യാസങ്ങളും പ്രയോഗങ്ങളും കൈക്കൊണ്ടു. ഇത്തരം പരിവർത്തനങ്ങളുടെ ഫലമായി, ഏറെക്കാലം കഴിഞ്ഞപ്പോൾ ഓരോ പ്രദേശത്തുമുളള ജനങ്ങൾ ആദി ദ്രാവിഡ ഭാഷയെ ഓരോ സ്വതന്ത്രഭാഷയായി പരിഗണിക്കാൻ തുടങ്ങി. അങ്ങനെ കന്നട, തെലുങ്ക്, തുടങ്ങിയ ഭാഷകൾ ഉണ്ടായി.
            കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഇവിടെ കുടിയേറിയ നമ്പൂതിരിമാരുടെ സ്വന്തം ഭാഷ പ്രാകൃതവും സംസ്കൃതവും ആയിരുന്നു. തമിഷ് കൈകാര്യം ചെയ്തിരുന്ന മലനാട്ടിലെ ആളുകളോട് നിത്യസമ്പർക്കം വേണ്ടിവന്നപ്പോൾ തമിഷ് പദങ്ങളും പ്രയോഗങ്ങളും സ്വഭാഷയോട് ചേർത്തുപ്രയോഗിക്കാൻ അവരാലോചിച്ചു. ക്രമേണ നമ്പൂതിരിമാർക്ക് മലനാട്ടുതമിഷുമായുളള പരിചയം വർദ്ധിക്കുകയും ഭാഷാരൂപം മാറുകയും ചെയ്തു.

മയാളമെന്ന പേരിൻറെ ഉത്ഭവം

         മലയാളം  എന്ന വാക്ക് ചരിത്രപരമായ ഒരു നാടിനെ കുറിക്കുന്നതാണ്. കാലാകാലങ്ങളിൽ ആനാടിൻറെ വിസ്തൃതി മാറികൊണ്ടിരിക്കുന്നു. തൊൽക്കാപ്പിയം  എന്ന തമിഷ് ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന മലൈനാടാണ് മലയാളമായി പരിണമിച്ചതെന്നൊരഭിപ്രായമുണ്ട്. മലൈനാട് എന്നാൽ മലകളുടെ നാടെന്നർത്ഥം. മലയാളമെന്ന സമസ്തപദം മല .ആളം എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. ആളം എന്നാൽ നാടെന്നർത്ഥത്തിൽ ഇതര ദ്രാവിഡ ഭാഷകളിലും ഉപയോഗിച്ചിട്ടുണ്ട്. ഉദ; കരവാളം, ഉളളാള, വെളളാള തുടങ്ങിയ പദങ്ങൾ. മിക്കസ്ഥലത്തും നാടിനെ കുറിക്കന്ന പദംതന്നെ ഭാഷയെയും കുറിച്ചിരിക്കുന്നു അതുപോലെ മലയാളം എന്ന നാട്ടിലെ ഭാഷക്കും മലയാളം എന്ന പേര് ലഭിച്ചു. എന്നാൽ മലയാളനാട്ടിലെ ഭാഷക്ക് ആദ്യം പറഞ്ഞിരുന്നത്  മലയാണ്മ യെന്നായിരുന്നു. മലയാൺ  എന്ന വാക്കിനോട്   മ  എന്ന പ്രത്യയം ചേർന്നപ്പോഴാണ് മലയാണ്മയുണ്ടയത്. ഇത് പിന്നീട്  മലയായ്മ എന്ന രൂപം കൈക്കൊണ്ടു. മല ആഴി എന്നീ പദങ്ങളിൽ നിന്നാണ് മലയാളം എന്ന പദമുണ്ടായതെന്ന് കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഈ അഭിപ്രായം സ്വീകാര്യമാണ്. 

മലയാളഭാഷാനവോത്ഥാനം

         കെല്ലവർഷം 9-ാം ശതകത്തിൽ ഉരിത്തിരിഞ്ഞുവന്ന മലയാള ഭാഷയുടെ നവോത്ഥാനം എഴുത്തച്ഛൻറെ കാലത്തുതന്നെയാരംഭിച്ചുവെന്നു പറയാം. പഴമയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, പുതുമയുടെ പ്രചോദകനായിത്തീരുകയാണ് എഴുത്തച്ഛൻ ചെയ്തത്. മലയാളഭാഷയുടെ നവോത്ഥാനത്തെക്കുറിച്ചു പറയുമ്പോൾ, വദേശ മിഷണറിമാരുടെ സംഭാവന വിസ്മരിക്കരുത്. വിദ്യാഭ്യാസം തീരെയില്ലായിരുന്ന സാധാരണക്കാർക്കു മനസിലാകത്തക്കവിധം മതകാര്യങ്ങൾ പ്രതിപാദിക്കുകയായിരുന്നു മിഷണറിമാരുടെ ലക്ഷ്യം. അതിനായി അവർ താഴ്ന്ന തരത്തിലുളള ഒരുതരം ഗദ്യം ഉപയോഗിച്ചു. ക്രമേണ മിഷണറി ഗദ്യം എന്ന പ്രത്യേക ശൈലി രൂപം കൊണ്ടുതുടങ്ങി.  
           കേരളത്തിലെ ബ്രിട്ടീഷ് ഭരണം ഭാഷയെ ഒരു നവോത്ഥാന യുഗത്തിലേക്കു നയിച്ചു.സ്വാതിതിരുന്നാൾ, ഉത്രംതിരുന്നാൾ എന്നീ രാജാക്കډാരുടെ കാലത്ത് വിദ്യാഭ്യാസ സരണി പുരോഗമിച്ചു. ഇംഗ്ലീഷ് ഭാഷാപ്രചാരം കേരളത്തിലെ സാമൂഹ്യജീവിതത്തിൻറെ നാനാവശങ്ങളേയും സ്പർശിച്ചു തുടങ്ങി. നാട്ടുഭാഷാഭ്യാസത്തിനു പ്രത്യേകം വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇതു കൂടാതെ ഇംഗ്ലീഷ് വിദ്യാലങ്ങളിലും നാട്ടുഭാഷാഭ്യാസത്തിനും വ്യവസ്ഥയുണ്ടായിരുന്നു.

ആധുനീക മലയാളം

           അലയാള ഭാഷയുടെ ആധുനികകാലം എന്നാരംഭിംച്ചുവെന്ന് തീർത്ത് പറയാനാവില്ല.ഗുണ്ടർട്ട് ,കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വന്നിവരുടെ കാലത്ത് മലയാളത്തിൻറെ ആധുനീകത്വം ആരംഭിച്ചുവെന്ന് കരുതാം.  മലയാളത്തിൻറെ ആധുനികതയെ ഒന്നാം ഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ തിരിക്കാം. ക്ലാസിക്ക് കൃതികളുടെ സ്വാധീനം, ഖണ്ഡകാവ്യങ്ങൾ, നാടകം തുടങ്ങിയ സാഹിത്യപ്രസ്ഥാനങ്ങളുടെ ഉദയം ഇക്കാലത്തിൻറെ പ്രത്യേകതകളാണ്. ഇതേ കാലത്തു തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ഇത് ഭാഷയുടെയും സാഹിത്യത്തിൻറെയും വളർച്ചക്ക് സഹായകമായി. 
         ആധുനീകകാലത്തിൻറെ രണടാം ഘട്ടത്തെ സ്വാതന്ത്ര്യ പൂർവ്വകാലമെന്നും സ്വാതന്ത്ര്യാന്തരകാലമെന്നും പെതുവെ രണ്ടായി വിഭജിക്കാം. സ്വാതന്ത്ര്യ പൂർവ്വകാലത്തെയാണ് നവോത്ഥാനമെന്ന് പറയുന്നത്.

സാഹിത്യസരണികൾ

പാട്ടുസാഹിത്യം

              അലയാളഭാഷ ഉത്ഭവിച്ച് വികസിച്ച് സമ്പന്നമാകുന്നതിനും ഇത്രയോ മുമ്പുതന്നെ തമിഴ് സാഹിത്യം സമൃദ്ധമായിരുന്നു. തമിഴകം എന്നറിയപ്പെടുന്ന ഇന്നത്തെ കേരളമുൾപ്പെടെയുളള പ്രദേശത്ത് തമിഴ് എന്ന ഭാഷയാണ് പ്രചാരത്തിലിരുന്നത്. ദ്രാവിഡ സംസ്കാരത്തിൽപ്പെട്ട കവികൾ ഇവിടെ തമിഷ് വൃത്തങ്ങളെ അവലംബിച്ച് കാവ്യരചന നടത്തി. ഇവിടെ ചെന്തമിഴും മലയാളവും കലർന്ന  മിശ്രഭാഷാകൃതികളും ഉണ്ടായി.  ഈ  മിശ്രസാഹത്യമാണ് പാട്ടുഭാഷാസാഹിത്യം, രാമചരിതം, കണ്ണശ്ശക,തികൾ,രാമകഥപ്പാട്ട് എന്നിവയാണ് പാട്ടുസാഹിത്യത്തിലെ പ്രധാനകൃതികൾ മലയാളത്തിലെ ആദ്യത്തെസാഹിത്യപ്രസ്ഥാനമാണിത്. 
                   ദ്രമിഡസംഘാതാക്ഷര നിബദ്ധം
                   എതുക മോന വൃത്തവിശേഷയുക്തം പാട്ട്         
എന്ന് ലീലാതിലകം പാട്ടിന് ലക്ഷണം നൽകുന്നു. അതായത് ദ്രാവിഡ അക്ഷരങ്ങൾകൊണ്ട് രചിച്ചതും, എതുക  മോന എന്നീ പ്രാസങ്ങൾ ഉള്ളതും, തനി ദ്രാവിഡ വൃത്തത്തിൽ എഴുതിയതുമായ കവിതകളാണ് പാട്ടിലുൾപ്പെടുന്നത്,

ഉദാ: തരതലന്താനുളന്താ, പിളന്താ, പൊന്നൻ തനകചെന്താർ, വരുന്താമൽ വാണൻ തന്നെ കരമരിന്താ, പൊരുന്താനവډാരുടെ കരുളെരിന്താ, പുരാനെ, മുരാരീ, കണാ എന്ന കാവ്യഭാഗം പാട്ടിന് ഏറ്റവും മികച്ചഉദാഹരണമാണ്.

മണിപ്രവാള സാഹിത്യം

             പാട്ടിന് സമാന്തരമായിത്തന്നെ വളർന്നുവന്ന സാഹിത്യശാഖയാണ് മണിപ്രവാളം. ഭാഷ, കാവ്യസൗന്ദര്യം, പ്രമേയം തുടങ്ങിയവകൊണ്ട്  ശ്രദ്ധേയമായി നിൽക്കുന്ന ഒന്നാണ് മണിപ്രവാളം. സാഹിത്യം, കല തുടങ്ങിയവ അതാതുകാലത്തെ സാമൂഹിക സാമ്പത്തീക രാഷ്ട്രീയാവസ്ഥകളെയാണല്ലോ ചിത്രീകരിക്കുന്നത്. കേരളത്തിൻറെ സാമൂഹികവും സാംസ്കാരികവുമായ ഒരു വഴിത്തിരിവിനെയാണ് മണിപ്രവാളം പ്രതിനിധീകരിക്കുന്നത്. പാട്ടിനെയെന്നപോലെ മണിപ്രവാളത്തിനെയും ലക്ഷണനിർവ്വചനം നടത്തിയരിക്കുന്ന കൃതി ലീലാതിലകമാണ്.  ഭാഷാസംസ്കൃതയോഗോ മണിപ്രവാളം എന്ന് മണിപ്രവാളത്തിന്  ലീലാതിലകം നിർവ്വചനം നൽകുന്നു. ഇവിടെ മണി എന്ന പദം മലയാളത്തെയും പ്രവാളം സംസ്കൃതത്തെയുംകുറിക്കുന്നു. മണിയാകുന്ന മലയാള പദങ്ങളുടെയും പവിഴ (പ്രവാളം)മാകുന്ന സംസ്ക,തപദങ്ങളുടെയും ഹൃദ്യമായ യോജിപ്പിൽ നിന്നുണ്ടാകുന്ന കാവ്യമാണ് മണിപ്രവാളം.

സന്ദേശകാവ്യങ്ങൾ

	സംസ്കൃത സാഹിത്യത്തെ അനുകരിച്ച് മലയാളത്തിലുണ്ടായ സാഹിത്യശാഖയാണ് സന്ദേശകാവ്യങ്ങൾ. സന്ദേശകാവ്യത്തിന് നിയതമായ സാഹിത്യരൂപം നൽകിയത് കാളിദാസനാണ്. കാളിദാസൻറെ മേഘദൂത് ആണ് ആദ്യത്തെ സന്ദേശകാവ്യം. ഇതര ഭാരതീയ സാഹിത്യങ്ങളിൽ മേഘദൂതിനെ അനുകരിച്ച് ധാരാളം സന്ദേശകാവ്യങ്ങൾ ഉണ്ടായെങ്കിലും, സന്ദേശകാവ്യം ഒരു പ്രസ്ഥാനമായി വളർന്നു സമൃദ്ധമായത് മലയാളത്തിലാണ്.

മലയാള സന്ദേശകാവ്യങ്ങൾ

ഉണ്ണിനീലി സന്ദേശമാണ് മലയാളത്തിലെ ആദ്യ സന്ദേശകാവ്യം. ഇതിൻറെ രചനാകാലം , കർത്താവ് ഇവയെക്കുറിച്ച് പണ്ഡിതډാർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലിരിക്കുന്നത്. എല്ലാ തെളിവുകളും കൂടി പരിശോധിച്ചാൽ പതിനാലാം ശതകത്തിൻറെ ഉത്തരാർദ്ധത്തിലാണ് പ്രസ്തുതകൃതിയുടെ രചനയെന്നനുമാനിക്കാം. തികച്ചും കല്പിതമായ ഇതിവൃത്തമാണ് ഈ കൃതിയിലുളളത്. പതിനാലാം ശതകത്തിൻറെ അന്ത്യത്തിലോ, പതിനഞ്ചാം ശതകത്തിൻറെ തുടക്കത്തിലോ രചിച്ച കോകസന്ദേശം, കൊല്ലവർഷം 1069- ൽ പ്രസിദ്ധീകരിച്ച ഭൃംഗസന്ദേശം, 1985-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദശം ചേളായിൽ കൃഷ്ണൻഎളേടത്തിൻറെ ആത്മസന്ദശം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ ഹംസസന്ദേശം ശീവൊളളിനമ്പൂതിരിയുടെ ദാത്യൂഹ സന്ദേശം മൂലൂർ പത്മനാഭപ്പണിക്കരുടെ കോകില സന്ദേശം, ശുകസന്ദേശം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റു സന്ദേകകാവ്യങ്ങൾ. ഇവയുടെ കൂട്ടത്തിൽ ഏറ്റവും നവീനം കെ. രാഘവൻറെ ഇന്ദിരാസന്ദേശമാണ്. മലയാള സാഹത്യത്തെ സംബന്ധിച്ചിടത്തോളം തീരെ കാണാൻ കഴിയാതെ പോകുന്ന കാവ്യപ്രസ്ഥാനമാണ് സന്ദേശകാവ്യങ്ങൾ.

ആട്ടക്കഥാസാഹിത്യം

                കേരളത്തിൻറെ ദൃശ്യകലാരൂപമാണ് കഥകളി. ദൃശ്യകലാലോകത്തിന് കേരളം നൽകിയ ഏറ്റംവും വലിയ സംഭാവനയാണ് കഥകളി. തികഞ്ഞ തനിമയും വ്യക്തിത്വവും പുലർത്തുന്ന ഈ കലയ്ക്കുവേണ്ടി ഉടലെടുത്ത സാഹിത്യ പ്രസ്ഥാനമാണ് ആട്ടക്കഥാസാഹിത്യം. തനി കേരളീയമാണ് കഥകളിയെങ്കിലും അതിലെ മുദ്രകളും രസാഭിനയവും ഭാരതത്തിൻറെതാണ്. ആട്ടക്കഥാസാഹിത്യത്തിലെ ശുക്രനക്ഷത്രമാണ് നളചരിതംആട്ടക്കഥ. അതിൻറെ ശില്പിയെന്ന നിലയിൽ ഉണ്ണായിവാര്യരും മലയാള സാഹിത്യത്തിൽ ജ്വലിച്ചു നിൽക്കുന്നു. ക്രിസ്തുവർഷം 1675-ൽ ജനിച്ചുവെന്ന് കരുതുന്ന ഉണ്ണായിവാര്യരുടെ ജډസ്ഥലം ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന് സമീപമുളള ഒരു വാരിയമാണെന്നും വിശ്വസിക്കപ്പെടുന്നു.

വാര്യർക്ക് ശേഷം ആട്ടക്കഥാരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയത് ഇരയിമ്മൻ തമ്പിയാണ്. ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം എന്നിവയാണ് ഇദ്ദേഹത്തിൻറെ പ്രമുഖ കൃതികൾ. ആധുനീക കാലത്തെ ഏറ്റവും പ്രമുഖ ആട്ടക്കഥയാണ് വി. കൃഷ്ണൻ തമ്പിയുടെ താടകാവധം. പ്രമേയത്തിൻറെ നൂതനവും, രചനയുടെ ലാളിത്യവും ഈ കൃതിയെ പ്രീയമുളളതാക്കിമാറ്റുന്നു. വയസ്കരമൂസിൻറെ ദുര്യോധന വധം, പേട്ടയിൽ രാമൻ പിളളയുടെ ഹരിശ്ചന്ദ്രചരിതം നാലുദിവസം. കേരളവർമ്മ വലിയകോയിത്തമ്പുരാൻറെ ഹനുമദുത്ഭവം, ധ്രുവചരിതം, പരശുരാമവിജയം, കെ. സി. കേശവപിളളയുടെ ഹിരണ്യാസുര വധം, ശ്രീകൃഷ്ണവിജയം, വെൺമണിമഹൻറെ അജ്ഞാതവാസം തുടങ്ങിയവ മറ്റു പ്രധാന ആട്ടക്കഥകളാണ്. ഇവ കൂടാതെ എൻ.വി.കൃഷ്ണവാര്യരുടെ ശ്രീബുദ്ധ ചരിതം, ചിത്രാംഗദ, ഒ.എം.സി. നമ്പൂതിരിപ്പാടിൻറെ ശ്രീ ഗുരുവായൂരപ്പൻ,സ്നാപകചരിതം, ഒളപ്പമണ്ണയുടെ അംബ, പ്രൊഫ. വി. വിജയൻറെ വീണപൂവ്, മണികണ്ഠവിജയം, സർദാർ കെ.എം. പണിക്കരുടെ ദാവീദ് വിജയം തുടങ്ങിയവയും ആട്ടക്കഥാസാഹിത്യത്തിലുൾപ്പെടുന്നു. സാഹിത്യ സംഘടനകൾ

ഭാഷാപോഷിണിസഭ

           1891-ൽ  കവിസമാജം രൂപം കൊണ്ടു. കവികൾക്ക് ഒരുമിച്ചു കൂടാനും സാഹിത്യ ചർച്ചകളിൽ ഏർപ്പെടാനും മലയാളമനോരമയുടെ പത്രാധിപരായിരുന്ന കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ നേതൃത്വത്തിലായിരുന്നു ഇത് രൂപം കൊണ്ടത്. കവി സമാജത്തിൻറെ ആദ്യ സമ്മേളനം 1892-ൽ ആയിരുന്നു. കവിസമാജമാണ് പിന്നീട് ഭാഷാപോഷിണി സഭയായി മാറിയത്. അക്കാലത്തെ പ്രമുഖരായ എല്ലാ സാഹിത്യകാരډാരും ഭാഷാപോഷിണി സഭയിൽ അംഗമായിരുന്നു. ഈ സഭയുടെ സമ്മാനമായിരുന്നു ഭാഷാപോഷിണി മാസിക. കവിസമ്മേളനം, കവിതാമത്സരം, സാഹിത്യചർച്ച എന്നിവയിലുടെ ഏകദേശം ഇരുപത് വർഷത്തോളം ഈ സഭ നിലനിന്നു.

സമസ്തകേരള സാഹിത്യപരിഷത്ത്

ഇടപ്പളളി കൃഷ്ണരാജാവിൻറെ നേതൃത്വത്തിൽ 1927-ൽ ഇടപ്പളളി സാഹിത്യസമാജം ആരംഭിച്ചു. ഇതിൻറെ ഒന്നാം സാഹിത്യ സമ്മേളനത്തിൽ സമാജത്തിൻറെ പേര്  സമസ്ത കേരള സാഹിത്യപരിഷത്ത് എന്നായി മാറി. വളളത്തോൾ, ഉളളൂർ, അപ്പൻ തമ്പുരാൻ തുടങ്ങി ഉന്നതരായ എല്ലാ സാഹിത്യകാരډാരും ഈ സാഹിത്യപരിഷത്തിൽ അംഗങ്ങളായിരുന്നു. സാഹിത്യാഭിവൃദ്ധിക്കായി പ്രയത്നിച്ച സഭ ഇന്നും നിലനിൽക്കുന്നു.

പുരോഗമന സാഹിത്യ സംഘടന

ഒന്നാം ലോകമഹായുദ്ധാനന്തരം ഉണ്ടായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളാണ് പുരോഗമന സാഹിത്യ സംഘടനയുടെ ആവിർഭാവത്തിന് കാണമായത്. കേരളത്തെ സംബന്ധിച്ചിടത്തോളവും ദേശീയ സമരപ്രസ്ഥാനവും സോഷ്യലിസ്റ്റ് ചിന്താഗതിയുമാണ് പുരോഗമനസാഹിത്യ സംഘടനയുടെ പിറവിക്ക് വഴിയെരുക്കിയത്. 1936 ഏപ്രിൽ മാസത്തിൽ ലക്നോവിൽ വച്ചു പുരോഗമന സാഹിത്യ സംഘടനയുടെ ആദ്യയോഗം നടന്നു. കേരളത്തിൽ സംഘടന പ്രവർത്തനമാരംഭിച്ചത് 1937-ൽ ആയിരുന്നു. കേരളത്തിൽ ഈ സംഘടനയുടെ പേര് ജീവൽസാഹിത്യ സംഘടന എന്നായരുന്നു. പുരോഗമനപരമായ കാഴ്ചപ്പാടിലുടെ സാഹത്യത്തെ കാണുക, രചന നടത്തുക, വീക്ഷിക്കുക, സാംസ്ക്കാരിക മേഖലയിൽ അതിൻറെ അനുരണനം ഉണ്ടാക്കുക, മനുഷ്യപുരോഗതി ഉണ്ടാക്കുക, ജീവിതം ക്രീയാത്മകമാക്കുക- ഇവ സംഘടനയുടെ ലക്ഷ്യമായിരുന്നു. കല ജീവിതത്തിനു വേണ്ടി എന്ന ആശയപ്രചാരണത്തിനായിരുന്നു പ്രസ്തുത സംഘടനക്കാർ മുൻതൂക്കം നൽകിയത്. എം. പി. പോൾ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പൊൻകുന്നംവർക്കി, വി. ടി. ഇന്ദ്രചൂഢൻ, പ്രൊഫ: മുണ്ടശ്ശേരി തുടങ്ങിയവർ ഈ സംഘടനയുടെ പ്രവർത്തകരായിരുന്നു.

പുരോഗമന കലാസാഹിത്യസംഘം

പുരോഗമന സാഹിത്യ സംഘടനയുടെ തുടർച്ചയെന്നോണം ഉണ്ടായ സാഹിത്യ സംഘടനയാണ് പുരോഗമന കലാസാഹിത്യസംഘം. 1981-ല ആണ് ആരംഭിക്കുന്നത്. കലയുടെയും സാഹിത്യത്തിൻറെയും സൗന്ദര്യത്തോടൊപ്പം തന്നെ അവയിലെ സാഹിത്യം സാമൂഹിക പുരോഗതിയെക്കൂടി ലക്ഷ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം വിശ്വസിക്കുന്നു. വൈലോപ്പളളി ശ്രീധരമേനോനായിരുന്നു പുരോഗമന കലാസാഹിത്യസംഘത്തിൻറെ ആദ്യ പ്രസിഡൻറ്.

കേരളഗ്രന്ഥശാലാസംഘം

കേരളത്തിൽ ഇന്ന് നിലനൽക്കുന്ന ഏറ്റവും പ്രമുഖവും ശക്തവുമായ സാഹിത്യസംഘടനയാണ് കേരളഗ്രന്ഥശാലാസംഘം. കേരളത്തിലെ സുസംഘടിതമായ സാംസ്കാരിക സംഘടനയായ ഇത് 1945-ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഏകദേശം നാലായിരത്തിലധികം അംഗ ഗ്രന്ഥശാലകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു. സംഘടന പ്രവർത്തനം തുടങ്ങിയതുമുതൽ 1977-വരെ പി. എൻ. പണിക്കരായിരുന്നു സംഘത്തിൻറെ സെക്രട്ടറി. 1977-ൽ ഇതിൻറെ പ്രവർത്തനം ഗവൺമെൻറ് ഏറ്റെടുത്തു. 1989-ൽ കേരള നിയമസഭ പാസാക്കിയ ആക്ട് അനുസരിച്ച് കേരള സ്റ്റേറ്റ് കൗൺസിൽ രൂപീകരിച്ചു. ഇതിൻറെ നിയന്ത്രണത്തിലാണിപ്പോൾ കേരള ഗ്രന്ഥശാലാസംഘം.

അക്ഷരമാല

വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യജ്ഞനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൻ, ൽ, ൾ, ൺ, ർ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.

സ്വരങ്ങൾ
ഹ്രസ്വം    
ദീർഘം

വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.

വ്യഞ്ജനങ്ങൾ
കണ്ഠ്യം (കവർഗം)
താലവ്യം (ചവർഗം)
മൂർധന്യം (ടവർഗം)
ദന്ത്യം (തവർഗം)
ഓഷ്ഠ്യം (പവർഗം)
മധ്യമം  
ഊഷ്മാവ്    
ഘോഷി        
ദ്രാവിഡമധ്യമം    

സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ

ചില്ലുകൾ
ചില്ലുകൾ

മികവ്

           2017-18 അധ്യയനവർഷത്തിൽ, വിമലഹൃദയ എച്ച് എസ് എസ് വിദ്യാരഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ജില്ല തലത്തിൽ സംഘടിപ്പിച്ച ശില്പശാലയിലും അതിനോടനുബന്ധിച്ച് 
നടത്തിയ മത്സരങ്ങളിലും  വിമല ഹ‌ൃ‍ദയ എച്ച്.എസ്സ്. എസ്സിെലെ വിദ്യാർത്ഥിനകൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ഗവർമെന്റിൽ വച്ച് നടത്തപ്പെട്ട ജില്ലാതല മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.  യു.പി തലത്തിൽ ഓവറോൾ പങ്കിടുകയുംചെയ്തത് ശ്രദ്ധേയമായി. യു.പി തലത്തിൽ അദിനയത്തിന് 6.സിയിലെ വിതിക.വിയും ചിത്രരചനയ്ക്ക്' 7സിയിലെ ക്രിഷ്ണ എൽ.പ്രസാദും. നാടൻപാട്ടിന് 6 എഫിലെ ദേവിപ്രിയയും 1-ാം സ്ഥാനത്തിന് അർഹയായി. എച്ച്.എസ് തലത്തിൽ കഥാരചനയിൽ ഗോപിക.കെ 1-ാം സ്ഥാനത്തിന് അർഹയായി.കാവ്യാലാപനത്തിൽ9ബിയിലെ സൂര്യഗായത്രി 2-ാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ നടത്തിയ അദിനയ മത്സരത്തിൽ 6.സിയിലെ റിതിക സമ്മാനർഹയായി. വിദ്യാർത്ഥിനികളിലെ കലാ വാസനകൾ കണ്ടെത്തി വളർത്തിയെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി നേത്രിത്വം നൽകി വരുന്നു


2017-18 അധ്യയന വർഷത്തിൽ വിമല ഹൃദയ എച് എസ്‌ എസ്‌ വിദ്യരംഗത്തിന്റെ

           കൊല്ലം ഉപജീല്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പ സർഗെോത്സവ ശിൽപ്പശാലയിൽ യു പി വിഭാഗത്തിലെ റിതിക വി  ജില്ല്ലാതല മൽസരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2017 ഡിസംബർ 27,28,29,30 തീയതികളിൽ കോഴിക്കോട് നടക്കാവ് ഗവ..വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന വിദ്യാരംഗം സംസ്ഥാനസർഗോത്സവത്തിലും ശിൽപ്പശാലയിലും യു പി വിഭാഗത്തിലെ അഭിനയം ഇനത്തിൽ പങ്കെടുക്കുകയും ചെയ്തു.