വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

കൊല്ലം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പട്ടത്താനം എന്ന സ്ഥലത്താണ് വിമലഹൃദയ ഗേൾസ് ഹൈസ്കൂൾ. ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൊല്ലം റെയിവേ ജംഗ്ഷൻ, കർബല, ഫാത്തിമ മാതാ നാഷണൽ കോളേജ്, ശ്രീനാരായണ കോളേജുകൾ, ശാരദാമഠം, പീരങ്കിമൈതാനം, ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം, സി.എസ്.ഐ. പളളി, ക്രിസ്തുരാജ് ഹൈസ്കൂൾ, ബിഷപ്പ് ജറോം എഞ്ചിനിയറിംഗ് കൊളേജ്, ഭാരത രാജ്ഞി പളളി, മലയാളമനോരമ ആഫീസ്, എന്നിവ ഈ പ്രദേശത്തെ ധന്യമാക്കുന്നു. എഫ് .ഐ. എച്ച്. കോൺവൻറിനും കാർമൽ ഹോസ്റ്റലിനും മധ്യേ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സ്കൂൾ കൊല്ലം രൂപതയുടെയും വിമലഹൃദയ സിസ്റ്റേർസിൻറെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെകൊല്ലം നഗരത്തെ നിയന്ത്രിക്കുന്ന നഗരസഭയാണ് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി).  ഇത് ജനസംഖ്യയുടെ നാലാമത്തെ വലിയ നഗര കോർപ്പറേഷൻ ആണ്, അഞ്ചാം സ്ഥാനത്തുള്ളത്. 1903-ൽ നിലവിൽ വന്നതും 2000-ൽ ഔദ്യോഗികമായി സിറ്റി കോർപ്പറേഷൻ ആയി അംഗീകരിച്ചിരുന്നു. കൊല്ലം കേന്ദ്രീകരിച്ച് 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് (28.20 ച മൈ) ഒരു ശൃംഖല സ്ഥാപിക്കുന്നു. 55 വാർഡുകളിലായി 397,419 ജനങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന രണ്ടാമത്തെ നഗരമാണ് കൊല്ലം. 2015-16 റിപ്പോർട്ടനുസരിച്ച്, കൊല്ലം 889.74 കോടി വരുമാനമുള്ളതും 830 കോടിയുടെ ചെലവും 59.73 കോടിയുടെ മിച്ചവും ഉണ്ട്. 

'OFFICIAL LOGO OF KOLLAM CORPORATION   
കൊല്ലം കൊപ്പറേഷന്റെ ഔദ്യോഗിക ചിഹ്നം

കൊല്ലം ജില്ലയുടെആസ്ഥാനം. മുൻപ് ക്വയ്‍ലോൺ (Quilon) എന്നും, ദേശിങ്ങനാട്, എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽതിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായി ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. [5] കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചതു് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷംആരംഭിച്ചുആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.[9]ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. Doctrina Christiana en Lingua Malabar Tamil എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായിക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബിസഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരംശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌. ഉണ്ണു നീലി സന്ദേശത്തിൽ പറയുന്നു. "കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ."(കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നിൽക്കും.) കൊല്ലം കണ്ടവനില്ലം വേണ്ട എന്ന പഴംചൊല്ലിനെ അടിസ്ഥാനപ്പെടുത്തി മയൂരസന്ദേശത്തിൽ

"കൊല്ലംകണ്ടാലൊരുവനവിടെത്തന്നെപാർക്കാൻ കൊതിച്ചി-  ട്ടില്ലംവേണ്ടെന്നുള്ള ചൊല്ലുള്ളതത്രേ  കൊല്ലംതോറും പലപല പരിഷ്കാരമേറ്റിട്ട്"ചെരിച്ചുള്ള എഴുത്ത്പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌. ഉണ്ണു നീലി സന്ദേശത്തിൽ പറയുന്നു. "കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ."(കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നിൽക്കും.)കൊല്ലം കണ്ടവനില്ലം വേണ്ട എന്ന പഴംചൊല്ലിനെ അടിസ്ഥാനപ്പെടുത്തി മയൂരസന്ദേശത്തിൽ "കൊല്ലംകണ്ടാലൊരുവനവിടെത്തന്നെപാർക്കാൻ കൊതിച്ചി-  ട്ടില്ലംവേണ്ടെന്നുള്ള ചൊല്ലുള്ളതത്രേ  കൊല്ലംതോറും പലപല പരിഷ്കാരമേറ്റിട്ട്"

കൊല്ലം 1500കളിൽ
കൊല്ലം 1500കളിൽ

മാർക്കോ പോളോയുടെ സന്ദർശനം

മാർക്കൊപോളൊയുടെ സന്ദർശനം

1661ലെ കൊല്ലം പിടിച്ചെടുക്കൽ മാർക്കോ പോളോ ൽ ചൈനീസ് ചക്രവർത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയിൽ സഞ്ചരിച്ചു വരവേ ക്രി വ. 1275ൽ കൊല്ലം സന്ദർശിച്ചു. അദ്ദേഹം മബാർ (മലബാർ) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ്‌ കൊല്ലത്തെത്തിയത്.  അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ആണ് കൊല്ലം (ദേശിങ്ങനാട്), കൊട്ടാരക്കര (ഇളയടത്ത് സ്വരൂപം) തുടങ്ങിയസ്ഥലങ്ങൾആക്രമിച്ച്കീഴ്പ്പെടുത്തിയത്. അവ പിന്നെ തിരുവിതാംകൂറിന്റെ ഭാഗമായി. 1741-ൽ കുളച്ചലിൽ വച്ച് നടന്ന യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പൂർണ്ണമായും പരാജയപ്പെടുത്തി അവരുടെ അധീനതയിലായിരുന്ന പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. അക്കാലം വരെ കൊല്ലമായിരുന്നു തിരുവിതാംകൂറിന്റെ ആസ്ഥാനം.1809 കാലഘട്ടത്തിൽ വേലുതമ്പിദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നിരവധി കലാപങ്ങൾ നടന്നു. അതിന്റെ ഭാഗമായാണ് 1809 ജനുവരി 16-ാം തിയതി ചരിത്രപ്രസിദ്ധമായ “കുണ്ടറ വിളംബരം” നടക്കുന്നത്. ഇംഗ്ളീഷ് പട്ടാളം മണ്ണടിയിലെ തമ്പിയുടെ താവളം വളഞ്ഞതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു. അതോടെ തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. 1811 റസിഡൻറ് മൺറോയ്ക്കുവേണ്ടി പണിയിപ്പിച്ചതാണ് ആശ്രാമം എന്ന സ്ഥലത്തെ കൊല്ലം റസിഡൻസി. ആതർ എന്ന എൻജിനീയർ ആണ് ഇതിന് നേതൃത്വം കൊടുത്തത്. റസിഡൻറിന്റെ ആസ്ഥാനം, ദിവാൻ കച്ചേരി, അപ്പീൽകോടതി തുടങ്ങിയവയെല്ലാം ആദ്യം കൊല്ലത്തായിരുന്നു. 1803 മുതൽ 1830 വരെ ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്നത് കൊല്ലം കൻറോൺമെൻറിലാണ്. 1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ കൊല്ലം യുദ്ധം നടന്നു. സ്വാതി തിരുനാളിന്റെ കാലത്തോടെയാണ് ദിവാൻ കച്ചേരി തലസ്ഥാനത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് നായർ ബ്രിഗേഡ് ശക്തി പ്രാപിച്ചതോടെ ഇംഗ്ലീഷ് പട്ടാളം പിരിച്ചുവിട്ടു. റവന്യൂ ജില്ലയായി 1800ലെ കൊല്ലം 1835 മുതലാണ് ഒരു കേന്ദ്രീകൃതമായ ജില്ലാ ഭരണ സംവിധാനം കൊല്ലത്ത് നടപ്പിൽ വരുന്നത്. കൊല്ലം ആസ്ഥാനമായി രണ്ട് റവന്യൂ ജില്ലകൾ തിരുവിതാംകൂറിൽ 1835ൽ നിലവിൽ വന്നു. കൊല്ലം ബ്രിട്ടീഷ് ഭരണകാലത്ത് 1864-ൽ കൊല്ലത്ത് പോസ്റ്റോഫീസും കമ്പിത്തപാലാപ്പീസും, 1868-ൽ രജിസ്റ്റർ കച്ചേരിയും സ്ഥാപിതമായി. 1867-ൽ കൊല്ലത്ത് സ്ഥാപിതമായ മലയാളം പള്ളിക്കൂടമാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം.

കേരളത്തിലെ ഒരു ജില്ലയായി ബ്രിട്ടീഷ് റസിഡൻസിയും ഗസ്റ്റ് ഹൗസും. ആശ്രാമം, കൊല്ലം. (1900) 1949ൽ കൊച്ചിയും തിരുവിതാംകൂറും ലയിക്കുമ്പോൾ, കൊല്ലം ഇവിടുത്തെ മൂന്ന് റവന്യൂ ജില്ലകളിൽ ഒന്നാണ്. പിന്നീട് കേരള സംസ്ഥാനം രൂപപ്പെട്ടപ്പോഴും കൊല്ലം ആസ്ഥാനമായി അതേ പേരിൽ ഒരു ജില്ല നിലവിൽ വന്നു. തുടക്കത്തിലുണ്ടായിരുന്ന ജില്ലകളിൽ ഒന്ന് എന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. ഗതാഗതം തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം. തിരുവിതാംകൂറിലെ ആദ്യ റെയിൽപാത ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള മീറ്റർഗേജ് ലൈനായിരുന്നു (1904 നവംബർ 26-നായിരുന്നു ഇത് പ്രവർത്തനമാരംഭിച്ചത്) [23]. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ വഴി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ തങ്കശ്ശേരിയിൽ കൊല്ലം തുറമുഖം സ്ഥിതി ചെയ്യുന്നു റോഡ് ഗതാഗതം മേവറത്തെ കൊല്ലം ബൈപാസ്

മേവറത്തെ കൊല്ലം ബൈപാസ്

കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ

കൊല്ലം കെ.എസ്.ആർ.ടി.സി.ബസ് സ്റ്റേഷൻ

ദേശീയപാത 66 (പഴയ 47) കൊല്ലം വഴിയാണു് കടന്നു പോകുന്നതു്. കൊല്ലം-തിരുമംഗലം ദേശീയപാത, കൊല്ലം-തേനി ദേശീയപാത എന്നിവയും കൊല്ലത്തു നിന്നാരംഭിക്കുന്നു. താലൂക്ക് കേച്ചേരിമുക്കിലാണു് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതു്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ്ടാമുക്കത്തും സ്ഥിതി ചെയ്യുന്നു. ദേശീയ പാത 66 വഴി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ കൊട്ടിയം → ഉമയനല്ലൂർ → മേവറം → തട്ടാമല → പഴയാറ്റിൻകുഴി → പള്ളിമുക്ക് → മാടൻനട → മാടൻനട → കോളേജ് ജംഗ്ഷൻ → റെയിൽ‌വേ സ്റ്റേഷൻ → ചിന്നക്കട → കച്ചേരി → കളക്ടറേറ്റ് → മുളങ്കാടകം → നെല്ലിമുക്ക് → മേടയിൽ → രാമൻ‌കുളങ്ങര → വള്ളിക്കീഴ് → കാവനാട് → ആൽത്തറമൂട് → കപ്പിത്താൻസ് → ശക്തികുളങ്ങര → നീണ്ടകര ദേശീയ പാത 744 വഴി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ കൊല്ലം - തിരുമംഗലം ദേശീയ പാത 744 (പഴയ ദേശീയപാത 208) വഴി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ ചിന്നക്കട → കടപ്പാക്കട → രണ്ടാംകുറ്റി → കോയിക്കൽ → കല്ലുംതാഴം → മൂന്നാംകുറ്റി → കരിക്കോട് → കിളിക്കൊല്ലൂർ→ ചന്തനത്തോപ്പ് ദേശീയപാത 183 വഴി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ കച്ചേരി → തേവള്ളി → അഞ്ചാലമ്മൂട് → വെള്ളിമൺ കൊല്ലം ബൈപാസ് നഗരത്തിലെ ഏറി വരുന്ന ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ വേണ്ടി മുന്നോട്ട് വച്ച പദ്ധതിയാണ് കൊല്ലം ബൈപാസ്. കാവനാട് തുടങ്ങി കടവൂർ, കല്ലുംതാഴം, അയത്തിൽ വഴി മേവാരത്ത് അവസാനിക്കുന്ന ബൈപാസിൻറെ നീളം 13.141 കി.മീ ആണ്. കൊല്ലം ബൈപാസിൽ 2 പാലങ്ങളും ഉൾപ്പെടുന്നു. ഒരു കിലോമീറ്ററോളം വരുന്ന കടവൂർ പാലവും, അര കിലോമീറ്ററോളം വരുന്ന കാവനാട് പാലവും. ജലഗതാഗതം കൊല്ലം ബോട്ട് ജട്ടി

കൊല്ലം ബോട്ട് ജട്ടി

ജലഗതാഗതരംഗം ഇന്നും സജീവമായി നിലനിൽക്കുന്ന പ്രദേശമാണ് കൊല്ലം. കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ബോട്ട് ജട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് നിത്യേന ബോട്ട് സർവ്വീസ് ഉണ്ടു്. [25]വെസ്റ്റ് കല്ലട, ഗുഹാനന്ദപുരം, മൺറോ തുരുത്ത്, ദളവാപുരം എന്നിവിടങ്ങളിലേക്കും ബോട്ട് ലഭ്യമാണു്. വിനോദസഞ്ചാരികൾക്കായി സർക്കാർ - സ്വകാര്യ ബോട്ടുകൾ സേവനം നടത്താറുണ്ട്. ദേശീയ ജലപാത വെസ്റ്റ് കോസ്റ്റ് കനാലും അതിന്റെ ഭാഗമായ ദേശീയജലപാത 3 (കനാലിന്റെ കൊല്ലം - കോട്ടപ്പുറം പാത) കൊല്ലം വഴി കടന്നു പോകുന്നു. പാതയിലെ നീണ്ടകര ബണ്ട് കൊല്ലത്തിനു സമീപമാണ്. കൊല്ലം തുറമുഖം കൊല്ലം തുറമുഖം

കൊല്ലം തുറമുഖം

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് കൊല്ലം തുറമുഖം. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഒന്നായ ഇവിടെ 2013ൽ ഇവിടെ കാർഗോ ഹാന്റിലിങ്ങ് സൗകര്യം തുടങ്ങിയിരുന്നു. കൊല്ലം, കൊച്ചി തുറമുഖങ്ങൾ തമ്മിൽ കണ്ടെയ്നർ വിനിമയം തുടങ്ങിയിട്ടുണ്ട്. നിലവിൽ 8 മീറ്റർ ആഴമുള്ള ഇവിടെ 10 മീറ്ററായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. കൊല്ലത്തിനൊപ്പം നീണ്ടകരയും തുറമുഖമായി ഉപയോഗിക്കാറുണ്ട്. കൊല്ലം - മിനിക്കോയ് എന്നിവയെ ബന്ധിപ്പിക്കുന്ന കപ്പൽ ഓടിക്കാനുള്ള പദ്ധതി ആസൂത്രണ ഘട്ടത്തിലാണ് 398 കിലോമീറ്ററാണു കൊല്ലവും മിനിക്കോയിയും തമ്മിലുള്ള ദൂരം. കൊച്ചിയേക്കാലും ബേപ്പൂരിനേക്കാലും കൊല്ലം മിനിക്കോയിയുമായി അടുത്താണു് സ്ഥിതി ചെയ്യുന്നത്. റയിൽ ഗതാഗതം കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്

കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ്

മെമു, കൊല്ലം സ്റ്റേഷനിൽ

മെമു കൊല്ലം സ്റ്റേഷനിൽ

ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയാപ്പീസാണ് കൊല്ലത്തേത് (കൊല്ലം ജംഗ്ഷൻ). ഇവിടുത്തെ 1, 1A പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,180.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. 1904-ൽ ഉദ്ഘാടനം ചെയ്ത കൊല്ലം തീവണ്ടി സ്റ്റേഷൻ (1904-05) വിമാനഗതാഗതം കൊല്ലത്ത് വിമാനത്താവളമില്ല. തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. ആശ്രാമം മൈതാനത്ത് ഒരു ഹെലിപ്പാഡുണ്ട്. കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. സീപ്ലെയിൻ 2013 ജൂൺ 2നു ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയാണ് കൊല്ലം സീ പ്ലെയിൻ. ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ഇന്ത്യയിലാദ്യമായി സ്ഥാപിക്കുന്നത്. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. എന്നാൽ മത്സ്യകർഷകരുടെ എതിർപ്പിനെ തുടർന്ന് പൂർണ്ണമായും പ്രവർത്തനം തുടങ്ങിയിട്ടില്ല. മൽസ്യബന്ധനം കൊല്ലം നഗരത്തിൽനിന്നും ഒൻപത് കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന നീണ്ടകര കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധനതുറമുഖങ്ങളിൽ ഒന്നാണ്. 1953-ലെ ഇന്ത്യോ-നോർവീജിയൻ പദ്ധതിയുടെ ഭാഗമായി നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലായി ബോട്ട് നിർമ്മാണ കേന്ദ്രം, മത്സ്യത്തൊഴിലാളി പരിശീലന സ്ഥാപനം, ഐസ് ഫാക്റ്ററി, റെഫ്രിജറേഷൻ പ്ലാന്റ് എന്നിവ നിർമ്മിച്ചിരുന്നു വ്യവസായം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധനതുറമുഖമായ നീണ്ടകര ഫിഷിംഗ് ഹാർബറാണ് കൊല്ലം ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണകേന്ദ്രം. യന്ത്രവൽകൃത മത്സ്യബന്ധനത്തിന്റെയും മത്സ്യകയറ്റുമതിയുടേയും ഒരു പ്രധാനകേന്ദ്രമാണ് നീണ്ടകര. കേരളത്തിൽ കശുവണ്ടി വ്യവസായ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നതും കൊല്ലം ജില്ലയാണ് കൊല്ലത്തെ വ്യാവസായിക എസ്റ്റേറ്റുകൾ മുണ്ടയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്[32] സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഉമയനല്ലൂർ[33] കശുവണ്ടി വ്യവസായം ഇന്ത്യയിലെ കശുവണ്ടി കയറ്റുമതിയുടെ 75%ൽ അധികം കൊല്ലം ജില്ലയിൽ നിന്നാണ്. കശുവണ്ടി വ്യവസായം (വറക്കൽ, തോട് പൊളിക്കൽ, തരം തിരിക്കൽ , കയറ്റുമതി) വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നുണ്ട്. Kerala State Cashew Workers Apex Industrial Co- Operative Society (CAPEX) ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്നു. Cashew Export Promotion Council of India(CEPCI) മുണ്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു. കൊല്ലത്തുള്ള Kerala State Cashew Development Corporation Limited (KSCDC) എന്ന സർക്കാർ സ്ഥാപനത്തിനു 30 കശുവണ്ടി ഫാക്ടറികളുണ്ട്. ഇവയിൽ ഏതാണ്ട് ഇരുപതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടു്.  കൊല്ലത്ത് കേന്ദ്ര സർക്കാർ ഒരു കാഷ്യൂ ബോർഡ് സ്ഥാപിക്കുമെന്നു 2011ൽ തീരുമാനിച്ചിരുന്നു.  മാധ്യമരംഗം ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ സജീവസാന്നിധ്യമായി മാറിയ പ്രസിദ്ധീകരണങ്ങളായ ജനയുഗം, മലയാളനാട്, കേരളശബ്ദം എന്നിവ കൊല്ലം ആസ്ഥാനമായാണ് ആദ്യം പുറത്തിറങ്ങിയത്. എന്നാൽ അവയിൽ ഇന്നും നിലനിൽക്കുന്നത് ജനയുഗം മാത്രമാണു്. മലയാളത്തിലെ എല്ലാ വർത്തമാനപത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും കൊല്ലത്ത് ബ്യൂറോ ഉണ്ട്. മലയാള മനോരമ കൊല്ലം എഡിഷൻ കടപ്പാക്കടയും, മാതൃഭൂമി കാവനാട്ടും, കേരള കൗമുദി പള്ളിത്തോട്ടത്തു നിന്നുമാണു പ്രവർത്തിക്കുന്നത്. സാംസ്കാരികം കൊല്ലം ക്ലോക്ക് ടവർ

ചിന്നക്കട അണ്ടർപാസ്, ക്ലോക്ക് ടവർ
ചിന്നക്കട അണ്ടർപാസ്, ക്ലോക്ക് ടവർ

ജലകന്യക

ജലകന്യക

ചീനവല

ചീനവല
st. Thomas Fort  tangasseri
വി.തോമസ്സ്ലിക കോട്ട തങ്കശ്ശേരി


sports club kadappakkada
കടപ്പാക്കട സ്പോറ്റസ്
Tomb of Mar Sabor at Marth Mariam church, Thevalakkara in Quilon
കൊല്ലം തേവലക്കര മാത്ത്ര് മറിയം പള്ളിയിൽ മാർസോബാറിന്റെ കബറിടം

ആത്മീയ നേതാക്കൾ ബിഷപ് ജെറോം കോയിവിള

ബിഷപ് ജെറോം കോയിവിള
                                  കൊല്ലത്തെ ഭാരതീയനായ ആദ്യത്തെ ബിഷപ്പാണ് ബിഷപ് ജെറോം കോയിവിള എന്ന ഡോ. ജെറോം എം. ഫെർണാണ്ടസ്. ഇദ്ദേഹം 1901 സെപ്റ്റംബർ 8ന് ചവറയിലെ കോയിവിളയിൽ ജനിച്ചു. സെന്റ് അലോഷ്യസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയായ ജെറോം 1915-ൽ സെന്റ് റാഫേൽ സെമിനാരിയിലും സെന്റ് തെരേസ സെമിനാരിയിലുമായി വൈദികപഠനം നടത്തി. 1936-ൽ അദ്ദേഹം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ഫാ. വിൻസന്റ് ഡെറേറയുടെ സെക്രട്ടറിയായി. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെതുടർന്ന് 36ആം വയസ്സിൽ ജെറോം കൊല്ലത്തെ ബിഷപ്പായി സ്ഥാനമേറ്റു. അന്നദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു.  1937 മുതൽ 1978 വരെ കൊല്ലം ബിഷപ്പായി തുടർന്ന ബിഷപ് ജെറോം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഫാത്തിമ മാതാ നാഷണൽ കോളേജ്,  കാർമല റാണി ട്രയിനിങ്ങ് കോളേജ്,  കൊട്ടിയം ഭാരത് മാതാ ഐ.ടീ.ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് എന്നിവ അവയിൽ ചിലതാണ്.  1992 ഫെബ്രുവരി 27ന് അദ്ദേഹം അന്തരിച്ചു. തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് കത്രീഡലിലാണ് അദ്ദഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.

സാഹിത്യം

കെ.സി. കേശവപിള്ള

കെ.സി.കേശവപിള്ള
                             പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള ( 4 ഫെബ്രുവരി. 1868- 4 സെപ്തംബർ. 1913). പരവൂർ. വി. കേശവനാശാനായിരുന്നു ഗുരു. സംസ്കൃത പാഠശാല സ്ഥാപിച്ചു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ലിഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പ്രാസവാദത്തിൽ കെ.സി. കേശവപിള്ള പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണിഎന്നു വിളിക്കാറുണ്ട്.

തിരുനല്ലൂർ കരുണാകരൻ


ജനനം 1924 ഒക്ടോബർ 8 പെരിനാട്ട്‌ മരണം 2006 ജൂലൈ 5 ദേശീയത  ഇന്ത്യ തൊഴിൽ കവി, സാഹിത്യകാരൻ

            മലയാളത്തിലെ കവിയും സാഹിത്യകാരനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു  തിരുനല്ലൂർ കരുണാകരൻ. 1924 ഒക്ടോബർ 8-ന്‌ കൊല്ലം താലൂക്കിൽഅഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട്‌പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയുംമകനായാണ്‌തിരുനല്ലൂർകരുണാകരൻ ജനിച്ചത്‌. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു.എസ്‌.എൽ.സി.ക്ക്‌ പ്രാക്കുളം എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ ഹൈസ്ക്കൂളിലും ബി.എ.യ്ക്ക്‌ കൊല്ലം എസ്‌.എൻ.കോളേജിലുംപഠിച്ചു. ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം‌ കൊല്ലം എസ്‌.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ്‌ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ്‌ കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചു1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ്‌ റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു.

ഒ.എൻ.വി. കുറുപ്പ്

ഓ.എൻ.വി.കുറുപ്പ്

ജനനം 1931 മേയ് 27 ചവറ, തിരുവിതാംകൂർ, കൊ‍​​​​ല്ലം ബ്രിട്ടീഷ് ഇന്ത്യ മരണം 2016 ഫെബ്രുവരി 13 (പ്രായം 84) തിരുവനന്തപുരം, കേരളം, ഇന്ത്യ വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം തൊഴിൽ കവി , പ്രൊഫസ്സർ ജീവിത പങ്കാളി(കൾ) പി.പി. സരോജിനി കുട്ടി(കൾ) രാജീവൻ , ഡോ.മായാദേവി മാതാപിതാക്കൾ ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ

                              മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ്(ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി.എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്[1][2] എന്നാണ് പൂർണ്ണനാമം. 1982മുതൽ 1987 വരെ കേന്ദ്രസാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠപുരസ്കാരം ഇദ്ദേഹത്തിന്2010-ൽലഭിച്ചു.    പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..[4] നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. സിപിഐയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എ ഐ എസ് എഫ് നേതാവ് കൂടി ആയിരുന്നു ഒ എൻ വി




ഒ. മാധവൻ

ഓ മാധവൻ

ജനനം ഒ. മാധവൻ ജീവിത പങ്കാളി(കൾ) വിജയകുമാരി കുട്ടി(കൾ) മുകേഷ്, സന്ധ്യ രാജേന്ദ്രൻ, ജയശ്രീ

            ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്ര നടിയായ വിജയകുമാരി ഭാര്യ. നാടക സംഘമായ കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാനചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുണ്ട്. സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.

സാംസ്കാരികപ്രവർത്തകർ വി.വി. വേലുക്കുട്ടി അരയൻ സി.എൻ. ശ്രീകണ്ഠൻ നായർ ഓ. മാധവൻ (നാടകപ്രവർത്തകൻ) വി. സാംബശിവൻ കഥാപ്രാസംഗികൻ ജി. ദേവരാജൻ (സംഗീത സംവിധായകൻ


വി. സാംബശിവൻ

വി സോംബശിവൻ

ജനനം 1929 ജൂലൈ 4 കൊല്ലം, തിരുവിതാംകൂർ മരണം 1996 ഏപ്രിൽ 23 (പ്രായം 66) കൊല്ലം, കേരളം, ഇന്ത്യ കേരളത്തിലെഒരുപ്രസിദ്ധ കഥാപ്രാസംഗകനായിരുന്നുവി.സാംബശിവൻ[1] (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആർ. ശങ്കർ

ആർ.ശങ്കർ

കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി ഔദ്യോഗിക കാലം സെപ്റ്റംബർ 26, 1962 - സെപ്റ്റംബർ 10, 1964 മുൻ‌ഗാമി പട്ടം താണുപിള്ള പിൻ‌ഗാമി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

ജനനം 1909 ഏപ്രിൽ 30 പുത്തൂർ, കൊല്ലംകേരളം മരണം 1972 നവംബർ 6(പ്രായം 63) കൊല്ലം പൗരത്വം ഇന്ത്യൻ രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജീവിത പങ്കാളി ലക്ഷ്മിക്കുട്ടി സ്വദേശം പുത്തൂർ, കൊല്ലം

     കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരതാലൂക്കിലെപുത്തൂരിൽ കുഴിക്കലിടവകയിൽ വിളയിൽകുടുംബത്തിൽ രാമൻവൈദ്യർ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു[1]. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു
കായികരംഗം

സുരേഷ് ബാബു (ഒളിമ്പ്യൻ സുരേഷ് ബാബു)

ഒളിമ്പ്യൻ സുരേഷ് ബാബു

ജനനം 1953, ഫെബ്രുവരി 10 കൊല്ലം, കേരളം മരണം 2011, ഫെബ്രുവരി 19 ഭവനം കൊല്ലം, കേരളം ദേശീയത  ഇന്ത്യ


        കേരളത്തിൽ നിന്നുള്ള ഒരു മുൻ ലോംഗ് ജമ്പുകാരനാണ് സുരേഷ് ബാബു (ജനനം: 10 ഫെബ്രുവരി 1953 - മരണം 2011 ഫെബ്രുവരി 19). ലോംഗ് ജമ്പ്, ട്രിപ്പിൾ ജംബ്, ഹൈ ജംബ് എന്നീ മത്സര ഇനങ്ങളിൽ മത്സരിച്ചിട്ടുള്ള ഇദ്ദേഹം രണ്ടു തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. 1974 ൽ നടന്ന ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിലും, 1978 ൽ നടന്ന ബാംഗോക് ഏഷ്യൻ ഗെയിംസിലും ഇദ്ദേഹം മെഡൽ നേടിയിട്ടുണ്ട്. 1972 മുതൽ 1979 വരെ ഇദ്ദേഹം സജീവമായിരുന്നു. 2011 ഫെബ്രുവ