മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ

ആമുഖം

മാതസ്ക്കൂൾ ജൈവ വൈവിധ്യ പാർക്ക് വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് അശോക മരം നട്ട് ഉദ്ഘാടനം ചെയ്യുന്നു

സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ[1]

ജൈവവൈവിധ്യം - മണ്ണംപേട്ട മാതസ്ക്കൂളിൽ

ബാല മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് മണ്ണംപ്പേട്ട മാത ഹൈ സ്ക്കൂളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു...കൂടുതൽ വായിക്കുക

നീർമരുത്

നീർമരുത്


സ്റ്റാൻഡേർഡ് 10 എ യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ഫീന ടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് നീർമരുത്.

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയഫെെറ്റ
നിര:
മിർടെയിൽസ്
കുടുംബം:
കോംബ്രിടേയേസിയേ
ജനുസ്സ്:
ടെർമിനാലിയ
വർഗ്ഗം:
അർജുന
ശാസ്ത്രീയ നാമം
ടെർമിനാലിയ അർജുന
വിവരണം

കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത്. ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു് നീർമരുത്.

ഘടന

ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.

ഉപയോഗങ്ങൾ
നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. നീർമരുതിന്റെ ഇലകൾ ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ. ആസ്ത്മ ചികിത്സയിൽ പ്രമേഹ ചികിത്സയിൽ ക്ഷയ രോഗ ചികിത്സയിൽ ദന്ത ധാവനത്തിന്

നീർമരുതിൽ നിന്നു കണ്ടെത്തിയ -ടി എ 65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു.

ഐതിഹ്യം പാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.

പ്ലാശ്

സ്റ്റാൻഡേർഡ് 10ബി യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ബെല്ല ടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് പ്ലാശ്.

പ്ളാശ്ശ്

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയപ്സിഡ
നിര:
ഫേബെയിൽസ്
കുടുംബം:
ഫേബെയേസിയേ
ജനുസ്സ്:
ബ്യൂട്ടിയ
വർഗ്ഗം:
മോണോസ്പെർമ
ശാസ്ത്രീയ നാമം
ബ്യൂട്ടിയ മോണോസ്പെർമ

ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് എന്നും അറിയപ്പെടുന്നു. കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ്‌ നടന്നത്.ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ്‌ പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ്‌ കൂടുതലും വളരുന്നത്.

വിവരണം 10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു. ഔഷധ ഉപയോഗം ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണത്തിനും ഉപയോഗിക്കാം.യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു. ജ്യോതിഷത്തിൽ

വേങ്ങ

സ്റ്റാൻഡേർഡ് 10സി യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ഹണിടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് വേങ്ങ.

വേങ്ങ

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയപ്സിഡ
നിര:
ഫേബെയിൽസ്
കുടുംബം:
ഫേബെയേസിയേ
ജനുസ്സ്:
ബ്യൂട്ടിയ
വർഗ്ഗം:
മോണോസ്പെർമ
ശാസ്ത്രീയ നാമം
ബ്യൂട്ടിയ മോണോസ്പെർമ

വംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ . ശാസ്ത്രീയനാമം - റ്റീറോകാർപ്പസ് മാർസുപ്പിയം 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പാൻക്രിയാസിൽറ്റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട് .

വിവരണം

1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരി വരെയുള്ള് പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു.20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു[2] തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്.

ഔഷധപ്രയോഗങ്ങൾ പ്രമേഹം

വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്.

ആർത്തവരോധം വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും അതിസ്ഥൗല്യം വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു. പീനസം വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുടിച്ചാൽ പീനസം ശമിക്കും

രക്തചന്ദനം

സ്റ്റാൻഡേർഡ് 10ഡി യിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടേയും ക്ലാസ്സ് ടീച്ചറായ ബിന്ദുടീച്ചറു ടേയും നേതൃത്വത്തിൽ നട്ട് പരിപാലിക്കുന്ന വൃക്ഷമാണ് രക്തചന്ദനം.

രക്തചന്ദനം

ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
ആൻജിയോസ്പേർം
നിര:
ഫേബെയിൽസ്
കുടുംബം:
ഫേബെസിയേ
ജനുസ്സ്:
ടെറോകാർപ്പസ്
വർഗ്ഗം:
സാന്റലിനസ്
ശാസ്ത്രീയ നാമം
ടെറോകാർപ്പസ് ടെറോകാർപ്പസ്

ഒരു ഔഷധസസ്യമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്.കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം പാപ്പിലിയോനേസിയേ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ടു്.

കൃഷിരീതി

നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന മലമ്പ്രദേശങ്ങളാണ് രക്തചന്ദനത്തിന്റെ കൃഷിക്ക് വളരെ അനുയോജ്യം. കേരളത്തിലെ തീരപ്രദേശങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങൾ രക്തചന്ദനമരത്തിന്റെ വളർച്ചയ്ക്ക് പറ്റിയതാണ്. കാടും പടലും നീക്കി ഏഴു മുതൽ പത്തുമീറ്റർ വരെ അകലങ്ങളിലായി, ഒന്നരയടി സമചതുരത്തിലും അത്രയും തന്നെ ആഴത്തിലും കുഴികൾ എടുത്താണു് ചെടി നടുന്നതു്. അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആണു് വളമായി ഉപയോഗിക്കുക. പെട്ടെന്നു് വളരാൻ ചുവട്ടിൽ പച്ചിലകൾ കൊണ്ടു പുതയിട്ടു കൊടുക്കും. വർഷത്തിൽ രണ്ടു് തവണ ജൈവവളം ചേർക്കും.

വിളവെടുപ്പ് രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും. വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും.മറ്റുകാര്യങ്ങൾകോട്ടയം ജില്ലയിലെ കടുത്തുരുത്തി ആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.


ലക്ഷ്മിതരു

ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് പ്രതിവിധിയായി കണക്കാക്കുന്ന ലക്ഷ്മീ തരു എന്ന വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 10 ഇ ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ പ്രിൻസി ടീച്ചറുമാണ്.

ലക്ഷ്മിതരു

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയപ്സിഡ
നിര:
സാപിൻഡേയിൽസ്
കുടുംബം:
സിമാറുബിയേസിയേ
ജനുസ്സ്:
സിമാറുബ
വർഗ്ഗം:
ഗ്ളോക്ക
ശാസ്ത്രീയ നാമം
സിമാറുബ ഗ്ളോക്ക

വിവരണം

ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മിതരു .പാരഡൈസ് മരം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്.പൂക്കാലം മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ്. മഞ്ഞനിറഞ്ഞ വെള്ളനിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ചെറിയ ഞാവൽപ്പഴത്തിന്റെ രൂപമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാവും. ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്‌. പഴക്കാലത്ത്‌ ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്. കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്‌. എണ്ണയിൽ കൊഴുപ്പ്‌ കുറവാണ്‌. വിത്തുമുളപ്പിച്ചും കമ്പുനട്ടും പതിവച്ചും വംശവർദ്ധനനടത്താം.ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്‌. നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത്‌ ചുറ്റുമുള്ള മണ്ണ്‌ അധികം ചൂടാവാതെ സംരക്ഷിക്കുന്നു.

ഔഷധ ഗുണം

ഔഷധ ഗുണങ്ങൾക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തിൽ അടങ്ങിയിരിക്കുന്ന പലയിനം ആൽക്കലോയ്ഡ്സ് ആണ്.മലേറിയ ഉണ്ടാക്കുന്ന പ്ലാസ്മോഡിയത്തിനും,വയറുകടി ഉണ്ടാക്കുന്ന എന്ടമീബയ്ക്ക് എതിരെയും,വയറിളക്ക രോഗങ്ങൾ ഉണ്ടാക്കുന്ന ഷിഗെല്ല ,സാല്മോണെല്ല തുടങ്ങിയവയ്ക്ക് എതിരെയും ഈ ക്വാസിനോയ്ഡ്സ് പ്രവർത്തിക്കും അത്രേ!അൾസർ രോഗങ്ങൾക്ക് എതിരെ ഉള്ള പ്രവർത്തനം അൾസർ ഉണ്ടാക്കുന്ന ഹെലികോ ബാക്റെർ പൈലോറി യെ നശിപ്പിക്കുന്നത് കൊണ്ട് ആണെന്ന് പറയപ്പെടുന്നു.എന്നാൽ ഇന്ത്യയിൽ എലികളിൽ നടത്തിയ ഒരു പഠനത്തിൽഇന്ടോമെതാസിൻ മരുന്ന്,മദ്യം എന്നിവ കൊണ്ട് ഉണ്ടാവുന്ന ആമാശയ അൾസർ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്.(പ്രോസ്ടാഗ്ലാന്ടിൻ ഉൽപ്പാദനം കൂട്ടുന്നത് കൊണ്ടോ അല്ലെങ്കിൽ അതിനു സമാനമായ ഘടകം ഇതിൽ അടങ്ങിയത് കൊണ്ടാവാം ഇത് എന്നു കരുതാം.) ഔഷധ ഗുണം ഉള്ള വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തിൽ ഏതെങ്കിലും ഒക്കെ അളവിൽ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കൾക്ക് മനുഷ്യ ശരീരത്തിൽ പ്രയോഗിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യമായ വസ്തുക്കൾക്ക് എല്ലാം തന്നെ ഗുണഫലങ്ങൾ പോലെ തന്നെ നമ്മൾക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകൾക്കും" പാർശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാർശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.മരുന്നിന്റെ പ്രവർത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകൾ,ശരീരഘടന,മറ്റു രോഗാവസ്ഥകൾ,കൂടെ ഉള്ളിൽ ചെല്ലുന്ന മറ്റു വസ്തുക്കൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാൽ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തിൽ എങ്കിലും പാർശ്വഫലങ്ങളും ഉണ്ടാക്കാൻ കഴിവുണ്ട്. ആയതിനാൽ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുൻപ് ഓരോ രോഗത്തിനും രോഗിക്ക് നൽകേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,പാർശ്വഫലങ്ങൾ,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തിൽ ചികിൽസാവിധിയിൽ അത്തരം ഒരു നിർണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാൽ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതിൽ അപകട സാധ്യത ഇല്ലാതെ ഇല്ല.ഒരു പഠനത്തിൽ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ൽ ആയ വസ്തുക്കൾ അടങ്ങുന്നു എന്നാണു.ഇതിനാൽ ആണ് കാൻസർ കോശങ്ങളെ കൊല്ലുന്നതു, ഫലത്തിൽ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവർത്തനം ആണ് ഈ പദാർത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാൽ പാർശ്വഫലങ്ങൾ ഇല്ല എന്നുള്ള വാദം തെറ്റാവാൻ ആണ് എല്ലാ സാധ്യതകളും. പല വിധ കാൻസർ കൾക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാർഥങ്ങൾ എല്ലാ വിധ കാൻസർ നും ഉള്ള മരുന്ന് ആവാൻ ഉള്ള സാദ്ധ്യതകൾ കുറവാണ്.ഓൺലൈൻ പരതിയതിൽ കണ്ടെത്തിയ പഠനങ്ങൾ തന്നെ ചിലതരം രക്താർബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാൻസർകളെ കുറിച്ച് പഠനങ്ങൾ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളിൽ മാത്രം ഉള്ള പഠനങ്ങൾ ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ പദാർത്ഥവും പ്രത്യേകം വേർതിരിച്ചു മരുന്നുകൾ ആക്കി ഉചിതമായ രീതിയിൽ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം.

അശോകം

അശോക വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9എ ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജീനടീച്ചറുമാണ്.

അശാോകം

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയോഫെെറ്റ
നിര:
മംഗോളിയോപ്സിഡ
കുടുംബം:
ഫാബേയിൽസ്
ജനുസ്സ്:
സാരാക്ക
വർഗ്ഗം:
അശോക
ശാസ്ത്രീയ നാമം
സാരാക്ക അശോക
വിവരണം

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ, ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം. ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ . ഐ. യൂ. സി. എൻ പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ.

വിളവെടുപ്പ്

ശരിയായ പരിചരണം നൽകിയാൽ തൈകൾ നട്ട് 20 വർഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടിൽ നിന്നും ഒന്നരയടി ഉയരം നിർത്തി ബാക്കി മുറിച്ച് മാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയിൽ നിന്നും വീണ്ടും കിളിർപ്പുണ്ടായി അഞ്ച് വർഷം കൊണ്ട് രണ്ടാമതും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്നരീതിയും നിലവിലുണ്ട്.തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം.

പുളി മരം

പുളി മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9ബി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ജെയ്സിടീച്ചറുമാണ്. ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയോഫെെറ്റ
നിര:
മംഗോളിയോപ്സിഡ
കുടുംബം:
ഫാബേയിൽസ്
ജനുസ്സ്:
ടാമരിൻഡസ്
വർഗ്ഗം:
ഇൻഡിക്ക
ശാസ്ത്രീയ നാമം
ടാമരിൻഡസ് ഇൻഡിക്ക

ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം.


മുള്ളാത്ത

മാരകരോഗങ്ങൾക്ക് പ്രതിവിധിയായി കണക്കാക്കുന്ന മുള്ളാത്ത എന്ന വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9സി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ‍ഷാലിടീച്ചറുമാണ്.

മുളാത്ത

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയോഫെെറ്റ
നിര:
മംഗോളിയോപ്സിഡ
കുടുംബം:
അനോനേസിയേ
ജനുസ്സ്:
അനോന
വർഗ്ഗം:
മുരിക്കാറ്റ
ശാസ്ത്രീയ നാമം
അനോന മുരിക്കാറ്റ

വിവരണം

സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്. ഔഷധ യോഗ്യഭാഗം.

ഇല, ഫലം, വേര്, തൊലി, വിത്ത് ഔഷധ ഉപയോഗം ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു.

അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുള്ളാത്തയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.

ദന്തപ്പാല

ദന്തപ്പാലമരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9ഡി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ സിജി ടീച്ചറുമാണ്

ദന്തപാല

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
ആൻജിയോസ്പേം
നിര:
ജെൻറിനേയിൽസ്
കുടുംബം:
അപ്പോസെെനേസിയേ
ജനുസ്സ്:
റിഗിഷ്യ
വർഗ്ഗം:
ടിങ്ടോറിയ
ശാസ്ത്രീയ നാമം
റിഗിഷ്യ ടിങ്ടോറിയ

വിവരണം

ഇലകൾക്ക് 8-10 സെ.മീ നീളം ഉണ്ട്, 12 ജോഡി ഞരമ്പുകൾ പ്രധാനമായും കാണപ്പെടുന്നു.ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബർമ്മയിലും ധാരാളം കണ്ടുവരുന്നു. എന്നാൽ കേരളത്തിൽ ദന്തപ്പാല സാധാരണയായി കാണുന്നില്ലെങ്കിലും ഇപ്പോൾ പല സ്ഥലത്തും ധാരാളം വളർത്തുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.ദന്തപാലയുടെ കായ്- ഒരു പൂവിൽ നിന്നും രണ്ട് കായ് ഒട്ടിച്ചേർന്ന രീതിയിൽ ഉണ്ടാകും5-10 മീറ്റർ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരം. ഇലയിലും തണ്ടിലും വെള്ള കറയുണ്ട്. തടിക്ക് വെണ്ണ നിറം. ഇലകൾ വിവിധ വലിപ്പത്തിൽ കാണപ്പെടുന്നു. ഇവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അനുപർണ്ണങ്ങളില്ല. ഇലക്ക് 8-15 സെ.മീ. നീളവും 3-6 സെ.മീ. വീതിയും ഉണ്ട്. 12 ജോഡി പ്രധാന ഞരമ്പുകൾ കാണപ്പെടുന്നു. വെള്ള നിറത്തിലുള്ള പൂക്കൾ പൂങ്കുലയിൽ കാണുന്നു. പൂക്കൾക്ക് മണമുണ്ട്. ബാഹ്യദളപുടം ദീർഘസ്ഥായി, ബാഹ്യ ദളപുടത്തിനും ദളപുടത്തിനും 5 കർണ്ണങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും 2 കായ് ഉണ്ടാകും. അവയുടെ അഗ്രം ഒട്ടിച്ചേർന്നിരിക്കും.

ഔഷധപ്രയോഗങ്ങൾ.

ഉങ്ങ്

ഉങ്ങ് മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 9ഇ ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ ലിൻസി ടീച്ചറുമാണ്

ഉങ്ങ്

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയോഫെെറ്റ
നിര:
മംഗോളിയോപ്സിഡ
കുടുംബം:
നിര: ഫാബേയിൽസ് കുടുംബം: ഫാബേസിയേ ജനുസ്സ്: പൊങ്ഗാമിയ വർഗ്ഗം: പിന്നാറ്റ ശാസ്ത്രീയ നാമം പൊങ്ഗാമിയ പിന്നാറ്റ,

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌

.

വിവരണം

ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.

ആര്യവേപ്പ്

ആര്യവേപ്പ് മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 8എ ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ പ്രിൻസി ടീച്ചറുമാണ് ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിയഫെെറ്റ
നിര:
സാപിയന്റേയിൽസ്
കുടുംബം:
മിലിയേസിയേ
ജനുസ്സ്:
അസാഡിറക്റ്റ
വർഗ്ഗം:
ഇൻഡിക്ക
ശാസ്ത്രീയ നാമം
അസാഡിറക്റ്റ ഇൻഡിക്ക
വിവരണം

പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.

സവിശേഷതകൾ

ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.

രസാദി ഗുണങ്ങൾ

മാവ്

9സി ക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും ബയോളജി അധ്യാപികയായ ജെയ്സി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച മാവിന്റെയും നെല്ലിയുടേയും പരിപാലനത്തിൽ ശ്രദ്ധിക്കുന്നു.


മാവ് മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് 8B ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചറായ പ്രിൻസി ടീച്ചറുമാണ് ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: പ്ലാന്റെ
ഫൈലം: മാഗ്നോളിഫൈറ്റ
ക്ലാസ്സ്‌: മാഗ്നോളിപ്സിഡ
നിര: സാപിൻഡേൽസ്
കുടുംബം: അനാകാർഡിയേസിയെ
ജനുസ്സ്: മാൻജിഫെറ
വിവരണം

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ്‌ മാങ്ങ.മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കൻ മേഖലയിലാണ്‌ ഇത് ഉത്ഭവിച്ചതെന്നാണ്‌ പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയൻ ദ്വീപസമൂഹങ്ങളോ ആയിരിക്കാമെന്നാണ്‌ കാൻഡോൾ അഭിപ്രായപ്പെടുന്നത്. പൂർ‌വ്വേന്ത്യയോ ആസാമോ ലയൻ പ്രദേശമോ ആയിരിക്കാം എന്നാണ്‌ പോപനോവിന്റെ അഭിപ്രായം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ എസ്.ആർ. മുഖർജിയുടെ അഭിപ്രായത്തിൽ മാവിന്റെ ജനിതക രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻ‌ജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്‌.മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്‌.

കണിക്കൊന്ന

കണിക്കൊന്ന മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് എൽ.പി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചേ ഴ്സുമാണ്

കണിക്കൊന്ന

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിഫെെററ
നിര:
ഫാബേയേൽസ്
കുടുംബം:
ഫാബേസിയേ
ജനുസ്സ്:
കാസ്സിയ
വർഗ്ഗം:
ഫിസ്റ്റുല
ശാസ്ത്രീയ നാമം
കാസ്സിയ ഫിസ്റ്റുല
വിവരണം

12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്‌. 22-50 സെം.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്.പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്‌. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ[അവലംബം ആവശ്യമാണ്] കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ്‌ പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു.മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്.

നെല്ലി

9സി ക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും ബയോളജി അധ്യാപികയായ ജെയ്സി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച മാവിന്റെയും നെല്ലിയുടേയും പരിപാലനത്തിൽ ശ്രദ്ധിക്കുന്നു.


നെല്ലി

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിഫെെററ
നിര:
മാൽപിജിയേൽസ്
കുടുംബം:
ഫെെലാൻന്തേസിയേ
ജനുസ്സ്:
ഫിലാൻന്തസ്
വർഗ്ഗം:
എംബ്ളിക്ക
ശാസ്ത്രീയ നാമം
ഫിലാൻന്തസ് എംബ്ളിക്ക

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ‍ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾ‍ക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ‍, ക്ക്വർസെറ്റിൻ‍ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം. നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ‌) മൂന്നു വർഷം കൊണ്ട് കായ്ക്കും.

ആവണക്ക്

8 ഡി ക്ലാസ്സിലെ പ്രകൃതി സ്നേഹികളായ കുട്ടികളും അധ്യാപികയായ എൽസി ടീച്ചറും കൂടി മൂന്ന് വർഷം മുമ്പ് വെച്ചു പിടിപ്പിച്ച ആവണക്ക് പരിപാലനത്തിൽ ശ്രദ്ധിക്കുന്നു.

ആവണക്

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
മംഗോളിഫെെററ
നിര:
മംഗോളിയോപ്സിഡ
കുടുംബം:
യൂഫോർബിയേസിയേ
ജനുസ്സ്:
റിസിനസ്
വർഗ്ഗം:
കുമ്മിൻസ്
ശാസ്ത്രീയ നാമം
റിസിനസ് കുമ്മിൻസ്

വിവരണം
ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പ്രതിമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഔഷധയോഗ്യ ഭാഗം എണ്ണ, വേര്, ഇല ഔഷധോപയോഗങ്ങൾ മുലപ്പാൽ വർദ്ധിക്കുവാൻ കാമില വിരേചനൗഷധം നേത്രരോഗങ്ങൾ തലയിലെ ത്വക്ക് രോഗങ്ങൾ ആർത്തവസംബന്ധമായ വേദന വാതസംബന്ധ വേദന


പേരാൽ

കണിക്കൊന്ന മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് യു.പി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചേ ഴ്സുമാണ്

പേരാൽ

ശാസ്ത്രീയ വർഗ്ഗീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
ആൻജിയോസ്പേം
നിര:
റോസേയിൽസ്
കുടുംബം:
മോറേസിയേ
ജനുസ്സ്:
ഫെെക്കസ്
വർഗ്ഗം:
ബംഗാളൻസിസ്
ശാസ്ത്രീയ നാമം
ഫെെക്കസ് ബംഗാളൻസിസ്


വിവരണം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്‌. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്‌. വേരേത്‌ തടിയേത്‌ എന്ന് വേർതിരിച്ചറിയാൻ കഴിയില്ല. നിലത്തുതന്നെ വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതായിരിക്കും.ജാലികസിരാവിന്യാസമുള്ള മിനുസമുള്ള ലഘു ഇലകൾ. പ്ലവിലകളോട്‌ നല്ല സാമ്യമുണ്ട്‌. സിരകൾ നന്നായി തെളിഞ്ഞുകാണാം. അഞ്ചെട്ടു ജോടി പാർശ്വസിരകൾ ഉണ്ട്‌. വരൾച്ചയുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇല മുഴുവൻ ഡിസംബർ-ജനുവരി മാസങ്ങളിൽ പൊഴിയും. പുതിയ ഇലകൾ പെട്ടെന്നു തന്നെയുണ്ടാവും. ജനുവരി മുതൽ മാർച്ചുവരെയാണു പൂക്കാലം. പൂക്കളെല്ലാം ചെറുതാണ്‌. ഞെട്ടില്ല. ആൺപൂവും പെൺപൂവും വേവ്വേറെയാണ്‌. രണ്ടിനും നാലുകർണ്ണങ്ങളുള്ളപുടമുണ്ട്‌. ആൺപൂവിന്‌ ഒരു കേസരമേയുള്ളൂ. കായ വിളയാൻ മൂന്നു മാസം വേണം. വിളഞ്ഞകായ്‌ ചുമന്നിരിക്കും. ഏകദേശം 2.5 സെ.മി. വ്യാസവും 1.25 ഗ്രാം തൂക്കവും കാണും. പക്ഷികൾ കായ കൊത്തിവിഴുങ്ങുകയാണു ചെയ്യുന്നത്‌. കായ്കൾ പഴുക്കുന്ന കാലത്ത്‌ ധാരാളം പക്ഷികൾ പഴം തിന്നാനെത്തും. കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്‌. "ആലിൻപഴം പഴുക്കുമ്പോൾ‍ കാക്കക്ക് വായ്പുണ്ണ് ‌" എന്നൊരു ചൊല്ലു തന്നെ നടപ്പുണ്ട്. വിത്ത്‌ കേടുകൂടാതെ തന്നെ വിസർജ്ജിക്കപ്പെടുന്നു. മതിലിന്റെ വിടവുകളിലോ മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. പക്ഷികൾ വിസർജ്ജിക്കുന്ന വിത്തുകൾക്ക്‌ മുളയ്ക്കാനുള്ള്‌ ശേഷി കൂടുതലുണ്ട്‌ , വിത്ത് വാഹക്കാരിൽ പ്രധാനി മൈന ആണ്.വളർന്നുതുടങ്ങുന്നതോടെ വേഗത്തിൽ നിലത്തെത്തുന്ന വായവവേരുകൾ താങ്ങുവേരുകളാകുന്നു. ഈ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോയേക്കാം. ഇതിനാൽ പേരാലിനെ കാട്ടിലെ ഏറ്റവും വലിയ കുറ്റവാളിയായി കണക്കാക്കുന്നു. കൃത്രിമപുനരുൽപാദനത്തിനു തൈകൾ പറിച്ചുനടുകയോ, പതിവയ്ക്കുകയോ കമ്പുകൾ വെട്ടിനടുകയോ ചെയ്താൽ മതി. താങ്ങുവേരുകളാണ്‌ ഭൂമിയ്ക്കു സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്‌. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക്‌ കാണ്ഡത്തേക്കാൾ ബലമുണ്ട്‌. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു.എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന്‌ അറിയപ്പെടുന്നു.

അരണമരം

അരണമരം മരത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത് യു.പി ക്ലാസ്സിലെ കുട്ടികളും ക്ലാസ്സ് ടീച്ചേ ഴ്സുമാണ്

ശാസ്ത്രീയ വർഗ്ഗീകരണം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
പ്ളാന്റേ
ഡിവിഷൻ:
ആൻജിയോസ്പേം
നിര:
മംഗോളിയിൽസ്
കുടുംബം:
അനോനിയേസിയേ
ജനുസ്സ്:
പോളിയാൽതിയ
വർഗ്ഗം:
ലോങ്ജിഫോളിയേ
ശാസ്ത്രീയ നാമം
പോളിയാൽതിയ ലോങ്ജിഫോളിയേ


വിവരണം

ഇന്ത്യൻ വംശജനായ നിത്യഹരിതവൃക്ഷമാണ്‌ അരണമരം. ശബ്ദമലിനീകരണത്തെ അകറ്റാനായാണ്‌ പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്‌. 40 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്‌. ഇലകളുടെ സാദൃശ്യം കൊണ്ടാവാം പലപ്പോഴും അശോകമരമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്‌. ഒട്ടും മുറിച്ച്‌ നേരെയാക്കാതെ തന്നെ നല്ല നിരയായി വളരാൻ ഈ വൃക്ഷത്തിന്‌ കഴിവുണ്ട്‌. വളയുന്നതും ബലമുള്ളതുമായ തടിയാണ്‌ അരണമരത്തിന്റേത്‌. ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്‌.

വിതരണം ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു. ഇലകൾ ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട്‌ ഇലകൾക്ക്‌. പൂമ്പാറ്റകളുടെ ലാർവ അരണമരത്തിലാണ്‌ വളരുന്നത്‌. പൂക്കൾ നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ്‌ അരണമരത്തിന്‌. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ. കായകൾ 10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും ഇഷ്ടഭക്ഷണമാണിത്‌. അവ തന്നെയാണ്‌ വിത്തുവിതരണം നടത്തുന്നതും. ഔഷധഗുണങ്ങൾ

പനി, ത്വക്‌ രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്‌. . വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.

അവലംബം

നീർമരുത്[2] പ്ലാശ്[3] വേങ്ങ[4] രക്തചന്ദനം[5] ലക്ഷ്മിതരു[6]

അശോകം[7] പുളി[8] മുള്ളാത്ത[9] ദന്തപ്പാല[10] ഉങ്ങ്[11] ആര്യവേപ്പ്[12] മാവ്[13] കണിക്കൊന്ന[14] നെല്ലി[15] ആവണക്ക്[16]

പേരാൽ[17] അരണമരം[18]