ഗാന്ധി മാത്രം ചിരിച്ചിരുന്നു...
രാക്ഷസർ ചവച്ചുതുപ്പിയ പെണ്ണിരകളെ നോക്കി...
ചാണകത്തിനോടൊപ്പം പോലും
വില ഇടാത്ത മനുഷ്യരെ നോക്കി...
തീയിട്ടു കൊന്ന മനുഷ്യരുടെ, എല്ലുകളിപ്പോഴും അലിഞ്ഞു ചേരാത്ത നിലങ്ങൾ നോക്കി...
ഒളിച്ചോടിയ പണ കെട്ടുകൾ തള്ളി,
ചെളിപൂണ്ട മേലുകളെ
കുരുക്കിട്ടുകൊന്ന നീതിയെനോക്കി..
നെറ്റിയിൽ തഴമ്പ് വന്നവന്,
വാടകമുതലായ ഇന്ത്യയെ നോക്കി...
നോട്ടിലെ,
ഗാന്ധി മാത്രം ചിരിച്ചിരുന്നു!!
സ്വയം സമാധാനിപ്പിക്കലിന്റെയോ..
പരിഹാസത്തിന്റെയോ....
വക്രിച്ച ചിരി...??!