പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യത്തെ മാനേജർ മിതഭാഷിയും. സത്യസന്ധനും, മതഭക്തനും ധനികനുമായ മുച്ചുട്ടിൽ മമ്മദ് ഹാജിയായിരുന്നു. മതപഠനവും സ്ക്കൂൾ പഠനവും സ്ക്കൂളിൽ വെച്ച് നടത്തിയിരുന്നു. മതപഠനത്തിന് മുസ്ലീം കുട്ടികൾ വളരെ കാലത്തു തന്നെ എത്തിയിരുന്നു. ഒരു മൗലവിയാണ് പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് വ്യാഴാഴ്ച തോറും ലഘു വായ ഒരു സംഖ്യ രക്ഷിതാക്കൾ കുട്ടി കൾ വശം അയച്ചിരുന്നു. പെൺകുട്ടി കൾക്ക് സ്ക്കൂൾ വിദ്യഭ്യാസം പ്രത്സാഹജനകമായിരുന്നു എട്ടാംതരം പാസ്സായ രണ്ട് അദ്ധ്യപകൻമാരാണ് ഇവിടുത്തെ ആദ്യത്തെ അദ്ധ്യാപകർ, പയിങ്ങോട്ട് നാരായണൻ നായർ കുഞ്ഞിക്കണ്ണൻ നായർ ഇവിടുത്തെ പ്രശസ്തമായ നായർതറവാട്ടിലെ അംഗങ്ങളായിരുന്നു. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഇവർ ബഹുമാന്യരായിരുന്നു. പിന്നീട് പി. ശങ്കുണ്ണി നമ്പീശൻ ഒരു ട്രെയിന്റ് അദ്ധ്യാപകനെ ചേർത്തു. കെ. കൃഷ്ണൻ എന്ന ഒരു ട്രെയ് ന്റ് അദ്ധ്യാപകനും ചേർന്നിരുന്നു. അൺട്രെയ്നം. 1942 ജനുവരി 1 ന് ഞാൻ ഇവിടെ ഒരു അൺട്രെയ്റ് അദ്ധ്യപനായി ചേർന്നു. കെ. നാരായ ണൻ നമ്പീശനായിരുന്നു ഹെഡ്മാസ്റ്റർ. ഒരു ലോവർ ട്രയ്ന്റ് അദ്ധ്യാപകനും അവിടെ ചേർന്നിരുന്നു. അങ്ങിനെ മൂന്നുപേർ. എയ്ഡഡ് സ്ക്കുളിന്റെകാര്യം വളരെ ദയനീയമായിരുന്നു. കൊല്ലത്തിലൊരിക്കൽ ഗ്രാന്റ് കിട്ടും. ചില മാനേജർമാർ തുച്ഛമായയ സംഖ്യ മാത്രമേ അദ്ധ്യപകന് നൽകിയിരുന്നുള്ളു. ഇവിടുത്തെ മാനേജർ ജനാബ് മമ്മദ് അവർകൾ ഇതിൽ നിന്നും വിഭിന്നമായിരുന്നു. സ്കൂൾ കെട്ടി മേയാനുള്ള ചിലവുകൾ അദ്ദേഹം വഹിച്ചു. ഗ്രാന്റ് മാറാൻ വടകര താലൂക്ക് ആഫീസ്സിൽ പോകേണ്ടതുണ്ടായിരുന്നു. അതിന്റെ യാത്ര ചാർജ്ജും അദ്ദേഹം നൽകിയിരുന്നു. ഗ്രാന്റ് മാറാൻ ഇവിടുത്തെ അദ്ധ്യാപകരെ ആരെയെങ്കിലും അയക്കുകയായിരുന്നു പതിവ്. കിട്ടുന്ന ശമ്പളം അദ്ധ്യപകർക്ക് വിതരണം ചെയ്തിരുന്നു . യാതൊരു ലാഭേച്ഛയും കൂടാതെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് . ഞാൻ രണ്ടുവർഷത്തെ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി ഇവിടെ തന്നെ ചേർന്നു . ആദരണീയനായ മാനേജരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു .

ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ്. എന്നാൽ മറ്റുസമുദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വരായിരുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തിലെ കാരണവൻമാരുണ്ടായിരുന്നു. മുച്ചൂട്ടിൽ മമ്മദ് ഹാജി മാനേജർ, അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി, പൗരമുഖ്യനും, ശാന്തനും, ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാന്തൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കുട്ടി സാഹിബ്, നാലു പണക്കാം മാക്കൽ മമ്മദ് സാഹിബ്, എന്നി വർ. ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു. സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു. ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു

ദാരിദ്ര്യം കൊടികുത്തി വാണ കാലമായിരുന്നു. പട്ടിണിയും പരിവട്ടവ വുമായിരുന്നു. ആധുനിക പരിഷ്കാരം എത്തി നോക്കാത്ത പ്രദേശം, നാടുവാഴിൽ ജന്മിത്ത സമ്പ്രദായം ശക്തി പ്രാപിച്ച കാലം. ഇവിടുത്തെ അധികാരി എടുക്കുന്നത്തില്ലത്ത് രാമൻ നമ്പൂതിരിപ്പാട് ആയിരുന്നു. എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സ്ക്കൂളിന്റെ കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. കുറുമ്പ്ര നാട്ടുരാജ സ്വരൂപത്തിലെ താവഴിയായി നരിക്കോട്ടു കോവിലകത്തെ വീര വർമ്മരാജ ശക്തനായ രാജാവായിരുന്നു. അദ്ദേഹത്തെ ഭയഭക്തിയോടെയാണ് കണ്ടിരുന്നത്. അദ്ദേഹവുംകുടി ഈവിദ്യാലയത്തെ സ്വഗതം ചെയ്തു തന്റെ സന്താനങ്ങളെ വിദ്യാഭ്യാസത്തിന് ഇവിടേക്കയച്ചു.

വടകരയായിരുന്നു സ്കൂളിന്റെ ആസ്ഥാനം. ഹിന്ദു റയിഞ്ച് മാപ്പിള റെയിഞ്ച് ഈ പേരിലായിരുന്നു. ഒരു കെട്ടിടത്തിൽ രണ്ടു ഭാഗത്തായിരുന്നു ആഫീസ്. മലബാർ മദിരാശി സംസ്ഥാ നത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യസ ഡയറക്ടർ ഓഫീസ് മദിരാശിയിലായി രുന്നു. വിദ്യാഭ്യാസ പരമായ കാര്യ ങ്ങൾക്ക് മദിരാശിയിൽ പോകേണ്ടി വന്നിരുന്നു. മാനേജർ ബഹു. എം മമ്മദ് ഹാജിയുടെ മരണ ശേഷം മൂത്ത മകൻ എം. മൊയിതി ഹാജി അവർകളാണ് മാനേജരായത് ഊർജ്ജസ്വലനായ യുവാവും ബുദ്ധി മാനും, അചഞ്ചലനായ ദൈവഭക്തനും, കാലോചിതമായ പരിഷ്കാരങ്ങൾ വന്നു കാണുന്നതിൽ അതീവ തൽപരനുമായ മഹാനായിരുന്നു അദ്ദേഹം. അന്ന് 8-ാം തരം വരെ വിദ്യാഭ്യാസം നടത്തുവാൻ അഞ്ചും ആറും നാഴിക സഞ്ചരി ക്കേണ്ടി വന്നിരുന്നു. ഈ വിദ്യാല യ ഒരു ഹയർ എലിമന്ററി സ്ക്കൂളായി ഉയർത്തുവാൻ ഉൽഘട മായ അഭിലാഷം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ സാധ്യതകളെ കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം അതിനു വേണ്ടി എന്റെ എളിയ സേവനം ഞാൻ അർപ്പിച്ചിരുന്നു. വളരെ പ്രതിബന്ധങ്ങൾ തരണം ചെയ്തു കൊണ്ട് ഈ ആഗ്രഹം സഫലീക‍ൃതമായി.

1950ൽ ഇവിടെ 6ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി സെക്കന്ററി ട്രെയിൻഡ് ടീച്ചർ കുളക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു ഒരു വർഷമാകുമ്പോഴേക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു. 1951 മുതൽ 1980 ൽ റിട്ടയർ ചെയ്യുന്നതു വരെ ഹെഡ്മാസ്റ്ററായി ഞാൻ പ്രവർത്തിച്ചു. ഹയർ എലിമന്ററി ക്ലാസ്സുകളിൽ അന്ന് ചെറിയ ഒരു ഫീസ് വാങ്ങിയിരുന്നു . മാനേജർ പാടെ ഫീസ് വേണ്ടെന്നു വെച്ചു . മുസ്ലീം വിദ്യാലയ മായി ആരംഭിച്ച ഈ വിദ്യാലയത്തിൽ എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികളും പഠിക്കുവാൻ എത്തിച്ചേർന്നു . 1952 ൽ E S L C ക്ക് ഇവിടെ കുട്ടികൾ എഴുതി നടുവണ്ണൂർ ഹൈസ്കൂളായിരുന്നു . സെന്റർ മദ്രസിലുള്ള ഡയറക്ടർ ആപ്പീസിലുള്ള പരീക്ഷാ വിഭാഗത്തിൽ നിന്നായിരുന്നു പ്രഖ്യാപനം നടത്തിയി രുന്നത് . ആദ്യ ഫലം 90 % ലഭിച്ചു . വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു നിന്ന് പരിമിതമായ സൗക ര്യങ്ങൾ മാത്രമാണ് . അധ്യാപകർക്ക് ലഭിച്ചത് . എങ്കിലും ഈ വിജയം ഇവിടുത്തെ അദ്ധ്യാപകർക്കും മാനേജ്മെന്റിനും വലിയ പ്രചോദനമായി ഈ വിജയം സ്ക്കൂളിന് സൽകീർത്തിയുണ്ടാക്കി . തുടർന്ന് കുട്ടികൾ വർദ്ധി ക്കുകയും വിജയ ശതമാനം കുറയാതെ നിൽക്കുകയും ചെയ്തത് നാട്ടുകരുടെ ഇടയിൽ മതിപ്പുളവാക്കി .6 ഉൂം 7ഉും ക്ലാസുകളിൽ അദ്ധ്യായനം നടത്തിയത് ഹെഡ്മാസ്റ്റർ പി . ദാമോദരൻ നായർ , പി കുഞ്ഞികൃഷ്ണൻ നമ്പീശൻ , ആർ കെ ദാമോദരൻ എന്നിവ രായിരുന്നു . സ്കൂളിന്റെ പഠനനില വാരം ഉയർത്തുന്നതിൽ സ്ക്കൂളിലെ എല്ലാ അദ്ധ്യപകരും ആത്മാർത്ഥമായി പ്രവർത്തിച്ചരുന്നു . 25 ഡിവിഷനുകളും 600 ലധികം വിദ്യാർത്ഥികളും 33 ഓളം സ്റ്റാഫും ഇവിടെ ഉണ്ടായിരുന്നു . കെ ഇ ആർ പ്രകാരം അംഗീകാരം ലഭിച്ച ഈ വിദ്യാലയം  കേരളാ സംസ്ഥാന രൂപീകരണത്തോടെ ഇ.എം. എസ്സിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബഹു . ജോസഫ് മുണ്ടശ്ശേരി KER വന്നതോടെ അപ്പർ പ്രൈമറി സ്ക്കൂളായി . ഒന്നു മുതൽ ഏഴു വരെ ക്സ്ലാസ്സുകൾ ആയി

മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത്. മുസ്ലീം, ഹിന്ദു, ക്രിസ്ത്യാനി എന്നീ വിഭാഗ 'ത്തിൽ നിന്ന് കുട്ടികൾ സ്വന്തം സഹോ ദരീ സഹോദരൻമാരെപ്പോലെ പഠിച്ചുവന്നു. സ്ക്കൂളിനടുത്തുള്ള മുസ്ലിം പ്രാർത്ഥനാലയം എല്ലാ വിഭാഗം കുട്ടി കളും വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്. സ്കൂൾ കെട്ടിടം അനാകർഷമാണെങ്കിലും നാട്ടുകാർ വെറുത്തിരുന്നില്ല. ഓലമേഞ്ഞ കെട്ടിട മായിരുന്നു മുഴുവനും സ്ഥിരമായ രണ്ടു ഹളും ബാക്കി സെമി പെർമനന്റ മായിരുന്നു. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. അദ്ധ്യപകരുടെ പ്രവർത്തനശൈലികൊണ്ടാണ്

ഉച്ചഭക്ഷണം ലഭിക്കാതെ പുക യുന്ന വയറുമായിട്ടാണ് കുട്ടികൾ പി ക്കാൻ എത്തിച്ചേർന്നിരുന്നത്. കളി ലേക്ക് കുട്ടികൾ ഭക്ഷണം പാർസൽ കൊണ്ടുപോരുന്ന പതിവും ഉണ്ടായി. ന്നു. നാട്ടിലെ നല്ലവരായ ജനങ്ങളുടെ നിർല്ലോഭമായ സഹാധം കൊണ്ട് ഉച്ച ഭക്ഷണ പദ്ധതി ഇവിടെ തുടങ്ങിയിരു ന്നു. വലിയ ധനികനും, കർഷകപ്രധാ നിയും; ദയാലുവുമായ സി. ചാത്തു ക്കുട്ടി നായർ ഇതിനു കയ്യയച്ചു സഹാ യിച്ചിരുന്നു. ഉച്ചക്കഞ്ഞിയാണ് തുടങ്ങി യത്. പ്രധാന വ്യക്തിത്വത്തിന്റെ ഉടമ യും, പരോപകാര തൽപരനുമായ സി. കെ. ഗോവിന്ദൻ നായർ രക്ഷാകർത്ത വിന്റെ നിലയിലും മറ്റും കാണിച്ച സേവനം മാതൃകാപരമായിരുന്നു. പരേ തനായ ആറാംകോട്ടക്കൽ ചെക്കിണി നായർ ഉച്ചഭക്ഷണ പരിപാടിക്ക് മുൻപ തിയിൽ തന്നെ നിന്നിരുന്നു. ഇതു പോലെ ഇവിടുത്തെ നല്ല പരിപാടി ത്തോടെ പ്രവർത്തിക്കാൻ എല്ലാ ജന വിഭാഗങ്ങളും കാണിച്ച വ്യഗത അവി മരണീയമാണ്. പരേതനായ മന കണ്ടി മൊയ്തു ഹാജി ഒരു രക്ഷിതാ വിന്റെ നിലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. എത്രയോ മാന്യമതി കൾ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയിട്ടുണ്ട്. പേര് ഉദ്ധ രിക്കാൻ കഴിയാത്തതിൽ ക്ഷമിക്കുക അവരുടെ സേവനം കൃതജ്ഞതയോടെ സ്മരിക്കുന്നു

പാത്തിപ്പാറയിലെ ക്രിസ്ത്യാനികളൂം രക്ഷിതാക്കളും സ്ക്കുളിനോട് വളരെ കൂറു പുലർത്തിയിട്ടുണ്ട്. ആ വിദ്യാഭ്യസത്തിന് കാണിച്ച ശുഷ്കാന്തി ശ്ലാഖനീയമാണ്. അദ്ധ്യാപകനോട് അകൈതവമായ ആദരവ് പ്രകടപ്പിച്ചിരുന്നു . വളരെ ദുർഗ്ഗമങ്ങളായ വഴികൾ താണ്ടിയാണ് അവിടെ നിന്ന് കുട്ടികൾ എത്തിയിരുന്നത്. എന്തും സഹിച്ച് വിദ്യഅഭ്യസിക്കേണ്ടതാണെന്ന് അവർ കണ്ടെത്തി പട്ടികജാതി പട്ടികവർഗ്ഗ

ത്തിൽ ഒരു നല്ല വിഭാഗം കുട്ടി കൾ ഇവിടെ പഠിച്ചിരുന്നു. സ്റ്റൈന്റ ലംസംഗ്രന്റും കൃത്യമായി നൽകുൻ ഇവിടെ സാധിച്ചിട്ടുണ്ട്. മുസ്ലീം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തിരുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായി

പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ ധാരാളം നടത്തിയിട്ടുണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാഹിത്യപരമായും കലാപരമായും പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തന്മൂലം പരിശോധനഉദ്യോഗസ്ഥൻമാരുടെ പ്രീതി ആർജ്ജിക്കാൻ കഴിഞ്ഞിരുന്നു . . അധ്യപക രക്ഷാകർത്താക്കളുടെ ബന്ധം വളരെ ഊട്ടിയുറപ്പിച്ചതായിരുന്നു അന്ന് അദ്ധ്യ പ്രകാര ഇടക്കിടെ ങ്ങളെപ്പറ്റിയും മറ്റും വിശകലനം നടത്തി കൾക്കുണ്ടാകുന്ന വിഷമങ്ങൾ ഒരു പരിധി വരെ പരിഹരിക്കുവാനും കഴി ഞ്ഞിരുന്നു

മാനേജർ എം. മൊയ്തി ഹാജി അവർകൾക്ക് വില്ലേജ് ഓഫീസറായി നിയമനം കിട്ടിയപ്പോൾ മാനേജ്മെന്റ് മൂത്ത മകളായ എം. കദ്ദീജകുട്ടി എനവരുടെ പേരിലേക്കു മാറ്റി മാനേജർക്കു വേണ്ടി സ്ക്കൂളിന്റെ സകല പ്രവർത്തനങ്ങളും നടത്തി വന്നത് ഭർത്താവായ ടി. മമ്മുക്കുട്ടി അവർകൾ ആയിരുന്നു. അദ്ദേഹം സ്ഥിരോത്സാ ഹിയും ധനികനും ലക്ഷ്യ സാദ്ധ്യത്തി വേണ്ടി എന്തു ത്യാഗവും ചെയ്യുന ഒരുവ്യക്തി ആയിരുന്നു .പിന്നീട് കദ്ദീജകൂട്ടിയുടെ മരണശേഷം ഭർത്താവായ ടി. മമ്മുക്കുട്ടി അവർകൾ മാനേജർ ആയിതുടരുന്നു


(കടപ്പാട് മുൻ ഹെഡ്മാസ്റ്റർ പി ദാമോദരൻ മാസ്റ്റർ)