പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സ്

മനസ്സ് പ്രശസ്ഥനായ എഴുത്തുകാരനായിരുന്നു പ്രശാന്ത്കുമാർ.അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു.പണത്തിനോട് അമിതമായ ആക്രാന്തമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യക്ക്.ഒരു ആത്മാർത്ഥമായ സുഹൃത്ത് അദേഹത്തിന് ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ അനുഭവവും അദ്ദേഹത്തിന് ഓരോ പാഠമായിരുന്നു .എഴുത്തു കാരനായ അദ്ദേഹത്തിന്റെ എഴുത്തിലൂടെ കിട്ടുന്ന പണം ഭാര്യ അയ്യാ മാലതിക്ക് തൃപ്തി കരമായിരുന്നില്ല .അതിന്റെ പേരിൽ മാലതി പ്രശാന്തിനോട് വഴക്കിടുമായിരുന്നു .

എന്നാൽ പ്രശാന്തിന്റെ മകൾ പ്രേമിത പ്രശാന്തിനെ പോലെ തന്നെ ശാന്ത സ്വഭാവിയും എഴുത്തുകാരിയും ആയിരുന്നു.ഒരു ദിവസാം പണക്കുറവിന്റെ പേരിൽ മാലതി  പ്രേമിതയെയും കൂട്ടി വീട് വിട്ടിറങ്ങി .  എന്നാൽ പ്രശാന്ത് ഒരു പാട് നടന്നുനോക്കി .നിൽക്കാൻ മാലതി തയാറായില്ല .എന്നാൽ അച്ഛനെ പിന്തിരിപ്പിക്കുന്നതിൽ മകൾ പ്രേമിതക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു. അദേഹം തന്റെ ഓരോ അനുഭവവും ഡയറിയിൽ കുറിക്കുമായിരുന്നു . പണത്തിനേക്കാൾ സ്നേഹത്തിനും വിശ്വാസത്തിനും പ്രാധാന്യം നൽകണമെന്ന വിലയേറിയ സന്ദേശം അദ്ദേഹം തന്റെ ജീവിതാനുഭവത്തിലൂടെ ഡയറിയിൽ കുറിച്ചിരുന്നു .ഒരു ദിവസം അദ്ദേഹത്തിന്റെ മകൾ പ്രേമിതയുടെ പിറന്നാൾ ദിവസമായിരുന്നു അവൾക്കപ്പോൾ 17 വയസും .എല്ലാവർഷത്തെയും പോലെ അവൾക്കിഷ്ടമുള്ള പുള്ളി ഉടുപ്പുമായി അദ്ദേഹം അവളെ കാണാൻ പോയെ

എന്നാൽ മാലതി ആ ഉടുപ്പ് വാങ്ങാൻ പ്രേമിതയെ അനുവദിച്ചില്ല. പ്രേഷന്റ ആ ഉടുപ്പ് പുറത്തു വച്ചതിനു ശേഷം ഈ അച്ഛനെ മറക്കരുതേ മകളെ എന്നുറക്കെപറന്നത്തിനു ശേഷം തിരിനു നടന്നു പോയെ .മാലതി കാണാതെ പ്രേമിത്ത ആ ഉടുപ്പെടുത്തിനു ഷെശേം ഒളിച്ചു വച്ച്. എന്നാൽ എന്താണ് ദിവസങ്ങൾ കഴിനപ്പോഴേക്കും അദ്ദേഹത്തിനെ അതിയായ പനീ അനുഭവപെട്ടു തുടങ്ങി .ആദ്യമൊന്നും പ്രശാന്ത് അത് കാര്യാമാക്കിയിരുന്നില്ല. എന്നാൽ ദിവസം പോകും തോറും അവസ്ഥ വഷളായി. മാരകമായ പനി അദ്ദേഹത്തെ പിടികൂടി.അപ്പോഴേക്കും അദ്ദേഹത്തിനെ ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥയായി.ദിവസങ്ങൾക്കു ശേഷം പ്രെശാന്ത് മരണപ്പെട്ടു.പ്രശാന്തിന്റെ വിശ്വസ്തനായ സുഹൃർത്തിനെ പ്രേശാണത് മരിക്കുന്നതിന് മുൻപ് തന്റെ ഡയറി മകളെ ഏല്പിക്കുന്നതിനായെ രഞ്ജിത്തിനെ ഏല്പിച്ചു പറഞ്ഞു .മകളോട്പറയണം നീ ഒരിക്കലും അമ്മയെ പോലകരുതെ ഈ അച്ഛന്റെ അനുഭവങ്ങൾ അതിനു നിന്നെ സഹായിക്കട്ടെ എന്നായിരുന്നു മകളോട് പറയാനായി സുഹിർത്തിനെ ഏല്പിച്ചതെ. രഞ്ജിത് പ്രശാന്ത് പറന്നത് അവളോട്പറഞ്ഞശേഷം ഡയറി അവളെ ഏൽപ്പിച്ച ശേഷം മടഞ്ഞി.ഇത് വായിച്ച മകൾ കരഞ്ഞ് കൊണ്ട് ഡയറി അമ്മയെ ഏൽപ്പിച്ചു. അത് വായിച്ച മാലതി കരഞ്ഞ്കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ മകൾ അനുവദിച്ചില്ല. എന്നിട്ട് മകൾ പറഞ്ഞു നമ്മുടെ തെറ്റ് മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാനാണ് അച്ഛൻ ഈ ഡയറി ഏൽപ്പിച്ചത്.മാലതി പിന്നീടുള്ളകാലം തെറ്റ് മനസിലാക്കി ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കാൻ പഠിച്ചു .അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിരുന്നത് മരണകുറിപ്പായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സായിരുന്നു

ദേവിക എം ആർ
10B പി ടി എം വി എച്ച് എസ്സ് എസ്സ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ