പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
18078 farming1.jpg

മനുഷ്യൻ സംഘംചേർന്ന് ജീവിക്കാൻ തുടങ്ങുന്നതോടെയാണ് അവന് സംസ്കാരം രൂപപ്പെടാൻ തുടങ്ങുന്നത്. കൃഷിയുമായി ബന്ധപ്പെട്ടാണ് കേരളസംസ്കാരം വളർന്നു വരുന്നത്. കേരള സംസ്കാരം സങ്കലിതവും സാർവ്വജനീവുമാണ്. അതിന്റെ രൂപീകരണത്തിന് വ്യത്യസ്ത ജനങ്ങളും ജനവർഗ്ഗങ്ങളും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കാരിക സമന്വയത്തിന്റേയും സാമൂഹ്യലയനത്തിന്റേയും വിസ്മയകരമായ ഒരു പ്രക്രിയ കേരള സംസ്കാരത്തിന്റെ വികാസ ചരിത്രത്തിൽ ആദ്യന്തം പ്രകടമാണ്. പ്രാദേശികപരമായി വൈവിധ്യങ്ങളുണ്ടങ്കിൽപോലും കേരളത്തിന്റെ പൊതുവായസവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ ഒരു സംസ്കാരമല്ല ഈ പ്രദേശത്തിനുള്ളത്. ജനങ്ങളിൽ 90 ശതമാനവും നിരക്ഷരകരും അർദ്ധപട്ടിണിക്കാരുമായിരുന്നു. ഉപജീവനത്തിന് മുഖ്യമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യ കൃഷി നെല്ലായിരുന്നു. നാടുവാനി പ്രഭുക്കൻമാരുടെ കൈവശമുള്ള ഭൂമികളിൽ അദ്ധ്വാനിക്കുകയും അവരുടെ ഇച്ഛക്കൊത്ത് ചരിക്കുകയും ചിരിക്കുകയും ചെയ്തിരുന്ന അവർക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ അന്യമായിരുന്നു. കീഴ്ജാതിക്കാർക്ക് അയിത്തം കൽപ്പിക്കുകയും മാറുമറക്കുകയും ചെയുതിരുന്നത് പലപ്പോഴും ഏമാൻമാരുടെ അപ്രീതിക്ക് കാരണമായിത്തീരാറുണ്ടായിരുന്നു

കൃഷികൾ

നെൽകൃഷിയായിരുന്നു പഞ്ചായത്തിൽ ഏറ്റവും പ്രാധ്യാനമുണ്ടായിരുന്നത്. കേരളത്തിലെ സവിശേഷമായ കാലാവസ്തക്കനുസരിച്ചായിരുന്നു കൃഷിചെയ്തിരുന്നത്. പുഞ്ച, വിരിപ്പ്, മുണ്ടകൻ, കാട്ടുമുണ്ടകൻ, മോടൻ തുടങ്ങിയ കൃഷിരീതികൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു. ഞാറ്റുവേലയെ അടിസ്ഥാനമാക്കിയാണ് നാം കൃഷിചെയ്തിരുന്നത്. ഏകദേശം 13.5 ദിവസമാണ് ഞാറ്റുവേല. ഏതാണ്ട് മാസത്തിൽ രണ്ടേക്കാൽ ഞാറ്റുവേല കഴിയുന്നു.

18078 nhattuvela.png

അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് ഒന്നാം വിളക്കുള്ള വിത്തിടുന്നത്. രോഹിണിയിൽ പട്ടുപോലെ ധാരാളം മഴയുണ്ടാകുന്നു. മകയിരത്തിൽ മതിമറന്നപോലെ പറിച്ചുനടലും മാന്തികുഴിച്ചിടലും നടത്തുന്നു. തിരുവാതിര തിരുമുറിയാതെ പെയ്യുന്നു. പൂയം ഞാറു സമയമാണ്. മൂപ്പ് കുറഞ്ഞ വിത്തുകൾ ഇടുന്നു. മകം എള്ള് വിതയ്ക്കിക്കുന്ന സമയമാണ്. ഉത്തം അത്തം രണ്ടാവിള നടത്തുന്ന സമയമാണ്. മൂലത്തിന് മഴമൂടി നിൽക്കുമ്പോൾ ചാഴിയുടെ ഉപദ്രവം കുറയുന്നു. രേവതി, അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിരുപ്പുകൃഷിക്ക് വിത്തിടുന്നത്.ഭരണിയിലിട്ട വിത്ത് എന്ന് പറയാറുണ്ട്. ആയില്യം മകം ഞാറ്റുവേലകളിലാണ് മുണ്ടകൻ കൃഷിക്ക് വിത്തിടുന്നത്.
കൃഷി തുടങ്ങാനും വിത്തു വിതക്കാനുമുള്ള നാളുകൾ നാട്ടുകാർക്കറിയാം .രോഹിണി, പുണർതം, അത്തം, ഉത്രം, ഉത്രാടം എന്നിവ പൊതുവെ നല്ലതാണെന്നാണ് പറയുക.വെളുത്ത പക്ഷത്തിൽ സസ്യലതാദികൾ പെട്ടെന്ന് വളരുന്നു.പയർവർഗങ്ങൾ കൃഷി ചെയ്യാൻ രോഹിണി ഞാറ്റുവേലയും വാഴയ്ക്ക് അത്തം ഞാറ്റുവേലയും കുരുമുളകിന് തിരുവാതിരയും ശ്രേഷ്ഠമാണ്.അത്തത്തിന്റെ മുഖത്ത് മുതിര വിതയ്ക്കണം.തിരുവാതിരയ്ക്ക് പയറു കുത്തണം.രോഹിണിയാണ് പയറിന് ഉത്തമം.കായ നല്ലവണ്ണം ഉണ്ടാകും.കുംഭമാസത്തിലെ വെളുത്ത വാവിന് ചേന നടണം.രോഹിണി ഞാറ്റുവേലകളിലാണ് ഉഴുന്നും ചെറുപയറും വിതയ്ക്കേണ്ടത്.പുതുമഴ പെയ്യുമ്പോഴാണ് ചേമ്പിനങ്ങൾ പറിക്കേണ്ടത്.

നെൽകൃഷി രീതികൾ

പുഞ്ച

18078 feed.jpg

വെള്ളം കെട്ടിനിൽക്കുന്നതും ഉറവുള്ളതുമായ നിലമാണ് പുഞ്ചനിലം. മഴക്കാലത്ത് ധാരാളം ചെളി അടിഞ്ഞുകൂടിയ ഈ പ്രദേശത്ത് കൂടുതൽ തോടുകൾ കാണപ്പെടുന്നു. ജലസാന്ദ്രത ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പുഞ്ചകൃഷിക്ക് കുംഭമാസം അവസാനവും മീനം ആദ്യവുമായി വിത്തിറക്കുന്നു. ഈ മാസങ്ങളിൽ മഴയില്ലാത്തതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളം പുഞ്ചക്കഴത്തിൽ നിന്നോ, കൊക്കർണികളിൽ നിന്നോ തേക്കുക്കോട്ടകൊണ്ട് തേവി ചാലുകളിലൂടെ കൃഷിയിടത്തിൽ എത്തിക്കുന്നു. കുറച്ച് കാലമായി മകരം കുംഭം മാസങ്ങളിൽ വെള്ളത്തിന്റെ അളവിൽ കുറവു വരുന്നതിനാൽ കൃഷി നശിച്ചു.
വിരിപ്പ്
മിഥുനം കർക്കിടകം മാസത്തിൽ വിത്തിറക്കി കന്നിമാസത്തിൽ കൊയ്തെടുക്കുന്ന കൃഷിരീതിയാണ് വിരിപ്പ്. ആറുമാസത്തെ മൂപ്പുള്ള വിത്തുകൾ കൃഷിക്ക് ഉപയോഗിച്ചിരുന്നു. അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിത്തിറക്കിയിരുന്നത് ഈ കാലങ്ങളിൽ മാത്രം മുളയ്ക്കുന്ന വിത്തുകളാണ് വിരിപ്പ് കൃഷിയുടെ പ്രത്യേകത.
മുണ്ടകൻ
തുലാമാസത്തിൽ വിത്തിറക്കി മകരമാസത്തിൽ മുണ്ടകൻ വിളവെടുക്കുന്നു. ഇതിന് ഉപയോഗിക്കുന്ന വിത്തിന് മൂപ്പ് കുറവാണ്. ഏകദേശം അഞ്ചുമാസംകൊണ്ട് വിളവെടുക്കാം. ചിറ്റ്യേനി, വള്ളോന, എന്നിവ ഇറക്കുന്നത് തുലാമാസത്തിലാണ്. മറ്റു മുണ്ടകൻ വിത്തുകൾ ഇറക്കുന്നത് ആയില്യം മകം ഞാറ്റുവേലകളിലാണ്. മുണ്ടകൻ നെല്ലിന്റെ വൈക്കോൽ ഒരാൾ പൊക്കത്തിൽ വളരും.
കൂട്ടുമുണ്ടകൻ
പണ്ടത്തെ ഒരു പ്രത്യേക കൃഷിരീതിയാണ് കൂട്ടുമുണ്ടകൻ. മിഥുനമാസത്തിൽ വിരുപ്പുവിത്തും മുണ്ടകൻ വിത്തും ഒരുമിച്ച് ഇറക്കുന്നു. കന്നിയിലും മകരത്തിലമായി വിളവെടുക്കുന്നു. കന്നിയിൽ വിളയുന്ന നെല്ലിന് കടചേർത്ത് അരിഞ്ഞെടുക്കുന്നു. മകരത്തിൽ വിരിയുന്നത് വീണ്ടും അരിയും.
മോടൻ
മേടത്തിൽ നടത്തുന്ന മോടൻ കൃഷി പറമ്പുകളിലാണ് ചെയ്തിരുന്നത്. പറമ്പ് ചുട്ട് മണ്ണിളക്കി വെറുതെ വിതച്ചെടുത്താൽ മതി. ഇത്തരം പ്രാദേശിക കൃഷിരീതികൾ വള്ളുവനാട്ടിൽ സമ്പന്നമായിരുന്നുവെന്ന് കൃഷിഗീത എന്ന കൃഷിപ്പാട്ടിൽ പറയുന്നുണ്ട്.

ക‍ഷി ആയുധങ്ങൾ

18078 agri tool.png

കാർഷിക പണിയായുധങ്ങൾ നാട്ടുനൈപുണ്യങ്ങളുടെ ഭാഗമാണ്.ഉഴുന്നതിനും കിളയ്ക്കുന്നതിനും കൊത്തുന്നതിനും വെട്ടുന്നതിനും അരിയുന്നതിനും വിവിധ പണിയായുധങ്ങൾ ഉണ്ടായിരുന്നു.കട്ട പൊട്ടിക്കാൻ മരം,കുറുവടി എന്നിവ വേണം.കരിനുകം,കൈക്കോട്ട്,മടാള്,അരിവാള് തുടങ്ങി വിവിധ കാർഷിക ഉപകരണങ്ങൾ കൃഷിസംസ്കാരത്തിന്റെ ഭാഗമാണ്.ഇവയെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നഷ്ടപ്പെട്ടിട്ടില്ല.

നാടൻ ജലസേചന രീതികൾ

സംയോജിത ജലവിനിയോഗത്തിന് ഉചിതമായ കൊട്ടത്തേക്ക് ,ഏത്തം തേവൽ എന്നീ ജലസേചനരീതികൾ നിലനിന്നിരുന്നു.രണ്ടാൾ നിന്ന് കൈക്കോട്ട് കൊണ്ടോ കൊട്ട കൊണ്ടോ വെള്ളം തേവുന്നതാണ് കൊട്ടത്തേക്ക്.കുഴിയിൽ നിന്ന് ഏത്തക്കൊട്ടയിൽ വെള്ളം മുക്കിയെടുക്കുന്നതിനാണ് ഏത്തം തേവുക എന്നു പറഞ്ഞിരുന്നത്.ആഴമുള്ള കിണറിൽ നിന്ന് ഏത്തം തേവി വെള്ളം എടുത്തിരുന്നു.താഴത്തേക്ക് ചാല് വഴി വെള്ളമെത്തിക്കും.കുളത്തിൽ നിന്ന് തോട്ടിലും വെള്ളം തിരിച്ച് കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു.മഴയെ ആശ്രയിച്ച് കൃഷി നടത്തിയിരുന്നതിനാൽ ജലത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിച്ചിരുന്നു. വെള്ളം നിറയുന്നത് പക്ഷികളുടെ ചലനത്തെ ആശ്രയിച്ചാണ് മനസിലാക്കിയിരുന്നത്.ചെളിയിൽ ഒന്ന് രണ്ട് ഇഞ്ച് പൊക്കത്തിലാണ് വരമ്പ് വെയ്ക്കുന്നത്.ഇതിന് പിള്ളവരമ്പ് എന്നാണ് പറയുന്നത്.തള്ള വരമ്പിൽ നിന്നാണ് പിള്ളവരമ്പ് ഉണ്ടാക്കുന്നത്.വലിയ വരമ്പാണ് തള്ളവരമ്പ്.അത് ഏകദേശം രണ്ട് കോൽ വീതി കാണും.കണ്ടത്തിലെ വരമ്പ് ഓരോ കൃഷിയ്ക്കും വെയ്ക്കും.വിത്തിടുന്നതിന് മുൻപ് കണ്ടത്തിലെ ചേറ് കോരി വരമ്പ് പിടിപ്പിക്കുന്നു.ഇതിന് ചോട്ടിലുള്ള കണ്ടങ്ങളിൽ നിന്നും ചേറ് എടുക്കുന്നു.താണ പ്രദേശത്ത് കൂടുതൽ വീതിയുള്ള വരമ്പ് വെയ്ക്കുന്നു.വലിയ മഴ പെയ്താലും ഈ വരമ്പുകൾ കൃഷിയെ സംരക്ഷിക്കുന്നു.

വിത്തുണ്ടാക്കുന്ന രീതി

വിത്തിനെടുക്കുന്ന നെല്ല് കൊയ്ത്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ മെതിച്ചെടുത്തിരിക്കണം.അല്ലെങ്കിൽ ഈർന്ന് പുഴുകി കണ്ണിന് കേടു വന്ന് മുളയ്ക്കാനുള്ള സാധ്യത കുറയുന്നു.നെല്ല് മെതിച്ചെടുത്തതിന് ശേഷം മഞ്ഞത്തിടും.പിറ്റേ ദിവസം എല്ലാ നെല്ലും ഉണങ്ങത്തക്കവിധത്തിൽ വെയിലത്തിട്ട് ഇടയ്ക്കിടയ്ക്ക് ചിക്കി കൊടുക്കണം.പരമ്പിലാണ് നെല്ല് ഉണക്കിയിരുന്നത്.ഒരു നെന്മണിയെടുത്ത് രണ്ടായി പൊട്ടിച്ചാൽ അതിൽ കാണുന്ന വെളുത്ത നിറം ഒരു സൂചിമുനയുടെ അത്രയും വലിപ്പത്തിലായി കാണുന്നു.ഇത് വിത്തിന്റെ ഉണക്കം സൂചിപ്പിക്കുന്നു.ഉണക്കം പൂർത്തിയായ വിത്ത് പ്ടാവിലോ പത്തായത്തിലോ സൂക്ഷിച്ച് വെയ്ക്കുന്നു.

ജൈവവളങ്ങൾ

വൃക്ഷത്തോല്,ചാണകം, ചാരം എന്നിവയാണ് വളമായി ഉപയോഗിച്ചിരുന്നത്.നിലം ഉഴുതുമറിയ്ക്കുന്ന സമയത്ത് പച്ചിലവളവും ചാണകവും ചേർക്കും.ഇത്തരം നാടൻ വളങ്ങൾ എളുപ്പത്തിൽ മണ്ണോട് ചേരുന്നു.മാവിന്റെ തോലാണ് ഏറ്റവും നല്ലത്.മണ്ണറിഞ്ഞ് തോലിടാനും വളമിറക്കാനും കർഷകർ ശ്രദ്ധിച്ചിരുന്നു.വളമിട്ട് ഉഴുതു മറിച്ച് പതിനഞ്ച് ദിവസത്തോളം വിതയ്ക്കാതെ ഇടുന്നു. ഇതിന് പഴക്കം കൊടുക്കൽ എന്നാണ് പറയുക.ഞാറുനടീൽ കൃഷിയ്ക്കാണ് ഇതെല്ലാം ചെയ്യുന്നത്.വിത്ത് വിതയ്ക്കൽ രീതിയ്ക്ക് ഇത് ആവശ്യമില്ല. നെല്ല് നന്നായി വളരുന്നതിനും കേട് തീർക്കുന്നതിനും വേണ്ടി വൈക്കോൽ കൂട്ടി കണ്ടത്തിൽ തീയിട്ടിരുന്നു.വിതച്ചാൽ പിന്നെ വിളവെടുപ്പു വരെ വളം വേണ്ട.ചാണകവും വെണ്ണീറും ചേർത്ത വളം കാലേക്കൂട്ടി തയ്യാറാക്കി വെച്ചിരുന്നു.

വിത്തിറക്കലും വിത്തിടലും

വിത്ത് മുളപ്പിയ്ക്കാൻ ചെമ്പിൽ വെള്ളം നിറച്ച് വിത്തിടുന്നു.പൊന്തിക്കിടക്കുന്ന പതിര് വാരിക്കളഞ്ഞ് ബാക്കി ചാക്കിൽ കെട്ടി വെയ്ക്കുന്നു.ഇതോടൊപ്പം കുവ, കാഞ്ഞിരം,തേക്ക് എന്നിവയുടെ ഇലകൾ വയ്ക്കാറുണ്ട്.വിത്ത് ശരിക്കും മുളയ്ക്കുന്നതിനു വേണ്ടിയാണിത്.രണ്ട് നേരവും വെള്ളം വാർക്കണം.വിത്ത് മുളയ്ക്കാതെ വന്നാൽ ചാണകവെള്ളം തളിക്കാറുണ്ട്.വിത്ത് ചേറിലും മുളപ്പിച്ച് പാവാം.മുളപൊട്ടുമ്പോൾ കൊണ്ടുപോയി ചെളിയിൽ പാവുന്നു.ഉഴുത കണ്ടത്തിന്റെ കിഴക്കു ദിക്കിലെ വലത്തെ മൂലയിൽ വിത്തിടുന്നു.കരിയും നുകവും ഉപയോഗിച്ച് കണ്ടത്തിന് നടുക്ക് ഉഴുതതിന് ശേഷം അവിടെ കരിക്ക് വെട്ടി ഒഴിക്കുന്നു.അതിരാവിലെയാണ് ഈ ചടങ്ങ് നടത്തുന്നത്.മേടമാസത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്

കാർഷിക ആചാരങ്ങൾ

ഉച്ചാരൽ
മകരം 27 മുതൽ 29 വരെയാണ് ഉച്ചാരൽ. കരി, നുകം, തടി, കൈക്കോട്ട്, അരിവാൾ തുടങ്ങിയ കാർഷിക ഉപകരണങ്ങളും വെറ്റിലയിൽ മൂച്ചിയില, നെല്ലിയില്ല, അത്തി, ഇത്തി, അരയാൽ പേരാൽ എന്നിവയും പത്തായത്തിന് മുമ്പിൽ കൊണ്ടുവയ്ക്കുന്നു. ഇതിനെ ഉച്ചരാൽ അടയ്ക്കുക എന്ന പറയുന്നു. അന്നുമുതൽ കുടുംബത്തിലെ ആരും കൃഷിയുമായി ബന്ധപ്പെട്ട് ഒരു പണിയും ചെയ്യില്ല. വൈക്കോൽ കത്തിച്ചുകിട്ടുന്ന തുണ്ടും തുറുമ്പും പാടത്ത് കത്തിച്ച് കൂട്ടിയിട്ട് 29-ാം തിയ്യതി ഉച്ചാരൽ തുറക്കുന്നു. ഉച്ചാരൽ തുറക്കുന്നതിനും അടയ്ക്കുന്നതിനും നൽകുന്ന വൈക്കോൽ തല്ലികെട്ടും കുംഭമാസത്തിന് മുമ്പ് ഉച്ചരാൽ ചടങ്ങ് നടത്തുന്നു.
കൂന കൂട്ടൽ
വിത്തറക്കലിന്റെ മറ്റൊരു രീതിയാണ് കൂനകൂട്ടൽ. കൃഷിയിറക്കുന്നതിന്ന മുമ്പ് ഞാറ്റുവേല ആരുഭിച്ചാൽ കണ്ടത്തിന്റെ ഏതെങ്കിലും മൂലയിൽ വിത്തിടുന്ന പാഗത്തിന് കൈപ്പൂജ കെയ്യുന്നു. ഇടങ്ങഴിനെല്ല്, നാഴി അരി, ശർക്കര, നാളികേരം, ചന്ദനത്തിരി, കർപ്പൂരം, സാമ്പ്രാണിത്തിരി എന്നിവ ഉപയോഗിച്ച് കൃഷിക്കാരൻ തന്നെയാണ് പൂജചെയ്യുന്നത്. പൂജ കഴിഞ്ഞതിനു ശേഷം കിണറിലെ വെള്ളം ഈ കൂനയിൽ ഒഴിച്ച് അതിൽ വിത്തിടുന്നു.
വിത്തിറക്കൽ
മേടം ആദ്യം കണ്ടത്തിൽ കിണ്ടിവെള്ളം, അവില്, മലര് എന്നിവവെച്ച് പീജ നടത്തുന്നു. എന്നിട്ട് അഞ്ച് ചാല് കന്നു പൂട്ടുന്നു.
പുത്തരി
കർക്കിടകമാസത്തിലാണ് പുത്തരി ഉണ്ണുന്നത്. കർക്കിടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ നിറയ്ക്കാൻ ആരോടും ചോദിക്കേണ്ട എന്ന് പഴമൊഴി. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഞായറാഴ്ച പുത്തിരിച്ചോറിനുള്ള നെല്ലെടുക്കും. വിരുപ്പുകൃഷിക്ക് ഉപയോഗിക്കുന്ന നെല്ലാണ് പുത്തരിക്കെടുക്കുന്നത്. കൃഷിയിറക്കിയതിനുശേഷം ആദ്യത്തെ നെല്ല് കൊണ്ടുവന്ന് അരിയാക്കി സദ്യയൊരുക്കുന്നു. ഈ അരി കൊണ്ട് പായസം വെച്ച് അതിൽ രണ്ട് മൂന്ന് മണിനെല്ലിടുന്നു. ശനി, ബുധൻ എന്നീ ദിവസങ്ങളിൽ പുത്തരിയുണ്ണാൻ നല്ലതാണ്.
ഇല്ലംനിറ
ഇല്ലംനിറ ഒരു പ്രധാനകാർഷികാചാര്യമാണ്. വിളഞ്ഞ നെൽപാടത്ത് നിറഞ്ഞ രണ്ട് മൂന്ന് നെൽകതിരെടുത്ത് തലയിൽ വെച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. കൊണ്ടുവരുമ്പോൾ "ഇല്ലംനിറ വല്ലംനിറം നിറനിറനിറപൊലി പൊലി പൊലി പത്തായം നിറ "എന്ന് ഉറക്കേ ചൊല്ലണം.അതിന്ശേഷം ഉമറപടിയിലെ കട്ടിളയുടെ മുകൾഭാഗത്ത് ചാണകം മെഴുകി കതിര് വയ്ക്കുന്നു. പറയുടെ തണ്ടിലും ഇങ്ങനെ ചെയ്യുന്നു. വിളലാകാത്ത നിലങ്ങളുടെ ഉടമസ്ഥർക്ക് മറ്റൊരാളുടെ കണ്ടത്തിൽ നിന്ന് നെൽക്കതിർ പറിച്ച് ഇത് ആഘോഷിക്കാനുള്ള അവകാശമുണ്ട്. ഇല്ലം നിറ കഴിഞ്ഞാൽ നല്ല ദിവസം നോക്കാതെ കൊയ്തെടുക്കാൻ കഴിയുമെന്നാണ് ഐതേഹ്യം.
പണിതീർച്ച
ഒരു വർഷത്തെ നടീലും കൊയ്ത്തും പണിയാളന്മാർ പാട്ടും കളിയുമായി പണിതീർച്ച ആഘോഷിക്കുന്നു. ഇതിന് തമ്പ്രാക്കർ പണിയാളർക്ക് ചില അവകാശങ്ങൾ കൊടുത്തിരുന്നു. കൊയ്ത്തിനുശേഷം ആഘോഷം തന്നെയാണിത്. ധാരാളം കൃഷിപ്പാട്ടുകൾ ഈ സമയത്ത് പാടിയിരുന്നു.
ചാഴിവിലക്ക്
ചാവിയുടെ കേട് തീർക്കുന്നതിന് ചാഴിവിലക്ക് എന്ന നാടോടി സമ്പ്രദായം നിലനിന്നിരുന്നു. തൊട്ടാവാടിയുടെ തണ്ടുകൾ മുറിച്ചെടുത്ത് ഒതുക്കി കെട്ടാക്കി ഞാറിന് മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും വലിക്കുമ്പോൾ കീടങ്ങൾ മുള്ള് കൊണ്ട് മുറിവേറ്റ് ചത്തുപൊന്തുന്നു. കാട്ടുതൈയുടെ ചീഞ്ഞ മണമുള്ള പൂവ് കണ്ടത്തിലിടുന്നു. കുണ്ടംമുറം കൊണ്ട് വീശിയെടുക്കുന്ന രീതിയും ഉണ്ടായിരുന്നു. നെല്ല് കതിരാകുന്നതിന് മുമ്പ് ചാഴിവിലക്ക് എന്ന മന്ത്രവാദവും ചെയ്തിരുന്നു. മന്ത്രം ജപിച്ച് ഓലയിൽ എഴുതി കണ്ടത്തിന്റെ ഒരു ഭാഗത്ത് സ്ഥാപിക്കുകയായിരുന്നു പതിവ്.

നെല്ലളവ് നിയമങ്ങൾ


സ്ത്രീയോ പുരുഷനോ നിന്ന് പറനിറച്ച് രണ്ട് കൈകൊണ്ട് കുത്തിയിറക്കി മൂന്ന് തവണ വാരിനിറയ്ക്കുന്നു. പൊലിപ്പറയും അളവ് പറയും വെവ്വേറെ ഉണ്ടായിരുന്നു. പത്ത് പറ അളന്നതിന് ശേഷം അടുത്ത പറ കർഷകത്തൊഴിലാളിക്ക് കൊടുക്കണം. നാഴി, ഇടങ്ങഴി എന്നീ അളവു പാത്രങ്ങളും ഉണ്ടായിരുന്നു.

കെസ്സ്പാട്ട്

മുസ്ലിം വിവാഹങ്ങളിലാണ് കെസ്സുപാട്ടുകൾ പാടാറുള്ളത്. മച്ചിങ്ഹൽ കുഞ്ഞിമുഹമ്മദും സംഘവും ഈ പ്രദേശത്തെ അറിയപ്പെടുന്ന പാട്ടുകാരായിരുന്നു. അവർ പാടിയിരുന്ന ഒരു കെസ്സുപാട്ട് താഴെ കൊടുക്കുന്നു.
നഫീഉൽ ഉമ്മത്തൊരെ പൊന്നൂലെ - യാറ
സൂലെ റസൂലെ റസൂലെ
റഹീഉൽ ഹുദാവാങ്ങവർ ഹാമിദേ-റഹ്മ
ത്തുൽ ആലമീനെ മജീതേ......‌
നഫീയത്ത് ഏറ്റി പൊറും പൊന്നൂലെ
യാറസൂലെ...... റസൂലെ...... റസൂലം........
മുത്തുവീങ്ങൾക്കിമാമായ രാജാ
മുദുലകത്തിൽ ലങ്കും സിറാജേ
പത്തിമുത്തിക്കൊണ്ടാടും പൊന്നൂലെ
യാറസൂലെ...... റസൂലെ...... റസൂലം........
അറഫീഉൽ അഹ്ലാനിവാസം
ആദരിത്തെ കമാൽ കൊണ്ടരോശം
ദുർഹത്തുൽ വഹിതായപൊന്നൂലെ
യാറസൂലെ...... റസൂലെ...... റസൂലം........
കർപ്പഗേഹ പ്രകാശവിശേഷ പ്രചാരമതീനാ
പോയികൊണ്ടുന്നതേതു സമാനാ-പോയാ.......
തമ്പുരാൻ തന്റെ ഹബീബെ
കൽപ്പതിത്തായിസ്ഥിതിമികം വന്ദ്യആശ്ര
സുഗന്ദമദീനാ.........
പോയി കാണുന്നതെന്തുസമാനം.
ലോകസമാധാനത്തിൽ
ലോകം മുറവിളകൂട്ടുന്നു
അതിനായുള്ശൊരു ജീവിതപദ്ധതി
പരിശുദ്ധ ഖുർആൻ ഓതുന്നു
ഖുർആൻ അതിൽ നിന്നകലുന്നു
ചിലരത് എഴുതികെട്ടുമ്പോൾ ചിലർ
കുടിച്ചു ദാഹം മാറ്റുന്നു.
മരണാനന്തരം ഖുർആന്റെ
സന്ദേശങ്ങൾ ഖബറിന്റെ
മുകളിലിരുന്ന് പറഞ്ഞുകൊടുക്കാ
നാണോ കൽപ്പന ദീനിന്റെ
ജീവിതകാലം ഒഴിവില്ല
മറിച്ചുനോക്കാനിടയില്ല
അറിവുള്ളാളുകൾ പറയുമ്പോൾ
ഇരുന്ന് കേൾക്കാൻ തരമില്ല
അഞ്ചും ആറും പതിനൊന്നിൽ
പരിമിതമാണ് ഇസ്ലാമിന്ന്
വാദിക്കുന്നവരിസ്ലാംദീനിനെ
അപൂർണ മതമായ കാണുന്നു.

തുയിലുണർത്തുപാട്ട്

അനുഷ്ഠാന ഗാനമാണ് തുയിലുണർത്തുപാട്ടുകൾ. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാർ വള്ളുവനാട്ടിലെ നാടോടി പുരാവൃത്തങ്ങളിൽ എപ്പോഴും കടന്നു വരുന്ന ആദിരൂപമാണ്.ദേവൻമാരേയും മനുഷ്യരേയും തുയിലുണർത്തി നവോന്മേഷം നൽകുന്ന പാണർക്ക് ആശ്വാസ മന്ത്രാവാതവും ഉണ്ടായിരുന്നു. ഓരോ ദേശത്തുംഓരോ ദേശപ്പാണനുണ്ട്. ദേശപ്പാണൻ കള്ളൻമാർ... മുള്ള്, മുരട്,മൂർക്കൻ പാമ്പുള്ളപോൾവീടുകൾതോറും കയറിയിറങ്ങി തീവ്രതയോടെ പാട്ടുകൾ അവതരിപ്പിച്ചു വരുന്നു. പാണർ ആദ്യകാലത്ത് താഴ്വരകളിലേക്ക് ഇറങ്ങിയവരാണെന്ന് പറയപ്പെടുന്നു.

ഐവർകളിപ്പാട്ടുകൾ

പാണരുടെ വിവാഹത്തിൽ മുൻകാലങ്ങലിൽ ഐവർ കളി ഉണ്ടാകുമായിരുന്നു. ഒരു ഉരലിന് ചുറ്റും വലംലെച്ചാണ് ഐവർ കളി. നടുക്ക് ഉരൽ വെച്ച് അതിനുമുകളിൽ നിലവിളക് കത്തിച്ചു വെച്ച് അഞ്ചോ അതിലധികം ആളുകൾ പാടിക്കളിക്കുകയാണ് പതിവ്. ഈ പ്രദേശത്ത് പ്രചാരമുണ്ടായിരുന്ന ഒരു ഐവർ കളിപ്പാട്ട് ചുലടെ ചേർക്കുന്നു.


മാരുതികണ്ടൊരു വാനരവംശങ്ങൾ
വാലുകളെ അയർത്തിടുകയും
അങ്ങിനെ,
പാരംമ്പാരം പൂണ്ടു മാരുതി നോക്കിയും
പർവ്വതം നോക്കി കുതിക്കുകയും
അങ്ങിനെ,
എന്തൊടാ രാവ, ശ്രേഷ്ഠകപിവാര....
ലങ്കയിൽ പറന്നു ചേലോടാ നീ
അങ്ങിനെ,
കള്ളാ കുരങ്ങൻമാർ
വെള്ളത്തിൽ ചാടലും തള്ളി തിരയിൽ മറി

ഓണപ്പാട്ടുകൾ

കേരളീയരുടെ ആദിമമായ ഒരു ആഘോഷമാണ് ഓണം. പൂക്കളം, കുമ്മാട്ടികളി, തിരുപ്പറക്കൽ, കൈക്കൊട്ടികളി, ഓണക്കളി, സദ്യദൊരുക്കൽ, ഓണത്തല്ല്,  നാടൻപന്തുകളി,തുള്ളൽ തുടങ്ങി നിരവധികളികളും ആചാരങ്ങളും ഓണത്തിനുണ്ട്. സൂര്യാരാധന തന്നെയാണ് ഓണപൂക്കളം ഒരുക്കുന്നതിലൂടെ കെയ്യുന്നത്. പ്രകൃതിക്ക് വന്നമാറ്റവും കാർഷിക സമൃദ്ധിയും ഓർമകളും ആഘോഷമാക്കി മാറ്രുകയാണ് ഗ്രാമീണർ. ഓണപ്പാട്ടുകളിൽ പ്രധാനപ്പാട്ടുകളാണ് പൊലിപ്പാട്ടുകൾ. ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് കേൾക്കുന്ന വിധത്തിൽ പൂവിളികൾ ഉയർനിന്നിരുന്നു. ഗ്രാമീണ ഭംഗി തുളുമ്പി നിൽക്കുന്നതായിരുന്നു പൂവിളികൾ. തുമ്പകൊമണ്ടമ്പതു തോണി ചമച്ചതും, നെറ്റിപട്ടം മെട്ടിട്ടതും ഓണസദ്യയൊരുക്കിയതും ഓണപ്പാട്ടുകളിൽ വർണ്ണിക്കുന്നു.	വള്ളിവനാട്ടിലെ തനതായ രീതി ഇത്തരം ഓണപ്പാട്ടുകളിൽ നിഴലിക്കുന്നു. ഓണക്കാലത്ത് പാണർ വീടുകളിൽ വന്ന് പാട്ടുപാടാറുണ്ട്. പ്രധാനമായും ദൈവസ്തുതിയാണ് പാടുക. 


നാരായണകലശകലെ വിഷ്ണു അഞ്ച്നേര
മരയാലിൽ മേൽ പള്ളികൊള്ളും
ആദിനാരായണ സ്വാമിയെ...
എന്നു തുടങ്ങിയ സ്തുതിഗീതം
ഹരഹരാ ശിവശിവാ ശിവം തന്റെ ഭഗവാനെ....
നാവിനൊരു അല്ലൽ പിഴവു വരുത്തല്ലെ ഭഗവാനെ.....
കിഴക്കൊരു വലയിലൊത്തുദിപ്പല്ലോ ഭഗവാനെ.....
പടിഞാറെ ശ്രിപാർകടലിൽ പള്ളിനിദ്ര ഭഗവാനെ....
ഓണസദ്യ കഴിഞ്ഞ് സ്ത്രീകളും പുരുഷൻമാരും പലവിധ വിനോങ്ങളിൽ ഏർപ്പെടുന്നു. സ്ത്രീകളുടെ കൈകൊട്ടിക്കളി ഇതിൽ പ്രധാനമാണ്.

പൊറാട്ട് നാടകം

പാണസമുദായത്തിൽ മറ്റൊരു കലാരൂപമാണ് പൊറാട്ട് നാടകം. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് സാധാരണയായി പൊറാട്ട് നാടകത്തിലുണ്ടാവുക. പുരുഷൻമാർതന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. ദേശചരിത്രത്തിന്റെ ധാരാളം അംശങ്ങൾ പൊറാട്ടു കളിയിൽ കാണാം. മുഖത്ത് ചായം പൂശിയ അവതാരകൻ വേദിക്ക് അഭിമുഖമായി ഇരുന്ന കഥപറയുന്നു. ഈ കഥക്കൊപ്പം നൃത്തം വെക്കുകയും ചെയ്യുന്നു. പാടിക്കളിക്കുന്ന നാടകമാണ് പൊറാട്ട് നാടകം. കഥ പറയുന്ന അൾതന്നെ പാട്ട് പാടി കളിക്കും. സഹകളിക്കാർ വരികൾ ഉച്ചത്തിൽ ഏറ്റുപ്പാടി കളിക്കും.

തിരുവാതിരപ്പാട്ട്

തിരുവാതിര സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ത്രുവാതിരക്ക് ജലക്രീഡ,കുമ്മി, കൈകൊട്ടിക്കളി എന്നിവയുണ്ടാകും. പ്രാദേശികമായി തിരുവാതിരപ്പാട്ട് നിർമിക്കുകയും പാടുകയും ചെയ്ത സ്ത്രീകൾ ഏറെയാണ്. കാലിന്റെ ചുവടുവെയ്പ്പുകളും കയ്യടിയു ഈ കളിയുടെ പ്രത്യേകതയാണ്. ലാസ്യസ്വഭാവമുള്ള ഇത്തരം നൃത്തങ്ങളിൽ ഹൈന്ദവപുരാവൃത്തങ്ങൾക്ക് പുറമെ നാട്ടുഗാനങ്ങളുമുണ്ട്. കാർത്തിക മുതൽക്കാണ് തിരുവാതിര തുടങ്ങുക. നാലുമണിക്കുതന്നെ ഉണർന്നു കുളങ്ങളിൽ പോയി തുടിച്ച് കുളിക്കും.

അയ്യപ്പൻ പാട്ടുകൾ

മണ്ഡലക്കാലം അയ്യപ്പന്റെ ആരാധനയുടെ കാലമാണ്. ഈ കാലത്ത് വ്രതം നോറ്റ സ്വാമിമാർ അമ്പലംപൂട്ടി വിളക്കു നടത്താറുണ്ട്. ഗ്രാമത്തിലെ ക്ഷേത്രത്തിലും വീടുകളിലും വ.ൽപോലുള്ള തുറന്ന സ്ഥലത്തും അഞ്ച് അമ്പലം പൂട്ടി വിളക്കു കഴിക്കുക എന്ന ആഖോഷം നടത്തി വരുന്നു. വാഴപ്പോളകൊണ്ടുണ്ടാക്കിയ അമ്പലം ഗ്രാമീണ കൈവേള നിറഞ്ഞതാണ്.വിളക്കിന് ശാസ്താംപാട്ടും വെളിച്ചപ്പാടുള്ളതും കോമരം, വാവർ എന്നിവരുടെ തുള്ളലും ഉണ്ടാകും. ശാസ്താംപാട്ട് ഈ അവതരണത്തിലെ മുഖ്യഇനമാണ്. പത്തോ പതിനഞ്ചോ പേർ ഉടുക്കുകൊടി പാട്ടുപാടുന്നു. ഉടുക്കുപാട്ടിന് ഒരു ആശാനുണ്ടാകും. മണ്ഡലകാലത്ത് നടത്തുന്ന മറ്റൊരു ചടങ്ങാണ് അഖണ്ഡനാമ യജ്ഞം. അഖണ്ഡനാമത്തിന് ചൊല്ലുന്ന ഭൂതനാഥ സദാനന്ദാ... എന്ന നാമം ജപിച്ചത് പുഴക്കാട്ടിരി നിവാസിയാണ്.

പൂതനും തിറയും

വള്ളുവനാടിന്റെ തനത് മുഖമുദ്രയുള്ള കലാരൂപമാണ് പൂതനും തിറയും.മണ്ണാൻ സമുതായത്തിൽ പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. പൂതനും തിറയും കെട്ടുന്നവർ ഏഴ് ദിവസം വ്രതമനുഷ്ഠിക്കുന്നു. ചിലമ്പ്, അരമണി, ചിറ്റാട,പൂതമണി തുടങ്ങി 96 അണേലങ്ങൾ പൂതനുണ്ടെന്ന് പറയപ്പെടുന്നു. തിറയെ വീട്ടിൽ നെല്ലും നിറയും വെച്ച് സ്വീകരിക്കുന്നു.പൂര ദിവസാണ് തിറ വീടുകളിൽ കയറിയിറങ്ങുന്നത്. തിറ നിർമ്മിക്കുന്നത് പ്ലാവിന്റെ വേരുകൊണ്ടാണ്. ഇതിന് പതിനാറ് പലക ഉപയോഗിക്കുന്നു. ലക്ഷി, ഭദ്രകാളി എന്നിവരുടെ രൂപം കൊത്തിവെക്കാറുണ്ട്. പൂതത്തിന്റെ മുഖം നിർമ്മിക്കുന്നത് മുരുക്കുകൊണ്ടാണ്. മയിൽപീലിയാണ് മുടിയായി ഉപയോഗിക്കുന്നത്. കാവിൽ പോകുന്നതിനു മുമ്പ് വീടുകളിൽ പോേയി കലിച്ച പറയെടുത്ത് ദേശം വലത്ത് നടത്തുന്നു.വീടുകലിൽ നെല്ല്, കാശ്, അരി, മുണ്ട്, വിളക്ക് എന്നിവ വെച്ച് പൂതങ്ങളെ സ്വീകരിക്കുന്നു. കൊടുങ്ങല്ലൂർ അമ്മയാണ് ഇവരുടെ കുല ദൈവം. ചുവപ്പ്, വെള്ള, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങൾ ഇതിന് ഉപയോഗിക്കുന്നു. മഞ്ഞക്ക് മഞ്ഞൾപ്പൊടിയും,കറുപ്പിന് കരിക്കട്ടയും,വെള്ളക്ക് കുമ്മായവും, ചുവപ്പന് മഞ്ഞളും ചുണ്ണാമ്പും ചേർത്ത് കലക്കി എടുക്കുന്നു. പൂതത്തിന്റെ മുഖത്തിന് ചുറ്റുമുള്ള വട്ടം മയിൽപീലിത്തണ്ടുകൊണ്ട് മെടഞ്ഞെടുത്ത് അതിനെ പട്ടു കൊണ്ട് പൊതിയുന്നു. ഇതിന് അരികിലാക്കി മയിൽപീലി കൊണ്ട് അലങ്കരിക്കുന്നു. പീതക്കളിക്ക് ഉപയോഗിക്കുന്ന വാ മ തുടിയാണ്. അരയിൽ തുണിക്കൊണ്ട് ഞൊരിഞ്ഞെടുത്ത് കെട്ടുന്നു. മുള്ളുവള, കടകവള, തോളുവല, അരമണി,കാലിൽ ചിലമ്പ് എന്നിവയാണ് വേ‌ഷവിധാനങ്ങൾ. അതാതു മുല്ലത്തറകളിൽ നിന്ന് വേഷമണിഞ്ഞ ശേഷമാണ് വീടുകളിലേക്ക് കളിക്കാൻ ഇറങ്ങുന്നത്‌. പൂതന്റെ മുഖം, കള്ള, അവിൽ,മലർ എന്നിവ വെച്ച് പൂജിച്ചാണ് അകം കൊള്ളുന്നത് . ഓരോ ദേശത്തിന് പൂതനുണ്ടാകും. വള്ളുവനാട്ടിലെ നാട്ടുതാലപ്പൊലികളുടെ മുഖ്യആകർഷക ഘടകങ്ങളാണ് പൂതനും തിറയും.

ഐതിഹ്യം

പൂതൻ നാവുകടിച്ചതിനെക്കുറിച്ച് പ്രധാനമായും മുന്ന് ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. ഭദ്രകാലി തട്ടാന്റെ കയിൽ സ്വർണ്ണത്താഴിക കുടം പണിയാൻകൊയുത്തു. താവികകുടം പണിപൂർത്തിയാക്കി കാവിൽ സ്ഥാപിച്ച് കുറേ നാളുകൾ കഴിഞ്ഞപ്പോൾ അതിൽ ക്ലാവ് വന്നിരിക്കുന്നത് കാളി കണ്ടു. കാളി പൂതനോട് വിവരം പറഞ്ഞു. തട്ടാന്രെ അടുത്ത് കാവല്ട നിന്ന് തനിക്ക് പറ്രിയ അമിളി ഓർത്ത് പൂതാൻ നാവുപടിച്ചതാണത്രെ. അന്നുമുതൽ തട്ടാനുണ്ടോ തട്ടാനുണ്ടോ എന്ന ചോദിച്ചു നടക്കുകയാണത്രേ പൂതം. തുടി വാദ്യത്തിന്റെ വായ്താരിക്ക് ഇതിനോട് സാമ്യമുണ്ട് ഏതാണ്ട് ഇതുപോലെ തന്നെ‌യാണ് മറ്റൊരു കഥയും പ്രചാരത്തിലുള്ളത്. ഇവിടെ കാളിക്ക് പകരം സാമൂതിരിയാണെന്നു മാത്രം. പൊൻകുടം പണിയാൻ കൊടുത്ത സാമൂതിരി തട്ടാന്റെ അടുത്ത് പൂതത്തിനെ കാവൽ നിർത്തി. തട്ടാൻ പകൽ സമയം പൊൻകുടം പണിതു. രാത്രി പിച്ചളകുടവും. എന്നിട്ട് പിച്ചളക്കുടം തോട്ടിൽ താഴ്ത്തിവെച്ചു. പൊൻകുടം സാമൂതിരിയുടെ അടുത്തേക്ക് പുറപ്പെട്ടു. പൂതനും കൂടെയുണ്ടായിരുന്നു. യാത്രാമദ്ധ്യ തട്ടാൻ പോകുന്ന വഴിക്കുള്ള തോട്ടിൽ വീണു. പൊൻകുടത്തിനു പകരം തോട്ടിൽ നിന്ന് പിച്ചളകുടം എടുത്ത് സാമൂതിരിക്ക് കാഴ്ചവെച്ചു. കുടം പിച്ചളയാണെന്ന് സാമൂതിരി അറിഞ്ഞു.തനിക് പറ്റിയ അമളി ഓർത്ത് പൂതം നാവു കടിച്ചു. കാളിയും ദാരിക്കനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ ദാരികന്റെ ഒരു തുള്ളി ചോരയിൽ നിന്നും ആയിരം ദാരികൻമാർ ജന്മമെടുത്തിരുന്നു. ദാരികന്റെ ചോര നിലത്തു വീഴാതിരിക്കാൻപൂതകണങ്ഹോട് നാവ് നീട്ടി നിൽക്കാൻ കാളി അവശ്യപ്പെട്ടു എന്നാണ് മറ്റൊരു ഐതേഹ്യം.

ആണ്ടി

പാണർ സമുദായക്കാരാണ് ആണ്ടി കളിക്കുന്നത്. തലയിൽ‌ വെക്കാൻ പാള കൊണ്ടൊരു കൂമ്പൻ തൊപ്പിയുണ്ടാക്കും. മുഖത്തും ശരീരത്തും അരിമാവുകൊണ്ട് വരക്കുന്നു. പാണസമുദായത്തിലെ കുട്ടികളാണ് ഇത് കെട്ടാറ്. കാരണവൻമാർ കളിക്കൊപ്പം കെട്ടുന്നു. തുടി, ചെണ്ട എന്നീ വാദ്യങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രാചീന വംശീയ സംഗീതത്തിലെ ചേലും ശൈലിയും ഉള്ളതാണ് പാണരുടെ പാട്ടുകൾ. സംഘകാലത്ത് തന്നെ പാട്ടുകാരായി അറിയപ്പെട്ടിരുന്നു. കേരളത്തിലെ പ്രാദേശിക സംഗീതത്തിൽ പാരമ്പര്യത്തിൽ വിശിഷ്ടമായ സ്ഥാനമാണ് ദേശപ്പാണർക്കുള്ളത്. ആണ്ടി പാട്ട് ചുവടെ ചേർക്കുന്നു.
താകൃത താളവും സംഗീത വേലയും
വേലാവിളക്കുണ്ട് തൂതക്കാവിൽ
തൂതക്കാവിൽ വാഴും അമ്മാ ഭഗവതി
തൊഴുതു വണങ്ങി നീ കുമ്മിയടി
കുമ്മിയടീ പെണ്ണേ കുഞ്ഞിപെണ്ണേ
അലങ്കാരകുമ്മിയിലാടുപ്പെണ്ണെ
ആ പെണ്ണേ ഈ പെണ്ണേ കാളിപ്പെണ്ണേ
അലങ്കാരകുമ്മിയിലാടുപ്പെണ്ണെ

നായടിപ്പാട്ട്

ഉത്സവ നാളുകളിൽ പൂതത്തോടും ആണ്ടിയോടുമൊപ്പം നായടിയുമുണ്ടാകും. നായടി വേഷംകെട്ടുന്നയാൽ ശരീരത്ത് കരി പൂശി പനനാക് കൊണ്ട് മീശയും താടിയും ഉണ്ടാകും. കവുങ്ങപാളകൊണ്ട് തൊപ്പിയും വെച്ച് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു. നായടിയുടെ കയ്യിൽ നീണ്ട മുലയും ഒരു ചെറിയ വടിയുമുണ്ടാകും. ഇത് താളത്തിൽ കൊട്ടി ശബ്ദമുണ്ടാക്കും.
നായടിപ്പാട്ട് താഴെ ചേർക്കുന്നു.

വാഴ്കലേ....വാഴ്കലേ....
വാഴ്കാ പൊലിയാ അയ്യാ
അയ്യപ്പൻ തമ്പുരാനും വാഴ്കാ....
പൊലിയാ അയ്യാ....
കല്ലിട്ടോരതാണിക്കൽ
വന്നട്ടിണ്ടല്ലോ ശങ്കരാ അയ്യാ... അയ്യാ...
കേളിയും കീർത്തിയുമുള്ള തമ്പുരാൻമാർ
അയ്യാ... അയ്യാ...
മാനവത്തോടെ വന്നല്ലെ ശങ്കരാ അയ്യാ...
അയ്യാ...
തിരുമാന്ധാംകുന്നിലമ്മേ വാഴ്കാ പൊലികാ
അയ്യാ...
അയ്യപ്പൻ തമ്പുരാനും വാഴ്കാ പൊലികാ
അയ്യാ...
പോ പോ നായടി, എവിടുന്ന് വന്നു നായടി....
കാട്ട്ന്നു വന്ന നായടി...
തിക്കാതിമ്ർതത്തൈ

എന്ന വരിയോടുകൂടിയാണ് നായടിപ്പാട്ട് അവസാനിക്കുന്നത്.

വെള്ളിച്ചപാട്

വെള്ളച്ചിപ്പാട് കാവിലമ്മുടെ പ്രതീകമാണ്. പൂരത്തിനുമുമ്പ് ദേശം വലത്ത് നടത്താൻ വീടുകളിലേക്ക് വന്ന് കളി തുള്ളിദോഷങ്ങൾ പറഞ്ഞത് ദോഷം തീർക്കാൻനെല്ലും അരിയും എറിയുന്നു. ചില കാവുകളിൽ കോമരമുണ്ടാകും. വളിച്ചപ്പാടിന് നാൽപത്തിയൊന്ന് ദിവസത്തെ വ്രതം വേണം. എല്ലാ സമുദായങ്ങളിൽ പെട്ടവരും വെളിച്ചപ്പാടാവാറുണ്ട്. കാവുകളിൽ പറവെപ്പ് എന്ന ചടങ്ങ വെളിച്ചപ്പാടിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.

നാട്ടുഭക്ഷണങ്ങൾ

പാൽകഞ്ഞി

തിരുമുറിയാതെ തിരുവാതിര ഞാറ്റുവേലയിൽപോലും പാടത്ത് പണിയെടുത്തിരുന്ന നമ്മുടെ പഴമക്കാർ കഴിച്ചിരിക്കുന്ന ഒരു ഉച്ചഭക്ഷണമാണ് പാൽക്കഞ്ഞി. വാതരോഗത്തിനായി കഴിക്കുന്ന ഈ ഭക്ഷണത്തിന് മൂന്ന് തരം പാൽ ചേർത്ത് കഞ്ഞിവെക്കുന്നു. പശുവിൻപ്പാൽ, എരുമപ്പാൽ, ആട്ടിൻപ്പാൽഎന്നിവ തുല്യമായി എടുക്കുനു. ഇതിൽ നവരനെല്ലിന്റെ അരി വേവിച്ച് കഞ്ഞിയാക്കി കഴിക്കുക.പാൽകഞ്ഞി അമിതമായ ചൂടോ തണ്പ്പോ എന്ന് പറയാൻ കഴിയില്ല.

നവധാന്യക്കഞ്ഞി

വാതരോഗത്തിനും ടൈഫോയുടെ ക്ഷീണമകറ്റുന്നതിനും നല്ലതാണ്. പയറ്, ചെറുപയറ്, മുതിര, കടല, ഉലുവ, അരി,ഉഴുന്ന്, കടുക്, ചാമ എന്നീ ധാന്യങ്ങൾ ഒമ്പതും കൂടി വെള്ളത്തിലിട്ട് അരി ചേർത്ത് വേവിക്കുക.ശർക്കരയും നാളികേരവും കൂട്ടി കഴിക്കാം.

ഉലുവ കഞ്ഞി

ഉലുവ കഞ്ഞി ഉഷ്ണരോഗത്തിന് എന്ന് പഴമക്കാർ പറയും.കുംഭത്തിലാണ് ഉലുവ കഞ്ഞി കുടിക്കാറുള്ളത്. മകരം, മീനം, മേടം തുടങ്ങിയ മാസങ്ങളിലും കഴിക്കാറുണ്ട്.ഉലുവ കഞ്ഞി തണുപ്പാണ്. ശർക്കരയും നാളികേരവും ചേർത്ത് വൈകുന്രമാണ് ഉലുവ കഞ്ഞികുടിക്കുക.

മരുന്ന് കഞ്ഞി

മൂത്രാശയ രോഗത്തിനാണ് മരുന്ന് കഞ്ഞി. ചെറൂള വേര്, പാടത്തെ ചുള്ളി വേർ, തഴുതാമ വേര് എന്നിവ തുല്യമായെടുത്ത് കഴുകി ചതച്ച് എട്ടിടങ്ങഴി വെള്ളത്തിൽ മൂന്ന് ഇടങ്ങഴിയാക്കിയെടുത്ത് അതിൽ നവരനെല്ലിന്റെ അരിയിട്ട് വേവിച്ച് കഴിക്കുക.

തുളസി കഞ്ഞി

ധാതുശക്തി നശിച്ചവർക്ക് ഭക്ഷണം കഴിക്കാത്തവർക്കും നല്ലതാണ്.പതിനാറ് പലം {രണ്ട് കിലോ} കൃഷ്ണതുളസി സമൂലം കഷായം വെക്കുക. എട്ടിടങ്ങഴി കഷായം വേണം. അതിൽ അരനാവി നവര നെല്ലിന്റെ അരിയിട്ട് വേവിച്ച് പഞ്ചസാര ചേർത്ത് ദിവസത്തിൽ ഒരു വട്ടം കഴിക്കുക.ഒരേ നേരത്ത് എട്ട് ദിവസം കഴിക്കുക.

ചക്കരച്ചോറ്

ധനുമാസത്തിലെ കൊയുത്ത് കഴിഞ്ഞ് പത്തായം നിറഞ്ഞാൽ മകരം ഒന്നിന് ചക്കരച്ചോറ് വെക്കണം അരി, ശർക്കര, നാളികേരം,ജീരകം, ഇള്ലി, ഏലക്കായ എന്നിവയാണ് ചേരുവകൾ.

ചക്ക എലിശ്ശേരി

ചക്ക ചെറുതായി നുറുക്കി മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടിയും ചേർത്ത് വേവിക്കുമ്പോൾ നാളികേരം ജീരകം ഇവ അരച്ച് നാളികേരം ചിരകി എടുക.

കൊഴുക്കട്ട

പച്ചരി കുതിർത്ത് ഉപ്പ്, പച്ചമുളക്, കായം ഇവ ചേർത്ത് നന്നായി അയക്കുക. നാളികേരം അരിഞ്ഞിടാം. ചീനച്ചട്ടിയിൽ കുറച്ച് വെള്ളിച്ചണ്ണ അരച്ച് ഈ മാവിൽ വേവിച്ച് തുടർച്ചയായി ഇളക്കുക. ഉരുണ്ടുകൂടുമ്പോൾ ഇറക്കി ചൂടാറിയാൽ ഗോട്ടിയുടെ വലുപ്പത്തിൽ ഉരുളകൾ ഉരുട്ടി ആവിയിൽ വേവിച്ചെടുക്കാം. എന്നിട്ട് ചീനച്ചട്ടിയിൽ കടുക് വറുത്ത് ഉരുളകൾ അതിലിട്ട് കുലുക്കി പുരട്ടി വാങ്ങുക.

പുഴുക്ക്

ചേന, കാച്ചിൽ, വൻപയർ, ച്മ്പ്, കായ്, കപ്പ, പച്ചമുളക്, വെള്ളുത്തുള്ളി, മഞ്ഞൾ, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത്വേവിക്കുക. ധനുമാസത്തിലെ തിരുവീതിരക്ക് പ്രധാനം.

അട

അരിപ്പൊടി, തേങ്ങാപ്പീര, ശർക്കര, ജീരകം, ഉപ്പ് ഇവ ചേർത്ത് കുഴച്ച് വാഴയിലയിൽ വെച്ച പരത്തി മടക്കി വേവിക്കുക.

ചക്ക അട

ചക്ക വരട്ടി അതിൽ അരിപ്പൊടിയുംശർക്കരയും ചേർക്കുന്നു. തേങ്ങ നുറുക്കിയിട്ട്
ഏലക്കായും ചേർത്ത് വാഴയിലയിൽ വെച്ച് വേവിച്ചെടുക്കുക.

ചക്ക കൊണ്ടാട്ടം

ഒരു വിരൽ നീളത്തിൽ ചക്ക ചൊള പലതാക്കി മുറിച്ച് വെള്ളം തിളപ്പിച്ച തിലിട്ട് വേവിക്കുക. മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് അരിപ്പയിൽ കോരി വെള്ളം വാർത്ത് വയിലത്ത് വെക്കുക. ആവശ്യാനുസാരം ഉപയോഗിക്കാം.

ചക്ക പപ്പടം

ചക്ക ചുള വേവിച്ച് ആട്ടുകല്ലിൽ അരച്ചെടുത്ത് കായം, എള്ള്, ജീരകം, പപ്പടക്കാരം ഇവ ചേർത്ത പപ്പടം പോലെ പരത്തി വയിലത്ത് ഉണക്കിയെടുക്കുക. നല്ല പോലെ ഉണങ്ങിയാൽ വെള്ളിച്ചണ്ണയിൽ വറുത്തെടുക്കാം.
ചക്ക വരട്ടിയതു കൊണ്ട് പായസം

ചക്ക വരട്ടി ശർക്കരയും തേങ്ങാപ്പാലും ചേർത്താണ് പാ.സം ഉണ്ടാക്കുക.

പണ്ടത്തെ ആഭരണങ്ങൾ

പണ്ടുമുതൽക്കേ ഉയർന്നജാതിയിൽ പെട്ടവർവില കൂടിയ ആഭരണം ധരിച്ചു പോന്നിരിനും. എന്നാൽ സാമ്പതികമായി പിന്നോകം നിൽക്കുന്നവർ അതിനനുസരമായ ആഭരണങ്ങൾ മാത്രമേ ധരിച്ചിരുന്നുലള്ള. മിന്നി, മണികാതില, തോട, വെള്ളിച്ചിറ്റ്, കമ്പിച്ചിറ്റ്, അരഞ്ഞാൾ, തണ്ടും ഏലസും, പടിച്ചില്ലി, കൊരലാരം, കുമ്മത്, കേത്രമ്പത്രമാല,പതകം, ചക്രമാല,വൈരമാല, കല്ലുമണി, ഏലക്ക കൊരലാര, തെക്കംചിറ്റ, കോന്തലമോതിരം, തണ്ട്ഏലസ്, എന്നിവയെല്ലാം പഴയക്കാലത്തെ ഏറ്റവുമ പ്രചാരമുണ്ടായിരുന്ന ആഭരണങ്ങളാണ്. അരക്കാപവൻ, പരന്ന ഏലസ്, നാഗപടം, റോജാമാല, എന്നിവയും കാതിലിടാൻ തോട, വെള്ളികമ്മൽ, പാശമലർ എന്നിവയും ഉപയോഗിച്ചിരുന്നു. ഹിന്ദുസമുതായത്തിലെ പുരുഷൻമാർ കാതിൽ കടുക്കൻ അണിഞ്ഞിരുന്നു.

വസ്ത്രധാരണ രീതി

സ്ത്രീകൾ മാറ് മറക്കാൻ വസ്ത്രം ഉപയോഗിച്ചിരുന്നില്ല. പുരുഷൻമാർ തോർത്തുമുണ്ടാണ് ധരിച്ചിരുന്നത്. ചെറിയ കുട്ടികൾ പട്ടുകോണവും, വാഴയില, കവുങ്ങിന്റെ കൂമ്പാഴ എന്നിവ കൊണ്ട് കോണകവുമുടുത്തിരുന്നു. ഉയർനജാതിയിൽ പെട്ടവരാണ് പുരുഷൻമാർ വേഷ്ടികൊണ്ട് പുതക്കുകയും മുണ്ടുടുക്കുകും ചെയ്തിരുന്നു. സ്തിരീകൾ ഒന്നരയും മുണ്ടും റൈക്കയും ധരിച്ചിരുന്നു. മുസ്ലീം പുരുഷൻമാർ കള്ളിമുണ്ടാണ് ധരിച്ചിരുന്നത്. ബനിയനും തൊപ്പിയും ധരിക്കുന്നവരുണ്ടായിരുന്നു. മുസ്ലീം സ്ത്രീകൾ കറുത്ത തുണിയും വെള്ളകുപ്പായവും തലയിൽ മക്കനെയും ഇട്ടിരുന്നു.

കെട്ടിട നിർമാണ രീതി

വീടുകൾക്ക് മണ്ണുകൊണ് മണ്ണുകൊണ്ടുണ്ടാക്കിയ ചുവരായിരുന്നു. മേൽകുര മുളകൊണ്ട് കെട്ടി പുല്ല് വൈക്കോൽ, ഓല എന്നിവ ഉപയോഗിച്ച് മേഞ്ഞവയായിരുന്നു. ചുമരുകൾ കർക്കിടക മാസത്തിൽ ചെങ്കല്ല അരച്ച് തേച്ച് വൃത്തിയാക്കിയിരുന്നു.ജന്മിമാരുടെ വീടുകൾ മരത്തിൽ മനോഹരമായ കൊത്തുപ്പണികൾ പുല്ലും, ഓടും, മാറോട് എന്നിവ ഉപയോഗിച്ച് മെയുകയും ചെയ്ത വലിയ വീടുകളായിരുന്നു. നാലുകെട്ടുമ നടുമുന്റെവുമുള്ള വീടുകൾക്കണ്ടായിരുന്നു.

പാത്രങ്ങൾ

മണ്ണുകൊണ്ടുണ്ടാക്കിയ പാത്രങ്ങളും മരം കൊണ്ടുണ്ടാക്കിയ പാത്രങ്ങളിലുമാണ് പാചകം ചെയ്തിരുന്നത്. കുമ്പാരൻമാർ വീടുകൾ തോറും മൺപാത്രങ്ങളുമായി എത്തിയുരുന്നു. കാശിനു പകരം നെല്ലായിരുന്നു ഇതിന് പ്രതിഫലമായി കൊടിത്തിരുന്നത്. ചെമ്പുകൊണ്ടും ഓടുകൊണ്ടുമുല്ള പാത്രങ്ങൾ അക്കാലത്ത് ഉപയോഗിച്ചിരുന്നു. മരത്തിൽ കൊത്തിയുണ്ടാക്കിയ മരിക കൂട്ടാൻ വയ്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നു. ചരക്ക്, ഉരുളി, ചെമ്പ് എന്നീ പാത്രങ്ങൾ സദ്യക്ക് വയ്ക്കാൻ ഉപയോഗിച്ചിരുന്നു. ചെമ്പു പാത്രങ്ങൾ മൂസാരിമാർ വാർക്കുകയാണ് ചെയ്യുക.

നാണയങ്ങൾ

സാധനങ്ങൾക്ക പകരം സാധനങ്ങൾ കൊടുക്കുന്ന രീതിയാണ് പഴയക്കാലത്ത് ണ്ടായിരുന്നത്. അതുകൊണ്ട് കൊടുക്കൽ വാങ്ങലുകൾക്ക് കാസ് കൂടുതനായി ഉപയോഗിക പെട്ടിരുന്നില്ല. കൂലിയായി നെല്ലായിരുന്നു നൽകിയിരുന്നതി. ചെമ്പു നാണയങ്ങളാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്.

നാണയ നിരക്ക്

96 ചില്ലി - 1 രൂപ
മുക്കാൽ - 3 മില്ലി
4 മുക്കാൽ – 1 അണ
1 അണ - 12 പൈസ
96 പൈസ- 1 രൂപ
16 അണ -1 രൂപ
എന്നിങ്ങനെയായിരുന്നു നാണയനിരക്ക്.

അളവുകൾ

തൂക്കം നോക്കുന്നതിനുവേണ്ടി വെള്ളിക്കോൽ ആണ് ഉപയോഗിച്ചിരുന്നത്. 40 ഉരുപ്പികതൂകത്തിനാണ് ഒരു രാതൽ എന്ന് പറഞ്ഞിരുന്നത്. എണ്ണ അളക്കുന്നതിനുവേണ്ടി കുഴിക്കൊലാണ് ഉപയോഗിച്ചിരിക്കുന്നത്.

വിളക്ക്

റാന്തലും, കോലുവിളക്കുമാണ് പഴയക്കാലത്ത് വെളിച്ചത്തിനുവേണ്ടി പ്രധാനമായും ഉപയോഗിച്ചിരുന്നത്. യാത്രപോകുമ്പോൾ എല്ലാം റാന്തൽവിളക്ക ഉപയെഗിച്ചിരുന്നു. ഓല കൊണ്ട് ചുറ്റുകെട്ടിയിട്ടി കത്തിച്ചിട്ടായിരുന്നു രാത്രികാലങ്ങളിൽ ആളുകൾ നടന്നിരുന്നത്. എണ്ണക്ക് വലിയ ക്ഷാമമായിരുന്നതിനാൽ വിളക്ക കത്തിക്കാൻ ഉണങ്ങിയ കള്ളിക്കായക്കുരു പച്ച ഇർകിലിയും കുത്തി നിരനിരയായിവെച്ച് കത്തിച്ച് വെളിച്ചത്തിനുവേണ്ടി ഉപയോഗച്ചിരിക്കുന്നു.

വിനോദങ്ങൾ

ആണുങ്ങളുടെ പ്രധാന വിനോദമായിരുന്നു നായാട്ട്.കുന്തം, തോക്ക് എന്നിവ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിയിരുന്നു. ഉയർന്ന തറവാടുകളിലെ പുരുഷൻമാരാണ് കൂടുതലായും ഈ വിനോദത്തിൽ ഏർപ്പെട്ടിരുന്നത്. പകിടകളി,കിളികൂട്,
ചതുരംഗം,കോൽക്കളി, പടകളി, ഓണത്തല്ല്, ആട്ടക്കളം, കൊത്താർകൊള്ളി തുടങ്ങി മറ്റു വിനോദങ്ങളുമുണ്ടായിരുന്നു. കാരകോട്ടൽ അന്നത്തെ പ്രധാനവിനോദോപാധിയായിരുന്നു. പനയുടെ തണ്ടാണ് കാരകൊട്ടാനുള്ള പടിയായി ഉപയോഗിച്ചിരുന്നത്. അയൽദേശക്കാർ തമ്മിൽ വാശിയേറിയ കാരക്കൊട്ടൽമത്സരം പഴയക്കാലത്ത് അരങ്ങേറിയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലായിരുന്നു കളിസ്ഥലം. വടക്കൻപാട്ടിലെ കാരകൊട്ടലിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നു.
സ്ത്രീകൾ, കൈകൊട്ടിക്കളി, വട്ടുകളി, ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, പെണ്ണുവിളി തുടങ്ങിയ വിനോദങ്ങളിലേർപ്പെട്ടിരുന്നു.

വിശ്വാസങ്ങൾ

പ്രാദേശികമായി നേരിയ വൈവിധ്യങ്ങളോടുകൂടിയ ആചാരങ്ങളും വിശ്വാസങ്ങളും ഈ പ്രദേശത്ത് നിലനിന്നിരുന്നു. കൂടുതൽ ജനവിഭാഗങ്ങളും ദൈവവിശ്വാസികളായിരുന്നു. പൂജാധികർമ്മങ്ങൾ കൃത്യമായി ചെയ്ത്പോരണമെന്ന് അവർ വിശ്വസിച്ചിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി കർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.
ചൊള്ള, വസൂരി, തുടങ്ങിയ അസുഖങ്ങൾ വരുന്നത് ഭഗവതിയുടെ കോപം കൊണ്ടാണെന്ന് പഴയകാലത്തെ ആളുകൾ വിശ്വസിച്ചിരുന്നു.
കണ്ണേറുതട്ടൽ
കുട്ടികളേയും, ഐശ്വര്യ പ്രധാനം ചെയ്യുന്ന മറ്റു വസ്തുക്കളേയും വളർത്തു മൃഗങ്ങളേയുമൊക്കെ കണ്ണേറുതട്ടുമെന്ന വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു. ചില ആളുകളുടെ വാക്കിലും നോട്ടത്തിലും കണ്ണേറുതട്ടാനുള്ള സാധ്യത ഏറെയുണ്ട് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.
ജാതകത്തിൽ വിശ്വാസം പുലർത്തുന്നവരായിരുന്നു ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന കൂടുതൽ പേരും. അതുകൊണ്ടുതന്നെ കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ ജാതകമെഴുതിക്കുന്ന പതിവുണ്ടായിരുന്നു. ജാതകത്തിൽ പറഞ്ഞ പ്രകാരമായിരിക്കും കുഞ്ഞിന്റെ ഭാവിജീവിതം എന്ന് വിശ്വാസമുണ്ടായിരുന്നു. വിവാഹം നടക്കണമെങ്കിൽ രണ്ടു ജാതകങ്ങൾ തമ്മിൽ ചേരണമായിരുന്നു. അപകടങ്ങൾ സംഭവിക്കുന്നത് ജാതകദോഷം നിമിത്തമാണെന്ന് വിശ്വാസമുണ്ടായിരുന്നു.

ബ്രഹ്മരക്ഷസ്സ്
ബ്രാഹ്മണരുടെ മരണശേഷം ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന ആത്മാവ് ബ്രഹ്മരക്ഷസ്സായി രാത്രികാലങ്ങളിൽ ഇറങ്ങി നടക്കുമെന്ന് വിശ്വസിച്ചിരുന്നു. ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമുണ്ടാവാതിരിക്കാൻവേണ്ടി പണം ഉഴിഞ്ഞുവയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. മുസ്ലീം വീടുകളിൽ പോലും ബ്രഹ്മരക്ഷസ്സിന്റെ ശല്യമുണ്ടാവാതിരിക്കാൻ പണമുഴിഞ്ഞു വെച്ചിരുന്നു.
ഒടിയൻ
പ്രത്യേക മരുന്നും മന്ത്രങ്ങളും ഉപയോഗിച്ച് മൃഗങ്ങളുടേയും മറ്റുരൂപത്തിൽ വന്ന് ശത്രുകളെ കൊലച്ചെയ്യാൻ ഒടിയൻമാർക്ക് കഴിഞ്ഞിരുന്നു എന്നാണ് പഴയക്കാലത്തെ വിശ്വാസം. പാണസമുദായത്തിൽപ്പെട്ടവരും പറയരുമാണ് ഒടിമറിഞ്ഞിരുന്നുവെന്ന് വിശ്വസിച്ചിരുന്നു. ഈ സമുദായത്തിൽപ്പെട്ടവർ എന്തെങ്കിലും ആവശ്യപ്പെട്ടാൽഅത് കൊടുത്തില്ലെങ്കിൽ ഒടിമറിഞ്ഞ വന്ന് കൊല്ലുമെന്ന ഭയം സാധാരണക്കാർക്കുണ്ടായിരുന്നു. ഒടിയൻമാരുടെയും ഒടിയൻമാരെ പിടികൂടിയ സാഹസികൻമാരുടെ കഥകൾ പഴയക്കാലത്ത് വ്യാപകമായപ്രചാരം ലഭിച്ചിരുന്നു. പാണ, പണയ സമുദായങ്ങളിൽപ്പെട്ടവർ ഈ ഒടിയൻ വിശ്വാസ പ്രകാരം ഒട്ടേറെ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഗർഭിണികളുടെ വയറ്റിൽ നിന്ന് പിള്ള വലിച്ച് അട്ടത്തുവെച്ച് ഉണക്കി അത് പൊടിച്ച് ചില പച്ചമരുന്നുകളും ചേർത്ത് ഇവർ പിള്ള തൈലം ഉണ്ടാക്കിയിരുന്നുവത്രെ. ഇത് പുരട്ടിയാൽ ഇഷ്ടമുള്ള രൂപം ധരിക്കാൻ കഴിയുമെന്നാണ് പറയുന്നത്. സാധാരണയായി നായ, കാള, പോത്ത് മുതലായ മൃഗങ്ങളുടെ രൂപത്തിലാണ് വരുന്നതെന്ന് വിശ്വസിച്ച് പോന്നിരുന്നു. ഇതിനു പുറമേ വഴിയിൽ കഴലായി നിന്നും ഇവർ ഒടി നടത്തുന്നതായി പറയപ്പെട്ടിരുന്നു.
അയിത്തം
തീണ്ടൽ, തൊടീൽ തുടങ്ങിയവ പഴയക്കാലത്ത് നിലനിന്നിരുന്നു. ഉയർന്ന ജാതിക്കാരുടെ മുറ്റം വരെയാണ് ചെറുമക്കൾക്ക് പ്രവേശനമുണ്ടായിരുന്നത്. പാണർക്ക് പടികടന്ന് നിൽക്കാൻ മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളു. പറയർക്ക് പടിക്കൽ വരെ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളു. നായാടികൾക്ക് വിളിപ്പാടകലെ നിൽക്കണമായിരുന്നു.

ലോകങ്ങളും ചികിത്സാരീതികളും

വസൂരി, കോളറ, അഞ്ചാംപനി എന്നിവ പഴയക്കാലത്തെ ഏറെ ഭീതി പരത്തിയിരുന്ന രോഗങ്ങളായിരുന്നു. നാട്ടുവൈദ്യന്മാരായിരുന്നു ചികിത്സനടത്തിയിരുന്നത്.ഇവർ പാരമ്പര്യമായി വൈദ്യവൃത്തി ചെയ്തു പോന്നിരുന്നവർ ആയിരുന്നു. വസൂരി, കോളറ എന്നീ രോഗങ്ങൾ കാര്യമായ ചികിത്സയുണ്ടായിരുന്നില്ല. ഈ രോഗങ്ങൾ വരുന്ന കൂടുതൽ പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പകർച്ച വ്യാധികളായിരുന്നു ഇത്തരം രോഗങ്ങൾ. അതിനാൽ രോഹികളെ പരിശോധിക്കുന്ന ആളുകളും മരിച്ചിരുന്നു. ഒരു തവണ അസുഖം വന്ന് ഭേതമാകുന്നവരായിരുന്നു രോഗികളെ പരിചരിച്ചിരുന്നത്. രോഗങ്ങൾക്ക് ചികിത്സിക്കുന്നതിനൊടൊപ്പം വിശ്വാസങ്ങളിലൂടെയും മാറ്റാമെന്ന് അന്നത്തെ ഭൂരിഭാഗം ജനസമൂഹങ്ങളും വിശ്വസിച്ചിരുന്നു. പച്ചമരുന്നുകളായിരുന്നു അന്നത്തെ പ്രധാന മരുന്നുകൾ.

ജലദോഷത്തിന് കുരുമുളകിന്റെ ഇല കോമുള്ളിൽ കോർത്ത് പയർ വള്ളിയിൽ തൂക്കി ഉമ്മറപ്പടി ചാടിക്കടക്കാതെ അടുപ്പിന്റെ മുകളിൽ കെട്ടിതൂക്കിയിട്ടാൽ ജലദോഷം മാറുമെന്നാണ് വിശ്വാസം. ഇല വാടും തോറും ജലദോഷം കുറയും എന്നാണ് വിശ്വാസം. കരിന്തേച്ചിയില, മലത്തുളസി, ചുക്ക്, മല്ലി, കുരുമുളക് എന്നിവ ചേർത്ത് കഷായം കുടിക്കലായിരുന്നു ജലദോഷ ചികിത്സ.