പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല/അക്ഷരവൃക്ഷം/അമ്മുവിൻറെ സങ്കടം

അമ്മുവിൻറെ സങ്കടം

"അമ്മേ ഇന്നെങ്കിലും എന്നെ പുറത്ത് കളിക്കാൻ വിടുമോ? ഇവിടെ ഇരുന്ന് ഞാൻ മടുത്തു. വേനൽ അവധിക്കാലം എനിക്ക് കൂട്ടുകാരോടൊത്തു ആഘോഷിക്കണം. അപ്പുവും ഉണ്ണിയും ചിന്നുവുമെല്ലാം കളിയ്ക്കാൻ പോകും.ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്ക്. എല്ലാ വർഷവും അമ്മ എന്നെ കളിയ്ക്കാൻ അയക്കില്ലേ? പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ?" അമ്മു ചോദിച്ചു.

അമ്മൂ, ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല. ലോകം മുഴുവൻ കോവിഡ് എന്ന രോഗത്തിന്റെ പിടിയിലാണ്. പുറത്തിറങ്ങിയാൽ നമുക്കും രോഗം പകരാം. അപ്പുവും ഉണ്ണിയും ഒന്നും കളിക്കാൻ വരില്ല. എല്ലാരും വീട്ടിലാണ്. പുറത്തിറങ്ങാതിരുന്നാൽ കൊറോണ വരില്ല. മോള് ഇവിടിരുന്ന് കളിപ്പാട്ടങ്ങളുമായി കളിക്ക്. ഈ രോഗഭീതിയൊക്കെ മാറിയാൽ പുറത്തുപോയി കൂട്ടുകാരുമൊത്തു കളിക്കാം.

"എനിക്ക് പുറത്തു പോകേണ്ടമ്മേ. ഞാൻ ഇവിടിരുന്നു എന്റെ കളിപ്പാട്ടങ്ങളുമായി കളിച്ചോളാം." അങ്ങനെ പറഞ്ഞ് അമ്മു അവളുടെ പാവയുമായി കളിയ്ക്കാൻ മുറിയിലേക്ക് പോയി. അമ്മ അടുക്കളയിലേക്കും.


ജിയ ഫാത്തിമ വി
3A പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ