ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ തളിരോർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്

[[ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മുത്തശ്ശിയുടെ തളിരോർമ്മകൾമുത്തശ്ശിയുടെ തളിരോർമ്മകൾ| മുത്തശ്ശിയുടെ തളിരോർമ്മകൾ]

മുത്തശ്ശിയുടെ തളിരോർമ്മകൾ

നേർത്ത വെയിൽ വന്നു തുടങ്ങി. മഞ്ഞിന്റെ കഠിന്യതാൽ മുകളിലെ ഓടിന്റെ കൊട്ടൽ ശബ്ദം കേൾക്കാൻ കഴിയും. കിളികളുടെ കളകളരവങ്ങളും മധുരിയോടുള്ള ശബ്ദംതാലും നിറഞ്ഞു നിന്ന പൊൻപുലരി. സൂര്യന്റെ പുഞ്ചിരി അമ്മുവിന്റെ മുറിയിലെക്ക് ആഞ്ഞാടിച്ചു. കരിമിഴിയുംകുഞ്ഞി ചുണ്ടും വട്ട മുഖവും വെളുത്ത നിറവും ഉള്ള തറവാടിന്റെ തന്നെ നിറവിളക്ക് ആയ ആറു വയസ്സു കാരി "അമ്മു ". ഒരാളുടെ മാത്രം അല്ല എല്ലാവരുടെയും ആയ അമ്മു. ഇളം മഞ്ഞത്തു വയലിലേത്തുന്ന ചക്കി പശുവിന്റെയും അടുക്കളയിലെ കുറിഞ്ഞി പൂച്ചയുടെയും കളി കൂട്ടുകാരി. ഇന്നുമുതൽ അവളുടെ അവധിക്കാലം ആരംഭിക്കുകയാണ്. അമ്മൂ..... ഞാൻ പോയിട്ട് വരാം, നാണികുട്ടി അമ്മാവനും മുത്തശ്ശി യും പറയുന്നത് കേട്ട് കൂടെ നിൽക്കണേ ! അമ്മ എവിടെ ആണ് പോകുന്നത് എന്നുപോലും അറിയാതെ" ഉം ".....എന്ന ഒരു ചെറു മൂളലോടെ അമ്മു കരിമിഴി തുറന്നു. മുത്തശ്ശിയും സഹായത്തിനു അമ്മിണിയും കാണുമെന്നു അമ്മ പറഞ്ഞ ഓർമ ഇന്നും ആ ആറു വയസുകാരിയിൽ ഉണ്ട്. മുത്തശ്ശി യുടെ അടുക്കലേക്ക് ഓടി വരുന്ന അമ്മുവിനെ കണ്ടു മുത്തശ്ശി ചോദിച്ചു, "ന്റെ മോളൂട്ടീ എണീറ്റോ... " ഉം... അമ്മു മൂളി "അമ്മ എവിടെ മുത്തശ്ശി...." ഉത്സാഹത്തോടെ അമ്മു ചോദിച്ചു. ചെറു പുഞ്ചിരിയോടെ മുത്തശ്ശി പറഞ്ഞു "അമ്മയും അയലത്തെ സേതുവും തറവാട്ടു ക്ഷേത്രത്തിൽ പോയിരിക്കുവാട്ടോ... " "മോളു വിഷമിക്കണ്ട പോയി ദിന കൃത്യങ്ങൾ കഴിഞ്ഞു വാ... " "നാണി കുട്ടിയെ യ്യ്..... ഉമ്മറത്തെ നിന്റെ പണി കഴിഞ്ഞോ? "മുത്തശ്ശി ചോദിച്ചു. വെപ്രാളം ആണോ, പരിഹാസം ആണോ എന്നറിയാത്ത രീതിയിലുള്ള ഭാവത്തോടെയും സ്വരത്തോടെയും നാണു കുട്ടി മറുപടി പറഞ്ഞു. അല്പനേരത്തെക്ക് കൂടി ഉള്ള പണിയുണ്ട്. കോപ മൂർഖതയോടെ മുത്തശ്ശി പറഞ്ഞു "രാവിലെ തുടങ്ങിയതാ ഇതുവരെ തീർത്തില്ല, ഭാവം കണ്ടാൽ മല മറിക്കുന്ന ജോലിയാ ഇവിടെ ചെയ്യുന്നത് എന്ന് തോന്നും. വീണ്ടും ഉറക്കെ നാണുവിനോട് ഉള്ള ആഞ്ജയായി മുത്തശ്ശി പറഞ്ഞു "അതുകഴിഞ്ഞു പിന്നാമ്പുറത്തെ ജോലിയും, തൊഴുത്തിലെ കല്യാണി പശുവിന്റെയും മക്കളുടെയും കാര്യവും നോക്കിക്കോളണം നീ... " പറഞ്ഞു തീരും മുൻപ് അമ്മു ഒരു പട്ടം പോലെ പാഞ്ഞു പറന്നു മുത്തശ്ശി യുടെ അരികിലേക്ക് വന്നു. "മുത്തശ്ശി യുടെ മോൾക്ക്‌ പ്രാതൽ തരട്ടെ,,, " "വേണ്ട... നിക്ക്,,, അമ്മ വന്നിട്ട് മതി മുത്തശ്ശി..... " അമ്മു പറഞ്ഞു "അമ്മ വരാൻ താമസിക്കും മോളെ... ക്ഷേത്രം അടക്കാതെ കാർത്തു വരില്ല,,, വീണ്ടും നാണു വിലെക്ക് പോകുന്ന മുത്തശ്ശി യുടെ കൂർത്ത വിളി..... "ന്താ.....ന്നെ വിളിച്ചോ.... "അതെ, ഞാൻ വിളിച്ചു... അതിൽ വല്ല പരിഭവവും നാണുവിനു തോന്നുന്നുണ്ടോ.... " മറുപടി ഒന്നും മിണ്ടാതെ മുഖം കുനിക്കുന്ന നാണു. "അമ്മിണി..... നാണുവിനു ഉള്ള പ്രാതൽ ങ്ങ് എടുക്കാ... "നാണു വിന്റെ പ്രാതൽ തീൻ മേശയിൽ ഇരിപ്പുണ്ട്. അമ്മുവിന്റെ പ്രാതൽ എടുത്തില്ല. " "അമ്മുവിന്റെ പ്രാതൽ പിന്നെ മതി. സിറ്റിയിൽ ഒക്കെ വളർന്ന കുഞ്ഞല്ലേ,,, അമ്മയോടും, അച്ഛനോടും കഴിച്ചാ ശീലം, രണ്ടു മാസത്തെ അവധിക്കു വന്നാൽ ശീലം മാറ്റാൻ കഴിയ്യോ... ഇല്ല... എന്ന നാണു കുട്ടിയുടെയും അമ്മിണി യുടെയും സ്വരം ഒരുപോലെ ഉയർന്നു. "പിന്നെ നാണുവെയ് കല്യാണി പശുവിന്റെ പാല് കുറച്ചു എടുത്തു അടുക്കളയിലേക്ക് വച്ചേക്കു.... "എന്ന മുത്തശ്ശിയുടെ അഞ്ജപനം. "എങ്കിൽ പ്രാതൽ കഴിഞ്ഞിട്ട് ആവാം " എന്ന താഴ്മയോടെ ഉള്ള നാണുവിന്റെ മറുപടി. "വേണ്ട.... വേണ്ട.... വേണ്ട. ന്റെ നാണുവെയ്,,, പ്രാതൽ കഴിഞ്ഞാൽ ഒരു മൊട്ടുസൂചിയുടെ ഉപയോഗം പോലും നിന്നെ കൊണ്ട് ഈ തറവാടിനു ഇല്ല. അത്കൊണ്ട് കല്യാണി യുടെയും മക്കളുടെയും കാര്യവും, പിന്നെ കല്യാണി പശു വിന്റെ പാലിന്റെ അളവിന്റെയും, കണക്കിന്റെയും കാര്യം നോക്കിയിട്ട് മതി പ്രാതൽ "പിന്നിൽ നിന്ന് ആരും കണ്ടില്ല എന്ന ധാരണ യോടെ അമർത്തി ചിരിക്കുന്ന അമ്മിണി.... 😃 ഇതിനിടയിൽ തെന്നി തെറിച്ചു അപ്പുറത്തെ മുറിയുടെ ഏതാണ്ട് തെക്ക് വശത്തുള്ള കോണിപ്പടിയിൽ കേറിയുമിറങ്ങിയും കളിക്കുന്ന അമ്മുവിനെ കണ്ടു മുത്തശ്ശി കോപത്തോടെ ചോദിച്ചു "ന്റെ കുട്ടിയെയ്യ്.....നീ എന്താ ഈ കാട്ടുന്നതു??? അല്ല ന്റെ നാണുവേയ്യ്....ഈ കുട്ടി കാണിക്കുന്ന കണ്ടോ..... " നാണു വിന്റെ പക്ഷം പിടിച്ചു അമ്മുവിനെ ശകരിക്കുന്ന മുത്തശ്ശി മുത്തശ്ശിയുടെ ആ വിളിയിൽ വലിയ അർഥം ഒന്നും കണക്കാതെ വേദന യോടെ പ്രാതലിനെ നോക്കി കല്യാണി യുടെയും മക്കളുടെയും കാര്യം നോക്കുന്ന നാണു. നാണുവിന്റെ കാര്യത്തിൽ വലിയ ചിന്തകൾ ഒന്നും കല്പിക്കാത്ത രീതിയിൽ ഒരു ചെറു നോട്ടം മാത്രം തൂകി കൊണ്ട് വീട്ടുജോലിയിൽ മുഴുകി ഇരിക്കുന്ന അമ്മിണി. വീണ്ടും തുടർന്നുള്ള ശകാരത്തിൽ ആഴ്ന്നിരിക്കുന്ന മുത്തശ്ശിയും അതേറ്റു വാങ്ങാൻ നിൽക്കുന്ന അമ്മുവും..... വിഷമത്തോടെയും കോപത്തോടെയും മുത്തശ്ശി യെ തന്റെ പ്രായതാൽ കഴിയുന്ന രീതിയിൽ വാക്കുകൾ കൂട്ടി ചേർത്തു വാക്യങ്ങൾ ആക്കി മുത്തശ്ശി യെ ശകാരിക്കുന്ന അമ്മു... "മുത്തശ്ശി യ്ക്ക് ഒന്നും അറിയില്ല, മുത്തശ്ശി പോ.... 'എന്നുള്ള അമ്മുവിന്റെ കോപത്തോടെ ഉള്ള വാക്കുകൾ ഇതിനിടയിൽ അനുവാദ പ്രകാരമുള്ള സമർപ്പണം നടത്താൻ എത്തുന്ന നാണു. "കുട്ടീ !! മുകളിൽ നിന്ന് താഴെ യ്ക്ക് എത്തുന്നതിൽ മൂന്നാമത്തെ കോണിപ്പടി അധികം ഇളക്കി ഇരിക്കുകയാണ്." വീണ്ടും തന്റെ അധികാരം നാണുവിലെക്ക് കുടയുന്ന മുത്തശ്ശി. "നാണുവേയ്യ് ഇപ്പഴേങ്കിലും നിനക്ക് അത് പറയാൻ തോന്നിയത് ഈശ്വരാനുഗ്രഹം തന്നെ " മുത്തശ്ശി യുടെ ഈ വാക്കുകളാൽ തല ഉയർത്തുന്ന നാണു. എന്നാലതു പരിഹാസപൂരിതമായ വാക്കുകൾ ആണെന്ന് ആ വലിയ ശരീരത്തിന് ഉടമയായ നാണു അറിയുന്നില്ല. "തറവാട്ടിലെ ഏഴു എട്ടു പേർക്കുള്ള പ്രാതലും, അത്രത്തോളം ഉള്ള ഊണും, അത്ര ത്തോളം ഉള്ള അത്താഴവും കഴിക്കാൻ അല്ലാതെ തറവാടിനു വേണ്ട ഒരു ആവശ്യങ്ങൾക്കും നീ തിരുവായ തുറക്കില്ലല്ലോ നാണു വേയ്യ് "എന്ന് പൂർണ്ണതയോടെ നാണുവിന്റെ മുന്നിൽ നിന്ന് പരിഹസിക്കുന്ന മുത്തശ്ശി. സംസാരിക്കുന്ന ഇരുവരുടെയും മുഖത്തും ശരീരത്തുo മാറി മാറി നോക്കുന്ന അമ്മുവും അമ്മിണിയും. ഇത്രയും കേട്ടിട്ടും ഒന്നാമത്തെ കോണിപ്പടിയിൽ നിന്നും മുഖം ഉയർത്തി നിൽക്കുന്ന അമ്മു വിനോട് കാസർത്തു ആരംഭിക്കുന്ന മുത്തശ്ശി. "വീണാൽ ആശുപത്രിയിൽ പോകാൻ ഒരുപാടു ദൂരം ഉണ്ട്. തിരിച്ച് മുത്തശിയോട് കയർത്തു നിൽക്കുന്ന അമ്മു. "എന്റെ അമ്മയ്ക്ക് നല്ല സ്റ്റൈലൻ ബ്ലു കളർ കാർ ഉണ്ട്,,, വീണാൽ ഞാൻ അതിൽ പൊക്കോളാം.... "നാണുകുട്ടീ.... എന്താദ്.... ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും അഹങ്കാരമോ... " ഇതിനിടയിൽ തല ഉയർത്തി പുറത്തേക്കു നോക്കുന്ന അമ്മു. പുറത്തെ കുഞ്ഞു മഞ്ഞു തുള്ളികൾ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവൾ അതിൽ തന്നെ ഏറ്റവും വലിയ ഒരു മഞ്ഞുതുള്ളിയെ കണ്ടിരുന്നു, ക്ഷേത്രത്തിൽ നിന്നും മടങ്ങി വരുന്ന അവളുടെ അമ്മ ആയിരുന്നു അത്. അമ്മേ.... എന്ന് ഏറ്റവും ഉച്ചത്തിൽ അവൾ വിളിച്ചു... ഒരു ശബ്ദത്തോടെ തറവാട്ടിലെ ആരും കൊതിച്ചിരുന്ന സ്വപ്നത്തോടെ ഞെട്ടി ഉണർന്ന മുത്തശ്ശി. ഒരു കാർ അപകടത്തിൽ മരണമടഞ തന്റെ മകളെയും ചെറു മകളെയും,, ആ അവശആയ മുത്തശ്ശി ഇന്നും സ്വപ്നം കാണുന്നു.... നിറമിഴികളിൽ.... </poem>

അനു രാജ് എം ബി
9 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ