ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം

ഗോവിന്ദൻ ചേട്ടന്റെ വിശാലമായ പൈനാപ്പിൾ തോട്ടം. നല്ല മൂത്തു പഴുത്തു നിൽക്കുന്ന പൈനാപ്പിളുകൾ. കണ്ടാൽ ആർക്കായാലും കൊതി വരും.നോക്കെത്താ ദൂരത്തോളമുള്ള തുടു തുടുത്ത പൈനാപ്പിളുകൾ നോക്കി നിൽക്കാൻ നല്ല ചേലാണ്. പക്ഷെ അവരുടെയെല്ലാം മുഖത്ത് വലിയ സങ്കടം ഉണ്ട്. കൊറോണക്കാലമായതുകൊണ്ട് ഗോവിന്ദേട്ടന് പൈനാപ്പിൾ പറിക്കാൻ പണിക്കാരെ കിട്ടാതെയായി. പാവം പൈനാപ്പിളുകൾ അവരെല്ലാം മൂത്തു പഴുത്ത് അങ്ങനെ ഇരിക്കുകയാണ്. തങ്ങളുടെ ദുരിതം കാണുന്നില്ലെ ദൈവമേ,കൊറോണ എന്ന മഹാ മാരി എന്നന്നേക്കുമായി ഇല്ലാതാകണേ ഗോവിന്ദേട്ടൻ ദൈവത്തോട് പ്രാർത്ഥിച്ചു.

തന്റെ അധ്വാനത്തിന്റെ ഫലമാണല്ലോ ഈ നശിച്ചു പോകുന്നത് എന്നോർത്തപ്പോൾ ഗോവിന്ദേട്ടന്റെ കണ്ണുകൾ നിറഞ്ഞു. അവയൊഴുകാൻ തുടങ്ങി. മാസ്ക് കൊണ്ട് മൂടിയ കരിവാളിച്ചതും ചുക്കിച്ചുളിഞ്ഞതുമായ കവിളുകളിലൂടെ അവ പിന്നീട് അദ്ദേഹത്തിന്റെ കൃഷി ഭൂമിയിലേക്കു വീണു. പൈനാപ്പിൾ കൂട്ടത്തിലെ ഒരു മുത്തച്ഛനെ ചന്ദ്രിക സോപ്പിന്റെ മണമുള്ള അണുവിമുക്തമായ കൈകൾ കൊണ്ട് പറിച്ചെടുത്തു. പിന്നീട് പതിയെ ഗോവിന്ദേട്ടൻ വീട്ടിലേക്കു നടന്നു.

പൈനാപ്പിൾ ഉമ്മറത്തു വെച്ചതിനുശേഷം വക്കു പൊട്ടിയ ബക്കറ്റിലേക്ക് മാസ്ക് രണ്ടറ്റവും മാത്രം പിടിച്ചൂരിയെടുത്തിട്ടു. ബക്കറ്റിൽ വേറെയും മൂന്നാലുപേക്ഷിച്ച മാസ്കുകൾ ഉണ്ടായിരുന്നു. സോപ്പുപെട്ടിയൽ നിന്ന് ചന്ദ്രിക സോപ്പെടുത്ത് കൈയിൽ നന്നായി തേച്ച് കിണ്ടിയിലെ വെള്ളമുപയോഗിച്ച് രണ്ടു കൈകളും നന്നായി ഉരച്ചു കഴുകി. ഗോവിന്ദേട്ടൻ വെള്ളമുപയോഗിച്ച് രണ്ടു കാലുകളും കൂടെ ഉരച്ചു കഴുകിയതിനു ശേഷം ഉമ്മറത്തെ ചാരു കസേരയിലേക്കു കയറി ഇരുന്നു.പതിയെ കണ്ണുകൾ അടച്ചു.താഴ് വരയിലെ ഇളം കാറ്റിലാടുന്ന തന്റെ പൈനാപ്പിൾ തോട്ടത്തെ അദ്ദേഹം മനസ്സിൽ കണ്ടു.

അശ്വൽകൃഷ്ണ എസ്
4 A ഗവ.എൽ.പി.സ്കൂൾ.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ