വെളിച്ചം വിതറും പുലരികൾക്കെന്തേ
ഇന്നിത്ര മങ്ങലെന്നോർക്കൂ മനുഷ്യാ?
പാറിപ്പറക്കും കിളികൾക്കിന്നെന്തേ
ശോകഭാവമെന്നോർക്കൂ മനുഷ്യാ?
വായടയ്ക്കാൻ സമയമില്ലാത്തവർ
വായും കെട്ടി നടക്കുന്നതെന്തേ?
വില്ലനാകും കൊറോണയീപ്പാരിനെ
ആകമാനം പൊതിഞ്ഞു കഴിഞ്ഞല്ലോ ?
മർത്ത്യനെ വെല്ലുന്ന മറ്റൊരു വില്ലനായ്
നാശം വിതച്ചുകൊറോണയീ ഭൂവിൽ
ഇനിയെന്തു ചെയ്യുമെന്നോർക്കുന്ന-
മർത്ത്യനോടായി പറയുന്നു
"ഒറ്റക്കെട്ടായിനിന്നുപൊരുതണം
തുരത്താം നമുക്കീകൊറോണയെ വേഗം
ജയിക്കണം നമ്മൾക്കിന്നീ പോരിൽ
തോൽക്കണം കൊറോണ പറയണം ഗുഡ്ബൈ".