ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച അധ്യാപകനുള്ള അവാർഡ് ഇല്യാസ് മാസ്റ്റർക്ക്

2009 മുതൽ 2018 വരെയുള്ള 9 വർഷത്തെ നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപക ജീവിതത്തിനിടെ ഇത് മൂന്നാം തവണയാണ് ഇല്യാസ് മാഷിനെ അവാർഡുകൾ തേടിയെത്തിയിരിക്കുന്നത്‌ . നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ ഇല്യാസ് മാഷിനു സംസ്ഥാന പി.ടി.എ.യുടെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബെസ്റ്റ് ടീച്ചർ അവാർഡാണ് ഇപ്പ്രാവശ്യം ലഭിച്ചിരിക്കുന്നത് . ശാസ്ത്രാധ്യാപകനായ ഇല്യാസ് മാസ്റ്റർ ലിറ്റിൽ സയന്റിസ്റ്റ് കൂടിയാണ് . വിദ്യാലയതിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്രരംഗങ്ങളിലെ മികവാർന്ന പ്രകടനനങ്ങളാണ് അദ്ധേഹത്തെ അവാർഡിനർഹനാക്കിയത്. സയൻസ് ഫ്രം ട്രാഷ് , കെമിക്കൽ മാജിക് ,പരീക്ഷണക്കളരി , വാന നിരീക്ഷണം , സിഡി നിർമാണം തുടങ്ങി സബ്ജില്ല , ജില്ലാ , സംസ്ഥാന ശാസ്ത്രമേളകളിലും ബാല ശാസ്ത്ര കോണ്ഗ്രസ്കളിലും വിദ്യർത്ഥികളെ പങ്കെടുപ്പിച്ചു വിജയം നേടുന്നതിൽ നേത്ർപരമായ പങ്കു വഹിച്ചിട്ടുണ്ട്‌. 2009 ൽ സംസ്ഥാന എസ്എസ്എ യുടെ ഗലീലിയോ അവാർഡ് , 2015 ൽ ഓൾ ഇന്ത്യടീച്ചർസ് ഫെഡ്റെഷൻറെ ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയും ലചിട്ടുണ്ട് .ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും , ശാസ്ത്ര ക്ലാസുകളിലൂടെയും കേരളത്തിലെ ശാസ്ത്രധ്യപകർക്ക് മുഴുവൻ സുപരിചിതനാണ് ഇല്യാസ് മാസ്റ്റർ . നെല്ലിക്കുത്ത് സ്‌കൂളിലെ ഔദ്യോഗിക ജീവിതത്തിലാണ് ഈ മൂന്നു അവാർഡുകളും ലഭിച്ചിട്ടുള്ളത്. ഇല്യാസ് പെരിമ്പലം എന്ന പേരിലറിയപ്പെടുന്ന ഇല്യാസ് മാസ്റ്റർ ആനക്കയം പെരിമ്പലം സ്വദേശിയാണ് . ഭാര്യ  : ഹബീബ . മക്കൾ : ബാസിത് , വാരിസ് , ഇക്ബാൽ , ഹസീബ്. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യം പിടിച്ച ചന്ദ്രഗ്രഹണം വിദ്യാർത്ഥികൾക്കും , ജനങ്ങൾക്കും ദർശിക്കാൻ വേണ്ട തെയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോയാണ് , നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും സർവോപരി ഇല്യാസ് മാസ്റ്റർക്കും ഒരുപോലെ അമോദം പകർന്നു മൂന്നാമത്തെ അവാർഡ് കടന്നു വരുന്നത് . ആഗസ്റ്റ് 4 ന് തൃശൂർ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് അവാർഡു സമ്മാനിക്കുക .

ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ...

നെല്ലിക്കുത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു

നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . ജില്ലയിൽ ഏറ്റവും കൂടുതൽ ഡങ്കി പനി ബാധിതരുള്ളത് മഞ്ചേരി മുനിസിപ്പാലിറ്റിയിൽ അതിലേറ്റവും കൂടുതൽ ഡങ്കി പനി ബാധിതരുള്ളത് നെല്ലിക്കുത്ത് ഭാഗത്തും .

എങ്ങനെ പനി വരാതിരിക്കും . എളംകൂർ വില്ലേജ് പരിധിയിലുള്ള ചെറുകുളം പാലം മുതൽ പന്തലൂർ വില്ലേജ് പരിധിയിൽ മുടിക്കോട് പാലം വരെ മുപ്പതോളം കോഴി മാലിന്യം നിറച്ച വലിയ വലിയ ചാക്കുകൾ നിരനിരയായ് തോട്ടിലൂടെയും , പുഴയിലൂടെയും ഒഴുകിയും പാറകളിൽ തട്ടിയും തടഞ്ഞു നിന്ന് ജീർണിച്ചും , പുഴുവരിച്ചും , പ്രദേശമാകെ ദുർഗന്ധം വമിച്ചും അസഹിനീയമാം വിധം പരിസര മലിനീകരണം നടന്നു കൊണ്ടിരിക്കുകയാണ് . കര ഭാഗങ്ങളിൽ തടഞ്ഞു നില്ക്കുന്ന മാലിന്യം കാക്കയും പൂച്ചയും കൊത്തി വലിച്ചു കിണറുകളിലും , വാട്ടർ ടാങ്കുകളിലും , വീട്ടു മുറ്റങ്ങളിലും , ടെറസിനു മുകളിലുമായി കൊണ്ട് വന്നിട്ടുണ്ടാകുന്ന പരിസരമാളിനീകരണങ്ങളും ബുദ്ധിമുട്ടുകളും വേറെയും . ജന സാന്ദ്രത കൂടുതലുള്ള ഈ ഭാഗങ്ങളിൽ തോട്ടിലിറങ്ങി കുളിക്കാനോ , വസ്ത്രമലക്കുവാനോ , മറ്റു കാര്യങ്ങൾക്കോ സാധിക്കുന്നില്ല എന്നതും വളരെ പ്രയാസമുണ്ടാക്കുന്നു.

പകർച്ചപ്പനികളും , ഇപ്പോൾ ഡങ്കിപ്പനികളും കൂടി വന്നപ്പോൾ രണ്ടു തവണ ഫോഗ്ഗിങ്ങും , രണ്ടു തവണ ബോധവൽക്കരണ ക്ലാസും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. വീടുകൾ തോറും കയറിയിറങ്ങി കൊതുകുകൾ പെരുകുന്ന ഉറവിടം പരക്കെ പരതി നോക്കി. അതിലൊന്നും കാര്യമായ പോരാഴ്മ കണ്ടെത്താനായില്ല .സമൂഹത്തിനും നാടിനുമെതിരെയുള്ള ഇത്തരം പൊതു വിപത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ആദ്യം വേണ്ടത്

ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഈ മാലിന്യ പ്രശ്നം നാൾക്കുനാൾ കൂടി വരികയല്ലാതെ പല പ്രാവശ്യം പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു പരിഹാരവും ഉണ്ടാവാത്ത സാഹചര്യത്തിൽ ഇതിനെതിരെ നാനാ ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയരുവാൻ തുടങ്ങിയിട്ടുണ്ട്.

ഒരു പ്രദേശം മുഴുവൻ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും , ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് ദുരിതമനുഭവിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ജനകീയ - ജീവ കാരുണ്യ പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്.

ശാന്തി ടീച്ചറിനിത് ഇരട്ടി മുധുരമാണ്.

നമ്മുടെ സ്കൂളിനു മികവിന്റെയും , വിജയങ്ങളുടെയും പെരുമഴക്കാലവും. ഈ മാസം 25 മുതൽ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്ന ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനു വേണ്ടി കേരളത്തിനായ് കളത്തിലിറങ്ങുന്ന 14 പേരിൽ ആറുപേരുംനെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് . ഗോപിക , ജിൻഷ ഷെറിൻ , അപർണശ്രീ , സൽവാ ഷരിൻ അർച്ചന , അപർണ എന്നീ വിദ്യാർത്ഥികളാണത്.കേരളാ ടീമിനെ നയിക്കുന്നതും നമ്മുടെ ഗോപിക തന്നെയാണ് . സ്‌കൂളിലെ കായികാധ്യാപിക സിആർ ശാന്തി ടീച്ചറുടെ ശിക്ഷണ മികവിലൂടെയാണ് ഇവർക്ക് ഈ നേട്ടം കൈവരിക്കാനായത്. കായികാധ്യാപിക എന്നതിലുപരി ഗോപിക എന്ന വിദ്യാർത്ഥിയുടെ മാതാവുമാണ് ശാന്തി ടീച്ചർ. ടീച്ചരിനിത് ഇരട്ടി മുധുരമാണ്. ഇവർക്ക് പുറമേ കോട്ടയം ജില്ലക്ക് വേണ്ടി നെല്ലികുത്ത് നീന്നു നസീബ പികെ എന്ന വിദ്യാർത്ഥിയുമുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പിനു ശേഷം സിംബാബ്‌വേയുമായി നടക്കുന്ന നാല് മത്സരങ്ങള്ള പരംപരയിൽ ഇന്ത്യൻ ടീമിന് വേണ്ടി കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങൾ ഗോപികയും , ജിൻഷ ഷെറിനും നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തന്നെയാണ് . കൂടെ വയനാടിൽ നിന്നുളള ശാമിനി എന്ന വിദ്യർത്ഥികൂടിയുണ്ട് കേരളീയർക്ക് അത്രയോന്നും പരിചിതമാല്ലാത്ത കായികയിനമാണ് ഡ്യു ബാൾ . ഹാൻഡ്‌ ബാളിന്റെ മറ്റൊരു രീതി എന്ന് വേണമെങ്കിൽ പറയാം . ഫുട്ബാൾ മൈതാനത്തിൻറെ പകുതിയിലേറെ വരുന്ന കളിക്കളത്തിൽ രണ്ടാട്ടറ്റത്തായുള്ള ഗോൾ പോസ്റ്റിൽ സ്ഥാപിച്ച ബോക്സിലേക്ക് ഹാൻഡ്‌ ബാളിനേക്കാൾ താരതമ്യേന വലിപ്പം കുറഞ്ഞ പന്ത് പരസ്പരം പാസ് ചെയ്തു എതിരാളിയുടെ പോസ്റ്റിലേക്ക് എറിഞ്ഞു പിടിപ്പിക്കുന്നതാണ് ഡ്യു ബാൾ. ഗോൾ കീപ്പർ ഉണ്ടായിരിക്കും. ബോൾ പിച്ച് ചെയ്യുന്നത്തിനും പാസിങ്ങിനും നിബന്ധനകളുണ്ട്.

SSLCക്ക് മൂന്നു തവണ നൂറു മേനി യും ,ഇതിനോടകം പതിനെട്ടു ക്ലാസ് മുറികൾ ഹൈട്ടെക്ക് ആവുകയും മൂന്നു വിദ്യാർത്ഥികൾക്ക് US സ്കോളർഷിപ്പും , അഞ്ചു വിദ്യാർത്ഥികൾക്ക് MNMS സ്കോളർഷിപ്പുമായി തുടരെയുള്ള വിജയങ്ങൾക്കൊപ്പം ഡ്യു ബാൾ ഗെയിമിലൂടെ അന്താരാഷ്ട്ര തലത്തിലും നമ്മുടെ സ്കൂൾ ശ്രദ്ധിക്കപ്പെടാൻ പോവുകയാണ് ഡ്യു ബാൾ ദേശീയ ചാമ്പ്യൻഷിപ്പിനായി ഹിമാചലിലേക്ക് പുറപ്പെടുന്ന വിദ്യർത്ഥികൾക്ക് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ജന പ്രതിനിധികളും ചേർന്നു ഹൃർദ്യമായ യാത്രയയപ്പ് നൽകി. ഇന്ന് സ്കൂൾ അങ്കണത്തിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ മഞ്ചേരി മുനിസിപ്പൽ സ്റ്റാണ്ടിംഗ് ചെയർമാൻ PP കബീർ , ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കോഴിക്കോട് മെഡിക്കൽകോളേജ് മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിയുമായ വാസിഫ CP , ചലഞ്ചെർസ് ക്ലബ് വെള്ളുവങ്ങാട് KSTA സഹകരണ സംഘം , ഹൈസ്കൂൾ സ്റ്റാഫ് VHC സ്റ്റാഫ് , ഹയർസെക്കൻഡറി സ്റ്റാഫ് ,സ്കൂൾ വെൽഫയർ കമ്മറ്റി എന്നിവരും യാത്രാസംഘത്തിന്‌ സ്നേഹോപഹാരം നൽകി. 12 ദിവസത്തെ പര്യടനത്തിനു ശേഷമാണ് സംഘം തിരിച്ചെത്തുക. ... ഇരു വൃക്കകളും തകരാറിലായി നാലര മാസമായി ഡയാലിസിസിനു വിധേയനായി ചികിത്സയിലായിരുന്ന റാഷിദ്. കെ നെല്ലിക്കുത്ത് എന്ന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഇന്ന് 3 pm ന് വിജയകരമായി നടന്നിരിക്കുന്നു.

കോഴിക്കോട് ഇഖ്റ: ഹോസ്പിറ്റലിൽ വെച്ചാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ചെയ്തത്.

വൃക്ക ദാനം ചെയ്യുന്ന സഹോദരിയെ കാലത്ത് 5 മണിക്കും , റാഷിദിനെ കാലത്ത് 7 മണിക്കുമാണ് സർജറിക്കായി തിയേറ്ററിൽ പ്രവേശിപ്പിച്ചത്.

ഇതിനായി 6 പേരുടെ രക്തം സ്വീകരിച്ചിരുന്നു.

റാഷിദും, വൃക്ക ദാനം ചെയ്ത സഹോദരിയും ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

സർജറി വളരെ വിജയകരമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.

സർജറിയുടെ ആദ്യ വിജയ ഘട്ടം എന്ന് പറയുന്നത് രോഗി മൂത്രമൊഴിക്കുക എന്നതാണ്. ആ കടമ്പ കടന്നിരിക്കുന്നു , റാഷിദ് സർജറിക്ക് ശേഷം മൂത്രമൊഴിക്കകയുണ്ടായി.

അടുത്ത ബന്ധുക്കളും, റാഷിദ് ചികിത്സാ സഹായ ജനകീയ കമ്മിറ്റി ഭാരവാഹികളും സർജറി സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

സർജറിക്ക് ശേഷം റാഷിദിനെ ഒരു നോക്ക് കാണാൻ ഇവർക്ക് സാധിക്കുകയുമുണ്ടായി.

റാഷിദിനു വേണ്ടി ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട് പല രീതിയിലും സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ സുമനസുകൾക്കും നന്ദി രേഖപ്പെടുത്തുകയാണ്.

എത്രയും വേഗം റാഷിദിനെ സർവ ശക്തൻ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടു വരട്ടെ എന്ന് പ്രാർഥിക്കന്നു.

എല്ലാവരും അതിനായ് പ്രാർഥിക്കുക.

വീണ്ടും വീണ്ടും വിജയ ഭേരി മുഴക്കുകയാണ് GVHSS നെല്ലിക്കുത്ത്.

3 കുട്ടികളാണ് GVHSS നെല്ലിക്കുത്തിൽ നിന്ന് ഇപ്രാവശ്യം USS സ്കോളർഷിപ്പ്‌കരസ്ഥമാക്കിയിരിക്കുന്നത്.

1. നിദ പർവീൺ , D/O കുഞ്ഞിമുഹമ്മദ് , പുന്നക്കാടൻ വീട് , വെള്ളുവങ്ങാട്സൗത്ത്. 2 ,അൻഷിദ .പിഎം , D/O മജീദ്‌ , പള്ളാട്ടിൽ മേലെതോടി വീട് , നെല്ലിക്കുത്ത് ഒലിപ്രക്കാട്. 3. ബാസിൽസമാൻ , S/o അബ്ദുൽകരീം , വടക്കാങ്ങര വീട് , വെള്ളുവങ്ങാട്.

മൂന്നു പേരും GVHSS നെല്ലിക്കുത്ത് ഏഴാം തരം വിദ്യാർത്ഥികളാണ്.

USS ജേതാക്കൾക്കും , അവരെ USS പരീക്ഷക്ക്‌ സജ്ജരാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ... തുടർച്ചയായി മൂന്നു പ്രാവശ്യവും SSLC പരീക്ഷയിൽ നൂറു മേനി വിജയം കൈവരിക്കുക SSLC യിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് വഴി ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിനു മൂന്നാം സ്ഥാനവും , സംസ്ഥാന തലത്തിൽ പതിനാലാം സ്ഥാനവും കൈവരിച്ച ഗവ: സ്കൂൾ എന്ന നിലയിലെല്ലാം നെല്ലിക്കുതിന്റെ അഭിമാനമായി മാറിയ നമ്മുടെ GVHSS നെല്ലിക്കുത്തിനു ഇപ്രാവശ്യം

തിളക്കങ്ങൾ ഏറെയാണ്‌ . അതിനെല്ലാം പുറമേ ചരിത്രത്തിലാദ്യമായി ഹയർസെക്കൻഡറിയിൽ 

2 ഫുൾ A+ നേടുകയും രണ്ടു മാർക്ക് നഷ്ടത്തിൽ രണ്ടു കുട്ടികൾക്ക് 5A+ നേടുകയുമുണ്ടായി. അത്പോലെ VHC യിൽ 91 ശതമാനം വിജയം കൈവരിക്കുകയും 5 കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ഓരോ വർഷവും വിജയങ്ങളിൽ തിളക്കം കൂട്ടി വരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും അനോമോദിക്കുന്ന ചടങ്ങ് എം ഉമ്മർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി മുനിസിപ്പൽ ചെയർമാൻ വിഎം സുബൈദ ,വൈസ് ചെയർമാൻ ഫിറോസ്‌ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിപി കബീർ , എംവി അബു , സ്കൂൾ വികസന കമ്മറ്റി കൺവീനർ ഉബൈദ് എന്നിവർ ആശംസ നേർന്നു . നെല്ലിക്കുത്ത് സംരംഭകരായ ചോല ഫുഡ്സ് , RBG കൺസ്ട്രക്ഷൻസ് , റോസ് ബേക്കറി താമരശ്ശേരി , ഡ്രീം ഹോം ഇന്ടീരിരിഴെയ്സ് നെല്ലികുത്ത് , നെല്ലിക്കുത്ത് ക്ഷീരോൽപാദക സഹകരണ സംഘം , ഷാർപ് സ്റ്റുഡിയോ നെല്ലിക്കുത്ത് എന്നിവർ സ്കൂളിനു വേണ്ടി സ്നേഹോപഹാരം കൈമാറി . ഡിഫൻറെഴ്സ് ക്ലബ് നെല്ലിക്കുത്ത് , എകെഎം നെല്ലിക്കുത്ത് , MFC ക്ലബ് നെല്ലിക്കുത്ത് മുക്കം എന്നീ ക്ലബുകളും സ്കൂളിനു ഉപഹാരം നൽകി. സംഘടനകളായ കോണ്ഗ്രസ് കമ്മറ്റി നെല്ലികുത്ത് , സി പി എം നെല്ലിക്കുത്ത് പാലം ബ്രാഞ്ച് , എസ എഫ് ഐ നെല്ലിക്കുത്ത് യൂനിറ്റ് SKSSF പടിക്കാലപറാംബ് എന്നിവരും സ്കൂളിനു അനുമോദദനോപഹാരം നൽകി . സീനിയർ അദ്ധ്യാപകൻ സിപി കൃഷ്ണകുമാർ മാഷ് , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബാബുരാജ് മാഷ് ,VHC പ്രിൻസിപ്പൽ ഷൌക്കത്ത് മാഷ്‌ എന്നിവർ സംസാരിച്ചു. എംഎൽഎ യും , മുനിസിപ്പാലിറ്റിയും സ്കൂളിനോട് പ്രശംസിനീയമായ നിലപാടാണ് നാളിതു വരെ സ്വീകരിച്ചിട്ടുള്ളത് എന്നും ഓരോ വർഷവും ഞങ്ങൾ വിജയങ്ങളുടെ മാറ്റ് കൂട്ടി കൂട്ടി വരികയാണെന്നും , തുടർന്നുംപരിമിതികളെറെയുള്ള സ്കൂളിനു എംഎൽഎ യും , മുനിസിപ്പാലിറ്റിയും ഇനിയും കൂടുതൽ സാങ്കേതികമായി സഹായിക്കെണ്ടതുടെന്നും വരും വർഷങ്ങളിലും കൂടുതൽ മികച്ച റിസൾട്ട് ഉണ്ടാക്കാൻ അധായപകരായ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹൈസ്കൂൾ സെക്ഷന് വേണ്ടി വിനോദ് മാഷ് സംവദിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉമ്മർ എംഎൽഎ മോമെന്ടോ നൽകി ആദരിച്ചു. നെല്ലിക്കുത്ത് ടൌൻ മദ്രസാ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ രക്ഷിതാക്കളും അധ്യാപകരും , വിദ്യാർത്ഥികള്മടങ്ങുന്ന വൻ ജനാവലി സന്നിഹിതരായിരുന്നു. നെല്ലിക്കുത്ത് GVHSS വീണ്ടും വീണ്ടും വിജയ ഗാഥ രചിക്കുന്നു.

ഇക്കൊല്ലവും എസഎസഎൽസി പരീക്ഷയിൽ 100 % വിജയം.

പരീക്ഷ എഴുതിയ 254 കുട്ടികൾക്കും വിജയം .

14 ഫുൾ എ+ 10 കുട്ടികൾക്ക് 9 എ+

ഓരോ വർഷവും വിജയങ്ങളിൽ മികവു പുലർത്തുന്ന നമ്മുടെ സ്കൂളിനും അധ്യാപകർക്കും കുട്ടികൾക്കും അനുമോദനങ്ങൾ...!

ഇത് മൂന്നാം തവണയാണ് GVHSS നെല്ലികുത്ത് 100 % വിജയം നേടിയെടുക്കുന്നത്... ത്രം വരച്ചും ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു

ആർട്ടിസ്റ്റ് സഗീർ ചിത്രം വരച്ചും ഡോ രഗൂറാം സർ ഫ്ലൂട്ട് വായിച്ചുും സംയുക്തമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹെ‍ഡ്മിസ്ട്രസ്സ് വഹീദാബീഗം, സ്റ്റാഫ് സെക്രട്ടറി ഗോബി മാഷ്,പി.ടി.എ പ്രസിഡന്റ് അഹമ്മദ്കോയ തങ്ങൾ ഡപ്യൂട്ടി എച്ചം ഫാറൂഖീ മാഷ് തുടങ്ങിയ അദ്ധ്യാപകർ അവിടെ സന്നിദ്ധരായിരുന്നു

   കൂടാതെ ആർട്ടിസ്റ്റ് സഗീർ ചിത്രം വരക്കുന്നതിനോടൊപ്പം ഡോ രഗൂറാം സർ കുഴലൂതി ഉദ്ഘാടനം ചെയ്തു.

എല്ലാവർഷത്തെയും പോലെ ഈ വർഷവും ഈ പ്രോഗ്രാം നന്നായി അവതരിപ്പിക്കാൻ സാധിച്ചൂ.