ജി.യു.പി.എസ് കാട്ടുമുണ്ട/അക്ഷരവൃക്ഷം/ആശ്വാസച്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
ആശ്വാസച്ചിരി

മണൽക്കാറ്റിൻെറ ഇരമ്പിയുള്ള ശബ്ദമാണ് സാലിയെ ഉണർത്തിയത് .അവൻ ‍‍‍ഞെട്ടിയെഴുന്നേറ്റു ക്ലോക്കിലേക്കു നോക്കി.സമയം വൈകിയിട്ടുണ്ട്.അവൻ പ്രഭാതകൃത്യങ്ങൾ കഴിച്ചു.ഇന്ന് ഓഫീസിൽ അൽപം തിരക്കുണ്ട് . വേഗം ഫ്രിഡ്ജിലുള്ള ബ്രെഡ്ഡും ജ്യൂസും കഴിച്ചു . പെട്ടെന്ന് ഒരുങ്ങി താഴെയെത്തിയപ്പോഴേക്കും കമ്പനി വക വണ്ടി വന്നിട്ടുണ്ടായിരുന്നു . അതിൽ കയറി ഓഫീസിലെത്തി . നഗരം ആശങ്കയുടെ നിഴലിൽ ചിന്താമൂകമായിരിക്കുന്നു . അവൻെറ മനസ്സിൽ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു . ഡ്രൈവറുടെ സംസാരമായിരുന്നു മനസ്സു നിറയെ . നാളെ ലോക്ക്ഡൗൺ ആക്കുംഎന്നാ പറേണത് , …..ഒന്നും നടക്കൂലാത്രെ.അവനു ആശങ്ക വർധിച്ചു കൊണ്ടിരുന്നു.ലോകം മുഴുവൻ പടർന്നു പിടിക്കുന്ന മഹാമാരി എല്ലാം നിശ്ചലമാക്കുമെന്നു തോന്നുന്നു.അവൻ ചിന്തിച്ചു.വേഗം നാട്ടിലേക്ക് പോകണം.അല്ലാതെ മറ്റു പോംവഴികളില്ല.അവൻ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.പക്ഷെ മറ്റു ചിന്തകൾ അവനെ അതിനനുവദിച്ചില്ല.ചായ കുടിക്കാനായി കമ്പനി കാൻറ‍ീനിലെത്തി.അപ്പോൾ മറ്റു സെക്ഷനുകളിലായി ജോലി ചെയ്യുന്ന അവന്റെ സുഹ്രുത്തുക്കളായ സജീഷും റോയിയും ചർച്ച ചെയ്യുന്നത് അവൻ കണ്ടു.അവരോടു കാര്യമ ന്വേഷിചപ്പോഴാണു കാര്യത്തിന്റെ ഗൗരവം അവൻ മനസ്സിലാക്കിയത്.നഗരത്തിന്റെ ചില മേഘലകളിലെല്ലാം പൂർണ്ണമായും രോഗം കഠിനമായി വ്യാപിച്ചിരിക്കുന്നു.നാളെ മുതൽ വ്യോമഗതാഗതം പൂർണ്ണമായും നിർത്തലാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ട് . എത്രയും പെട്ടന്ന് നാട്ടിലെത്തിയില്ലെങ്കിൽ കാര്യം കെെവിട്ടു പോവും . അവന്റെ നെ‍‍ഞ്ചിലൂടെ ഒരു ഇടിമിന്നൽ പാ‍‍‍ഞ്ഞു.പടച്ചവനേ,എനിക്കെൻെറ വീടും വീട്ടുകാരേയും ബന്ധുക്കളേയും നാട്ടുകാരേയും ഒരിക്കലും കാണാൻ കഴിയില്ലേ?കുട്ടുകാരുമായി ചർച്ച ചെയ്തപ്പോൾ അന്നുരാത്രി തന്നെ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നെ എന്നാണ് നാട്ടിലെത്തുക എന്ന് യാതൊരു പിടിയുമില്ല.കുട്ടുകാരും സമാന ചിന്തയിലായിരുന്നു എന്ന് അവനു മനസ്സിലായി.ഒാഫീസിലെത്തി മേലധികാരികളെ കണ്ടു വിവരം പറഞ്ഞപ്പോൾ അവർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.കാരണം അധിക ദിവസം പ്രവൃത്തിദിനമായി മുന്നോട്ടു പോവാൻ കമ്പനിക്ക് കഴിയില്ല എന്ന യാഥാർഥ്യം അവർ മനസ്സിലാക്കിയിരുന്നു.അവരെ നിർബന്ധിച്ച് നിർത്തിയാലും ശമ്പളവും മറ്റുു സൗകര്യങ്ങളും നൽകുക എന്നത് അവർക്ക് ബുദ്ധിമുട്ടാണ്.അതിനാൽ അവരെ പോവാൻ അനുവദിച്ചു.അങ്ങനെ ലീവ് കിട്ടി.ടിക്കറ്റ് കിട്ടാൻ പ്രയാസമനുഭവപ്പെട്ടങ്കിലും അവസാനം ലക്ഷ്യം കണ്ടു.പെട്ടെന്ന് തന്നെ കുട്ടുകാർക്കൊപ്പം റൂമിലെത്തി.അത്യാവശ്യ സാധനങ്ങൾ ബാഗിലെടുത്ത് ടാക്സി വിളിച്ച് എയർപോട്ടിലേക്ക് പോയി. വിമാനത്തിൽ നല്ല തിരക്കായിരുന്നു . അടുത്തിരുന്നത് ഒരു മധ്യവയസ്കനായിരുന്നു . അദ്ദേഹം വളരെയധികം ക്ഷീണിതനായിരുന്നു . ഇടക്കിടെ അദ്ദേഹം ചുമക്കുന്നുണ്ടായിരുന്നു . A\C യുടെ തണുപ്പാവാം കാരണം . എത്രയും വേഗം വീട്ടിലെത്തണം എന്ന ചിന്ത മാത്രമേ അവനുണ്ടായിരുന്നുള്ളു . അതുകൊണ്ട് ചുറ്റും നടക്കുന്നതൊന്നും അവൻെറ ശ്രദ്ധയിൽ പെട്ടില്ല . വിമാനത്താവളത്തിലെ സാധാരണമായ പരിശോധനകൾക്കൊപ്പം ശരീരതാപനില കൂടി പരിശോധിച്ചു . വരുന്ന സ്ഥലവും , പേരും , മൊബൈൽ നമ്പറും അവ‍ർ ശേഖരിച്ചു . വലിയ ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിലും പുറത്തിറങ്ങാതെ രണ്ടാഴ്ച വീട്ടിൽ തന്നെ തുടരണമെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുമെങ്കിൽ വീട്ടിലേക്കു പോകാമെന്നും അല്ലെങ്കിൽ സർക്കാർനിശ്ചയിച്ചിട്ടുള്ള ക്വാറൻറ്റെെൻ കേന്ദ്രങ്ങളിൽ നിൽക്കാമെന്നും പറ‍ഞ്ഞു . കൃത്യമായ നിയന്ത്രണങ്ങളോടെ വീട്ടിൽ നിൽക്കാമെന്നു പറഞ്ഞതിനാൽ അവർ പോകാനനുവദിച്ചു . തിരക്കിട്ടു പോന്നതിനാൽ എപ്പോഴെത്തുമെന്നോ ഏത് വിമാനത്തിലാണെന്നോ വീട്ടിൽ അറിയിക്കാൻ സാധിച്ചില്ല.നാട്ടിലേക്ക് വരുന്നുവെന്ന മെസ്സേജ് മാത്രം ജ്യേഷ്ഠന് അയച്ചിരുന്നു.പെട്ടന്ന് ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് തിരിച്ചു.ഡ്രെെവർ മാസ്ക് ധരിച്ചിരുന്നു.അയാൾ കുടുതലൊന്നും സംസാരിച്ചില്ല.തന്നെ സ്വീകരിക്കാൻ എല്ലാവരും സന്തോഷത്തോടെ കാത്തിരിപ്പുുണ്ടാവും എന്ന് വിചാരിച്ച അവന് തെറ്റി.സാധാരണ വരുമ്പോൾ ഉപ്പയും ഉമ്മയും സന്തോഷത്തോടെ കാത്തിരുപ്പുുണ്ടാവും.എല്ലാവർക്കും എന്തുപറ്റി! തന്നെ പററിക്കാനായി ഒളി‍ഞ്ഞിരിപ്പുണ്ടാവും എന്നു കരുതി കോളിങ് ബെല്ലടിച്ചു.വാതിൽ തുറക്കാൻ രണ്ടു മിനിറ്റെടുത്തു.ഉമ്മയാണ് വാതിൽ തുറന്നത്.ഒരൽപം അകലം പാലിച്ച് ഉമ്മ പറഞ്ഞു കേറി വാ മോന….എല്ലാവരും എവിടെ പോയി?അവൻ ചോദിച്ചു .ജ്യേഷ്ഠൻെറ പുതിയ വീട്ടിലേക്ക് മാറിയിരിക്കുന്നു.അവിടെ കുടിയിരിക്കൽ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ അത്യാവശ്യമായതുകൊണ്ട് തൽക്കാലം എല്ലാവരും അവിടെയാണ് താമസം . നീ വരുമെന്നറിഞ്ഞ് മറ്റു വഴിയില്ലാതെയാണ് അവർ താമസം മാറ്റിയത് . പക്ഷേ ഇത്രയും കാലത്തിനു ശേഷം വരുന്ന എൻെറ മകനെ കാണാതെയും അവന് സമയത്ത് ഭക്ഷണം തരാതിരിക്കാനും എനിക്ക് കഴിയില്ലല്ലോ . അതുകൊണ്ടാണ് ഞാൻ പോകാതിരുന്നത് നീയുമായ് അകലം പാലിക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് എന്നെ ഇവിടെ നിൽക്കാൻ അനുവദിച്ചത് . അതിന് ഞാൻ ഒരു മാറാരോഗിയൊന്നും അല്ലല്ലോ ഉമ്മാ! എന്നവൻ പാതി കരച്ചിലോടെ പറഞ്ഞു . രോഗം ഉണ്ടാവരുതെന്ന് ഞാൻ പ്രാർഥിക്കുന്നുണ്ട് . നിനക്ക് ചിലപ്പോൾ രോഗമില്ലെങ്കിലും മറ്റുള്ളവർക്ക് രോഗം പടർത്താൻ സാധ്യതയേറയാണ് . അതിനാൽ കുറച്ച് ദിവസങ്ങൾക്ക് എല്ലാവരിൽ നിന്നും മാറി നിൽക്കുന്നതല്ലെ നല്ലത് . പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ അവൻെറ മനസ്സ് തയ്യാറായിരുന്നില്ല . അവൻ ദേഷ്യത്തോടെ തൻെറ മുറിയിലേക്ക് പോയി . അവിടെ എല്ലാവിധ സൗകര്യങ്ങളും ഉമ്മ ഒരുക്കിയിരുന്നു . യാത്ര കഴിഞ്ഞ് വന്നതല്ലെ പോയി കുളിച്ചിട്ടു വാ . സോപ്പും തുണിയും അവിടെയുണ്ട് . അപ്പോഴേക്കും ഞാൻ ഭക്ഷണം തരാം . അവന് നല്ല യാത്രാ ക്ഷീണമുണ്ടായിരുന്നു . കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഉമ്മ അവന് ഭക്ഷണം തയ്യാറാക്കി റൂമിലേക്ക് കൊടുത്തു.മേശപ്പുറത്ത് ഭക്ഷണം വെച്ച് അധികം സംസാരിക്കാതെ ഉമ്മ പോയി.തുടർന്നുള്ള ദിവസങ്ങൾ ഏകാന്തതയുടേതായിരുന്നു.ജോലിയിലായിരുന്നപ്പോൾ ഉറങ്ങാൻ സമയം കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിയിരുന്നു.ഇപ്പോൾ സമയം പോകാതെ വളരെ പ്രയാസമായി. ഇടക്ക് ഫോൺ വിളിച്ച് ഉമ്മ വിവരങ്ങൾ ചോദിച്ചറിയും.ഒരു ദിവസം ആരോഗ്യ പ്രവർത്തകർ സർക്കാർ നിശ്ചയിച്ച കൗൺസിലറേയും വിളിച്ച് വീട്ടിൽ വന്ന് അവനാവശ്യമായ ധെെര്യം നൽകി.ഒരാഴ്ചക്കു ശേഷം എന്തോ ശാരീരിക ബുദ്ധിമുട്ട് അവന് അനുഭവപ്പെട്ടു.തൊണ്ടയിൽ ചെറിയൊരു പിടിത്തം.ശരീരമാകെ വേദന.പനിയുണ്ടോ എന്നൊരു സംശയം.അവൻ ഉമ്മയോട് വിവരം പറ‍‍ഞ്ഞു.ആരോഗ്യപ്രവർത്തകരെ വിവരം അറിയുക്കുകയും ആംബുലൻസുമായി അവർ വീട്ടുപടിക്കലെത്തുകയും ചെയ്‍തു.അപ്പോഴാണ് ഉമ്മയുടെ സാന്നിദ്ധ്യം അവരുടെ ശ്രദ്ധയിൽപ്പെട്ടത് . അവർക്ക് ഉമ്മയുടെ കാര്യത്തിൽ ആശങ്കയുണ്ടായിരിന്നു . പ്രമേഹത്തിനും ഷ‍ുഗറിനും മരുന്നു കഴിക്കുന്നയാളാണെന്നറിഞ്ഞപ്പോൾ ആശങ്ക വർധിച്ചു . ഉമ്മയെയും ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു . ആശുപത്രിയിലേക്കെത്തിയപ്പോഴേക്കും അവൻെറ പനി കൂടുകയും ചെറിയ ശ്വാസം മുട്ടൽ ആരംഭിച്ചു . അവർ അവനെ ICU – വിലേക്കു മാറ്റി . ബോധമില്ലാതെ ദിവസങ്ങൾ നീങ്ങി . ചുറ്റും നടക്കുന്നതൊന്നും അവനറിഞ്ഞില്ല . ഏാതാനും ദിവസങ്ങൾക്ക് ശേഷം അവന് ബോധം വന്നു . അവൻ ഉമ്മയുടെ ഫലം ചോദിച്ചു . അവർക്ക് നെഗറ്റൂീവായിരുന്നു . അവന് സന്തോഷമായി . എല്ലാവരും വളരെയധികം സന്തോഷിച്ചു . പിറ്റേദിവസം ബന്ധുക്കൾ ആഹ്ലാദപൂർവ്വം സ്വീകരിക്കാനെത്തി . ആശുപത്രി അധിക‍ൃതർ സന്തോഷത്തോടെ അവരെ യാത്രയാക്കി . രണ്ടാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയാൻ അവരോട് ആവശ്യപ്പെട്ടു . എത്ര വേണമെങ്കിലും മറ്റുളളവരുടെ സുരക്ഷക്കായി നിരീക്ഷണത്തിൽ തുടരാൻ സന്തോഷമേയുള്ളൂ എന്ന് തൊണ്ടയിടറിക്കൊണ്ട് അവർ പറ‍‍ഞ്ഞു.അവരുടെ ഓരോരുത്തരുടെയും കരുതലും സ്നേഹവും ആത്മാർപ്പണവും തന്നെയാണ് തങ്ങളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നതെന്ന യാഥർത്ഥ്യം അവൻെറ കണ്ണുകളെ ഈറനണിയിച്ചു. COVID-19 എന്ന മഹാമാരിയെ തുരത്താൻ സമൂഹത്തെ രക്ഷിക്കാൻ, കൊറോണ വെെറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് താൻ സന്നദ്ധനാണെന്ന് ആരോഗ്യ പ്രവർത്തകരെ അവനറിയിക്കുമ്പോൾ അവരുടെ മിഴികൾ സന്തോഷവും അഭിമാനവും കൊണ്ട് ഈറനണിയുന്നത് അവൻ ചാരിതാർത്ഥ്യത്തോടെ കണ്ടു.

അദീബ്.പി.ടി
6A ജി.യു.പി.എസ് കാട്ടുമുണ്ട ഈസ്റ്റ്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ