ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ചായമക്കാനി

Schoolwiki സംരംഭത്തിൽ നിന്ന്
ചായമക്കാനി

ടൽക്കാറ്റ്‌ ദിശ മാറി അടിക്കുന്നുണ്ടായിരുന്നു .ഇരുട്ടിലൂടെ അയാൾ നടന്നു നീങ്ങി .ഒടുവിൽ തന്റെ ചായ മക്കാനിയിലെത്തി . കേളുവേട്ടൻ.. വയസ്സ് 60 ആയെങ്കിലും ഒരു ഇരുപത്തഞ്ചുകാരന്റെ മനസ്സാണ് കേളുവേട്ടന്. കാവിൽ തയ്യാറെടുപ്പുകൾ തുടങ്ങീട്ടുണ്ട്. കേളുവേട്ടന് നല്ല കച്ചവടം ഉണ്ടാകും.
പാതിരാവിലെ കോഴിയുടെ കൂവലിനു പിന്നാലെ സുലൈമാനിയും കുടിച്ചുള്ള കേളുവേട്ടന്റെ നിൽപ് അത് വേറെ തന്നെയാണ് .പറഞ്ഞറീക്കുവാൻ പറ്റാത്ത നിൽപ് .അഞ്ചാം ക്ലാസ്സിൽ നിന്ന് പഠിപ്പ് മുടങ്ങിയപ്പോഴാണ് കേളുവേട്ടൻ ആദ്യമായി ചായ ഉണ്ടാക്കുന്നത്.
കേളുവേട്ടന്റെ കഥയും ചായമക്കാനിയും സുലൈമാനിയും പ്രസിദ്ധമാണ് .പാതിരാമഴക്ക് ചായമക്കാനിയുടെ അടുത്ത്‌ പട്ടി കിടക്കുന്നുണ്ട് .പുറത്താണെങ്കിൽ തകർപ്പൻ മഴയും .തന്റെ സ്ഥിരം കസ്‌റ്റമറും സുഹൃത്തുക്കളുമായ കുഞ്ഞിക്കയെയും കുഞ്ഞിമുഹമ്മദിനെയും കാത്തുനിൽക്കുകയായിരുന്നു കേളുവേട്ടൻ .അവരെ കാണാതായപ്പോൾ കേളുവേട്ടന് സങ്കടം വന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇനി തിരിച്ചുവരില്ല എന്ന സത്യം അയാൾ അറിഞ്ഞിരിക്കുന്നു .അദ്ദേഹം പൊട്ടിക്കരഞ്ഞു .പക്ഷെ മഴയായത്കൊണ്ട് ആരും അറിഞ്ഞില്ല .

നാഫില കെ
7 B ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ