മരിച്ചെന്ന് നിനച്ചു ഞാൻ
മറവിക്കു നൽകിയ ഓർമ്മകൾ
പാതാളം വിട്ടു മാവേലി
പുലർത്തിയതല്ലീ നാളുകൾ
ഇമ്പകൂട്ടിൽ കുളിരും തഴച്ചു
അടിപിടിയും മലിനീകരണമോയില്ല
വിയർപ്പുമതിൻ പച്ചപ്പുമുണ്ടുതാനും
കുറിച്ചതൊന്നും ഒരു നന്മയെ-
കുറിച്ചല്ല, മറിച്ച് നാം കിളച്ച ഭീകരത!
എണ്ണി പഠിച്ചു പ്രബുദ്ധരായീ -
ണ്ണു മറന്നു പറന്നുയർന്ന നാം
"പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ!
ഇന്നലകളെ വിഷമയമാക്കിയ
ചെയ്തിക്ക് കിട്ടിയ ദൈവ ശകാരമോ?
നോവിനും മിഴിനീരിനും ഈ മൗനാന്തരത്തിനും
മാസ്കും താഴിടലും ഒരു മരുന്നത്രേ!
മനസ്സുകൾ കോർക്കാം
പാഴ്ചകൾ നികത്തിടാം
നല്ല നാളെകൾ നമ്മെ പുൽകിടട്ടെ...