ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ

വി ആർ സുധീഷിന് കത്ത്

സാർ എഴുതിയ കഥയായ വംശാനന്തര തലമുറ ഞാൻ വായിച്ചു.എനിക്ക് വളരെ സങ്കടം തോന്നി.ആ തവളയുടെ ത്യാഗവും കൊണ്ട് ഈ കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു.ഹൃദയത്തിൽ തൊടുന്ന ഒരു കഥയാണ് ഇത്.ജീവ ശാസ്ത്ര് ക്ലാസിൽ കീറിമുറിക്കപ്പെടുകയും പിന്നീട് തുന്നിചേർത്ത ശരീരവുമായി കുളത്തിന്റെ ആഴങ്ങളിവൂടെ ആവും വിധം നീന്തിപോവുകയും ചെയ്യുന്ന തവളയുടെ കഥ വളരെ വേദനയോടെമാത്രമേ എനിക്ക് വായിക്കാൻ കഴിഞ്ഞുള്ളു. ആ തവള മനുഷ്യവംശത്തിന്റെ നന്മക്കായി തന്റെ ജീവിതവും ശരീരവും സന്തോഷപൂർവം ബലിയായി നൽകുന്നു.താൻ ചെയ്ത പ്രവർത്തിയുടെ മഹത്വം ഓർത്ത് ഒരുതുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ അത് മരിക്കുമന്നു. ഈ കഥ വളരെയധികം വേദനാജനകമാണ്.ഈ കഥയുടെ പ്രധാന കഥാപാത്രം അച്ഛൻ തവളയാണ്.പണ്ടുമുതലെ മനുഷ്യർ ജന്തുക്കളിലൂടെയാണ് പരീക്ഷണം ചെയ്യുന്നത്.നമ്മെ ആരെങ്കിലും ആക്രമിച്ചാൽ നമ്മുടെ പ്രിയതമയും മക്കളും കരയും.അതുപേലെയാണ് ഇവിടെയും തവള ചെയ്തത് ഏറ്റവും നല്ല കർമനിർവഹണമാണ് എന്നത് തവള ഇതിൽ പറയുന്നുണ്ട്.ഈശ്വരപൂർണമായ ഒരു നന്മയിൽ എന്റെ ശരീരമാകെ കുതിർന്നിരിക്കുകയാണ്.ഈശ്വരനാണ് ജന്തുജാലങ്ങളെല സൃഷ്ടിക്കുന്നത്.നന്മ ചെയ്യാനുള്ള മനസ് ആ തവളക്കുണ്ടെന്ന് ഈ കഥയിലൂടെ മനസിലാക്കാം.തവളയുടെ ജീവിതം വളരെയധികം മഹത്തായ ദാനവും ത്യാഗവുമാണ്.തവളയുടെ ജീവിതം വ്യർത്ഥമായില്ല. ജീവിതം എല്ലാവർക്കും വിലപ്പെട്ടതാണ്.അങ്ങനെ ആ തവളയും ഇതുകേട്ടുകൊണ്ടിരുന്ന തവളയുടെ ഭാര്യയും മരിക്കുന്നു.ഏറെ ദുഖത്തോടെയാണ് നാം ഈ കഥ ക്ലാസിൽ ചർച്ചചെയ്തത്.എത്ര ചെറിയ ജീവിയായാലും വലിയജീവിയായാലും ചിലർ മറ്റുള്ളവർക്കായി ജീവിതം സമർപ്പിക്കുന്നു.കീറിമുറിച്ചിട്ടും തവള ഒന്നും പറയുന്നില്ല.തന്റെ കാര്യം മഹത്തരമായ ദാനമെന്നോർത്ത് തവള സന്തോഷിക്കുന്നു.ഒരാൾക്കുനൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ ത്യാഗം സ്വന്തം ജീവൻ തന്നെ.എല്ലാജീവികളെയും പേലെ ആ തവളക്കും ജീവൻ വിലപ്പെട്ടതാണ്.എങ്കിലും കുട്ടികൾക്കുവേണ്ടി പഠിക്കാൻ തവള സ്വന്തം ജീവൻതന്നെ കൊടുത്തു ഇതിൽ തവളയുടെ മുഖം എന്നിൽ വികാരമണർത്തി.ഇതിൽ തവളക്ക് ദുഖമില്ല.അതൊരു മഹത്തരമായ ദാനമായാണ് തവള കാണുന്നത്.അവർ പടിച്ച വസ്തുതകൾ ഓർമിക്കുന്നതിലൂടെ ആ തവളയെയും കുട്ടികൾ ഓർമിക്കും.തവളക്ക് ഒരുപാട് ത്യാഗം ,സഹിക്കേണ്ടി വന്നെങ്കിലും അതിനെക്കൊണ്ട് മനുഷ്യർക്ക് പ്രയോജനമുണ്ടായി.അതോടെ ആ തവളയുടെ ജീവിതം വളരെയർത്ഥമുള്ളതായി എന്നു നമുക്കു പറയാം, സാറിന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
ആരോമൽ.വി
Class-8A

 
വി ആർ സുധീഷ്


ബഹുമാനപ്പെട്ട സുധീഷ് സാറിന്, വംശാനന്തരതലമുറ എന്ന കഥ പാഠപുസ്തകത്തിലൂടെ പരിചയരിചയപ്പെട്ടു.എന്തുഹൃദയസ്പർശിയായ കഥ .സ്വന്തം ജീവിതം ബലികൊടുത്തു കൊണ്ടുള്ള തവളയുടെ ത്യാഗമനോഭാവം ഞങ്ങളുടെ ക്ലാസിലെ പ്രധാന ചർച്ചാ വിഷയമായി .താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ ഏവരെയും പോലെ ആകാംക്ഷാഭരിതരാണ് .ഈ കഥയിൽ പകുതിയും താങ്കളുടെ അനുഭവമാണെന്ന്ഞങ്ങൾ മനസ്സിലാക്കി ഈ കഥ പഠിച്ചതു കൊണ്ടാണോ എന്നറിയില്ല ഒരു ജീവിയെപ്പോലും ക്ലാസ്സിൽ പഠന വിഷയമാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നില്ല. ആ തവളയുടെ നിസ്സഹായത വർണിക്കുന്ന വരികളിൽ ഏതൊരാളെയും പോലെ എന്റെ കണ്ണുംനിറഞ്ഞു പോയി.അത് താങ്കളുടെ കഴിവുതന്നെയാണ്.ഈ തവളയുടെ ജീവൻ ഏറ്റു വാങ്ങിക്കൊണ്ട് ക്ലാസ്സിൽ അവർ ശരീരഭാഗങ്ങൾ മനസ്സിലാക്കി.എന്നാൽ മാനവികമൂല്യങ്ങൾ മനസ്സിലാക്കാൻ മനുഷ്യൻ ഇനിയും വൈകുന്നതെന്താണ്?വംശാനന്തര തലമുറ പഠിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.ഇപ്പോൾ ഞങ്ങൾ ഓരോരുത്തരും താങ്കളുടെ ആരാധകരാണ്.തവളയ്ക്ക് ഇത്തരത്തിൽ ഒരു കുടുംബമുള്ളതായും തവളയുടെ ത്യാഗമനോഭാവവും മനുഷ്യന് മാതൃകയാകേണ്ടതാണെന്നും ഉള്ള ഈ മികച്ച ആശയം യഥാർത്ഥ കഥാകാരന്റെ ഉയർച്ചയിലേക്കുള്ള വെളിച്ചമാണ് താങ്കഴുടെ കഴിവിനും ആശയസൃഷ്ടിക്കും മുന്നിൽ ഞങ്ങൾ ഈ കത്ത് സമർപ്പിക്കുകയാണ്. ഈ തവള ഞങ്ങൾക്കെന്നും മാതൃകതന്നെയാണ് എന്ന്

8A വിദ്യാർത്ഥികൾ




FIFA-2014 നൊപ്പം..

ഈ വർഷവും പ്രശ്നോത്തരിയും,പെനാലിറ്റി ഷൂട്ടൗട്ടുമായി ഞങ്ങളും കൂടി..


വായനാദിനത്തിൽ നൂറുവായനയും പരിസര വായനയും

ഞങ്ങളുടെ സ്കൂളിൽ വായനാദിനത്തിൽ പരിസരവായനയും നടന്നു.വിദ്യാർത്ഥികൾ വിദ്യാലയ പരിസരത്തുള്ള മുഴുവൻ വൃക്ഷങ്ങളേയും കണ്ട് മനസ്സിലാക്കി പേര്,പഴക്കം,ശാസ്ത്രനാമം,സവിശേഷതകൾ എന്നിവരേഖപ്പെടുത്തി പ്രദർശിപ്പിച്ചു.ഈ വർഷം സ്കൂൾ ലൈബ്രറിയിൽ നിന്ന് 400 പുസ്തകങ്ങൾ വായനാക്കായി നൽകിയതിൽ നിന്നുമുണ്ടായ നൂറിലധികം വായനക്കുറിപ്പുകൾ പ്രദർശിപ്പിച്ചു.ലക്ഷമി,അദ്വൈത്,ഷാമില,ഗോപിക,കിരൺ എന്നിവർ വായനാദിന സന്ദേശം അവതരിപ്പിച്ചു.അസ്ന എൻ.എസ് ഞാൻ മലാല എന്ന പുസ്തകം പരിചയപ്പെടുത്തി. നാലാം ക്ലാസുകാരനായ രാഹുൽരാജ് ' ഗോസായി പറഞ്ഞ കഥ ' എന്ന പുസ്തകം പരിചയപ്പെടുത്തി.വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെയും ഐറ്റി അറ്റ് സ്കൂളിന്റെയും സംയുക്ത സംരംഭമായ പകർപ്പവകാശസമയം കഴിഞ്ഞ കൃതികളുടെ ഡിജിറ്റലൈസേഷൻ മത്സരത്തിൽ പങ്കെടുത്ത് 60 പേജുകൾ ടൈപ്പ്ചെയ്ത അനന്ദു ബി.ആർ റാമിനേയും ഗോകുൽ ചന്ദ്രനേയും ഹെഡ്മിസ്ട്രസ് അഭിനന്ദിച്ചു.

ഞങ്ങളുടെ സ്കൂളിലും ഒരു ഇത്തിരി കാവ് നട്ടു

എഴുത്തുകാരും പരിസ്ഥിതിപ്രവർത്തകരുമായ ആനന്ദീ രാമചന്ദ്രൻ,ഒ വി ഉഷ ,രാജ നന്ദിനി എന്നിവർ മൂന്ന് വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.ബാക്കിതൈകൾ കുട്ടികളും.പരിപാലനം അവർ ഏറ്റെടുത്തിട്ടുണ്ട്.

നരേന്ദ്ര ദാബോൽക്കർക്കായി ഒരു ദിനം

ഞങ്ങളുടെ സ്കൂളിലെ ഭാഷാകൂട്ടായ്മയുടെ ഈ വർഷത്തെ ഉത്ഘാടനം അന്ധവിശ്വാസങ്ങൾക്കെതിരെ നാഗപ്പൻ സാറിന്റെ (ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖല)ബോധവൽകരണക്ലാസോടുകൂടിയായിരുന്നു.ഞങ്ങൾ ഈ ദിനം സമർപ്പിച്ചത് മനുഷ്യമനസിൽ വെളിച്ചം പകരാൻ നിസ്വാർത്ഥമായി പരിശ്രമിച്ച് രക്തസാക്ഷിയാകേണ്ടിവന്ന നരേന്ദ്ര ദാബോൽക്കർക്കു വേണ്ടിയാണ്.അദ്ദേഹത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ച് 'ദിവ്യാത്ഭുത'ങ്ങൾ ശാസ്ത്രത്തിലൂടെ അനാവരണം ചെയ്ത് നാഗപ്പൻസാർ കുട്ടികളുടെ ഹീറോയായി.കുട്ടികളിൽ കണ്ട ഒരു ആവേശത്തിരയിളക്കമുണ്ടായിരുന്നു,അത് തികച്ചും ശാസ്ത്രസത്യങ്ങളോടുള്ളതായിരുന്നു അതങ്ങനെ നിലനിർത്താൻ മുതിർന്നവർക്കു കഴിഞ്ഞാൽ നരേന്ദ്ര ദാബോൽക്കർമാർക്ക് രക്തസാക്ഷിയാകേണ്ടിവരില്ല.

പ്രേംചന്ദ് ദിനാചരണം

ജൂലൈ 31ന് ഞങ്ങൾ പ്രേംചന്ദ് ദിനാചരണം നടത്തി.

പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു