ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/നീലിമ എന്ന സനേഹസാഗരം

Schoolwiki സംരംഭത്തിൽ നിന്ന്
നീലിമ എന്ന സനേഹസാഗരം

ചേ൩ില മുക്ക് എന്നൊരു അതി മനോഹരമായ ഗ്രാമം. വളരെ ഹരിതാഭമായ ആ ഗ്രാമത്തിൽ സ്വന്തമായി മൂന്ന് കറവ പശുക്കളെങ്കിലുെം ഇല്ലാത്ത ഗ്രാമിണ൪ ഉണ്ടായിരുന്നില്ല . അതിനാൽ പശുവിനെ കറക്കിയും പാൽ വിറ്റും ഉപജീവന മാ൪ഗം നടത്തിയിരുന്നവരാണ് ആ ഗ്രമിണ൪. ആ ഗ്രാമത്തിലെ ഏറ്റവും നല്ല കറവക്കാരനാണ് ഗോപാലകൃഷ്ണ൯. ഭാര്യ തങ്കം. തങ്കപ്പെട്ട മനസിനുടമ. ഗോപാലകൃഷ്ണന് മൂന്ന് പെൺമക്കൾ. ഗോവതി,മാലതി, നീലിമ. ഏറ്റവും ഇളയവളാണ് നീലിമ . നീലു എന്ന് വിളിപ്പേരും മറ്റ് രണ്ടുപേരെക്കാളും സൗന്ദര്യം കുറവാണെങ്കിലും വിശാല മനസാണവൾക്ക്. പത്തരമാറ്റിന്റെ ഗ്രാമീണ പെൺകുട്ടി. ഇവളാണ് എന്റെ കഥയിലെ നായിക. നീലു വെറുമൊരു പതിനാല് വയസുകാരി. വീട്ടീലെ ഒരു വലിയ കുറു൩ത്തി തന്നെയാണവൾ. വലിയ കുട്ടിയാണെങ്കിലും കുട്ടിക്കളിക്ക് ഒരു കുറവുമില്ലെന്ന് അപ്പുറത്തെ വീട്ടിലെ അമ്മാളുഅമ്മ എപ്പോഴും പറയും. തന്റെ ജീവിത ലക്ഷ്യത്തിൽ എത്തിച്ചേരാ൯, അതിയായി ആഗ്രഹിക്കുന്ന,പരിശ്രമിക്കുന്ന ഒരു പെൺകുട്ടിയാണ് അവൾ. നീലൂന്റെ പതിനാലാമത്തെ വയസിലാണ് ഗ്രാമത്തിൽ വസൂരി രോഗം പിടിപെടുന്നത്. വൈകാതെ ആ രോഗം അവളുടെ അച്ഛനമ്മമാരെയും കൂടപിറപ്പുകളെയും പിടികൂടി.

ജീവിതത്തിൽ അവൾ തനിച്ചായ നിമിഷങ്ങൾ. മരണപ്പെടു൩ോൾ അമ്മ അവളോട് പറഞ്ഞത് ഒന്നുമാത്രം. ‘മുന്നേറണം, പൊരുതി ജീവിക്കണം'. എന്നും നീലൂന്റെ മനസിൽ ഇൗ സ്വരങ്ങൾ വന്നു പതിക്കും. പിന്നീടുള്ള കാലം നീലൂന് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. തന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരു പുൽനാ൩് തളി൪ക്കും എന്ന പ്രതീക്ഷയിൽ അവൾ ജീവിക്കുന്നു . ആ ചേ൩ില മുക്കിൽ നീലിമ എന്ന പെൺകുട്ടി അതിജീവനത്തിലേക്ക് കുതിച്ചുചാടാൻ തന്നെ തീരുമാനിച്ചു . അവൾ പശുവിനെ കറക്കിയും പാൽവിറ്റും തന്നെ ജീവീത മാ൪ഗം കണ്ടെത്തി അവൾ രാവിലെ ഉണർന്ന് ഗ്രാമത്തിലെ എല്ലാവീടുകളിലും ചെന്ന് പാല് വിറ്റു.തൻെ്റ ദിനാരംഭം ആരംഭിച്ചു.ഏറ്റവും ഒടുവിൽ പാല് കൊടുക്കേണ്ടത് തെക്കേതിലെ ശാന്തമ്മ ചേച്ചിയുടെ വീട്ടിലാണ്. നീലു ഒരു കുടം നിറയെ പാലുമായി വേഗത്തിൽ നടന്നു.ശാന്തമ്മ ചേച്ചിയുടെ വീട്ടിൽ ഒരു കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞുവാവയുണ്ട്.നീലൂനാണെങ്കിൽ കുരുന്നുകളെ ഏറെ ഇഷ്ടമാണ്.അതുകൊണ്ട് കുഞ്ഞുവാവയോടൊത്ത് കൂടുതൽ നേരം കലിക്കാമെന്നോർത്ത് അവർ വേഗത്തിൽ നടന്നു. പാടവര൩ിലൂടെ ,വയലേലകളുടെ സൗന്ദര്യം ആസ്വദിച്ച് അവൾ അങ്ങനെ നടന്ന് നീങ്ങു൩ോഴാണ് നീലൂന്റെ കാതിൽ ആ ശബ്ഭം അലയടിച്ചു വന്നത്.ഒരു പക്ഷേ ആ ശബ്ദം ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് തന്നെയാകാം .രക്ഷിക്കണേ.....ഓടിവരണേ.......എന്ന നിലവിളികേട്ടതും നീലൂന്റെ കണ്ണുകൾ പുഴയോരത്തേക്കാണ് പതിഞ്ഞത് .അതാ മൂന്ന് കുട്ടികൾ വെള്ളത്തിലേക്ക് മുങ്ങി താഴുകയാണ് !!! നീലു ‍ഞെട്ടിപ്പോയി.അൽപ്പം ഭയക്കുകയും ചെയ്തു.ആരെയെങ്കിലും അറിയിക്കണമെങ്കിൽ സമീപത്തെന്നും ആരും തന്നെയില്ല .നീലു മറ്റ് ഒന്നും ചിന്തിച്ചില്ല.മൂന്ന് കുരുന്നുകളുടെ ജീവനാണ് വെള്ളത്തിൽ മുങ്ങിത്താഴുന്നത്.അവൾ കയ്യിലെ പാൽ പാത്രം വലിച്ചെറിഞ്ഞ് വെള്ളത്തിലേക്ക് ചാടി.മൂന്ന് ജീവന് വേണ്ടി ശരവേഗത്തിൽ അവൾ കുതിച്ചുച്ചാടി.ഈ സമയം ഗ്രാമസഭ പിരിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ പുഴയോരത്തേക്ക് കൂടി നടന്നുനീങ്ങുന്നു. അപ്പോഴാണ് ആ കാഴ്ച്ച അവരുടെ ശ്രദ്ധയിൽ പെട്ടത്.ഓടി കൂടിയ ഗ്രാമീണർക്ക് ആ കാഴ്ച്ച കണ്ട് നിസഹായരായി നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ.ആ ഗ്രാമീണജനത നെഞ്ചിടിപ്പോടെ നോക്കിനിൽക്കുകയാണ്.നീലു നീന്തിക്കൊണ്ടിരിക്കുകയാണ്.അതിസാഹസികമായി ഓരോരുത്തരുമായി നെഞ്ചോടു ചേർത്ത് അവളെ കരയ്ക്കടുപ്പിച്ചു.ആ ഗ്രാമം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് അതിവേഗത്തിൽ കുട്ടികളെ അടുത്തുള്ള വൈദ്യശാലയിൽ എത്തിച്ചു.വൈദ്യൻ ഓരോരുത്തരുമായി വിദഗ്ധമായി പരിശോധിക്കുമ്പോഴും നീലു കുരുന്നുകൾക്കായുള്ള പ്രാർഥനയിലാണ്,ഒപ്പം ചേമ്പിലമുക്ക് എന്ന ഗ്രാമവും ..വൈദ്യ൯ പരിശോധിച്ച കുുട്ടികൾക്ക് ആപത്തൊന്നൂം ഇല്ല എന്ന് പറഞപ്പോഴാണ് ആ ഗ്രാമം മുഴുവൻ ആശ്വസിച്ചത്.ഉടനെ തന്നെ കുട്ടികളുടെ അച്ഛനമ്മമാർ വൈദ്യശാലയിൽ എത്തി .തന്റെ പൊന്നോമനകളുടെ ജീവൻ രക്ഷിച്ച നീലിമ എന്ന പതിനാല് വയസ്സുകാരിയെ ആ മാതാപിതാക്കൾ ദൈവതുല്യതയോടെ നന്ദിയറിയിച്ചു.ആ ഗ്രാമീണ ജനത മുഴുവൻ നന്ദിയോടെ കൈകൂപ്പിയപ്പോൾ ആ പതിനാല് വയസ്സുകാരി പറഞ്ഞത് ഇങ്ങനെയാണ് "നിങ്ങളുടെ സ്നേഹാദരങ്ങൾക്ക് നന്ദി.ഇവർ പുഴയിലേക്ക് മുങ്ങിത്താഴു൩ോൾ ഞാനെന്റെ കൂടപ്പിറപ്പുകളെയാണ് ഓർത്തത്.കൂടപ്പിറപ്പില്ലാത്ത വേദന എനിക്ക് നന്നായി അറിയാം.ആ സ്നേഹം കൊതിക്കുന്ന അവരെ സ്നേഹിക്കാനുള്ള ഒരുപാട് പേർ ഈ ഗ്രാമത്തിലുണ്ട് ,സമൂഹത്തിലുണ്ട്.എന്റെ ഗ്രാമത്തിനുവേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.”

ആ ധീരതയ്ക്ക് മു൩ിൽ ചേ൩ിലമുക്ക് ഒരു നിമിഷം തല കുനിച്ചു.........

ലാവണ്യ പി
10 സി ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ