ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ തിരിനാളം

കാത്തിരിപ്പിന്റെ തിരിനാളം.

വുഹാൻ എന്ന ചൈനയിലെ അതിമനോഹരമായ ഗ്രാമം . ആളുകൾ നേരത്തെ ഉണരുന്നു . തങ്ങളുടേതായ ഓരോരോ പ്രവർത്തികളിൽ ഏർപ്പെടുന്നു . നിരന്തര പരിശ്രമകാലികളായ ചൈനീസ് ജനത - പച്ചപ്പട്ടണിഞ്ഞ ഗ്രാമങ്ങൾ , പൂക്കളിറുത്തും , കൃഷിചെയ്തും പല പല ജോലികളിൽ ഏർപ്പെടുന്ന ഗ്രാമീണർ . ചിങ് അന്നും വൈകിയാണ് ഉണർന്നത് ". മാം ,ബാബ എവിടെ ? നീ ഇങ്ങനെ വൈകി ഉണർന്നോ ? ബാബജോലിക്കു പോയി. ചേട്ടനെ കണ്ടു പഠിക്ക് അവൻ നേരത്തെ എണീറ്റ് പഠിക്കാൻ ഇരിക്കുന്നത് കണ്ടോ. വേഗം പല്ലുതേച്ചു ചായ കുടിക്ക് . ക്ഷീണമുണ്ടെങ്കിലും ആലീസ് തൻറെ ജോലിയിൽ മുഴുകികൊണ്ടിരുന്നു .
ചാങ് നിൻറെ സ്കൂൾ വണ്ടി വരാൻ സമയമായി വേഗം റെഡി ആവാൻ നോക്ക് . ഹാം മാം . അവൻ പെട്ടന്ന് തന്നെ അവൻറെ ബാഗും ബുക്കും റെഡി ആക്കി വച്ചു . ചിങ്ങിന് ഒരു ഉമ്മയും കൊടുത്തു സ്കൂൾ ബസ് കാത്തുനിന്നു .ചാങ്ങിന്റെ ബസ്‌ വന്ന് അവനതിൽ കേറിപ്പോയി . തിരക്കുകളൊക്കെ കഴിഞ്ഞു ടീവിയിലെ അന്നത്തെ വാർത്ത കാണുകയായിരുന്നു ആലീസ് . ടീവിയിലെല്ലാം ഒരേ വാർത്ത നിറഞ്ഞതായി കാണുന്നു . ആശുപത്രിയിലേക്കുള്ള എമർജൻസി വാഹനങ്ങൾ പോകുന്നതായി കാണുന്നു . പുതിയതായിട്ടു ഒരു രോഗം റിപോർട്ട് ചെയ്തതായി കാണുന്നു . ഫോണെടുത്ത്‌ ഷിങിനെ (ഭർത്താവ്) നെ വിളിച്ചു . കിട്ടുന്നില്ല . എന്തോ പന്തികേട് തോന്നി .ആളുകൾക്കൊക്കെ എന്താണ്‌ സംഭവിച്ചത് ? മനസ്സിൽ എന്തോ ഒരു സന്ദേഹം തോന്നി . ചിങ് നീ എവിടെ പോയി ? നേഴ്സറിയിൽ പോകേണ്ടേ ? വേഗം അവനെ റെഡിയാക്കി നേഴ്സറിയിൽ കൊണ്ടെത്തിച്ചു . ആലീസ്‌ , നിങ്ങൾക്കെന്തുപറ്റി ? വല്ലാത്ത ക്ഷീണം തോന്നുന്നല്ലോ ? ടീച്ചർ അന്വേഷിച്ചു , സാരമില്ല അൽപ്പം ക്ഷീണമുണ്ട് . തിരിച്ചു വീട്ടിലെത്തിയപ്പോൾ ഫോണിൽ രണ്ടു തവണ ഷിങ് വിളിച്ചിട്ടുണ്ടായിരുന്നു . തിരിച്ചു വിളിച്ചപ്പോൾ കിട്ടിയതുമില്ല . ഞാനടുക്കളയിലേക്കു പോയി . അപ്പോഴാണോർത്തത് ഷിങ് നു നാളെ കോൺഫെറെൻസിനു പോവാനുള്ള ഡ്രസ്സ് അയേൺ ചെയ്തു വയ്ക്കാനുണ്ടല്ലോ. അതു ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഷിങ് ൻറെ ഫോൺ വന്നത് . വേഗം പോയി ഫോൺ എടുത്തു .നീ എവിടെ പോയിരുന്നു ? ഞാൻ രണ്ടു തവണ വിളിച്ചിരുന്നു . ചിങ് നെ നഴ്സറിയിലേക്ക് ആക്കാൻ പോയതായിരുന്നു . ആ ...ഇന്നവനെ കണ്ടില്ല . അവൻ എപ്പഴാ എണീറ്റത് ?. അവനെ വല്ലാതെ മിസ്സ് ചെയ്യുന്നു . ആലീസ് ടീവിയിൽ കണ്ട കാര്യം അന്വേഷിച്ചു . ങാ , ഒരു പ്രത്യേക രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . രോഗികളുടെ എണ്ണം കൂടിവരുന്നു . എല്ലാവരും ചുമയും പനിയുമായാണ് എത്തുന്നത് .നല്ല തിരക്കാണ് . ഞാൻ പിന്നീട് വിളിക്കാം . എന്ന് പറഞ്ഞു ഫോൺ കട്ടു ചെയ്തു . ഭക്ഷണം കഴിച്ചു സോഫായിലൊന്ന് ചാരിക്കിടന്നു മയങ്ങിയപ്പോഴാണ് ചാങ് ൻറെ വണ്ടിയുടെ നിർത്താതെയുള്ള ഹോണിന്റെ ശബ്ദം കേട്ടു ഞെട്ടിയുണർന്നത് .
വാതിൽ തുറന്ന് ഗേറ്റിനടുതെത്തി അവനെ

കൂട്ടിക്കൊണ്ടുവന്നു . അപ്പോഴാണ് അവൻറെ മുഖം വാടിയിരുക്കുന്നതായും വല്ലാതെ ക്ഷീണമുള്ളതായും അവളുടെ ശ്രദ്ധയിൽപ്പെട്ടത് . എന്തുപറ്റി ചാങ് ? മാം എനിക്ക് വല്ലാതെ തലവേദനിക്കുന്നു .വല്ലാത്ത ക്ഷീണമുണ്ട് . വേഗം അവനെ ബെഡിൽ കൊണ്ടുകിടത്തി . ഡ്രസ്സ് എല്ലാം മാറ്റി മേലാസകലം വൃത്തിയാക്കി ചായയിട്ട് കൊടുത്തു . തലവേദനയ്ക്കുള്ള മരുന്നും കൊടുത്തു റെസ്ററ് എടുക്കാൻ പറഞ്ഞു . പെട്ടെന്നാണ് ചിങ് നെ കൊണ്ടുവന്നില്ലല്ലോ എന്നോർത്തത് . വേഗം അവനെ കൂട്ടാനായി ഗേറ്റിനടുത്തേക്ക് എത്തിയപ്പോൾ ടീച്ചർ അവൻറെ കയ്യും പിടിച്ചു വരുന്നുണ്ടായിരുന്നു . സോറി ടീച്ചർ ഞാനൽപ്പം വൈകിപ്പോയി .അത്‌ സാരമില്ല ഞാൻ ഏതായാലും ഈ വഴിക്കാണല്ലോ പോകുന്നത് . അവൻ ടീച്ചറുടെ കൈ വിട്ട് എൻറെ അടുക്കലേക്ക് ഓടിവന്നു . ടീച്ചറോട് റ്റാറ്റാ പറയ് മോനേ . റ്റാ ......റ്റാ ..... അവൻ ചാടിത്തുള്ളി ചേട്ടനെ അന്വേഷിച്ചു വീട്ടിനുള്ളിലേക്ക് ഓടിപോയി . . അവനെ ശല്യപ്പെടുത്തല്ലേ ചേട്ടൻ ഉറങ്ങിക്കോട്ടെ അവനു തലവേദന യാണ് . അന്നത്തേ വിശേഷങ്ങൾ മുഴുവൻ ചേട്ടനുമായി പങ്കുവെക്കാത്തതിൻറെ തെല്ലൊരു നീരസംഅവൻറെ മുഖത്തു പ്രകടമായിരുന്നു . അവൻ മാമിൻറെ ചുമലിൽ ചാടിതുങ്ങി കഴുത്തിൽ അള്ളിപിടിക്കാൻ തുടങ്ങി.
ചിങ് നീ ഒന്ന് വെറുതെ ഇരി കുട്ടാ .... മാം ബാബ എപ്പഴാ വരിക ?വരുമ്പോൾ എനിക്ക് ചോക്ലേറ്റും കളർ പെൻസിലും കൊണ്ടുവരാൻ പറയണം . ശരി ഞാൻ വിളിക്കുമ്പോൾ പറയാം . നേരം സന്ധ്യയോടടുക്കാറായി . ഷിങിനെ കാണുന്നില്ലല്ലോ? വിളിച്ചതുമില്ല . ആ തിരക്കുമൂലമായിരിക്കും വൈകുന്നത് . സമയം ഇരുട്ടി തുടങ്ങി .തുടർന്ന് ചിങ്ൻറെ നിർത്താതെയുള്ള ചോദ്യങ്ങളും . പെട്ടന്നാണ് ഷിങ് ൻറെ വിളിവന്നത് . ആലീസേ ക്ഷമിക്കൂ , എനിക്ക് ഇന്ന് വരാൻ പറ്റില്ല . ഞാൻ നേരത്തെ പറഞ്ഞ പുതിയ രോഗം കൊറോണയെന്ന പകർച്ചവ്യാധിയാണ് . ആ രോഗികളെയെല്ലാം ഐസുലേഷനിൽ ആക്കിയിട്ടുണ്ട് . എനിക്കിവിടെ ഡ്യൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട് . അതുകൊണ്ടു വീട്ടിലേക്കു വരാൻ പറ്റില്ല . അപ്പോഴേക്കും ചിങ് ഫോൺ പിടിച്ചുവാങ്ങി . ബാബ എപ്പഴാ വരിക  ? എന്താ വൈകുന്നത് ? മോനെ, മമ്മ പറയുന്നത് അനുസരിക്കണം . ബാബാക്കിന്നു വരാൻ കഴിയില്ല . നാളെ നേരത്തെ വരാം അപ്പോൾ ചോക്ലേറ്റും കൊണ്ടുവരാം നല്ല കുട്ടിയായിരിക്കണം . അവൻ മനസില്ലാമനസോടെ ഫോൺ വച്ചു . അപ്പോഴും അവൻ ചിണുങ്ങുന്നുണ്ടായിരുന്നു . പിറ്റേന്നു ബാബക്ക് വരാൻ കഴിഞ്ഞില്ല . കുട്ടികൾ പ്രതീക്ഷയോടെ കാത്തിരിപ്പ് മാത്രം തുടർന്നു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷിങ് നെ ഫോണിൽ കിട്ടാതായി അടുത്ത കൂട്ടുകാരനെ വിളിച്ചു . ആലീസേ പേടിക്കണ്ട അവന് ചെറിയ പനിതുടങ്ങിയിരിക്കുന്നു . അവൻ റെസ്റ്റിലാണ് . ഇനി ഇപ്പോൾ വീട്ടിലേക്ക് വരുന്നത് ഉചിതമല്ല . എനിക്ക് ആധി വർധിക്കാൻ തുടങ്ങി . എങ്ങും വല്ലാത്ത ഒരു നിശബ്ദത . കടകളെല്ലാം അടഞ്ഞു കിടക്കുന്നു . ഒരു ദിവസം ബാബ വീട്ടിലേക്ക് വരുന്നുണ്ടെന്ന്ന്നറിഞ്ഞു കുട്ടികൾ രണ്ടു പേരും മതിമറന്ന്
ആഹ്ളാദിക്കാൻ തുടങ്ങി. ബാബയുടെ വണ്ടി ഗേറ്റിനടുത്തെത്തിയപ്പോൾ അവർ വേഗം ഉമ്മറത്തേക്കോടി ചെന്നു . പക്ഷെ ബാബക്ക് അകത്തേക്കോ , കുട്ടികൾക്ക് ബാബയുടെ അടുത്തേക്കോ പോകാൻ അനുവാദമുണ്ടായിരുന്നില്ല . അവർ പരസ്പരം കുറേനേരം അങ്ങനെ തന്നെ നോക്കി നിന്നു . ചിങ് ൻറെ കണ്ണിൽ നിന്നും കണ്ണീർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഒപ്പം ബാബയുടെയും . നിറകണ്ണുകളോടെ കൈവീശി ബാബ തിരിഞ്ഞു നടന്നു . അത് അവരുടെ അവസാന കാഴ്ചയാണെന്ന് അവർ അറിഞ്ഞിരുന്നില്ല . ഷിങ് കണ്ണിൽ നിന്നും മായുന്നത് വരെ അവർ മുറ്റത്തുനിന്ന് കൈവീശി തന്നെയിരുന്നു . ഇന്നും അവർ തങ്ങളുടെ ബാബ തിരിച്ചു വരുന്ന പ്രതീക്ഷയോടെ ആ ഗേറ്റിലേക്ക് നോക്കിയിരിക്കുന്നത് കാണാം . ഇല്ല ഞങ്ങളുടെ ബാബക്ക് ഞങ്ങളുടെ അടുത്തുനിന്ന് പോകാൻ കഴിയില്ല . ഇതു പറയുമ്പോൾ ബാബ എൻറെ ഉള്ളിൽ തുടിക്കുന്നത് ഞാൻ അറിഞ്ഞു.


ആവണി.എം
V A ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ