കൊറോണയൊരു വിപത്തായ്
ജനതയെ വിഴുങ്ങുമ്പോൾ എങ്ങും
ഭീതിയാൽ മാനവരുഴറുമ്പോൾ
ആളും ആരവവുമൊട്ടുമില്ലാതെ,
നിശബ്ദമായ്.
ദീർഘമായധ്യാപനത്തിന് വിരാമമിട്ട്
പടിയിറങ്ങുന്നു ഗുരുനാഥർ.
പ്രിയരേ, ഒന്നിച്ചുസല്ലപിച്ചാ
നല്ലനാളുകൾ സ്മരിച്ചുകൊണ്ട്
കുഞ്ഞുങ്ങൾ ഞങ്ങൾ മനസാ
ഒരായിരം പൂച്ചെണ്ടുകൾ
അർപ്പിച്ചുകൊള്ളുന്നു