മരണത്തിന്റെ വക്കോളം,
എത്തുമി പ്രകൃതിക്ക് തണലേകി
താങ്ങായി മരച്ചില്ലകൾ ഒരു
മരത്തെ നൽകുമോരായിരം ജിവനറിവായ്
നിറവായി നീർകണങ്ങൾ പുഴകൾക്
കുളിരേകി മഴയെന്ന
വരമേകി തുടരുന്ന നന്മതൻ
മനസ്സ് അറിയേണമോരോ മഴുവുയർത്തുമ്പോഴും തകരുന്ന
ജീവിത സാഗരങ്ങൾ, അടരും
ഇലത്തുമ്പും ചൊല്ലുന്നു പ്രകൃതിയിലിനിയും തളിരായി
ഞാൻ പുനർജനിക്കും
മനസ്സാക്ഷി വറ്റാത്ത ഹൃദയമി
തലമുറക്കേകുക നീയൊരു തൈമരം.