ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മയുടെ വാത്സല്ല്യവും മകന്റെ സ്നേഹവും

പണ്ട് ഒരമ്മയും മകനും ഉണ്ടായിരുന്നു . അമ്മ മകനെ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നത്. മകൻ രാവിലെ സ്കൂളിലേക്കും അമ്മ പണിക്കും പോകുകയായിരുന്നു. അമ്മയ്ക്കു മകനും, മകന്ന് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മകന് നല്ല നല്ല കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. പിറ്റേന്ന് രാവിലെ മകൻ സ്കൂളിലേക്കും അമ്മ പട്ടണത്തിൽ പണിക്കും പോയി . പണി കഴിഞ്ഞ് അമ്മ വൈകുന്നേരം വീട്ടിലെത്തി. മകൻ സ്കൂളിൽ നിന്ന് വരേണ്ട സമയം കഴിഞ്ഞു. എന്നിട്ടും അവൻ വീട്ടിൽ തിരിച്ചെത്തിയില്ല.വളരെ അധികം വിഷമിച്ച അമ്മ അവനെ അന്വേഷിച്ചുവെങ്കിലും മകനെ കണ്ടില്ല . അമ്മ അവന്റെ കൂട്ടുകാരന്റെ വീട്ടിലും അന്വേഷിച്ച ശേഷമാണ് അവൻ കൂട്ടുകാരന്റെ കൂടെ അമ്പലത്തിൽ പോയെന്നറിയുന്നത് . ഉടൻ അമ്മ അമ്പലത്തിലേക്കു പുറപ്പെട്ടു . അമ്മ പ്രതീക്ഷിച്ചില്ല തന്റെ മകനെ തിരിച്ചുകിട്ടുമെന്ന് .അമ്മ അമ്പലത്തിന്നരികിലെത്തി അവൻ ദൂരെ നിന്ന് തന്റെ അമ്മയെ തിരിച്ചറിഞ്ഞു .അവൻ ഓടിച്ചെന്നു അമ്മയുടെ അരികെയെത്തിയതും അമ്മ  മകനെ വാരിപ്പുണർന്ന് പൊട്ടി കരയുകയും ചെയ്തു . അമ്മ അവന്റെ നെറുകയിൽ കണ്ണീർ പൊഴിച്ചു. അവൻ അമ്മയുടെ മുഖത്തേക്കു നോക്കി അമ്മയുടെ മുഖത്തേക്കു നോക്കി . രാത്രിയിൽ പുഞ്ചിരി തൂകുന്ന ചന്ദ്രനെപ്പോലെ. അമ്മയ്ക്ക് മകനേയും മകന് അമ്മയേയും തിരിച്ചു കിട്ടിയപ്പോൾ വളരേയേറെ സന്തോഷമായി. ഇരുവരും വീട്ടിലെത്തി സന്തോഷത്തോടെ കഴിഞ്ഞു
                                             അഞ്ജലി .പി
                                                          6 B

കുഞ്ഞു മുയൽ

ഒരു ദിവസം കുട്ടു എന്നു പേരുള്ള ഒരു കുഞ്ഞു മുയൽക്കുട്ടൻ തുള്ളി ത്തുള്ളിവരുമ്പോൾ  അപ്പുറത്ത് ഒരു ക്യാരറ്റ് തോട്ടം കണ്ടു .കുട്ടു അവിടേക്ക് പോയി . അപ്പോൾ വേറൊരു മുയൽക്കുട്ടൻ തുള്ളിത്തുള്ളി വരുന്നു. കുട്ടു അവനോട് ചോദിച്ചു :നിന്റെ പേരെന്താ? "മിക്കു" എന്നവൻപറഞ്ഞു ."നിന്റെ പേരെന്താ?"മിക്കു ചോദിച്ചു. "എന്റെ പേര് കുട്ടു. നിന്റെ കൂടെ ആരെങ്കിലും ഉണ്ടോ"കുട്ടു ചോദിച്ചു."ആരുമില്ല" മിക്കു മറുപടി പറഞ്ഞു ."മിക്കൂ,നീ എന്റെ കൂടെപ്പോരുന്നോ”? ആ ചോദ്യം കേട്ടു മിക്കുവിന് സന്തോഷമായി .അങ്ങനെ അവർ രണ്ടും കൂട്ടുകാരായി . 
                         അനുശ്രീ(4)
വിത്തുമഴ(കവിത)

മഴ മഴ മഴ മഴ പെയ്യട്ടെ
മഴ മഴ പെരുമഴ പെയ്യട്ടെ
കളളിപ്പൂച്ച നനഞ്ഞോട്ടെ
പുള്ളിച്ചി പൈ കരയട്ടെ
ചിക്കിയ നെല്ലും നനയട്ടെ
മുത്തശ്ശിക്കു തണുക്കട്ടെ
കട്ടിക്കമ്പിളി പുതുക്കട്ടെ
അമ്മയുണക്കാൻ അയലിൽ തൂക്കിയ
തുണികൾ മഴയിൽ കുതിരട്ടെ ‍
അച്ഛൻ തിരികെ വരുന്നേരം
മൊട്ടത്തലയും നനയട്ടെ
പള്ളിക്കൂടമടച്ചോട്ടെ
വെള്ളപ്പൊക്കം വന്നോട്ടെ
ഇന്നലെ ഉണ്ണി കുഴിച്ചിട്ട
നീലച്ചോക്ക് മുളക്കട്ടെ .
.................................................
മഞ്ജുഷ മനോഹരൻ (4B)


നല്ല സുഹൃത്തുക്കൾ

കുട്ടിയാനയും കരടിക്കുട്ടനും നടക്കാനിറങ്ങി. വഴിയിൽ ഒരു കട കണ്ടു. കുട്ടിയാന പറഞ്ഞു," നമുക്കൊരു പഴം വാങ്ങിയാലോ”
" എന്റെ കയ്യിൽ പണമില്ല " കരടിക്കുട്ടൻ പറഞ്ഞു.അവന് സങ്കടമായി വഴിക്കു വെച്ച് അവന്റെ കൂട്ടുകാരനായ
ചിക്കു മുയലിനേയും മിക്കു കുരങ്ങനേയും കണ്ടു . നീ എന്താ സങ്കടപ്പെട്ടിരിക്കുന്നത് ? എനിക്കു വിശക്കുന്നു . കുട്ടിയാനയെപ്പോലെ
പഴം വാങ്ങി തിന്നാൻ എന്റെ കയ്യിൽ പണമില്ല . സാരമില്ല . ഈ പഴം നീ തിന്നോളൂ .... ചിക്കു കരടിക്കുട്ടന് ഒരുപഴം കൊടുത്തു .
അവന് സന്തോഷമായി. വളരെ നന്ദി.അവർ‍ എല്ലാവരും ചേർന്നു വീട്ടിലേക്കു മടങ്ങി.
.....................................................................
അനഘ ചന്ദ്രൻ-10B


യാത്രാമൊഴി(കവിത)

പിരിയാം നമുക്കിനി ആത്മനൊ-
മ്പരങ്ങളെച്ചിരിയിലൊളിപ്പി-
ച്ചു യാത്ര ചൊല്ലിടാം.
ഒടുവിൽ കൈവീശുമ്പോൾ മായ്-
ച്ചിടാം മനസ്സിന്റെ പടവിൽ -
ക്കുറിച്ചിട്ട വാക്കുകൾ‌ ഓരോന്നായി .
മായ്ക്കുവാൻ കഴിയില്ലെന്നറിയാം
ഒരിക്കലും ; എങ്കിലും വെറുതെ -
യൊന്നു ശ്രമിക്കാം മറക്കാൻ
ഇനി നാമന്യർ , ഇനി നമുക്കന്യോന്യ-
മോർമ്മിച്ചീടാം പഴയകാ -
ലത്തിൻ മധുരമാം ഓർമകൾ
.......................................................
സജ്ന പി പി (10A)

അബലയായ പുഴ

പേമാരി മേഘ സ്ഫോടനം സുനാമി......
തകരപ്പാത്രം മറിയുകയോ....?
അല്ല , ഒരു പുഴയുടെ മരണം
അതിന്റെ നിലവിളി.....
ഭാരതപ്പുഴയായി രയരോം പുഴയായി
തേജ്വസിനിയായി അത് ഒഴുകുന്നു.....
ഹേ മർത്യാ നീ എന്തിനിതു ചെയ്തു ...!
ശുഭ്ര വസ്ത്രം ധരിച്ച് ധന്യയായി ഒഴുകിയ
നീയിന്ന് നീല വസ്ത്രമണിഞ്ഞ് നിലവിളിക്കുന്നു !
മംഗൾയാന്റെ കുതിച്ചുയരലിനും
വിക്രാന്തിന്റെ ജല പ്രവേശനത്തിനും...
..................................................................
സ്വാതി എം. കെ(10 B)