ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

മിന്നുമോൾ മിടുക്കി കുട്ടിയാണ്.ഈയിടയായി കൂടെക്കൂടെ വരുന്ന പനി അവളെ തളർത്തുന്നു. കടുത്ത പനിയെ തുടർന്ന് അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവൾ ചുറ്റും നോക്കി.എല്ലാവരും പനിയുമായി വന്നവർ.അമ്മേ എന്താ ഇവിടുളളവരെല്ലാം ഇങ്ങനെ അസുഖക്കാരാകുന്നത്.നമ്മുടെ ആനക്കരയിലുളള ആർക്കും ഇപ്പോൾ രോഗമില്ലല്ലോ അമ്മേ? അതോ നമ്മുടെ കിങ്ങിണിപ്പുഴയിലെ മാലിന്യമാണ് നമ്മുടെ നാടിൻെറ ഈ അവസ്ഥക്ക് കാരണം. ആനക്കരക്കാർക്ക് ഇപ്പോൾ രോഗത്തെ പേടിക്കേണ്ട മോളേ.അതൊരു വലിയ കഥയാണ്.

ആനക്കര ഗ്രാമത്തിലൂടെയാണ് മനോഹരിയായ കിങ്ങിണിപ്പുഴ ഒഴുകിയിരുന്നത്. വേനൽക്കാലത്ത് ആളുകൾ കിങ്ങിണിപ്പുഴയിലെ വെള്ളമായിരുന്നു കുടിക്കാൻ ഉപയോഗിച്ചിരുന്നത്. പുഴയരികിൽ പുതിയ ഫാക്ടറി സ്ഥാപിച്ചതോടെ പുഴയെ തഴുകി നിന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. ഫാക്റ്ററിയുടമയെ പേടിച്ച് ആരും ഒന്നും പറഞ്ഞില്ല. ഫാക്ടറി വളർന്നതതനുസരിച്ച് പുഴയോരത്ത് വലിയ ഫ്ലാറ്റുകൾ ഉയരാൻ തുടങ്ങി.ഫാക്ടറിയിലെയും ഫ്ലാറ്റിലെയും മലിനജലം പുഴയിലേക്ക് ഒഴുകാൻ തുടങ്ങി. ഇതെല്ലാം കണ്ട് വേദനയോടെ പുഴക്കരയിലെ കൊച്ചു കുടിലിൽ കിട്ടനപ്പുപ്പൻ ഇരുന്നു.

അന്നും പതിവു പോലെ ഫ്ലാറ്റുടമ രവിയുടെ വേലക്കാരൻ അന്തപ്പൻ ഫ്ലാറ്റിലെ മാലിന്യങ്ങൾ തള്ളാനായി പുഴക്കരയിലെത്തി.കിട്ടനപ്പൂപ്പന് സഹിച്ചില്ല.ഇനി ഈ പുഴയെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.വേനൽക്കാലമാ വരുന്നത് പുഴയെ നശിപ്പിച്ചാൽ കുടിവെള്ളമാണ്ഇല്ലാതാകുന്നത്. കിട്ടനപ്പുപ്പൻ അന്തപ്പൻെറ മുൻപിൽ കയറിനിന്ന് വഴി തടഞ്ഞു. അവരുടെ വാക്ക്തർക്കം കേട്ടെത്തിയ രവി അപ്പുപ്പനെ തള്ളി മാറ്റി മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞു.ഹും ആർക്കു വേണമീ വെള്ളം.കാശു കൊടുത്താൽ ടാങ്കറിൽ നല്ല വെള്ളമിവിടെത്തും. ഫ്ലാറ്റിലുള്ളവരെല്ലാം രവിക്കൊപ്പമായിരുന്നു.അവനവൻ ചെയ്യുന്നതിൻ ഫലം അവനവൻ അനുഭവിക്കും എന്ന് പറഞ്ഞുകൊണ്ട് വൃദ്ധൻ നടന്നു തുടങ്ങി.

നാളുകൾ കഴിഞ്ഞു. വേനൽക്കാലമെത്തി. പുഴയിലെ വെള്ളത്തിൻെറ ഒഴുക്ക് കുറഞ്ഞു. പുഴ മാലിന്യക്കൂമ്പാരമായി.വേനൽ കടുത്തതോടെ ടാങ്കർ ലോറിയിലെ വെള്ളത്തിൻെറ വരവും നിലച്ചു.കിങ്ങിണിപ്പുഴ തന്നെ ആശ്രയം.അവർ പുഴയിലെ വെള്ളം കുടിക്കാൻ നിർബന്ധിതരായി.കെട്ടിക്കിടന്ന വെള്ളത്തിൽ കൊതുകും മുട്ടയിട്ടു പെരുകി. പലവിധ രോഗങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടി.പലരും ആശുപത്രിയിലായി.ആശുപത്രിക്കിടക്കയിൽ കിടന്ന് രവി വൃദ്ധൻെറ വാക്കുകൾ ഓർത്തു. ആശുപത്രിക്കിടക്കയിൽ തന്നെക്കാണാനെത്തിയ വൃദ്ധനോട് അവൻ മാപ്പ് പറഞ്ഞു വിഷമിക്കണ്ട രോഗം ഭേദമാകുമ്പോൾ നമുക്ക് എല്ലാവർക്കും ചേർന്ന് പുഴയെ വൃത്തിയാക്കാം. രോഗം ഭേദമായപ്പോൾ അവരെല്ലാവരും ചേർന്ന് പുഴവൃത്തിയാക്കി. പിന്നീടൊരിക്കലും അവർക്ക് കുടിവെള്ളത്തിന് എങ്ങും പോകേണ്ടി വന്നില്ല.പിന്നീട് വന്ന തലമുറകളും വൃദ്ധൻെറ വാക്കുകളെ ഓർത്തുകൊണ്ട് പുഴയെ സംരക്ഷിച്ചു വരുന്നു.

അമ്മ പറഞ്ഞതു കേട്ട് മിന്നു പറഞ്ഞു അമ്മേ ഞാനും എല്ലാവരേയും വിളിച്ചു ചേർത്ത് നമ്മുടെ പുഴയും വൃത്തിയാക്കും.പുഴ വൃത്തികേടാക്കുന്നവർക്ക് ഞാൻതക്ക ശിക്ഷ വാങ്ങിച്ചുകൊടുക്കും. അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.അമ്മക്ക് അവളെ ഓർത്ത് അഭിമാനം കൊണ്ടു,

കൃഷ്ണജിത്ത് എച്ച്
4 A ഗവ എൽ പി എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ