ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അധ്യാപകരുടെ സൃഷ്ടികൾ

ലോക്ക് ഡൗൺ

കഥ

അന്നും പതിവ് പോലെ ഓഫീസിൽ നിന്നും വന്ന് ചായ കുടിച്ച് പുറത്തേക്കു പോയ അയാൾ അല്പം ഒന്ന് മിനുങ്ങി വീട്ടിൽ വന്നത് രാത്രി പത്തു മണിക്കാണ്. നിർമ്മല രാത്രി ഭക്ഷണം ഉണ്ടാക്കി കുട്ടികളെ കുളിപ്പിച്ചു, അവരെ ഗൃഹപാഠം ഒക്കെ ചെയ്യിപ്പിച്ചു, ആഹാരവും കൊടുത്തു അയാൾക്കായി കാത്തിരുന്നു. തന്റെ വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും ഇത് വരെ മനസിലാക്കാൻ അദ്ദേഹത്തിനുകഴിഞ്ഞിട്ടില്ല." അല്പം കൂടി നേരത്തെ വന്നാൽ എന്താ" എന്ന നിർമ്മലയുടെ ചോദ്യത്തിനു പതിവ് മറുപടി "നിനക്കു എന്താ അല്പനേരം കൂടി ഇരുന്നാൽ? നീ ജോലിക്കൊന്നും പോകുന്നില്ലല്ലോ ഇത്രേം ക്ഷീണിക്കാൻ "കേട്ടു മടുത്തപ്പോൾ ഇപ്പോൾ ഒന്നും അങ്ങോട്ട്‌ പറയാറില്ല. വിളമ്പി കൊടുത്ത ആഹാരത്തിൽ കൈയിട്ട് ഇളക്കി കഴിച്ചതായി വരുത്തി സ്വന്തം മുറിയിലേക്ക് അയാൾ പോയി. കുറെ നാളുകൾ ആയി അതാണ് പതിവ്. ഉറക്കത്തിൽ ആരുടെയും ഒച്ചപ്പാടും ബഹളവും ഒന്നും തനിക്കു കേൾക്കണ്ട. ഒറ്റക്ക് ഒരു മുറിയിൽ എന്ത് സുഖം !അവളും മറുത്തു ഒന്നും പറയാറില്ല. പറഞ്ഞിട്ട് ഫലമില്ല എന്നവൾക്കറിയാം. പല രാത്രികളിലും ഉറങ്ങാതെ കിടന്നു കുട്ടികളെ ചേർത്ത് പിടിച്ചു കരഞ്ഞിട്ടുണ്ട്. പരാതികളും പരിഭവങ്ങളും ഈശ്വരനോട്‌ മാത്രം പങ്കുവച്ചു. അന്നയാൾ വേഗം ഉറങ്ങി.

പിറ്റേന്ന് രാവിലെ പത്രം നോക്കിയപ്പോഴാണ് ഇന്ന് ജനതാ കർഫൂ എന്നറിഞ്ഞത്. വല്ലവിധവും ആ ദിവസം അയാൾ കഴിച്ചു കൂട്ടി. പലവട്ടം റോഡ് വരെ പോയി നോക്കി. ആരെയും കാണാനാവാത്തതു കൊണ്ട് തിരികെ പോന്നു. ആ... ഒരു ദിവസം തന്നല്ലോ. അയാൾ ടി . വി യിൽ ആശ്വാസം കണ്ടെത്തി. സമയാ സമയങ്ങളിൽ തീൻ മേശയിൽ നിർമ്മല വിളമ്പിയ ആഹാരത്തിനു മാത്രം റൂമിൽ നിന്നും പുറത്തു വന്നു. പിറ്റേന്ന് പത്രം നോക്കിയ അയാൾക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പത്തു ദിവസം ലോക്ക് ഡൗൺ. കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ അയാൾ അസ്വസ്ഥനായി. ഒന്നും ചെയ്യാനില്ല. സമയം നീങ്ങുന്നില്ല. കുട്ടികളുടെ ഒച്ച, ഭാര്യയുടെ കുട്ടികളോടുള്ള ശകാരം ഇതൊക്കെ ഇടിത്തി പോലെ തലയിൽ വീഴുന്നു. എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ മനസ്സ് വല്ലാതെ കൊതിച്ചു. ലോക്ക്ഡൗൺ നാലാം നാൾ രാത്രി തന്റെ മുറിയിൽ കിടന്നഅയാൾക്ക്‌ ഭ്രാന്ത് പിടിക്കും പോലെ തോന്നി. ഏകാന്തതയിൽ വല്ലാത്ത ഭയം അയാളെ വലയം ചെയ്തു. ലൈറ്റ് ഇട്ടു. ചെറിയ ആശ്വാസം.

സമയം കഴിയുന്തോറും അസ്വസ്ഥത കൂടിക്കൂടി വന്നു. അയാൾ പതിയെ എഴുന്നേറ്റു. നിർമ്മലയും കുട്ടികളും കിടക്കുന്ന മുറിയുടെ മുന്നിലെത്തി. വാതിൽ പതിയെ തള്ളി. കുറ്റി ഇട്ടിട്ടില്ല. ആശ്വാസം ! മുറിയിൽ കയറി ലൈറ്റ് ഇട്ടു. നിർമ്മലയും കുട്ടികളും നല്ല ഉറക്കം. ലൈറ്റ് ഇട്ടത് അറിഞ്ഞിട്ടില്ല. ഇവൾ എങ്ങനെ ഈ ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ ഉറങ്ങുന്നു! അയാൾക്ക്‌ അത്ഭുതം തോന്നി. അയാൾ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. ആദ്യമായി കാണുന്നത് പോലെ. പണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു വാ തോരാതെ പറഞ്ഞു പിറകെ നടന്നു സ്വന്തമാക്കിയതാണ്. പക്ഷെ എത്രയോ നാളായി താൻ ഇവളെ കണ്ടിട്ട്! ഒരു വീട്ടിൽ കഴിഞ്ഞിട്ടും പരസ്പരം അറിയാതെ! അയാൾക്ക്‌ കുറ്റബോധം തോന്നി. പതിയെ കട്ടിലിൽ അവളുടെ അടുത്തിരുന്നു. കുട്ടികളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കുട്ടികളെയും താൻ ശ്രദ്ധി ച്ചിട്ട്‌ എത്ര നാളായി. എല്ലാം തനിക്കു ഓഫീസും പുറം ലോകവും ആയിരുന്നു. തനിക്കു ഉള്ളവരെ കാണാതെ പോയി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളി അടർന്നു നിർമ്മലയുടെ നെറ്റിയിൽ വീണു. അവൾ ഞെട്ടി ഉണർന്നു. കള്ളൻ എന്ന് കരുതി നിലവിളിക്കാൻ തുടങ്ങവേ ലൈറ്റ് വെട്ടത്തിൽ അവൾ കണ്ടു. തന്റെ പ്രിയതമൻ തന്റെ അരികിൽ! എത്രയോ രാത്രികളിൽ താൻ ആഗ്രഹിച്ചതാ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രി അവളെ ചേർന്ന്, മക്കളെ തൊട്ടു കിടന്നപ്പോൾ ഇതാണ് സ്വർഗം എന്നയാൾ തിരിച്ചറിഞ്ഞു. പിറ്റേന്ന് നിർമ്മലയോടോപ്പം അയാൾ ഉണർന്നു. അടുക്കളയിലും തൊഴുത്തിലും, പാടത്തും, നിർമലയുടെ കൊച്ചു കൃഷിത്തോട്ടത്തിലും തൊടിയിലും ഒക്കെ കുട്ടികളോടൊപ്പം നടന്നപ്പോൾ തന്റെ വീടിനെയും ഭാര്യയുടെ അധ്വാനത്തേയും, സ്നേഹത്തേയും പൂർണമായും അറിഞ്ഞപ്പോൾ അയാൾ ലോക്ക്ഡൗണിനു നന്ദി പറഞ്ഞു. കൃഷിത്തോട്ടം ഒന്ന് കൂടി വികസി പ്പിക്കണം, തൊഴുത്തു വൃത്തിയാക്കണം, പൊളിഞ്ഞു വീഴാറായി. പറമ്പ് കാടു പിടിച്ചു കിടക്കുന്നു. ഇനി അതൊക്കെ ശരിയാക്കണം. കുറച്ചു പച്ചക്കറി വിത്തുകൾ കൂടി വാങ്ങണം. ജോലിയില്ലാത്ത ഭാര്യയുടെ ജോലിയുടെ കാഠിന്യവും എത്ര വലുത് എന്ന തിരിച്ചറിവും തന്നിൽ നിറച്ച ലോക്ക്ഡൗണിനു ഒരിക്കൽ കൂടി മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് ഭാര്യയെ ചേർത്ത് പിടിച്ചു അയാൾ പറമ്പിലാകെ നടന്നു.

                                   -കെ ഷീല-

കൃഷ്ണൻ മാഷ്

കഥ

കൃഷ്ണൻ മാഷ് വിശ്വസിച്ചിരുന്നത് അങ്ങനെയാണ് എല്ലാ നാറികളും ഒന്നുപോലെയാണ്. അത് ആണായാലും പെണ്ണായാലും. കൃഷ്ണൻ മാഷിനെ കാണാൻ നല്ല രസമാണ്. ഒരു കൊച്ചു മനഷ്യൻ. തൂക്കി നോക്കിയാൽ മുപ്പതു കിലോയിലധികം വരില്ല. അത്ര ചെറുതാണ്. മുണ്ടുമടക്കിക്കുത്തി കാലൻ കുടയുമായി പോകുന്നത് കാണാൻ നല്ല രസമാണ്.കാലൻ കുടയില്ലെങ്കിൽ അഞ്ചാം തരത്തിലെ കുട്ടിയെന്നേ തോന്നൂ!

കുട്ടികൾ ക്ലാസിൽ ബഹളമുണ്ടാക്കുന്നത് കൃഷ്ണൻ മാഷിന് ഇഷ്ടമില്ല. ബഹളമുണ്ടാക്കുന്നവന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചുകളയും. അല്ലെങ്കിൽ നീ ഒരിക്കലും നന്നാവില്ലെടാ ന്നൊരു ശാപവാക്കും. അത് കേൾക്കാത്തതായി സ്കൂളിൽ ആരും തന്നെ ഉണ്ടാവില്ല. എന്നാലും കൃഷ്ണൻ മാഷ് പഴഞ്ചനായിരുന്നില്ല. നാട് ഓടുമ്പോൾ നടുവെ ഓടണം എന്നല്ലെ പഴഞ്ചൊല്ല്. അത് കൃഷ്ണൻ മാഷിന്റെ ചില കാര്യങ്ങളിൽ കൃത്യമായി പാലിക്കപ്പെട്ടു പോയിരുന്നു. ഉദാഹരണത്തിനു് മൊബൈൽ. അത് വന്നകാലം മുതൽ മൂപ്പർക്കൊപ്പമുണ്ട്. ആദ്യമിറങ്ങിയ നോക്കിയ. അതു പയോഗിച്ച് ആരെയും വിളിക്കുന്നത് കണ്ടിട്ടില്ല. ആരും ഇങ്ങോട്ടും! പിന്നെന്തിനാ മൂപ്പർക്കിത് എന്ന് ചോദിച്ചാൽ "മൈക്കിളിനുണ്ടെടാ" എന്നായിരിക്കും അതിനുത്തരം.

മൈക്കിളിനുണ്ടാകുന്നതെന്തും അത് മണ്ണായാലും പെണ്ണായാലും തനിക്കും വേണമെന്ന് ഒരു വാശിയുണ്ട് മാഷിനെപ്പഴും.പിന്നെ മൈക്കിൾ മൊബൈൽ വാങ്ങിയാൽ എങ്ങനെ മിണ്ടാതിരിക്കാനാവും! അങ്ങനെ വാങ്ങിപ്പോയതാണ്.അല്ലാതെ ആരെയും വിളിക്കാനും ഇങ്ങോട്ടു വിളിക്കാനും അല്ല. ഫൈസൽ മാഷ് പറയും പോലെ പട്ടിയെ എറിയാൻ കൊള്ളാം. പുല്ല് ചുടുകല്ല്! പക്ഷെ പട്ടി വന്ന് കടിച്ചിട്ട് പോയാൽ പോലും മൊബൈൽ എടുക്കാൻ പറ്റില്ല. അങ്ങനെയുള്ള സ്ഥലത്താണ് സൂക്ഷിക്കുക. കൈ നീളൻ ബനിയൻ ഇ ട്ട ശേഷം മുണ്ട് ഉടുത്തിട്ട് ബൽറ്റ് കെട്ടി ഒരു വരിഞ്ഞുമുറുക്കലുണ്ട്. അതോടെ വയറിനും മുണ്ടിനും ഇടയിൽ രൂപപ്പെടുന്ന ഒരു അറയുണ്ട് ! അതിനു മുകളിൽ കൈ നീളൻ ഷർട്ട്. അതിന്റെ കൈകൾ തെറുത്തു കയറ്റി മുട്ടിനു മുകളിൽ വരെ വയ്ക്കും. അതിനു ശേഷം മുണ്ടുമടക്കിക്കുത്തും എന്നിട്ട് നെഞ്ചിന്റെ ഭാഗത്തെ ഷർട്ടിന്റെ വിടവിലൂടെ നേരത്തെ പറഞ്ഞ അറയിലേയക്ക് മൊബൈൽ നിക്ഷേപിക്കും. വൈകുന്നേരം വീട്ടിലെത്തുന്നതു വരെയും അതവിടെത്തന്നെ കിടക്കും ചിലപ്പോഴൊക്കെ അറിയാതെ വരുന്ന പരസ്യം വൈബ്രേറ്ററിന്റെ സഹായത്തോടെ വയറിൽ ഇക്കിളി കൂട്ടും. എന്നാലും വൈകിട്ട് വീട്ടിലെത്തി ഡ്രസ് മാറ്റിയിട്ടല്ലാതെ അത് പുറം ലോകം കാണില്ല. മൊബൈൽ പുറത്തെടുക്കുമ്പോൾ ചില പരസ്യങ്ങളുടെ മിസ്ഡ് കോൾ കിടപ്പുണ്ടാവും. "പുല്ല് അവിടെ കിട" എന്ന് പറഞ്ഞ് മൊബൈൽ മേശമേലിടും. പിന്നീട് ഉണ്ണിക്ക് ഗെയിം കളിക്കാനുള്ള വകയായി അത് മാറും.പിറ്റേന്ന് രാവിലെമാത്രമേ അത് മാഷിന്റെ കൈയ്യിലെത്താറുള്ളൂ.

ഓ അത് പറഞ്ഞില്ലല്ലോ ഉണ്ണി മാഷിന്റെ ഏക മകനാണ്. കൃഷ്ണൻ മാഷിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഒരു വലിയ പറമ്പിനു നടുവിൽ കാണാൻ രസമുള്ള ഓടിട്ട ഇരുനില വീട്. വീടിനു ചുറ്റുമുള്ള പറമ്പ് ഓരോന്നായി വാങ്ങിക്കൂട്ടിയതാണ്. വീട്ടിലെത്തുമ്പോൾ ടീച്ചറും ഉണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടീച്ചർ ഉണ്ണിയെ വിട്ട് കൃഷ്ണൻ മാഷിനെ വിളിപ്പിച്ചു. ചേറണിഞ്ഞ ഒറ്റക്കോർത്തും തോളിൽ കലപ്പയുമായി ബലരാമനെപ്പോലെ ഒരു ഒന്നൊന്നര വരവായിരുന്നു അത്.
"നേരത്തെ വന്നിനീ"
"ഇരിക്ക് "
കുളിച്ചേച്ചും വരാം എന്നും പറഞ്ഞ് കിണറ്റിൻകരയിലേയ്ക്ക് ഒറ്റ പോക്കായിരുന്നു. പത്ത് മിനിട്ടിനകം കുളി കഴിഞ്ഞെത്തി കഞ്ഞിയും പുഴുക്കും രണ്ട് പാത്രങ്ങളിലായി ടീച്ചർ മുന്നിൽ കൊണ്ടുവന്നു വച്ചു.
" കഴിക്ക് ഇതെല്ലാം ഇവിടത്തേ താ. എന്റെ വയലിലെ നെല്ല്, പറമ്പിലെ ചേനയും, ചേമ്പും, കാച്ചിലും, പയറും. ഇതെല്ലാം ഞാനുണ്ടാക്കിയതാ"

അത് പറയുമ്പോൾ ഒരു ലോകം തന്നെ കീഴടക്കിയ ഭാവമായിരുന്നു ആ മുഖത്ത്. ആ നാട്ടിൽ എവിടെ പറമ്പു വിൽക്കാനുണ്ടെങ്കിലും കുറഞ്ഞ വിലയ്ക്ക് കൃഷ്ണൻ മാഷ് അതൊപ്പിക്കുമായിരുന്നു. ചുറ്റും കാണുന്നതെല്ലാം അങ്ങനെ വാങ്ങി കൂട്ടിയതാണ്. ഇതാർക്കാണാവോ ഇയാളിതെല്ലാം വാങ്ങിക്കൂട്ടുന്നത്. രണ്ട് പേർക്കും ശമ്പളവും വീട്ടിലേയ്ക്ക് ഒരു സാധനവും പുറത്ത് നിന്ന് വാങ്ങേണ്ടതില്ല. എല്ലാം അവിടെത്തന്നെയുണ്ട്. ആകെ ഒറ്റ മോനല്ലെയുള്ളൂ. ഈ ഒറ്റ കാര്യത്തിൽ മാത്രം മൈക്കിൾ കൃഷ്ണൻ മാഷിനെ കടത്തിവെട്ടിയിരുന്നു.
മൈക്കിളിന് മക്കൾ മൂന്നാണ്.
അതിന് കൃഷ്ണൻ മാഷിന്നുത്തരമുണ്ടായിരുന്നു
" അത് ചൊറയാടോ എല്ലാത്തിനെം നോക്കണ്ടെ അവനോട് പൂവാമ്പറ "
എത്ര പെട്ടെന്നാണ് ഉണ്ണി ഡോക്ടറായത്. കണ്ണടച്ചു തുറക്കുമ്പോലെ അത് സംഭവിച്ചു. അതിന്നും കൃഷ്ണൻ മാഷിന് ന്യായീകരണം ഉണ്ടായിരുന്നു. മൈക്കിളിന്റെ മൂന്നു മക്കളും ഡോക്ടറാ!

വർഷങ്ങൾക്ക് ശേഷം ഇന്നാണ് വീണ്ടും കൃഷ്ണൻ മാഷിനെ കാണുന്നത്. സമൂഹ അടുക്കളയുടെ ഭാഗമായി തയ്യാറാക്കിയ പൊതിച്ചോറ് നൽകാനാണ് 'അഭയ'യിൽ എത്തിയത്. നൂറോളം അന്തേവാസികളുണ്ട്. ഓരോരുത്തരുടെയും കൈകളിൽ പൊതി ഏല്പിക്കുകയായിരുന്നു. പൊതികൾ വാങ്ങിയവർ മാറിയിരുന്നു കഴിക്കുകയായിരുന്നു. എല്ലാവർക്കും പൊതി നൽകിയതിനു ശേഷം കാറിൽ കയറുന്ന സമയത്താണ് മരത്തണലിൽ ഇരിക്കുന്ന ആളെ കണ്ടത്.
അതെ അത് തന്നെ
' കൃഷ്ണൻ മാഷ് '
മാഷിവിടെ
ഇതാടോ ഇപ്പോഎന്റെ സ്ഥലം
ടീച്ചർ
അവൾ പോയി
ഉണ്ണി
റഷ്യയിൽ
എം.ബി.ബി.എസ് കഴിഞ്ഞ് കൂടെപ്പടിച്ച റഷ്യക്കാരിയെ കെട്ടി അവിടെ ക്ലിനിക്ക് ഇട്ടിരിക്കുവാ
മാഷിന്റെ വീട്
അതെല്ലാം പോയെടോ
വീടും പറമ്പും
എല്ലാം അവന് വേണ്ടി വിൽക്കേണ്ടി വന്നു
പിന്നെ അവളുടെ ചികിത്സയ്ക്കും
ഇനി ഒന്നും ബാക്കിയില്ലടോ.
നീ ചെല്ല് ഇനിയും ഒരുപാടിടത്ത് ഊണ് കൊടുക്കേണ്ടതല്ലെ.
മാഷിനോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ വൈബ്രേറ്ററിന്റെ ശബ്ദം.
മാഷെ ഫോണടിക്കുന്നു.
ഫോണപ്പോഴും പഴയ അറയിൽത്തന്നെ!
വല്ല പരസ്യവുമാവും
പിന്നെ നോക്കാം
നീ ചെല്ല്
കാറിലിരിക്കുമ്പോൾ ആ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും വന്നു വീണു കൊണ്ടിരുന്നു. മൈക്കിളിനുണ്ടെടോ..................

                                          - സുനിൽ -

Lock down Dreams.................!

Story

What would you like to become? The Tr. asked the question to Anoop. Oh....! Again that question. Anoop got irritated. In the first std. l have answered. 'a JCB driver.' 2,3...forgot it.Now it is 10th. What would l say....Tr. is coming....Got it. 'I would like to become a Doctor.' 'Oh....good!.Try your best. Your dreams will come true..!.Tr. blessed. What a beautiful blessing! I have chosen that answer because of my mother. 'Your father's relatives are farmers.Don't be like that.... Why Mom....? Don't you see....They are always in the mud....dirty creatures....! While hearing this my father looked me sadly. News.....Covid_19.....Lock down.....Social distancing..... I have searched the details of each word in the Internet...It may be asked in the Medical Entrance. Days are passing.....1,2,3...... Good .....adjustable.....not bad..... As days are passing.........It is becoming worse.Every morning my mother searched for food materials. Asking to neighbours .... When will we get the Ration...?.At night.... What will we do tomorrow...?. 'It is better to call Sankaran Uncle.He can give us food materials...!Father said. 'How......! Mother asked surprisingly. 'He is a farmer.He is farming most of the food materials...' 'Oh....Great...! mother said unknowingly. 'What.....! How can you say that....! Keep Quiet... . Father shouted. I went near to mother. 'Amma......Is a farmer greater than a Doctor...? She nodded. "Then I will become a FARMER".

                                 -Shereena-

അടച്ചിട്ട ജീവിതങ്ങൾ ..

കഥ

" എനിക്കെന്റെ അച്ഛനെ കാണണം. എന്തിനാ അച്ഛനെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടത്?" കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി. വിടർന്ന മിഴികൾ നീരണിഞ്ഞപ്പോൾ പളുങ്കുമണികൾ പോലെ തിളങ്ങി. വെളുത്തു തുടിച്ച , സ്പോഞ്ച് പോലെ മാർദ്ദവമുള്ള കവിൾത്തടങ്ങളിൽ ചാലു കീറിക്കൊണ്ട് കണ്ണുനീർത്തുള്ളികൾ നിലത്തു വീണു. " അച്ഛന് ഒരു പൊന്നു മുത്തം കൊടുത്തിട്ട് ഉടനെ മോൾ വരാം. എന്നെ കൊണ്ടുപോവ്വോ?"

കുഞ്ഞാറ്റയെ തോളിലിട്ട് സൗമ്യ വാത്സല്യത്തോടെ തലോടി." അച്ഛന് സുഖമാകുമ്പോൾ വീട്ടിൽ വരും. അപ്പോൾ എന്റെ മോൾക്ക് അച്ഛന്റെ മടിയിലിരിക്കാം, മുത്തം കൊടുക്കാം, ..." " അച്ഛൻ വേഗം വര്വോ? എന്തിനാ അച്ഛനെ പൂട്ടിയിട്ടത് ? അച്ഛൻ ആളുകളെ തല്ലുമോ?......." അഞ്ചു വയസ്സുകാരി സംശയങ്ങളുടെ ചുരുൾ നിവർത്താൻ തുടങ്ങി. " അച്ഛൻ ആരെയും ഒന്നും ചെയ്യില്ല. അച്ഛന്റെ രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പൂട്ടിയിട്ടിരിക്കുന്നത്. ആ മുറിയിൽ ആരെയും കടത്തിവിടില്ല. "

" അച്ഛന് എങ്ങനാ രോഗം വന്നത്?" " ഗൾഫിൽ നിന്ന് വന്ന കൂട്ടുകാരൻ അങ്കിളിൽ നിന്നാണ് അച്ഛന് രോഗം പകർന്നത്." " ആ അങ്കിളിനെ പൂട്ടിയിട്ടില്ലേ?" " സർക്കാർ പറഞ്ഞത് അനുസരിക്കാതെ അങ്കിൾ കറങ്ങി നടന്നു. പലർക്കും രോഗം കൊടുത്തു." " അയാളെ പോലീസ് പിടിച്ചില്ലേ?" " ങും .... ഇപ്പോൾ അയാളും ആശുപത്രിയിലാണ്. " " അയാൾക്ക് സുഖമാകുമ്പോൾ ജയിലിൽ ഇടോ?" " അറിയില്ല മോളേ ... മോൾ പോയി കളിക്ക് ...." കുഞ്ഞാറ്റ മുറ്റത്തേയ്ക്ക് ഓടി. പൂന്തോട്ടത്തിൽ ഒരു പൂമ്പാറ്റയെ കണ്ടപ്പോൾ അവളുടെ കുഞ്ഞു മുഖം ഒരു താമര വിടർന്ന പോലെ കാണപ്പെട്ടു. എനിക്ക് ചിറകുണ്ടായിരുന്നെങ്കിൽ ...... ഒരു നിമിഷം അവൾ ആ ശിച്ചു പോയി. പൂന്തോട്ടത്തിൽ ചെടികൾക്കിടയിൽ അവളും, പൂമ്പാറ്റയും തൊട്ടു കളിച്ചു. ചിറക് തളർന്നപ്പോൾ പൂമ്പാറ്റ അവളെ വിട്ടു പോയി. അവിടെ ഒരു മൂലയിൽ ഒരു കറുത്ത ചിലന്തി വല നെയ്തിട്ട് മധ്യത്തിൽ ഗമയിൽ വിശ്രമിക്കുന്നത് കുഞ്ഞാറ്റയുടെ ദൃഷ്ടിയിൽ പെട്ടു. പെട്ടെന്ന് വലയിൽ കുരുങ്ങിയ ഒരു പ്രാണിയെ ചിലന്തി ആഹാരമാക്കുന്നതും അവൾ കൗതുകത്തോടെ മനസ്സാകുന്ന ക്യാമറയിൽ പകർത്തി. വൈകുന്നേരം ചിലന്തിയുടെ കഥ അമ്മയോട് വിസ്തരിച്ച് പറഞ്ഞു. കഥ പറയുമ്പോൾ തന്നെ കുഞ്ഞാറ്റ വല്ലാതെ ചുമച്ചു. പനിയും തുടങ്ങി. ശ്വാസതടസ്സവും അനുഭവപ്പെട്ടു. സൗമ്യ വല്ലാതെ പരിഭ്രമിച്ചു. വിജനമായ റോഡും, അടഞ്ഞ കടകളും! എന്തു ചെയ്യും ? പെട്ടെന്ന് ആംബുലൻസ് വിളിക്കാൻ തോന്നി. മനമുരുകി ദൈവത്തെ വിളിച്ചു . കുഞ്ഞിനെ ആംബുലൻസിൽ കയറ്റി. നിമിഷങ്ങൾക്കുള്ളിൽ ആശുപത്രിയിലെത്തി. ഫയർഫോഴ്സുകാർ തീയണക്കാൻ കാണിക്കുന്ന വേഗതയും, ജാഗ്രതയുമാണ് ഡോക്ടർമാരും, നേഴ്സുമാരും പ്രകടിപ്പിച്ചത്.

പരുന്ത് റാഞ്ചിയ കോഴിക്കുഞ്ഞിനെ തള്ളക്കോഴി കഷ്ടപ്പെട്ട് രക്ഷിക്കുന്നതു പോലെ അവരുടെ തീവ്ര പരിചരണങ്ങൾ കുഞ്ഞാറ്റയെയും മരണ വക്കിൽ നിന്ന് കരകയറ്റി. തുടർന്ന് അവളും മറ്റൊരു മുറിയിൽ ഐസൊലേഷനിൽ ആയി. അച്ഛനെപ്പോലെ......


കാലം നൽകിയ പാഠം

കവിത

പുതു തലമുറകൾക്കായ് പകർന്നിടാ-
മിനിയൊരു കഥ - കോവിഡ് - 19.
രണ്ടായിരത്തിയിരുപതുകളിലുണ്ടായി പോലും
കൊറോണയെന്നൊരു മഹാമാരി.

മഹാജനമാകെ ഭീതിതരായ് -
കോവിഡ് -19- എന്നൊരു വൈറസ്മൂലം.

ചീന സഞ്ചാരിയുടെ നാട്ടിലാണതിൻ-
പുതുജീവൻ നാമ്പെടുത്തത്
നാവേറ്റു പാടീപോലും നാടൻ പാട്ടിന്നുത്ഭവം
കരസ്പർശത്താലല്ലയോ കോവി - ഡിൻ ജനനവും.
മർതൃനിൽ മദ്യലഹരിയെ പടിയിറക്കിയ
കൊറോണയെ നമുക്കോർമിക്കാമിവിടെ

അതിജീവനമസഹനീയമായീ നാട്ടിൽ
ജനജീവിതമോ ദുഃസ്സഹമായി തീർന്നു
അതിവ്യാപനമുണ്ടായീപോലും നാൾ തോറും
മൃതി വ്യാപനമതിലും ദുഃസ്സഹമായി തീർന്നു.

കോവിഡെന്ന മഹാമാരിയെയും വഹിച്ചു -
കൊണ്ടാളുകൾ സഞ്ചരിച്ചൂ പല നാട്ടിലും
അവിടെയുമുണ്ടായീ പോലും കൊറോണായെന്നൊരു മഹാമാരി
ഭീതിയാൽ ജനം ജാഗരൂകരായീ പോലും
മഹാമാരിയെ തളയ്ക്കുവാനായി മാർഗ്ഗം
തേടിയലഞ്ഞൂ ഭരണകൂടവും.

ഒടുവിലതിനുത്തരം കണ്ടെത്തീ ജനാധിപൻ -
'ലോക് ഡൗൺ' - തടയൂ കൊറോണയെ.
പൊതു നിരത്തിലിറങ്ങരുത്, തുപ്പരുത്, ചീറ്റരുത്, പൊതുഭാഷണം പോലുമരുത്.
വീട്ടിലിരിക്കൂസ്വയം ശുചിയാക്കൂ വീടും പരിസരവും
കോവിഡിൽ രോഗലക്ഷണം കണ്ടെന്നാകിൽ
വിളിക്കൂ ആരോഗ്യവകുപ്പിനെ നിങ്ങൾ.

മാർഗ്ഗമിതല്ലാതെ മാറ്റൊന്നില്ലെന്ന്
കേഴുന്നൂ ഭരണകൂടവും
" ജാഗ്രതയും, ശ്രദ്ധയുമുണ്ടെന്നാകിൽ
ജീവിക്കാമെവിടെയും ഭയലേശമില്ലാതെ"
കൊറോണയെന്ന ഭീകരൻ തന്നൊരീ-
പാഠം പകർന്നിടാം പുതുതലമുറക്കായ്.

ലീനാകുമാരി എൻ എൽ

അതിരുകളില്ലാതെ

കവിത

കാടും നാടും നഗരവും മേടും കൊടുമുടിയും
പിന്നെ ബഹിരാകാശവും നീ കീഴടക്കി
എന്തെ മനുഷ്യ നീയിന്നു കേഴുന്നു
ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ്
ദീനദയാൽമനുജൻകുമ്പിടുന്നു
   അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ
  തെരുവിൽ വീണു മരിക്കുന്നു മർത്യർ
  തൊട്ടുകൂടായ്മയാൽ നിസ്സഹായനായ്
ധംശിച്ചിടുന്നു മർത്യാ നിന്നെ
നോവൽ കൊറോണസൂഷ്മാണു ഇന്ന്
അതിരുകൾ കടന്നുപറന്നീടുന്നു
മൃത്യുവിൻ ചിറകേറി ലോകമെമ്പാടുമേ
ലോകം നേടാനിറങ്ങിയ മർത്യനോ
ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു.
ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു
   മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ
  തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു
  മതിമറന്നെന്നാളും ഉന്മാദിച്ചു.
എന്നാലിന്നോ ആചാരങ്ങളില്ലാതെ
   പുറത്തിറങ്ങാനാകാതെ കേണിടുന്നു
സുഖവും നന്മയും ഐശ്വര്യവും തന്ന
ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി
മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ
 രമ്യവിഹാരങ്ങൾ കെട്ടിപൊക്കി
സർവ്വം സഹയായ ധാത്രിയോ മാരിയായ്
സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ
  മൂകമായ്കേഴുകലോകമേ കനിവിനായ്
 കാക്കുകജീവനും അന്യർതൻപ്രാണനും
 നമിച്ചീടാംആതുര സേവകരാം സേനയെ
 പാലിച്ചീടാം ഓരോ നിർദ്ദേശവും
   തോൽക്കുന്നുസൂഷ്മാണു തോറ്റു മടങ്ങുന്നു
   ആന്മാർത്ഥമാകുമീ സേവനത്തിൽ
       അറിഞ്ഞു നീയിന്നു പാരതന്ത്ര്യം
       അറിഞ്ഞു നീ നിന്റെ ദയനീയത
       മറക്കരുത് നീയീ നന്മതൻകരങ്ങൾ
       തീർക്കരുതിനി അതിർവരമ്പുകൾ
       ഇനി തീർക്കരുത് നീ അതിർവരമ്പുകൾ

അതിരുകൾമായുമ്പോൾ

കവിത


അതിരുകൾ കടന്നവൾ
ആഴക്കടൽ താണ്ടി,
അദൃശ്യയായൊഴുകി,
അതിസൂക്ഷ്മാണുവായ്,
ആളിപ്പടർന്നെത്തി,
ജീവൻ്റെ ജാതകം മാറ്റി
(ഒരൊറ്റത്തുമ്മലിലവൾ )

വിജനമായ് പാതകൾ
ശൂന്യമായ് കാഴ്ചകൾ
പടിയിറങ്ങിപ്പോയ്
പ്രണയ സുഗന്ധങ്ങൾ...

ഉന്മത്ത മൃത്യു നടമാടി
ത്തിമിർക്കുമീ വിഷ വ്യാളി
യ്ക്കൊപ്പമകറ്റീടാം
കലിയുഗത്തിന്റെ
പുകമാറാലകൾ.
         മായട്ടെ, മറയട്ടെ
         ജാതിച്ചൊറിച്ചിലുകൾ
         മതവെറിക്കൂത്തുകൾ
         കൊടി നിറഭേദങ്ങൾ
         ഇരുൾ പുതച്ചുറക്കം
          നടിയ്ക്കും വ്യാഘ്രങ്ങൾ.

നക്ഷത്രദീപ്തമൊരു-
രാവിനെ വരവേല്ക്കാൻ,
സ്നേഹ നൂലിഴകൾ
കോർത്തൊരുക്കീടാം
സഫല സഹോദര്യ
മൃത്യുഞ്ജയത്തിനാൽ
മൂഢ ലോകത്തിൻ്റെ
അതിരുകൾ മായ്ചിടാം
കൊവിഡിനെത്തുരത്തിടാം

 

കോവിഡ് 19

കവിത

അങ്ങ് അകലെയിരുന്നവൻ,
നരചിത്തമൊന്നിൽ വിടർ ന്ന അണു
തലയൊന്നുയർത്തി നോക്കി
പൊങ്ങുന്നു ചുറ്റും അതിരുകൾ -
ഭാഷാ ദേശ വേഷ ഭൂഷ വർഗ വർണ
ജാതി മത ചിന്തതൻ അതിരുകൾ
മതിലുകൾ പോലവ ഉയരുന്നു വീണ്ടും
കുന്നോളമെത്തി നിൽക്കുന്നവ.
വൈകിയാൽ തീർന്നു, ആകാശമാകെ വളർന്നു
മൂലോകവും തകർക്കുമത് തട്ടണം മനുജന്റെ ശിരസ്സിട്ട്
വെള്ളിടി വെട്ടണം അവനുടെ ഹൃദയനീഡത്തിൽ
പൊട്ടിത്തെറിക്കണം, തകർക്കണം ചിലതിനെ
അല്ലായ്കിലീമാനവൻ ഭൂലോകമാകെമുടിച്ചിടും
എവിടെത്തുടങ്ങണം തൻ ദൗത്യമെന്നോർത്തവൻ
ഈ വൻമതിൽ തന്നെ
തകർത്തു തുടങ്ങാം
എന്ന് നിനച്ചവൻ
പിന്നൊട്ടും വൈകിയില്ല പതിയെ
പതിയെ നടന്ന വൻ ഞെട്ടറ്റു വീണു
ജീവിതങ്ങൾ. നടപ്പിൻ
വേഗത കൂടി ഓട്ടമായി
അവനങ്ങുമിങ്ങും
മാതാന്ധത തൻ അതിരു- കൾ മായ്ച്ചു വർണ്ണാന്ധത
തൻ അതിരുകൾ മായ്ച്ചു
ദേശം,ഭാഷ, വേഷംഒന്നും
അവനൊരുവിഘനം
തീർത്തില്ല മലവെള്ളപ്പാച്ചിൽ പോലെ
ദേശാതിർത്തികൾപിന്നിട്ട്
മഹാമാരിയായി അവൻ
പെയ്തു പെയ്തിറങ്ങി
വെല്ലാനില്ലആരുമെന്നു റച്ചു മാനവവംശംകെട്ടി-
യുയർത്തിയ വൻമതിലെല്ലാംഅതിലോഴുകിപ്പോയി...
സമ്പന്നതയുടെ അതിരു കൾമാഞ്ഞു,
അധികാര ത്തിൻ അതിരുകൾമാഞ്ഞു
ലഹരിക്കോട്ടകൾ തച്ചുതകർത്തു
സ്വഭവനത്തിൻ ജാലക
വാതിലിൽ സ്നേഹപൂങ്കാ -
വനമുണരുന്നു ഗീർ -
വാണത്തിൻ അതിരുകൾ
തച്ചുതകർത്തു താണ്ഡ-
മാടി കോവിഡ് 19
ലോകംമുഴുവൻഒരൊറ്റമന്ത്രം
"ലോകാ സമസ്താ സുഖിനോ ഭവന്തു "
ഒത്തൊരുമിച്ചു ഒന്നായി നിൽക്കാൻ അതിരുകളെ -
ല്ലാം മാഞ്ഞേ തീരൂ
തന്നുടെ കർമ്മം ഫലവ-
ത്താക്കി തിരികെപ്പോകാൻ
അവനും നിൽപ്പു
അതിരുകൾ എല്ലാം ഇല്ലാതായി
വേഗം പോകാൻ മാർഗ്ഗവുമായി
മനുജകുലത്തിനെ ഇല്ലാ
താക്കാൻ കോവിഡ് 19
നീയും പോരാ
കവി വാക്യത്തിൻ സാരമിതല്ലോ
"ഹാ വിജി ഗീഷു മൃത്യു-
വിന്നാമോ ജീവിതത്തിൻ
കൊടിപ്പടം താഴ്ത്താൻ "
    

                                                   -കെ ഷീല-    

കൊറോണ കാലത്തിന് മുൻപും, പിൻപും.

ലേഖനം

സൃഷ്ടിയുടെ മകുടമായ മനുഷ്യൻ! ചിന്തിക്കാൻ, ചതിക്കാൻ, തന്ത്രങ്ങൾ മെനയാൻ കഴിവുള്ള ഏക ജീവി! വിരൽത്തുമ്പിൽ ലോകത്തെ ഒതുക്കി നിർത്തിയ ബുദ്ധിശാലി! പ്രകൃതിയെ ക്രൂരമായി വേദനിപ്പിച്ച . മാനവ സമൂഹം ! എത്രയോ തവണ അമ്മ മക്കളോട് ക്ഷമിക്കുന്നതു പോലെ പ്രകൃതി നമുക്ക് മാപ്പ് നല്കി?എത്രയോ പ്രാവശ്യം താക്കീത് തന്നു ?അഹങ്കാരിയായ മനുഷ്യൻ അതൊന്നും ശ്രദ്ധിച്ചില്ല. തെറ്റുകൾ ആവർത്തിച്ചു. പരിണിത ഫലങ്ങളാണ് പ്രളയം , കൊറോണ തുടങ്ങിയവ.

" കൊറോണക്കാലം" എന്ന് 2020 മുതലുള്ള കാലത്തെ വിശേഷിപ്പിക്കാം. കോവി ഡ് 19 എന്ന മഹാ രോഗത്തിന്റെ നീരാളിപ്പിടുത്തം ലോക ജനതയെ വരിഞ്ഞു മുറുക്കി കഴിഞ്ഞു! സാമൂഹിക വ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് പ്രതിരോധിക്കാനായി ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന കർശന നിയമമാണ് 'ലോക് ഡൗൺ . ലോക് ഡൗൺ നിയമപ്രകാരം വീടുവിട്ട് വെളിയിൽ ഇറങ്ങാൻ പറ്റാതെ ഭവനങ്ങളിൽ ഒതുങ്ങി കൂടുമ്പോൾ ഈ വിഷയം ചിന്തിക്കുന്നത് തികച്ചും അർത്ഥവത്താണ്. കൊറോണാ കാലത്തിന് മുൻപ് എന്തായിരുന്നു നമ്മുടെ നാട്?" ലൂസി ഫറിന്റെ സ്വന്തം നാട്" എന്ന് വേണമെങ്കിൽ പറയാം.

  • മനുഷ്യത്വം തൊട്ടു തീണ്ടീട്ടില്ലാത്ത ജനതയുടെ നാട് വിശപ്പിന്റെ കാഠിന്യത്താൽ ഒരു കഷണം റൊട്ടിയ്ക്കു വേണ്ടി പാവം മധു ആഗ്രഹിച്ചപ്പോൾ അവന് പകരം വയ്ക്കേണ്ടി വന്നത് അവന്റെ വിലപ്പെട്ട ജീവിതമായിരുന്നു! നിസാര കാര്യങ്ങളുടെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ക്രൂരതകൾ! പിറന്നുവീഴുന്ന കുഞ്ഞു മുതൽ വാർദ്ധക്യ മാതാവ് വരെ പീഢനത്തിനിരയാക്കുന്ന കൊടും ഭീകര ദൃശ്യങ്ങൾ! കുടുംബ ജീവിതത്തിന്റെ മഹനീയത കാറ്റിൽ പറത്തി കാമുകനെ സ്വന്തമാക്കാൻ വേണ്ടി നടത്തുന്ന അരും കൊലകൾ | ! മതം -ജാതി- രാഷ്ട്രീയം - വർഗീയത ഇവയുടെ അതിർവരമ്പുകൾ ഇല്ലാതാക്കിയ മനുഷ്യ ജീവിതങ്ങൾ എണ്ണമറ്റതാണ്. ........
  • പണത്തിന്റെ അതിപ്രാധാന്യം

പണം മനുഷ്യനെ പിശാചാക്കുന്നു. പണം ഉണ്ടെങ്കിൽ എല്ലാമായി എന്ന ധാരണ മനുഷ്യനെ എന്തും ചെയ്യാൻ പ്രാപ്തനാക്കി നീതിയും ന്യായവും സത്യവുമെല്ലാം മറച്ചു കൊണ്ട് പണം നേടാൻ മനുഷ്യൻ പാഞ്ഞു . അതിനു തടസമായ വെല്ലുവിളികൾ എന്തു തന്നെയായാലും അതിനെ അതിജീവിക്കാൻ വളരെ ഹീനമായ പ്രവർത്തികൾ ചെയ്തു കൂട്ടി യുവതലമുറയെപ്പോലും ലഹരികൾക്ക് അടിമകളാക്കി മനുഷ്യൻ പണം കൊയ്തു.

  • ആധുനിക സാങ്കേതിക വിദ്യയോടുള്ള തെറ്റായ സമീപനം

അനേകം കൗമാരപ്രായക്കാരും യുവജനങ്ങളും ഇന്റർനെറ്റ് ഉപയോഗത്തിലൂടെ വഴിത്തെറ്റി പോകുന്നു. നഷ്ടപ്പെടുന്ന സമയത്തിന്റെ വില അവരറിയുന്നില്ല facebook chating അനേകം കുട്ടികളെ ചതിക്കുഴികളിൽ വീഴിക്കുന്നു

  • പ്രകൃതിയോടുള്ള ക്രൂരത

എല്ലാം ദാനമായി നൽകുന്ന പ്രകൃതി തനിക്ക് മാത്രമുള്ളതാണ് എന്ന സ്വാർത്ഥ മനോഭാവത്തോടെ എന്തൊക്കയാണ് മനുഷ്യൻ ചെയ്തുകൂട്ടുന്നത്? കുന്നിടിക്കൽ , വയൽ നികത്തൽ വനം നശിപ്പിക്കൽ........ തീരാത്ത നീണ്ട പട്ടിക വായു - മണ്ണ് - ജലമലിനീകരണം എവിടെയും ശുദ്ധവായു അന്യമാകുന്ന അവസ്ഥ !

ഇങ്ങനെ നോക്കിയാൽ കൊറോണ കാലത്തിന് മുൻപുള്ള ദിനങ്ങൾ അസാൻമാർഗികവും അധാർമ്മി വും മ്ലേച്ഛകരവുമായ ജീവിതം നയിച്ചവർ ഏറെയായിരുന്നു.

കൊറോണക്കാലം എത്രകാലം നിളുമെന്ന് പ്രവചിക്കാൻ സാധ്യമല്ല. ഇത് പത്ത് വർഷം തുടർന്നാൽ അവശേഷിക്കുന്നത് വളരെ ചെറിയ ജനസമൂഹമായിരിക്കും ബൈബിളിലെ പ്രളയത്തെ അതിജീവിച്ച നോഹയുടെ കുടുംബം പോലെ ഭൂമിയെ സ്നേഹിക്കാനും , അതിർവരമ്പുകളില്ല കയ്യും മെയ്യും മറന്ന് പരസ്പരം സഹായിക്കാനും അവർ പരിശീലിച്ചു കഴിയും. കൃഷി അവരുടെ മുഖ്യ തൊഴിലായിരിക്കും അവർക്ക് ഒരേയൊരു ജാതി - മനുഷ്യ ജാതി മാത്രമേ കാണൂ. പണത്തിന്റെ അമിത പ്രാധാന്യം ഭോഷ്ക്കാണെന്ന തിരിച്ചറിവുണ്ടാകും .

ചുരുക്കത്തിൽ മനുഷ്യമനസ്സുകളിൽ പച്ചപിടിച്ച് നിലക്കുന്ന എല്ലാ മൃഗീയ സ്വഭാവങ്ങളും ഇടയ്ക്കിടെ കൈ കഴുകുന്ന സോപ്പു വെള്ളത്തിൽ അലിഞ്ഞ് ഇല്ലാതെയാകട്ടെ... കുടുംബ ബന്ധങ്ങൾ ലോക് ഡൗണിലൂടെ ശക്തിപ്പെടട്ടേ... െകാ റോണക്കാലം ഒരു ശുദ്ധീകരണത്തിന്റെ കാലമായി തീരട്ടെ.... നന്മയും, സ്നേഹവും പൂത്തുലയുന്ന നല്ല നാളുകൾ നമുക്ക് കാണാൻ കഴിയട്ടെ ........

कोरोना 

ലേഖനം ഷീബ ടി എ

कोरोना वायरस क्या हैं लक्षण और कैसे कर सकते हैं बचाव जब कोरोना वायरस से संक्रमित कोई व्यक्ति खांसता या छींकता है तो उसके थूक के बेहद बारीक कण हवा में फैलते हैं. इन कणों में कोरोना वायरस के विषाणु होते हैं. कोरोना वायरस यानी 'कोविड 19' से बचने के लिए आप नियमित रूप से अपने हाथ साबुन और पानी से अच्छे से धोहम आपको यहां बता रहे हैं कि कोरोना वायरस के संक्रमण से बचने के लिए आप क्या-क्या कर सकते हैं. संक्रमित व्यक्ति के नज़दीक जाने पर ये विषाणुयुक्त कण सांस के रास्ते आपके शरीर में प्रवेश कर सकते हैं. कोरोनो वायरस संक्रमण के लक्षण क्या हैं? इंसान के शरीर में पहुंचने के बाद कोरोना वायरस उसके फेफड़ों में संक्रमण करता है. इस कारण सबसे पहले बुख़ार, उसके बाद सूखी खांसी आती है. बाद में सांस लेने में समस्या हो सकती है. वायरस के संक्रमण के लक्षण दिखना शुरू होने में औसतन पाँच दिन लगते हैं. हालांकि वैज्ञानिकों का कहना है कि कुछ लोगों में इसके लक्षण बहुत बाद में भी देखने को मिल सकते हैं. विश्व स्वास्थ्य संगठन (डब्ल्यूएचओ) के अनुसार वायरस के शरीर में पहुंचने और लक्षण दिखने के बीच 14 दिनों तक का समय हो सकता है. हालांकि कुछ शोधकर्ता मानते हैं कि ये समय 24 दिनों तक का भी हो सकता है कोरोना वायरस उन लोगों के शरीर से अधिक फैलता है जिनमें इसके संक्रमण के लक्षण दिखाई देते हैं. लेकिन कई जानकार मानते हैं कि व्यक्ति को बीमार करने से पहले भी ये वायरस फैल सकता है. बीमारी के शुरुआती लक्षण सर्दी और फ्लू जैसे ही होते हैं जिससे कोई आसानी से भ्रमित हो सकता है. कितना घातक है कोरोना वायरस? कोरोना वायरस के संक्रमण के आँकड़ों की तुलना में मरने वालों की संख्या को देखा जाए तो ये बेहद कम हैं. हालांकि इन आंकड़ों पर पूरी तरह भरोसा नहीं किया जा सकता, लेकिन आंकड़ों की मानें तो संक्रमण होने पर मृत्यु की दर केवल एक से दो फ़ीसदी हो सकती है.

  • फ़िलहाल कई देशों में इससे संक्रमित हज़ारों लोगों का इलाज चल रहा है और मरने वालों का आँकड़ा बढ़ भी सकता है. कोरोना वायरस संक्रमण के कारण बूढ़ों और पहले से ही सांस की बीमारी (अस्थमा) से परेशान लोगों, मधुमेह और हृदय रोग जैसी परेशानियों का सामना करने वालों के गंभीर रूप से बीमार होने की आशंका अधिक होती है. कोरोना वायरस का इलाज इस बात पर आधारित होता है कि मरीज़ के शरीर को सांस लेने में मदद की जाए और शरीर की रोग प्रतिरोधक क्षमता को बढ़ाया जाए ताकि व्यक्ति का शरीर ख़ुद वायरस से लड़ने में सक्षम हो जाए
  • कोरोना वायरस का टीका बनाने का काम अभी चल रहा है.
  • अगर आप किसी संक्रमित व्यक्ति के संपर्क में आते हैं तो आपको कुछ दिनों के लिए ख़ुद को दूसरों से दूर रहने की सलाह दी जा सकती है.

•*पब्लिक हेल्थ इंग्लैंड ने कहा है कि जिन्हें लगता है कि वो संक्रमित हैं वो डॉक्टर, फार्मेसी या अस्पताल जाने से बचें और अपने इलाक़े में मौजूद स्वास्थ्य कर्मी से फ़ोन पर या ऑनलाइन जानकारी लें. जो लोग दूसरे देशों की यात्रा कर के यूके लौटे हैं उन्हें सलाह दी गई है कि वो कुछ दिनों के लिए ख़ुद को दूसरों से अलग कर लें सरे देशों ने भी इस वायरस से बचने के लिए अपने अपने देशों में स्कूल कॉलेज बंद करने और सर्वजनिक सभाएं रद्द करने जैसे क़दम उठाएं हैं. विश्व स्वास्थ्य संगठन ने भी लोगों के लिए एहतियात बरतने के तरीक़ों के बारे में जानकारी जारी की है. संक्रमण के लक्षण दिखने पर व्यक्ति को अपने स्थानीय स्वास्थ्य सेवा अधिकारी या कर्मचारी से संपर्क करना चाहिए. जो लोग बीते दिनों कोरोना वायरस संक्रमित व्यक्ति के संपर्क में आए हैं उनकी जांच की जाएगी. अस्पताल पहुंचने वाले सभी मरीज़ जिनमें फ्लू (सर्दी ज़ुकाम और सांस लेने में तकलीफ) के लक्षण हैं, स्वास्थ्य सेवा अधिकारी उनका परीक्षण करेंगे. परीक्षण के नतीजे आने तक आपको इंतज़ार करने और दूसरों से खुद को दूर रखने के लिए कहा जाएगा. कितनी तेज़ी से फैल रहा है कोरोना वायरस? रोज़ दुनिया भर में कोरोना वायरस के सैंकड़ों मामले सामने आ रहे हैं. लेकिन ये भी माना जा रहा है कि अब भी कई मामले स्वास्थ्य एजेंसियों की नज़र से बच गए होंगे. इस वायरस के संक्रमण के सबसे अधिक मामले चीन, इटली, ईरान और कोरिया में सामने आए है