ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/വിധികൾക്കുമപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
വിധികൾക്കുമപ്പുറം


ശ്യാംരാജ് അതാണ് നമ്മുടെ കഥാനയകന്റെ പേര്. അവനെ കുറിച്ച് ഓർത്താൽ സന്തോഷിക്കാൻ ഉള്ള വക മാത്രമേയുള്ളു.തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ വിദേശത്തേക്ക് ജോലി തേടി പ്പോയ സൽസ്വഭാവിയായ ഒരു ചെറുപ്പക്കാരൻ .അര പട്ടിണിയും മുഴു പട്ടിണിയും ഒക്കെ ആയിരുന്നെങ്കിലും വളരെ സന്തോഷത്തോടെ ആയിരുന്നു അവന്റെ കുടുംബം കഴിഞ്ഞുപോയിരുന്നത് .തന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് അവനെ വളർത്തിയത് .ആകെയുള്ള സമ്പാദ്യം പഞ്ചായത്തിന്റെ കനിവിൽ കിട്ടിയ ഒരു ചെറിയ വീടും അഞ്ചു സെന്റ് പുരയിടവും മാത്രം .തന്നെക്കാൾ രണ്ട് വയസ്സു ഇളപ്പമുള്ള അനിയത്തി ആയിരുന്നു അവന്റെ എല്ലാം .അവനു അതിയായ ആഗ്രഹം ആയിരുന്നു അനിയത്തിയുടെ നല്ല ഭാവി. അതിലുബരി കൂലിപ്പണിക്കാരനായ അച്ഛനേയും അമ്മയെയും പട്ടിണി ഇല്ലാതെ നോക്കണം എന്നതും അവന്റെ ആഗ്രഹമായിരുന്നു. അവന്റെ അച്ഛൻ വളരെ അധികം ബുദ്ധിമുട്ടിയാണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ഇന്ന് അവൻ വളരെ സന്തോഷത്തിലാണ്. കൊച്ചി എയർപോർട്ടിൽ വിമാനമിറങ്ങിയ അവൻ പോകുന്നത് ടൗണിൽ അവൻ വാങ്ങിയ ഇരുനിലകെട്ടിടത്തിലേകാണ്. തന്റെ ആഗ്രഹത്തിനാനുസരിച് അമ്മയെയും അച്ഛനെയും നന്നായി നോക്കാൻ ഇന്ന് അവനു കഴിയുന്നുണ്ട്. അനിയത്തിയെ അവൻ ആഗ്രഹിച്ചതിനെക്കാൾ നല്ല നിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. സഹോദരിഭർത്താവ് വളരെ നല്ലവനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അമ്മുക്കുട്ടിയെന്ന കൊച്ചുമിടിക്കി കൂടിയായപ്പോൾ അനിയത്തിയുടെ ജീവിതം മധുരതരം. ശ്യാമിന് സന്തോഷിക്കാൻ ഒരു കാരണം കൂടിയുണ്ട്. ഈയാത്രയിൽ അവനേറെമധുരംനല്കുന്നത് അതാണ്. പൂർണ്ണഗർഭിണിയായ തന്റെ ഭാര്യ. ദിവസങ്ങൾക്കുള്ളിൽ താനൊരു അച്ഛനാകും എന്ന ആഹ്ലാദം.ഇതിലുപരി ശ്യാമിന് എന്ത് വേണം.
സന്തോഷത്തിന്റെ അഞ്ച് ദിവസങ്ങൾ കഴിഞ്ഞുപോയി.തന്റെ ഭാര്യ മിടുക്കനായ ഒരാൺകുഞ്ഞിന് ജന്മം നൽകി.അഞ്ച് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു. തന്റെ മണിമാളികയിൽ തന്റെ കൊച്ചു കുടുംബ വളരെ സന്തോഷത്തിൽ കടന്നു പോയി.പെട്ടെന്ന് ഒരു ദിവസം അച്ഛന് കഠിനമായ ശ്വാസ്സപടസ്സം അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ മരണം സംഭവിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും വിധിയെഴുതി സൈലന്റ് അറ്റാക്ക്‌. അച്ഛന്റെ ശവസംസ്‌കാര ചടങ്ങുകൾ കഴിഞ്ഞു. ഒന്ന് നിവർന്ന് നിൽക്കാൻ വിധി അവനെ അനുവദിച്ചില്ല തന്റെ മുത്തിന് കഠിനമായ ജലദോഷവും ശ്വാസ്സതടസ്സവും. വളരെ പ്പെട്ടന്ന് തന്നെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ചെയ്തു. ഭാര്യക്കും അമ്മക്കും ചെറിയ ജലദോഷത്തിന്റെ ലക്ഷണങ്ങളുണ്ട് .അവരും മരുന്ന് കഴിച്ചുതുടങ്ങി.
   ശ്യാമിനെ ഡോക്ടർ തന്റെ ക്യാബിനിലേക്ക് വിളിച്ചു. വളരെ വിഷമത്തോടെ ഡോക്ടർ പറഞ്ഞ കാരൃങ്ങൾ ശ്യാമിന് ഉൾകൊള്ളാൻ കഴിയുന്നില്ല. തന്റെ അച്ഛന്റെ മരണത്തിന് കാരണമായത് ഒരു പുതിയ തരം വൈറസ്സണെന്നും, ആ വൈറസ്സാണ് തന്റെ കുഞ്ഞിനെയും പിടികൂടിയിരിക്കുന്നത് എന്നുള്ള യാഥാർഥ്യം. ഒപ്പം ഡോക്ടർ നിർദേശിക്കുകയുണ്ടായി അമ്മയുടെയും,ഭാര്യയുടെയും,ശ്യാമിന്റെയും രക്തവും സ്രവം പരിശോധിക്കണമെന്ന്. ദിവസങ്ങൾക്കുള്ളിൽ അവന്റെ പൊന്നോമനയേയും അവന് നഷ്ടമായി. ഇപ്പോൾ അവൻ അമ്മയുടെ ജീവന് വേണ്ടി പ്രാർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവനറിയാം താൻ വളരെ.സന്തോഷത്തോടെ കൊച്ചി എയർപോർട്ടിൽ ഇറങ്ങിയത് കോവിഡ് 19 എന്ന മഹാമാരിയേയും പേറിയായിരുന്നു എന്ന യാഥാർത്ഥൃം. ഭാര്യയുടെ അസുഖം ഭേദമായിരിക്കുന്നു.അമ്മ ഇപ്പോഴും അത്യാസന്ന നിലയിലാണ്. കൂടാതെ ഒട്ടോറേ ബന്ധുക്കൾക്കും സുഹൃത്തുക്കളും ക്വാറന്റീൻ എന്ന തടവറക്കുള്ളിലും.
നമ്മുക്ക് ഒറ്റക്കെട്ടായി ശ്യാമിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ നാടിനും വേണ്ടി പ്രാർത്ഥിക്കാം.


 

നൂറ
9A ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ