ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/നീലി

Schoolwiki സംരംഭത്തിൽ നിന്ന്
നീലി

ഞാനെഴുന്നേറ്റു നോക്കുമ്പോൾ എല്ലാം ശൂന്യം.......ഞാൻ പൊന്നു പോലെ നോക്കിയ എന്റെ മുട്ടകൾ, ഞാൻ പാർത്തിരുന്ന എന്റെ മരം, എല്ലാം...ഇത് എന്റെ മാത്രം കഥയല്ല, ഒരു നാടിന്റെ, ഒരു ജനതയുടേതാണ്.രണ്ട് കൊല്ലം മുൻപാണ് ഞങ്ങൾ തത്തകൾ ഈ മരത്തിൽ കൂടുകുട്ടിയത്. ഞാൻ എന്റെ പ്രിയതമനെ ഇവിടെവച്ചാണ് കണ്ടുമുട്ടിയത്. ഞങ്ങൾ ഒന്നായതും ഇവിടെ വച്ചുതന്നെ. കുരുതിമലക്കാവിന്റെ അഭിമാനമാണ് ഈ ആൽമരം.80 അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഇതിൽ അണ്ണാറക്കണ്ണന്മാർ, കാക്കകൾ, തൂക്കണാം കുരുവികൾ, തുടങ്ങിയ സകലമാന ജീവജാലങ്ങളും കൂടൊരുക്കിയിരിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തോടെ കഴി‍‍‍‍‍ഞ്ഞിരുന്ന കാലം.ങാ.....എന്തു പറയാൻ.......

ഒരു ദിവസം ഉച്ചയ്ക്ക് കുറേ പേർ കാവിൽ മൂന്ന് ജീപ്പിലായ് വന്നു. അതിൽ ഒരാൾ ഈ ഗ്രാമത്തിലുള്ളതായിരുന്നു.അവർ പറഞ്ഞ തൊന്നും എനിക്ക് മനസ്സിലായില്ല.അയാൾ അവരെ കാവ് ചുറ്റിക്കാണിച്ചു. അവർ അയാൾക്ക് കൈകൊടുത്ത് പിരിഞ്ഞു.എനിക്കു വേണ്ടി കായ് കനികൾ ശേഖരിക്കാൻ എന്റെ പ്രിയതമൻ പോയിരുന്നു.അവൻ സന്ധ്യക്ക് തിരിച്ചുവന്നപ്പോൾ ‍ഞാൻ പറഞ്ഞു;”നീലാ നമ്മുടെകാവുകാണാൻ ഇന്ന് കുറേപേർ ജീപ്പു കളിൽ വന്നു".“ആരാ നീലി അവർ നീ തിരക്കിയില്ലേ", അവൻ ചോദിച്ചു.ഞാൻ മൗനം പാലിച്ചു.കായ്കനികൾ കഴിച്ച് ഞങ്ങൾ മയങ്ങി.

പിറ്റേന്ന് അവ‍ർകുറെേ മണ്ണുമാന്തികളും,പുൽവെട്ടികളും,കോടാലികളുമായി വന്നു.കൃഷിക്കായിരിക്കുമെന്ന് ഞങ്ങൾ കരുതി. അവ‍ർ ആൽമരം ലക്ഷ്യമാക്കിവന്നു. അതിൽ ഒരാൾ മരത്തിന് നേരെ ഒറ്റ വെട്ട്.ഞാനലറി വിളിച്ചു.എവിടെ നിന്നൊ എന്റെ ശബ്ദം കേട്ടിട്ട് നീലൻ ഓടിവന്നു.നീലൻ ഉടൻ മറ്റു തത്തകളേയും കൂട്ടി മരം വെട്ടുകാരുടെ അടുത്തേക്ക്.തൊണ്ടപൊട്ടി അലറിയിട്ടും എന്തു പ്രയോജനം ആര് കേൾക്കാൻ. ഇവരെ തുരത്താൻ ഇതുപോരാ എന്നു മനസ്സിലാക്കി നീലനും പത്തൻപതു തത്തകളും ചേ‍ർന്ന് അവരെ കൊത്തി ഇല്ലായ്മചെയ്യ്തു. നീലന്റെ ചുണ്ട് രക്തത്താൽ കൂടുതൽ ചുമന്നു.അവരുടെ കവിളുകളിൽ നിന്ന് വലിയ രക്തപ്രവാഹം.അവർ പേടിച്ചരണ്ട് കണ്ടം വഴി ഓടി.

ഞാനാകെ പേടിച്ചു വിറച്ചു.അപ്പോൾ നീലൻ;”പ്രിയേ നീ വിഷമിക്കേണ്ട.......അവർ ഇനിവരില്ല....നീ നാളത്തെ തലമുറയ്ക്ക് ജന്മം നൽകേണ്ടവളാണ്. നീ ഒരമ്മയാണ്.അഥവാ എനിക്കെന്തെങ്കിലുമായാൽ,നീ വേണം ഈ മുട്ടകളെ നോക്കാൻ....നീലന്റെ കണ്ണിലെജലപ്രവാഹം എന്റെ കണ്ണിലേക്കും പടർന്നു.

രാത്രി 11 മണിയായിക്കാണും,എങ്ങും മണ്ണെണ്ണയുടെ ഗന്ധം. ഞാൻ വിചാരിച്ചു പാമ്പ് പിടിത്തക്കാരാണെന്ന്.പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾഎങ്ങും പ്രകാശവും, അപാരമായ ചൂടും. പക്ഷികളുടെ കൂട്ടക്കരച്ചിൽ, എങ്ങും ഭീതി നിഴലിക്കുന്നു. നീലൻ എന്നോട് രക്ഷപെടാൻ പറഞ്ഞു.ഞാൻ പോയില്ല.അവൻ നിർബ്ബന്ധിച്ചെന്നെ രക്ഷപെടുത്തി.എന്റെ കുട്ടികളും, നീലനും ആ തീയിൽ !!! കുറേ പേർ പറയുന്നതു കേട്ടു;”ആ തത്തയേ വെറുതെ വിടരുത്".............ഞാൻ പറന്നുപോയി ദൂരെ ഒരു നഗരത്തിലെത്തി. പിറ്റേ ദിവസം ഞാൻ ധൈര്യം സംഭരിച്ച് തിരിച്ച് പോയപ്പോൾ..........എന്റെ കുടുംബം മാത്രമല്ല, എല്ലാവരും ആ തീയിൽ വെന്തുരുകി.............

ഒരു ഫ്ളാറ്റ് കെട്ടാൻ വേണ്ടി എന്തിനാണ് ഞങ്ങളെ.......... എന്റെ നീലനും മക്കൾക്കും ശാന്തിയേകണേ ഈശ്വരാ.. അടുത്ത ജന്മത്തിൽ ഭൂമിയിൽ ജനിക്കാൻ ഇടവരുത്തരുതേ ഈശ്വരാ.

NB:-എനിക്ക് എന്റെ പ്രീയപ്പെട്ട വായനക്കാരോട് ഒന്ന് മാത്രമാണ് പറയാനുള്ളത് " നാം ചെയ്യുന്നത് നമുക്കു തിരിച്ചുകിട്ടും".

ഹരിപ്രസാദ്
IX.എ ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ