കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

പ്രിയപ്പെട്ടവരേ ഞാൻ കൊറോണ വൈറസ്. പേര് കേട്ട വൈറസ് കുടുംബത്തിലെ അംഗം. നിങ്ങളെ പോലെ തന്നെ ഈ പ്രകൃതിയിലെ പ്രജ. ചൈനയിലെ ഒരു വനത്തിലെ കാട്ടു പന്നിയുടെ വൻ കുടലിൽ കഴിഞ്ഞ് കൂടുകയായിരുന്നു ഞാൻ. നിങ്ങൾക്ക് അറിയാമല്ലോ ഞങ്ങൾ വൈറസുകൾക്കു പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിലാണ് ഞങ്ങൾ വാസ സ്ഥലം കണ്ടെത്താറുള്ളത്. പുറത്ത് വന്നാൽ ഏതാനം മണിക്കൂറുകക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി, പെരുച്ചാഴി, പന്നി, വവ്വാൽ തുടങ്ങിയ ജീവികളെയാണ് സാധാരണ ആധിദേയ ജീവികളായി ഞങ്ങൾ തെരഞ്ഞെടുക്കാറ്. അവരുടെ വയറ്റിലാകുമ്പോൾ ശല്യങ്ങൾ ഒന്നുമില്ലാതെ സ്വസ്ഥമായി കഴിയാമല്ലോ. പിന്നെ പാല് തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല. ആ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം. കഥയിലേക്ക് തിരിച്ചു വരാം.

ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു വേട്ടക്കാരനും സംഘവും കടന്ന് വന്നു. അവർ കുറേ മൃഗങ്ങളെ വേട്ടയാടി. കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടു പന്നിയെയും. ചത്തു വീണ മൃഗങ്ങളെ എല്ലാം അവർ വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ട് വിറ്റു. ഞാൻ പേടിച്ചു വിറച്ചു. ചൈനക്കാരുടെ ഇഷ്ട്ട വിഭവം ആണല്ലോ കാട്ടു പന്നി. തൊലി ഉലിച മാംസം കമ്പിയിൽ കോർത്തു ചുട്ടു തിന്നും. കൂട്ടത്തിൽ ഞാനും ചാമ്പൽ ആകും. എന്റെ ഭാഗ്യത്തിന് ഇറച്ചി വെട്ട് കാരൻ പന്നിയുടെ വയർ തുറന്നു അവയവങ്ങൾ വലിച്ചു പുറത്തിട്ടു. ആ തക്കത്തിനു ആ ചെറുപ്പക്കാരന്റെ കയ്യിൽ ഞാൻ കയറി പറ്റി. അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഇനി പതിനാലു ദിവസം സമാധി ആണ്.

ഈ സമയത്താണ് ഞങ്ങൾ പെറ്റുപെരുകുന്നത് കോശ വിഭജനം വഴി ഒന്നിൽ നിന്നും രണ്ടായി രണ്ടിൽ നിന്നും നാലായി പിന്നെ ആയിരങ്ങളിൽ നിന്നും ലക്ഷങ്ങളും കോടികളും ആകാൻ ഞങ്ങൾക്ക് ഈ പതിനാലു ദിവസം ധാരാളം മതി. ഇനിയാണ് രസം ഞാൻ ശരീരത്തിൽ കടന്ന് ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന് പനിയും, തുമ്മലും, ശ്വാസതടസവും തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങി യ എന്റെ കുഞ്ഞുങ്ങൾ ആ ചൈനക്കാരന്റെ ഭാര്യയുടെയും, മക്കളുടെയും, അയൽക്കാരുടെയും ശരീരത്തിൽ കയറി പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കം നടത്തുകയായിരുന്നു. പാവം ചൈനക്കാരൻ ആശുപത്രിയിലായി നല്ല ശ്വാസതടസവും ശ്വാസകോശത്തിൽ പഴുപ്പും ഉണ്ടായിരുന്നതിനാൽ ന്യുമോണിയ ആണെന്ന് ഡോക്ടർ വിധി എഴുതി. അതിനുള്ള ചികിത്സ തുടങ്ങി. പക്ഷെ ഞാൻ പ്രവർത്തിച്ചു തുടങ്ങി ആറാം ദിവസം അയാൾ മരിച്ചു. ഞാൻ ആ ശരീരത്തിൽ നിന്നും ഡോക്ടറുടെ കൈകളിൽ കേറി പറ്റി. എന്റെ പൊന്നു മക്കൾ കളി തുടങ്ങി കഴിഞ്ഞിരുന്നു. അവർ കൂടു വിട്ട് കൂടു മാറി കൊണ്ടേ ഇരുന്നു. പനി പടർന്നു പിടിച്ചു. മരുന്നുകൾ ബലിക്കാത്ത മാരകമായ പനി. ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്ക് വന്നു. മൃതദേഹങ്ങൾ വഹിച്ചു കൊണ്ട് നിരത്തിൽ കൂടി ആംബുലൻസുകൾ ചീറി പാഞ്ഞു.

ലോകം പകച്ചു നിന്നു. ഗവേഷകർ തല പുകച്ചു. ഈ രോഗം ഏത്? ഇതിന് പ്രതിവിധി എന്ത്? അതിനിടയിൽ ഡോക്ടറുടെ ശ്വാസകോശത്തിലെ കളികൾ അവസാനിപ്പിച്ചു ഞാൻ എന്റെ ഉത്തരവാദിത്തത്തിലേക്ക് കടന്നു. ഡോക്ടർ മരണമടഞ്ഞു. പക്ഷെ കുറഞ്ഞ സമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചെറിഞ്ഞു ഞാൻ നോവൽ കൊറോണ വൈറസ്. കഴിഞ്ഞ വർഷങ്ങളിൽ സാൾസു രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിന്റെ രൂപാന്തരം പ്രാപിച്ച പുതിയ അവതാരം. വൈറസ് ലോകമെങ്ങും പാറിക്കാൻ പിറവി എടുത്ത കലിയുക ചക്രവാർത്തി എനിക്ക് പുതിയൊരു പേരും കണ്ടെത്തി കോവിട് -19 പിന്നീട് എന്റെ യാത്ര തുടർന്ന് കൊണ്ടേ ഇരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെയും സമ്പത്തിന്റെയും കോട്ടകൾ ആയ അമേരിക്ക, ഇറ്റലി, ജർമനി, ബ്രിട്ടൻ, സ്പെയിൻ, അറേബ്യ, പേർഷ്യ ഇപ്പോൾ ഇതാ ഹരിത സുന്ദരമായ കൊച്ചു കേരളത്തിലും എത്തിചേർന്നിരിക്കുന്നു.മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നാട്. പുഴകളുടെയും പ്രവാസികളുടെയും പർദീസ. അറിയും എനിക്കും ഒരു ഹൃദയമുണ്ട് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നെ കരയിക്കാറുണ്ട്. അന്ത്യ ശ്വാസം വലിക്കുന്ന വൃദ്ധന്മാരുടെ വിറക്കുന്ന കയ്യിൽ ഞാൻ ചുംബിക്കാറുണ്ട്. പക്ഷെ ഇതെന്റെ ദൗത്യമാണ്. പ്രകൃതിയുടെ നിലനിൽപ്പിന് അനിവാര്യമായ ദൗത്യം. അത് കൊണ്ട് ഈ യാത്ര തുടർന്നേ മതിയാകു. എനിക്ക് തോൽക്കാൻ ഇഷ്ടമാണ് മനുഷ്യ രാശിയുടെ മുന്നിൽ.

മനുഷ്യരില്ലെങ്കിൽ ഈ ഭൂമി എന്തിന് കൊള്ളാം. മൃദുല മനോഹരമായ വിരലുകൾ ആൽ നിങ്ങൾ മീട്ടുന്ന ജീവിതം എന്ന സംഗീതമാണ് ഈ ഭൂമിയെ അലങ്കാരിതമാക്കുന്നത്. തിരിച്ചറിഞ നിലക്ക് താമസിക്കാതെ എനിക്കെതിരെ മരുന്ന് കണ്ടെത്തുമെന്നായി. മഹാമാരികളും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ചു മുന്നോട്ടു കുതിക്കുന്ന മനുഷ്യനെ പിടിച്ചു കെട്ടാൻ നിസാരമായഞാൻ ആര്. പക്ഷെ ഈ യുദ്ധം ജയ്ചാലെ നിങ്ങൾക്ക് മുന്നോട്ട് പറ്റു. തോറ്റു തരുവാൻ ഞങ്ങൾ തയാറല്ല. യഥാർത്ഥ യുദ്ധത്തിൽ ആരും അറിഞ്ഞു കൊണ്ട് തോൽക്കില്ലല്ലോ. അവസാന പുഞ്ചിരി വിജയ്കൾക്കുള്ളതാണ്. അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണമെന്നാണ് എന്റെ ആഗ്രഹം. അതാ ആ തെരുവിൽ അങ്ങേ അറ്റത്തു ബസ് കിട്ടാതെ വിഷമിച്ചു നിൽക്കുന്ന ആഫ്രിക്കൻ യുവാക്കളെ കണ്ടോ. അവരുടെ ശരീരത്തിൽ കയറി പറ്റാൻ കഴിയുമോ എന്ന് ഞാൻ നോക്കട്ടെ.ആഫ്രിക്ക എനിക്ക് എന്ത് ഇഷ്ടമാണെന്നൊ ഇരുണ്ട നാട്ടിലെ അതിമനോഹരമായ ഗ്രാമം. അവിടുത്തെ വെളിച്ചം കടക്കാത്തെ വന ങ്ങളിൽ ഒന്നിൽ മാനം മുട്ടുന്ന മരകൊമ്പിൽ ഷീർശാസനം നടത്തുന്ന ഒരു വവ്വാലിന്റെ വൻ കുടലിൽ ഞാൻ ഈ യാത്ര അവസാനിപ്പിക്കുകയാണ്. അതാണെന്റെ അന്ത്യഅഭിലാഷം. പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി. പ്രകൃതിയുടെ ആവാസവ്യവസ്ഥയിലേക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭൂതങ്ങളെ തുറന്ന് വിടരുത്. അപ്പോഴാണ് ഞങ്ങളെ പ്പോലെയുള്ളവർ പുറത്തിറങ്ങുന്നത്. ഒരിക്കലും തമ്മിൽ കാണാൻ ഇടയാവരുതെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.

                                                                                സ്നേഹപൂർവ്വം 
                                                                                    കൊറോണ
അയിഷ എസ്
IX B കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2021 >> രചനാവിഭാഗം - ലേഖനം