കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അകലെ നിന്നെത്തിയ അഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
അകലെ നിന്നെത്തിയ അഥിതി

<
ണിം.......ണിം.... സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ ബെൽ മുഴങ്ങിക്കേട്ടു.കുട്ടികൾ ക്ലാസിൽ നിന്ന് ചാടിയിറങ്ങി.സ്കൂളിലെ നിശബ്ദ വരാന്ത ഇപ്പോൾ ബഹളത്തിൽ മുങ്ങി.സ്കൂളിൽ കുട്ടികളും അധ്യാപകരും നട്ട മരങ്ങൽക്കിടയിലൂടെ സൂര്യൻ എത്തിനോക്കി. തന്റെ ചൂടിന് വാടുന്ന മുഖങ്ങൾ ഇന്ന് വാടാതെ നിൽ ക്കുന്നു.പൂജയും അവളുടെ കൂട്ടുകാരും ഒാടിച്ചെന്ന് ഉച്ചഭക്ഷണശാലയിലേക്കോടി. “എന്തായാലും പൂട്ടിയല്ലോ സമാധാനമായി” പൂജ പറ‍ഞ്ഞു . “പക്ഷെ കൊറോണ ഇവിടെയും എത്തിയില്ലേ"മനു പറഞ്ഞു “ അത് വേഗം കുറയും" പുറകിൽ നിന്ന് ടീച്ചറുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി."ഇനി ആർക്കും വരാതെ നിൽക്കാനാണല്ലോ സ്ക്കൂൾ പൂട്ടുന്നത് " “ശരിയാ "ചന്ദന പറഞ്ഞു“പക്ഷെ സ്ക്കുൾ പൂട്ടിയെന്ന് വിചാരിച്ച് പുസ്തകങ്ങൊക്കെ ബാഗിൽതന്നെ വെയ്ക്കരുത് ട്ടോ"ടീച്ചർ പറഞ്ഞു നിർ‍ത്തി. എല്ലാവരും ലൈൻ ന ‍ ിന്ന് ഭക്ഷണം വാങ്ങി.എല്ലാവരും സംസാരിക്കന്ന വിഷയം സ്ക്കൂൾ പൂട്ടിയത്.ടീച്ചർമാരും കുട്ടികളും എല്ലാവരും ഭക്ഷണം കഴിച്ചു.കുട്ടികൾ നിറഞ്ഞ ചിരിയോടെ ഒാരോന്നും പറഞ്ഞു നിൽക്കമ്പോൾ ടീച്ചർ ക്ലാസിലേക്ക് വന്നു. "സന്തോഷിച്ചു സന്തോഷിച്ചു കുരുത്തക്കേടാക്കല്ലേ" അക്ഷയടീച്ചർ പറഞ്ഞു. കുട്ടികൾ സീറ്റിലേക്ക് വന്നിരുന്നു “എന്താ മോളെ വിഷമം ” ടീച്ചർ പൂജയോട് ചോദിച്ചു. “ ടീച്ചർ എനിക്ക് മരിച്ചുപോവുമോ” പേടിയാവുന്നു കൊറോണ വന്നിട്ട് നമ്മളൊക്കെ “ അങ്ങനെ ആകാതിരിക്കാനല്ലേ സ്ക്കൂളൊക്കെ അടച്ചത് ” മാളു പറഞ്ഞു ടീ,മനുവരെ ഇതു മറന്നു എന്നിട്ടെന്തെ നീ മറക്കാതെ" പൂജ അങ്ങനെ വരാൻ നീ ഉള്ളത് അന്യ നാട്ടിലൊന്നുമല്ലല്ലോ? ഇവിടുത്തെ ആരോഗ്യപ്രവർത്തകർ നമ്മെ കരുതലോടെ പരിചരിചരിക്കും. അതിൽ ഹൃദയാഘാതം ,കി‍‍ഡ്നി രോഗം തുടങ്ങിയ മാരകമായ അസുഖമുളളവരെ മാത്രം രക്ഷിക്കാൻ കഴിയില്ലാന്നെയുള്ളൂ.2 ണീ.....ണീ... ജനഗണമന അധിനായകജയഹേ ..... സ്കൂൾ വിട്ടു. വീട്ടിലേക്ക് സ്കൂൾ ബസ്സിറങ്ങി നടന്നു. അപ്പോൾ പൂജ ആലോചിച്ചു മൂത്തയുടെ വീട്ടിലുള്ളവരെ ‍ഞെട്ടിക്കാം. അമ്മ ജോലി കഴിഞ്ഞുവരുന്നവരെ പൂജ അവിടെയാണ് നിൽക്കുന്നത് . എന്നാൽ പൂജയുടെ പ്രതീക്ഷകളൊക്കെ തെറ്റുകയായിരുന്നു.അവൾ വീട്ടിൽ കയറിയഉടനെ എല്ലാവരോടും കാര്യം പറഞ്ഞു. എന്നാൽ അവർ തന്നെക്കാൾ മുന്നെ അറിഞ്ഞൂന്ന് പറഞ്ഞു. “പൂജാ പോയി കൈ സോപ്പിട്ട് കഴുകീട്ട് വാ....” “ ങാ ഞാൻ കഴുകിക്കോളാം "പൂജ പറഞ്ഞു അപ്പോഴെക്കും അവളുടെ അമ്മ വന്നു. പൂജ അവളുടെ വീട്ടിലേക്ക് പോയി.”അമ്മേ എന്നാ അച്ഛൻ എത്തുക" “വിളിച്ചു നോക്ക് " ഇത് പറഞ്ഞു അമ്മ വീണ്ടും ജോലിചെയ്യാനൊരുങ്ങി. പൂജ ഫോണെടുത്തു അച്ഛനെ വിളിക്കാനൊരുങ്ങി. എന്നാൽ അച്ഛൻ ഫോണെടുത്തില്ല. അവൾ സോഫയിലിരുന്നു.പൂജയുടെ അനുജത്തി നാലാം ക്ലാസിലായിരുന്നു. "ആതിരാ ഒന്ന് ആ ടീവി ഒാൺ ചെയ്തെ " "എന്നിക്കൊന്നും വയ്യേ നീ തന്നെ ചെയ്തോ" ഇത് പറഞ്ഞു അവൾ കളിയിലേക്ക് ശ്രദ്ധ തിരിഞ്ഞു.ആകെ മൂന്ന് പേർ അടങ്ങിയ കുടുംബം. പൂജയും അവളുടെ അമ്മ ദേവതിയും പിന്നെ അനുജത്തി ആതിരയും, അച്ഛൻ ഗൾഫിൽ ബിസിനസ്സും അച്ഛൻ വീട്ടിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു. നാളെ എത്തുമെന്നാ പറഞ്ഞത് . ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇനി സർപ്രൈസ് തരാനായിരിക്കും അവൾ ഇതൊക്കെ ആലോചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അമ്മ ഒാടിയെത്തിയത്. കൈയിൽ ഫോണുമുണ്ട് . “പൂജാ ടീവി യൊന്ന് ഒാൺ ചെയ്തെ " “ എന്താ പെട്ടെന്ന് ധൃതിയിൽ"ടിവി ഒാൺ ചെയ്യുന്നിതിനിടെ പൂജ ചോദിച്ചു.3 “ബ്രെയ്ക്കിങ്ങ് ന്യൂസ് പത്തൊമ്പത് ഇന്ന് 22 പേർക്ക്കൂടി സംസ്ഥാനത്ത് സ്ഥിതീകരിച്ചു. പരീക്ഷകൾ കോവിഡ് മാറ്റിവെച്ചതായി മുഖ്യമന്ത്രി അറിയിച്ചു.” ക്ലിങ്ങ് ...ക്ലിങ്ങ് ദേവതി ഫോണെടുത്തു. “ഹലോ" “ദേവതീ നിന്റെ അപ്പുറത്തെ വീട്ടിലെ കേളപ്പേട്ടനാണ് കൊറോണ " “ങ്ങാ..ശരി" ദേവതി വല്ലാതെ പരിഭ്രമിക്കുന്നത് പൂജ കണ്ടു. "എന്താ അമ്മെ ആരാ വിളിച്ചത് " ഒന്നിനും മറുപടി പറയാതെ അമ്മ അടുക്കളയിലേക്ക് തന്നെ പോയി.അവൾ ക്കൊന്ന് മാത്രമെ മനസിലായിട്ടുള്ളൂ. എന്തോ പ്രശ്നം ഉണ്ട് . “അമ്മെ ഞാൻ അപ്പുറത്തെ വീട്ടിൽ പോട്ടെ"ആതിര ചോദിച്ചു. “വേണ്ടാ അടങ്ങിയൊതുങ്ങി നിന്നോണം"ദേവതി പറഞ്ഞു. “പൂജ മോളേ ....”രമ്യയേച്ചി വിളിച്ചു. “ആഹാ ഇതാര് രമ്യയോ...”ദേവതി ചോദിച്ചു. രമ്യ പോയപ്പോ ദേവതി പൂജയോട് പറഞ്ഞു. “മോളെ നമ്മൾക്ക് സർക്കാർ അവധി തന്നത് എന്തു തൊണ്ടാണെന്നോ കേളപ്പേട്ടന് കൊറോണയാ" സംസാരം പാതി വഴിക്ക് മുറിഞ്ഞു.വന്നത് ആരോഗ്യപ്രവർത്തകരായിരുന്നു ദേവതിയോട് എന്തൊക്കെയോ പറഞ്ഞു. “മോളെ അയൽപക്കത്ത് നിരീക്ഷണത്തിൽ നമ്മൾ സ്ഥിരീകരിച്ചത് കൊണ്ട് നമ്മൾ നിൽക്കണം.”ആരോഗ്യപ്രവർത്തകർ പറഞ്ഞത് പോലെ പോകരുത് . ഇരുപത്തിയെട്ട് ദിവസം നമ്മൾ പുറത്തൊന്നും നിരീക്ഷണത്തിൽ കൊറോണ നിൽക്കണം.പൂജയോട് എല്ലാവരും നിരീക്ഷണത്തിലാണ് . “അമ്മേ, എനിക്ക് നല്ല ചുമയുണ്ട് ഇനി അത്...” അമ്മ പറഞ്ഞു.ആ പ്രദേശത്ത്4 “മോളെ നിനക്കത് കുറെ ദിവസമായി. കൊറോണ ഇല്ലാത്ത സമയത്തും ഉണ്ട് . മരുന്ന് കഴിക്കുന്നുണ്ട് ട്ടോ..... “എന്നാലും എനിക്കെന്തോപേടിയാവുന്നു.” “മോളേ ഇനികൊറോണ ഉള്ളവരെ ആരോഗ്യപ്രവർത്തകർ രോഗവിമുക്തരാക്കും.” “എന്നാ ഇനി പേടിയേയില്ല" “എന്ന് വിചാരിച്ച് തോന്നിയപോലെ നടക്കുകയല്ല വേണ്ടത് . ആരോഗ്യപ്രവർ ത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ നമ്മൾ അനുസരിക്കണം. ഇപ്പോൾ നമ്മൾ ഏറ്റെടുക്കേണ്ട ദൗത്യം വീട്ടിൽ എൈസൊലേഷനിൽ കഴിയുക എന്നതാണ് ട്ടോ....” ദേവതി പറഞ്ഞു നിർത്തി. പൂജ കുളിച്ചു വിളക്ക് തെളിച്ചു . അതിന് ശേഷം അച്ഛനെവിളിച്ചു നോക്കി കിട്ടിയില്ല.എല്ലാവരും ഭക്ഷണം കഴിച്ച് ഒാരോ മുറിയിൽ ഒാരോ ആളായിക്കിടന്നു. ‘കൗസല്ല............രാമ...സുമിത്ര............'അമ്പലത്തിലെപാട്ട്‍കേട്ടു ഞെട്ടിയത് ചുമയോടെയായിരുന്നു.അവൾ അവൾ അടുക്കളയിലേക്ക് പോയി.അമ്മ ആരെയോവിളിക്കുന്നതിന്റെ ശബ്ദം. അങ്ങോട്ടേക്ക് ചെന്നു.അവൾ ചുമയോടുകൂടി ചോദിച്ചു.”ആരാ..” കുറച്ചുകഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടി...... അമ്മ വന്നപ്പോൾ പൂജ ചോദിച്ചു.”അച്ഛനായിരുന്നോ ഫോണിൽ " വാതിൽ തുറന്നപ്പോൾ ആരോഗ്യപ്രവർത്തകർ .ദേവതി പൂജയുടെ അടുത്ത് വന്നിരുന്നു."മോളെ പോവണം.ഞാൻ വ്വഹിക്കണം.” നീ ഒരു ഇന്നലെ ഇരുപത്തി പറഞ്ഞത് എട്ട് പോലെ ദിവസം നമ്മുടെ ഇവരുടെ കൂടെ ദൗത്യം നിർ “അപ്പോ ങ്ങളും വരേണ്ടെ..” പൂജ സംശയമുയർത്തി. "നമ്മൾക്ക് ഒരു ലക്ഷണവുമില്ല. നീ ഇന്നലെ പറഞ്ഞില്ലേ നിനക്ക് ചുമയുണ്ടെന്ന് . നമ്മൾക്ക് എനി വീട്ടിൽ കഴിയാം.നിനക്ക് ഒന്നും ഉണ്ടാവില്ല.എന്നാലും നമ്മൾ അനുസരിക്കണം.”മോളെ അവിടെ നീ വെറും ഇരുപത്തി എട്ട് ദിവസം എന്നാൽ നിനക്ക് കൊറോണ ഉണ്ടെങ്കിൽ കൂടുതലാകില്ലേ. അപ്പോ ഇരുപത്തി എട്ട് ദിവസം! അപ്പോൾ ഞാൻ അവിടെ തനിച്ച് .നീ വൃക്ക രോഗിയാണ് . ശ്രദ്ധിക്കേണ്ടത് നിന്റെ കടമയാണ് .” ഒരു ആരോഗ്യ പ്രവർത്തക പറഞ്ഞു.5 "ഞാൻ വരാം" പോകുമ്പോൾ പൂജയുടെ കണ്ണ് നിറയുന്നത് ദേവതി കണ്ടു. “അമ്മേ ആരാ.. അതൊക്കെ" ഉറക്കത്ത് നിന്ന് എഴുന്നേറ്റുവന്നു ആതിര ചോദിച്ചു. “ഒന്നുല്ലാ ന്റെ കുട്ടി" ദേവതി ഒരോദിവസവും നിന്ന് . എന്നിട്ട് തിരിച്ച് പൂജയെ കാണാൻ വരാറുണ്ട് . അങ്ങനെ പോകാറുണ്ട് . അതും പൂജയുടെ ദൂരെ ഒന്നാമത്തെയും രണ്ടാമത്തെയും പരിശോധന പലം നെഗറ്റീവ് ആയിരുന്നു.പൂജ ആശുപത്രിയിൽ ഇരുന്ന് ചിന്തിച്ചു. കൊറോണ വന്നാലും ആരോഗ്യപ്രവർത്തകർ ചികത്സിച്ചു മാറ്റും. ഇവിടെ ഒറ്റയ്ക്ക് കിടക്കുന്നത് വളരെ കഷ്ടമാണ്.അവർഎന്റെ കൂടെ എല്ലാസമയവും നിന്നാൽ അവർക്ക് വരാനുള്ള സാധ്യതയുണ്ട്.അവർക്ക്കഴിയുന്നതെല്ലാം അവർ ചെയ്യുന്നുണ്ട് . എത്ര രാത്രിയായാലും ഒരു സെക്കന്റ് തെറ്റാതെ അവർ മരുന്ന് തരും ഭക്ഷണമാണെങ്കിൽ പറയേണ്ടതുമില്ല.ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ല ഭക്ഷണം കഴിക്കുന്നത് . പിന്നെ ഇവരൊക്കെ ആ വെള്ളക്കുപ്പായം ഇടുന്നത് . ഇനിവരുമ്പോൾ ചോദിക്കാം. പൂജ അവരെ കാത്തിരുന്നു. ഉച്ചയ്കുള്ള ഭക്ഷണത്തിന് എത്തിയപ്പോൾ പൂജ ചോദിച്ചു. “ആന്റി, നിങ്ങളെന്തിനാ ഇങ്ങനെയുള്ള വേഷംധരിക്കുന്നത് " “അത് , മോളെ കോവിഡ് പത്തൊന്പത് പകരാതിരിക്കാനാണ് . ശരീരം മുഴുവൻ അടക്കുന്നത് .” “എന്നാൽ ഇത് എല്ലാവർക്കും കൊടുത്താൽ മതിയല്ലോ.അപ്പോൾ ആർക്കും രോഗം വരില്ലല്ലോ.” “മോളേ അതിന് സർക്കാരിനെവിടയാ ഇത്രയും പണം ?കൂടാതെ നമ്മൾ എത്ര ആളുകളാണെന്ന് അറിയാമോ?എല്ലാവരെയും കൃത്യം പറയൽ കുറച്ചു ബുദ്ധിമുട്ടാണെന്നറിയാമോ?”ഭക്ഷണം എടുത്ത് വെയ്കുന്നതിനിടെ അവർ പറഞ്ഞു. “വെറുതെയെല്ല എല്ലാവർക്കും രോഗം വരുന്നത് " “അങ്ങനെ പറയരുത് .അതിനല്ലേ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പറയുന്നത് . അത് അവർ അനുസരിച്ചാൽ പോരെ ഈ കുപ്പായം ഇടുന്നവർക്കെ അതിന്റെ കഷ്ടപ്പാട് അറിയൂ.ഇപ്പോഴൊക്കെ വിയർത്ത് കുളിക്കും.”6 “എന്താ ആന്റിടെ പേര് ?” "രേഷ്മ " “എന്തായി ഡ്രസ്സിന്റെ പേര് " “ഒാ ഈ ഡ്രസ്സിന്റെ പേരോ ........ " “രേഷ്മെ വാ സമയം കഴിഞ്ഞു..”ആരോ ഇടയ്ക്ക് കയറി സംസാരിച്ചു. ആ ആന്റി പോയി ഇനി വരുമ്പോൾ ചോദിക്കാം. “മോളെ" പൂജയെ ഉറക്കത്തിൽനിന്നും ഉണർത്തി. “കേളപ്പേട്ടെന്റെ രോഗമെല്ലാം മാറി.” അത് പറഞ്ഞ് അവർ പോയി. പിറ്റേ ദിവസം അവളുടെ മൂന്നാമത്തെ പരിശോധനാഫലം അറിഞ്ഞു അതും നെഗറ്റീവ് ആയിരുന്നു.അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി.അപ്പോഴായിരുന്നു അവൾ രേഷ്മ ആന്റിയുടെ മുഖം കണ്ടത്.അവർ പലതും സംസാരിച്ചു.ദേവതി അവളെ കൂട്ടാൻ വന്നു.പക്ഷെ പൂജയ്ക്ക് എന്തൊക്കെയോമാറ്റം വന്നത് പോലെ തോന്നി.അവൾ എല്ലാവരോടും യാത്രപറഞ്ഞു വീട്ടിലേക്ക് മടങ്ങി.വീട്ടിലെത്തിയപ്പോൾ പൂജയെ വരവേറ്റത് ആതിരയുടെ ചോദ്യമായിരുന്നു. "എങ്ങനെയായിരുന്നു ചേച്ചി അവിടെ" “ന്റെ ആതിരെ ആരെയും കാണാതെയുള്ള അവസ്ഥ...” “ഞാൻ ചേച്ചിയെവിടെയെന്ന് ചോദിച്ചിട്ടൊന്നും അമ്മ ഒന്നും പറഞ്ഞില്ല...” “അവിടെയാണെങ്കിൽ കുറച്ച് ആൾക്കാർ അവരാണെങ്കിൽ ശരീരമൊക്കെമൂടിപ്പുതച്ചിട്ടും..”ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒറ്റയ്ക്ക് . “അമ്മേ ഇതെന്താപുറത്തൊന്നും ആരുമില്ലാത്തേ?” പുറത്ത് നടക്കുന്നതായിട്ട് പൂജ അറിഞ്ഞത് കേളപ്പേട്ടെന്റെ അസുഖം ഭേദമായി എന്ന വാർത്ത മാത്രമായിരുന്നു. “പൂജാ നീ ആശുപത്രിയിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ ജനതാകർഫ്യു ആയിരുന്നു. അടുത്ത ദിവസം നമ്മളൊക്കെ ലോക്ക് ഡൗണിലാ...പ്രകാശം പരത്തിയു,മണിമുട്ടിയും നമ്മൾ ആരോഗ്യപ്രവർകർക്ക് അഭിവാദ്യമർപ്പിച്ചു നാടിന്റെ അവസ്ഥ..............അവർനെടുവീർപ്പിട്ടു.അച്ഛൻ നാളെ ഗൾഫിൽനിന്ന് വരുന്നുണ്ട് .”7 ജോലിചെയ്തുകൊണ്ട് ദേവതി പറഞ്ഞു. പിറ്റേ ദിവസം പൂജയുടെ അച്ഛൻ ഗൾഫിൽ നിന്ന് വന്നത് ഒരഥിതിയുമായിട്ടായിരുന്നു.ആർക്കും കാണാൻ പറ്റാത്ത ഒരു അഥിതി ?വന്ന് കഴിഞ്ഞ് അഞ്ച് മിനുട്ടായിക്കാണം ആരോഗ്യ പ്രവർത്തകരും വന്നു.നിങ്ങൾ ആശുപത്രിയിലേക്ക് വരണമെന്ന് അവർ ആവശ്യപ്പെട്ടു.പൂജ അച്ഛനെ കണ്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു.എന്നിട്ടിപ്പൊഴോ........... പൂജയ്ക്ക് ദേഷ്യവും സങ്കടവും വന്നു.അവൾ ഇടയ്ക്ക് ആശുപത്രിയിൽ പോകുമായിരുന്നു. ദൂരെ നിന്ന് കണ്ടിട്ട് വരും അങ്ങനെയിരിക്കെ ആരോഗ്യ പ്രവർത്തകരുടെ ഫോൺ “ഹലോ" “ഞാൻ, ഞാൻ പരിശോധനാഫലം അറിയിക്കാൻ വിളിച്ചതാണ്.ഒന്നാമത്തെ നെഗറ്റീവാണ് ബാക്കി രണ്ടും ....."അയാൾ മടിച്ചു. “അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു.” അയാൾ ഫോൺ കട്ട് ചെയ്തു. ദേവതി പൂജയോട് കാര്യം പറഞ്ഞു. ആ വീട് പെട്ടെന്ന് നിശബ്ദമായി. എല്ലാവരും അറിയാതെ കരഞ്ഞുപോയി.അന്ന് ആരും ഒന്നും സംസാരിച്ചില്ല.അച്ഛനെ വേഗം കാണാനാകുമെന്ന് പറഞ്ഞ് ദേവതിയുടെ വാക്കിനെ കൊറോണ തെറ്റിച്ചു.അവർ ദിവസങ്ങൾ കഴിച്ചുകൂട്ടി.വീട്ടിൽ സാധനങ്ങൾ കുറഞ്ഞുവന്നു ഒാരോ ദിവസവും രോഗികളുടെ എണ്ണം കൂടി.... അച്ഛന്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു.ആർ ക്കും ഉറക്കു വരാതായി.എപ്പോഴും കാര്യമില്ലെന്ന് മനസിലായപ്പോൾ ചെയ്യണമെന്നറിയാത്ത എല്ലാവരും നിശ്ചയിച്ചു കഴിഞ്ഞു.മനസ്സ് മെച്ചപ്പെട്ടു. കഴിയുന്നത്ര അവസ്ഥ വല്ലാത്തെ അപ്പോഴായിരുന്നു പ്രാർഥന .വെന്റിലേറ്റിൽ കഴിഞ്ഞു.മരണം പ്രാർഥിച്ചു. നിർത്തി.എന്ത് കിടക്കുന്ന അച്ഛൻ.......... ഉറപ്പായെന്ന് . അത്രയും പരിഭ്രമിച്ചു.......ദിവസങ്ങൾക്ക് അവരുടെ പ്രാർഥിച്ചിട്ട് ശ്വാസം നേരെ ശേഷം ക്ഷീണിച്ചു സ്ഥിതി വീണത് . അച്ഛൻ രോഗവിമുക്തനായി. കൊറോണ രോഗികൾ കൂൂടികൂടി വന്നു.ഇപ്പോൾ കൊറോണ ഒരു മാസം കടന്നു.മെല്ലെ മെല്ലെ ആവീട്ടിൽ സന്തോഷം നിറഞ്ഞു നിന്നു.പഴയത് പോലെ ആയിക്കൊണ്ടിരുന്നു.എല്ലാവരും ശുചിത്വത്തിന്റെ വിലമനസിലാക്കുകയായിരുന്നു.വീട്ടിൽ സന്തോഷം കളിയാടി.........

ലക്ഷ്മിപ്രിയ .സി
6 ബി കൂത്തുപറമ്പ് യുപി സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ