കൂടാളി യു പി എസ്‍‍‍‍/അക്ഷരവൃക്ഷം/നൊമ്പര വീഥികളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പര വീഥികളിലൂടെ
 പതിവുപോലെ അപ്പു അതിരാവിലെ ഉണർന്നെണീറ്റു.  അവൻ ആദ്യം നോക്കിയത്കലണ്ടറിലേക്കായിരുന്നു ...ഹാ ...അച്ഛൻ വരാൻ നാല് ദിവസമേയുള്ളു .... എന്ന് പറഞ്ഞ് അവൻ അമ്മയെ കെട്ടിപ്പിടിചു  കുഞ്ഞനുജത്തിക്ക് ഉമ്മകൊടുത്തു  മുത്തശ്ശിയെ കെട്ടിപ്പിടിചു. വീടിനുചുറ്റും സന്തോഷത്തോടെ ഓടി  . അവന്ടെ അച്ഛൻ വിദേശത്താണ് മുന്ന് വർഷമായി പോയിട്ട് .അച്ഛൻ വരുന്നതിന്റെ സന്തോഷത്തിലാണവൻ .അങ്ങനെ അവൻ മുന്ന് ദിവസം കഴിച്ചുകൂട്ടി.നാളെ അച്ഛൻ വരും അപ്പു തുള്ളിച്ചാടി . പക്ഷെ വൈകുന്നേരം നാലു മണിയായപ്പോൾ വന്ന ഫോൺ കോൾ  അവന്റെ പ്രതീക്ഷകളൊക്കെ തകർത്തു .അച്ഛന് വരൻ പറ്റില്ലെന്ന് .കൊറോണ വൈറസ് പടർന്നു പിടിക്കുകയാണെന്നു .അപ്പു പൊട്ടിക്കരഞ്ഞു അവനു ദുഃഖം സഹിക്കാൻ പറ്റുമായിരുന്നില്ല .അപ്പുവിന്റെ അച്ഛനായ വിനോദ് വിദേശത്തു ഒരു കൂട്ടുകാരന്റെ ഒപ്പമാണ് താമസിക്കുന്നത് .നാട്ടിൽ പോകാൻ പറ്റാത്തതിന്റെ വിഷമവും രോഗം വ്യാപിക്കുന്നതിന്റെ പേടിയും അയാളെ അലട്ടി കുറചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പേടിച്ചതുപോലെ തന്നെ സംഭവിച്ചു ,കൂട്ടുകാരന് കൊറോണ ലക്ഷണങ്ങൾ കണ്ടു തുടങ്ങി .അതോടെ അയാളുടെ പേടി വർധിച്ചു .ഈ വിവരം കുടുംബത്തെ അറിയിക്കാൻ അയാൾക്  ഭയമായിരുന്നുഎങ്കിലും ഈ വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു ,തനിക്കും നേരിയ തൊണ്ടവേദന ഉണ്ടെന്നും കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും  സുനിത നീ  ധൈര്യമായി ഇരിക്കണമെന്നും ആശ്വസിപ്പിച്ചു .'അമ്മ ഈ കാര്യം വല്യച്ചനോട് പറയുന്നത് അപ്പു ഒളിച്ചു നിന്ന്കേട്ടൂ ആരും കാണാതെ അവൻ പൊട്ടിക്കരഞ്ഞു .തന്റെ അച്ഛനും രോഗം പിടിപെട്ടാലോ എന്ന ചിന്ത അവനെ ഭയപ്പെടുത്തി.പിന്നീട് എല്ലാ ദിവസവും സുനിത ഇടയ്ക്കിടെ വിനോദിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു .ഒരു ദിവസം വിളിച്ചപ്പോൾ അയാൾ ഫോൺ എടുത്തില്ല .വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും  കിട്ടിയില്ല .തന്റെ ബന്ധുവായ സുധാകരേട്ടനെ വിളിച്ചപ്പോഴാണ് വിനോദിന് രോഗം കൂടിയെന്നും ഹോസ്പിറ്റലിൽ ആണെന്നും അറിഞ്ഞത് .മുത്തശ്ശിയുടേയും അമ്മയുടെയും കരച്ചിൽ കേട്ട് അയൽക്കാർ ഓടിവന്നു. വീട് മരിച്ചവീടിനു സമമായി. നിലയ്ക്കാത്ത ഫോൺ കോളുകൾ അടക്കിപ്പിടിച്ച സംസാരം . അപ്പു എല്ലാവരുടെയും മുഖങ്ങളിൽ മാറി മാറി നോക്കി .കുഞ്ഞനുജത്തിയെ അച്ഛൻ ഇതുവരെ കണ്ടിട്ടില്ല .തനിക് അച്ഛനെ ഇനി കാണാൻ പറ്റില്ലേ . അമ്മയുടെ തേങ്ങൽ അപ്പുവിനെ ചിന്തയിൽ നിന്നുണർത്തി .മുത്തശ്ശിയും കരയുകയായിരുന്നു കുറച്ചു ദിവസം കഴിഞ്ഞു .സുധാകരേട്ടൻ വലിയച്ഛനെ വിളിച്ചു രണ്ടേ രണ്ടു വാക്കുകൾ മാത്രം വിനോദ് നമ്മളെ വിട്ടു പോയിരിക്കുന്നു ഇന്ന് രാവിലെ ഏഴു മണിക്ക് .അത് കേട്ട് സുനിത ബോധരഹിതയായി വീണു .അപ്പു വാവിട്ടു നിലവിളിച്ചു .മുത്തശ്ശിയുടെ അവസ്ഥ പറയാൻ കഴിയില്ലായിരുന്നു .ബന്ധുക്കൾ അച്ഛന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ട് വരാൻ പറ്റുമോ എന്നന്വേഷിക്കുന്നത് അപ്പു കേൾക്കുന്നുണ്ടായിരുന്നു .പക്ഷെ അതിനുള്ള അനുമതിയില്ലായിരുന്നു .അപ്പു അനുജത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു .തങ്ങളുടെ സ്വപ്നം തകർന്നു പോയിരിക്കുന്നു .അച്ഛനെ ഒരു നോക്ക് കാണാൻ കഴിയില്ലെന്ന സത്യം അവൻമനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിചു .ഇനി അച്ഛന്റെ ഓർമകളിൽ ജീവിക്കാനാണ് തന്റെയും അനുജത്തിയുടെയും വിധി നാട്ടിലായിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്ന് ആരോ പറയുന്നത് അലമുറകൾക്കിടയിലൂടെ അവൻ കേട്ടൂ .ആ വാക്കുകൾ അവന്റെ മനസ്സിൽ കിടന്നു വിങ്ങി .അടക്കാനാവാത്ത ദുഖത്തിലും അവൻ ഒരു തീരുമാനമെടുത്തു തന്റെ കുടുംബത്തെയും നാടും വിട്ടു എങ്ങും പോകില്ലെന്ന് .ഉറച്ച തീരുമാനത്തോടെ അവൻ അമ്മയുടെ അരികിലേക്ക് നടന്നു അവന്റെ കണ്ണുകളിലെ ദൃഡനിശ്ചയം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ...
ദിയ വിശ്വനാഥാൻ
7th A കൂടാളി യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ