കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/മീനൂട്ടിയുടെ അവധിക്കാലം
മീനൂട്ടിയുടെ അവധിക്കാലം
ഒന്നാമത്തെ നിരയിലെ ബഞ്ചിൽ മീനു മാത്രമേയുള്ളു. ലഞ്ച് ബ്രേക്ക് ടൈമാണ്. ഭക്ഷണം കഴിച്ച് കൈ കഴുകി വരുമ്പോഴേക്കും എല്ലാവരും കൂട്ടം കൂടിയിരുന്ന് വലിയ ഡിസ്കഷനിലാണ്. മീനു വിനറിയാം അതിൽ തനിക്ക് ഒരു കാര്യവുമില്ലെന്ന് . എല്ലാവരും വേനലവധിക്ക് ടൂർ പോകുന്ന കാര്യം പറയുകയാണ്. എല്ലാവർക്കും പോകാൻ ഓരോ സ്ഥലങ്ങളുണ്ട്. ഭാഗ്യമുള്ള കൂട്ടുകാർ. സ്കൂൾ ബസിറങ്ങി മുറ്റത്തേക്ക് കയറുമ്പോൾ മുത്തശ്ശി വീൽചെയറിൽ സിറ്റൗട്ടിൽ തന്നെയുണ്ട്. എന്നും ഓടി ചെന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാറുണ്ട്. പക്ഷെ മീനു ഒന്നും മിണ്ടാതെ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ മുത്തശ്ശി ചോദിച്ചു "എന്തുപറ്റി എന്റെ
കുട്ടിക്ക് " കൈയിൽ പിടിച്ചു അടുത്തു നിർത്തിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. "എന്റെ കുട്ടീടെ അമ്മയ്ക്ക് ലീവ് കിട്ടാത്തോണ്ടല്ലെ .ഉവ്വാവ വന്ന ഒത്തിരീം പേരെ സുഖമാക്കണ നഴ്സല്ലെ മീനുന്റെ അമ്മ. പിന്നെ മുത്തശ്ശിക്കും വയ്യല്ലോ." രാത്രി ഒത്തിരി സങ്കടപ്പെട്ട് കിടന്നിട്ടാണ് മീനു ഉറങ്ങിയത്. "മീനൂട്ടി വിഷമിക്കണ്ടട്ടോ. ഇപ്രാവശ്യം നമ്മളും പോവ്വാ ടൂറിന്. ദൂരെ അച്ഛന്റെ നാട്ടിൽ. അവിടെയുമുണ്ട് ഒരു അമ്മൂമ്മ . പിന്നെ പശുക്കുട്ടിയുണ്ട് , ഒത്തിരി മാമ്പഴം തിന്നാം, പാടത്ത് കൂടി ഓടി നടക്കാം. " മീനുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. മുൻവശത്തെ മുറിയിലെ ഭിത്തിയിലെ അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിർത്തി സത്യം ചെയ്യിപ്പിച്ചപ്പോഴാണ് മീനു വിശ്വസിച്ചത്. മീനു കണ്ടിട്ടില്ല അച്ഛനെ. യുദ്ധം ചെയ്തപ്പോൾ മരിച്ചു പോയതാ. പിന്നെ ഓരോ ദിവസവും മീനു കാത്തിരുന്നു അച്ഛന്റെ വീട്ടിൽ പോകാൻ. അമ്മയുടെ ലീവ് എങ്ങാനും ഇല്ലാതാകുമോ എന്നാ പേടി. പോകുന്നതിനും രണ്ട് ദിവസം മുമ്പേ മീനുവും അമ്മയും ഡ്രസ് ഒക്കെ പായ്ക്ക് ചെയ്തു വെച്ചു. കഴിഞ്ഞ ദിവസം ടിവിയിലും പത്രത്തിലുമൊക്കെ കുറേ വാർത്തകൾ വന്നപ്പോഴേ മീനുവിനു എന്തോ ഒരു പന്തികേട് തോന്നിയിരുന്നു . എല്ലാത്തിലും കൊറോണ മാത്രമേയുള്ളു. എന്നാലും അമ്മയ്ക്ക് ലീവ് കിട്ടിയിട്ടുണ്ടല്ലോ. പോകേണ്ട ദിവസം എത്തി. ഉച്ചയ്ക്ക് അമ്മ ഹോസ്പിറ്റലിൽ നിന്നു വന്നിട്ടു വേണം പോകാൻ . പക്ഷെ കാത്തിരുന്നിട്ടും അമ്മ വന്നില്ല. കുറേ കഴിഞ്ഞപ്പോൾ അമ്മ വിളിച്ചു. അവിടെ ഹോസ്പിറ്റലിൽ കൊറോണ അസുഖം വന്ന കുറേ ആൾക്കാ രെ കൊണ്ടുവന്നിട്ടുണ്ടെന്ന്. അമ്മ ഇനി ഒത്തിരീം ദിവസം കഴിഞ്ഞിട്ടേ വരൂന്ന്. ഫോൺ മുത്തശ്ശിക്ക് കൊടുത്തിട്ട് മീനു ഓടി കട്ടിലിലേക്ക് വീണു. സങ്കടം അടക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു ദിവസവും അമ്മ ഫോണിൽ വിളിച്ചിട്ട് മീനു സംസാരിച്ചില്ല. ഇനി മിണ്ടില്ല എന്ന് ഉറപ്പിച്ചു മീനു. അത്രയ്ക്ക് പിണക്കമാണ് മീനുവിന് . മൊബൈലിൽ ഗെയിം കളിക്കുമ്പോഴാണ് ഒരു വീഡിയോ കോൾ വന്നത്. അറിയാത്ത നമ്പർ. ഫോൺ എടുത്തപ്പോൾ ഒരു പ്രേതം പോലെ . വെള്ള കോട്ടു കൊണ്ട് ദേഹമൊക്കെ മൂടി ഒരാൾ.പേടിച്ചു പോയി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ