Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹ നൊമ്പരം
ഉദിച്ചുയരുന്ന സൂര്യന്റെ പ്രകാശം ജനൽകമ്പികളിലൂടെ തട്ടി ദീപുവിനെയും മാളുവിനെയും തലോടി ഒരു പ്രഭാതം കൂടി വരവായി. ജനൽകമ്പികൾക്കിടയിലൂടെ നോക്കിയാൽ കടൽ പോലെ പരന്ന് കിടക്കുന്ന മാലിന്യ കൂമ്പാരം .ചുറ്റും രൂക്ഷഗന്ധം.കിണറുകൾ മലിനജലത്തിൽ നിറയും.എന്നാൽ ഏറെ സമയം പെയ്യുന്ന മഴയത്ത് മാലിന്യങ്ങൾ വീട്ടിലെത്തും. പിന്നെ കട്ടിലിൽ ആണ് ഏക ആശ്രയം. അതിൽ കയറി ഇരിക്കും .പിന്നെ ഒരു ആശ്വാസം അവർക്ക് സ്കൂൾ ആണ്.. അവിടെ എത്തിയാൽ ഇത്തിരി ശുദ്ധജലം കുടിക്കാം. സ്കൂൾ വിട്ടു വരുമ്പോൾ കുപ്പികളിൽ സ്കൂളിലെ വെള്ളം നിറയ്ക്കും.
ആർത്തു പെയ്യുന്ന മഴ ചേരിയിലെ എല്ലാവർക്കും നെഞ്ചിടിപ്പാണ്..ഇനി കുറച്ചു നേരം കൂടി പെയ്താൽ വെള്ളം വീട്ടിലെത്തും.പിന്നെ പറയേണ്ട. വീട് കൊതുകുകൾ കൊണ്ടു നിറയും..അവർ ഭയന്നതുപോലെ സംഭവിച്ചു.മഴ ഇന്ന് കുറയുന്ന ലക്ഷണമില്ല.നേരം പുലർന്നു.സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് . ദീപ്‌വാണെങ്കിൽ കട്ടിലിൽ നിന്നു എന്നേക്കുന്നുമില്ല.'അമ്മ വീട്ടിലെ വെള്ളാമെല്ലാം കോരിക്കളയുകയാണ്.
"മാളൂ.. ഡെറ്റോൾ എവിടെയാ?""
""അതു ഇല്ലല്ലോ അമ്മേ.ദീ പു എണീക്കുന്നില്ല അമ്മേ.അവനു സുഖമില്ലെന്നു തോന്നുന്നു.""
""നോക്കട്ടെ.""
നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ ചുട്ടു പൊള്ളുന്ന പനി. പിന്നെ ഒന്നും ആലോചിച്ചില്ല.അവനെയും വാരിയെടുത്തുകൊണ്ടു ആശുപത്രിയിലേക്ക് ഓടി..ഇവരുടെ കീറിയ വസ്ത്രവും മുഖത്തെ പരിഭ്രമവും കണ്ടു ആസ്പത്രിയിലുള്ളവർ പകച്ചുനിന്നു. ദീപുവിനെ ഒന്നു ചകിൽസിക്കാൻ തന്നെ മടിയായിരുന്നു പെട്ടെന്ന് അവനെ ഐ സി യു വിലേക്കു മാറ്റി.
""ഡോക്ടർ സാറെ...""
""ഇപ്പോഴൊന്നും പറയാറായിട്ടില്ല..റിസൾട്ട് വന്നാലേ പറയാൻ പറ്റു.ലക്ഷണം കണ്ടിട്ടു ഡെങ്കിപ്പനി യാണെന്നു തോന്നുന്നു""
വരാന്തയിൽ അമ്മയും മാളുവും സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുന്നു.നേരം ഇരുട്ടിത്തുടങ്ങി.
പെട്ടെന്ന് ഐ സി യു വിലേക്കു ഡോക്ടർമാരും നിർസീമാരും ഓടുന്നു.ഇതു കണ്ടു അവർ പരിഭ്രാന്തരായി.
""എന്താ അമ്മേ... ദീപുവിന്....""
""നിന്റെ ദീപുവിന് ഒന്നും സംഭവിക്കില്ല.എന്താ ഡോക്ടറെ....എന്റെ മോനെ...""
""സോറി. ഞങൾ പരമാവധി ശ്രമിച്ചു. പക്ഷെ......""
അപ്പോഴേക്കും അവർ പൊട്ടിക്കരഞ്ഞു.
""സാർ.. ആ കുട്ടിയുടെ റിസൾട്ട് പോസിറ്റീവ് ആണ്..""
കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ വരാന്ത ശൂന്യമായി. അമ്മയും മാളുവും പിന്നെ വെള്ളയിൽ പൊതിഞ്ഞു കെട്ടിയ ദീപുവും....
അവർക്ക് എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.ദീപുവിനെ മറവു ചെയ്യാൻ ഒരു തുണ്ട് ഭൂമിയില്ല. അവർ കൈയിലുള്ളതെല്ലാം എടുത്ത് പൊതു ശ്മശാനത്തിലെ ക്ക് പോയി.കത്തിയെരിയുന്ന ദീപുവിനെ കാണാനുള്ള മനക്കരുത്ത് അവർക്കുണ്ടായിരുന്നില്ല.അവർ രണ്ടുപേരും പതിയെ നീങ്ങി....അമ്മയുടെ മനസ്സു വിതുമ്പുന്നുണ്ടായിരുന്നു.....ഒരുതുണ്ട് ഭൂമിയില്ലാത്ത ദരിദ്രയാണല്ലോ ഞാൻ....
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|