എ.എൽ.പി.എസ്.പേരടിയൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ്   പഴയ മദിരാശി സംസ്ഥാനത്തിന്റെ മലബാറിൽ പ്പെട്ട വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ.ഒരു വള്ളുവനാടൻ  ഗ്രാമത്തിൻറെ മുഴുവൻ നിറവുകളുംചൂടി നിൽക്കുന്ന ഇന്ന് ഈ ഗ്രാമത്തിന്  എങ്ങനെ ഈ പേർ ലഭിച്ചു എന്നതിന് കൃത്യമായ  വിവരങ്ങളൊന്നും  ലഭ്യമല്ല.പുഴയുടെ  സാമീപ്യം ഉള്ളതുകൊണ്ട് ഈ നാമം ഉണ്ടായി  എന്ന് പൊതു ഭാഷ്യം .വിളയൂരിന്റെതന്നെകൊച്ചുകൊച്ചു പ്രദേശങ്ങളുടെ പേരിനു പിന്നിൽ ഭാവനാത്മക ങ്ങളായ കഥകളുടെ  നിഴല ടിപ്പുകൾ കാണാവുന്നതാണ്. കുപ്പ കുന്ന് കുപ്പൂത്തായതും,അമ്മച്ചി ക്കണ്ടവുംഅമ്മച്ചിക്കല്ലും കരിങ്ങനാടുംഒക്കെ ഉദാഹരണങ്ങളാണ്.ഭൂപ്രദേശങ്ങളത്രയും സാമൂതിരി കോവിലകം, ബ്രഹ്മസ്വം ദേവസ്വം, മനകൾ എന്നിവയുടെ അധീനതയിൽ  കേന്ദ്രീകരിച്ചിരുന്നു. രായിരനെല്ലൂർ, പുലാശ്ശേരി, വിളയൂർ എന്നീ മൂന്നു അംശങ്ങളും പുലാശ്ശേരി, കരിങ്ങനാട്, വിളയൂർ, വേരിയൂര്, എടപ്പലം, രായിരനെല്ലൂർ എന്നീ(ആറ്)ദേശങ്ങളിലുമായികിടന്നിരുന്നു  എന്ന് റവന്യൂ സെറ്റിൽമെൻറ് രേഖകൾ പറയുന്നു.അതിനുശേഷംവിളയൂർ അംശവും  കരിങ്ങനാട് , പേരടിയൂർ, വിളയൂർ , എടപ്പലം എന്നീ ദേശങ്ങളുമായി നിലനിൽക്കുന്നു .

മറ്റേതൊരു  വള്ളുവനാടൻ ഗ്രാമം പോലെ തന്നെ  ഇവിടെയും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നിറഞ്ഞുനിൽക്കുന്നു.ആചാരങ്ങളിലും  ആഘോഷങ്ങളിലും  നിർവൃതി കാണുന്ന   ഒരു ഗ്രാമീണ മനസ്സ് ഇന്നും  നഷ്ടമായിട്ടില്ല . ആഘോഷങ്ങളുടെ പിന്നിലും  ആചാരങ്ങളുടെ പിന്നിലും ഐതിഹ്യങ്ങളും പഴങ്കഥകളും  കെട്ടുപിണഞ്ഞു കിടക്കുന്നു.നല്ല  വിളവ് ഉണ്ടാകാനും കൃഷിഭൂമിയിൽ  വന്യ മൃഗങ്ങൾ  വരാതിരിക്കാനുമായി വിചിത്രമായ ഒരാചാരം നമ്മുടെ പഞ്ചായത്തിൽ നിലനിന്നിരുന്നു .ഹരിജൻ വിഭാഗത്തിൽപ്പെട്ട ആളുകൾ കളിമൺ നായ ക്കോലങ്ങളെ  കുടിയിരുത്തുന്ന വഴിപാട് നടത്തിയിരുന്നതിന് തെളിവുകളുണ്ട്.ചളം ബ്രയിൽ മാളം  കോട്ടയിൽകാണുന്നതായ രൂപങ്ങൾ ഇതിന്റെ  അവശിഷ്ടങ്ങളാണ്. നോമ്പ് നോറ്റ് കൊട്ടിയാടിയിരുന്ന   കൂടാൻ മാരെ കള്ളാടികൾ എന്നു  വിളിച്ചിരുന്നു. നായ പ്രതിമകളെ ഉണ്ടാക്കിയിരുന്നത് ആന്തുര നായൻമാരായിരുന്നു.

രായിരനെല്ലൂർ മലയും നാറാണത്ത് ഭ്രാന്തനും

                       പന്തീർകുലത്തിലെ ഭ്രാന്തന്റെ ഐതിഹ്യവുമായി നമ്മുടെ ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ മലയും ദേവീ ദർശനം ലഭിച്ചെന്നു പറയുന്ന മലയും വിളയൂരിന്റെ മണ്ണിലും കൂടി വ്യാപിച്ചു കിടക്കുന്നു. നാറാണത്തു ഭ്രാന്തന്റെ പിൻമുറക്കാരെ നമുക്ക് ഇന്നുമിവിടെ കണ്ടെത്താനാകും. പ്രസിദ്ധമായ ചെറുമുക്കു മനയും നമ്മുടെ ഗ്രാമത്തിലാണ്. പ്രസ്തുത മനയിലെ വല്ലഭൻ സോമയാജിപ്പാടും അദ്ദേഹത്തിനു മുമ്പുള്ള തലമുറയും വൈദിക കാലഘട്ടത്തിൽ നടത്തിയിരുന്ന യാഗങ്ങൾക്ക് കാർമികത്വം വഹിച്ചിരുന്നു. 1975 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിലും എറണാകുളത്തു നടന്ന പുത്രകാമേഷ്ടി യാഗത്തിലും ഇവർ പ്രമുഖ പങ്ക് വഹിച്ചിരുന്നു.

അക്കാലത്തു ജീവിക്കാനുള്ള ഉള്ള ഏക മാർഗ്ഗം കൃഷിയും  അതുമായി ബന്ധപ്പെട്ട  തൊഴിലുകളും ആയിരുന്നു. കാർഷികവൃത്തി കൂടാതെ നാമമാത്രമായ  കച്ചവടവും നടത്തിയിരുന്നു. കൃഷിയിൽ തന്നെ പ്രാധാന്യം നെല്ലുൽപ്പാദനത്തിനും അല്പം സ്വല്പം തെങ്ങും, കവുങ്ങും, പച്ചക്കറികളും , കിഴങ്ങുവർഗ്ഗങ്ങളും ഉണ്ടായിരുന്നു . കാർഷിക വിഭവങ്ങൾ ജലഗതാഗതം വഴി പൊന്നാനിയിൽ എത്തിക്കുകയും അവിടെനിന്ന് നമുക്കാവശ്യമുള്ള  പല സാധനങ്ങളും ഇങ്ങോട്ട്  കൊണ്ടുവരികയും ചെയ്തിരുന്നു.കരിങ്ങനാട്, കൈപ്പുറം , അങ്ങാടിപ്പുറം  തുടങ്ങിയ  ചന്തകളിൽ നിന്ന് തലച്ചുമടായും കാളവണ്ടികളിലും സാധനങ്ങൾ  എത്തിച്ച് ചെറു കച്ചവടക്കാർ വിൽപ്പന നടത്തുകയുംചെയ്തിരുന്നു .കാർഷിക  മേഖലയിൽ പാട്ട കുടിയാന്മാർ ദുരിതമനുഭവിക്കുന്നവർ ആയിരുന്നു  . അവരുണ്ടാക്കുന്ന വിളകളിൽ നിന്നും ജന്മി തൊട്ട് ദൈവത്തിന്  വരെ നിരവധി  വിഭാഗക്കാർക്ക്  വീതംവെച്ച്  നൽകേണ്ടിയിരുന്നു.

വിളയൂർ സെൻററിൽ നിന്നും ഏതാനും അകലത്തിൽ  സ്ഥിതി ചെയ്യുന്ന ബംഗ്ലാവ്  വൈദേശിക  ആധിപത്യത്തിന്റെ ഓർമ്മക്കുറിപ്പിൽ സായിപ്പന്മാർ യാത്രാമധ്യേ ഇവിടെതങ്ങിയിരുന്നുവെന്നും നാട്ടിലുണ്ടാകുന്ന തർക്കങ്ങൾ  പരിഹരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. പുലാമന്തോൾപാലവും വും ബ്രിട്ടീഷുകാരുടെ ഓർമ്മ  നിലനിർത്തുന്നു. സമീപപ്രദേശങ്ങളിൽ  ഒന്നും അക്കാലത്തു റോഡ്  ഉണ്ടായിരുന്നില്ല.1924 ലിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം ഇന്നത്തെ മലപ്പുറം ജില്ലയുമായി വിളയൂരിനെ ബന്ധിപ്പിക്കുന്നു.അക്കാലത്ത് പട്ടാളക്യാമ്പിലെ ആവശ്യങ്ങൾക്ക്

തൂതപ്പുഴ യിൽ നിന്നും കൊപ്പത്തേക്ക് വെള്ളം പമ്പു ചെയ്തിരുന്നു. വിളയൂരിലെ  പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നായ വിളയൂർ സബ് രജിസ്റ്റർ ഓഫീസ് ദേശീയ  സ്മരണയും ബ്രിട്ടീഷ് സ്മരണയും ഒപ്പം നിലനിർത്തുന്നു . മലബാർ ലഹളക്കാലത്ത് പ്രസ്തുത ഓഫീസ് തീവെച്ചു നശിപ്പിക്കപ്പെട്ടു .1919 ലാണ് ഇതു സ്ഥാപിച്ചത്.

വിളയൂർ സബ് രജിസ്റ്റ്രാർ ഓഫീസ്

1962 ൽനമ്മുടെ  പഞ്ചായത്ത് നിലവിൽ വന്നു. 1963 ൽപ്രഥമ തിരഞ്ഞെടുപ്പും നടന്നു. ജില്ലയുടെ ഏറ്റവും അറ്റത്തായത് കാരണം വികസനത്തിൽ  നാം വളരെ പിന്നിലാണ് . ജില്ലാ അതിർത്തിയായ ഇവിടെനിന്നും ജില്ല  ആസ്ഥാനത്തേക്ക്  70  കിലോമീറ്റർ അധികം ദൂരമുണ്ട്.  കാലാകാലങ്ങളിലെ വികസനത്തിനൊപ്പമെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല .സമീപകാലത്തായി നാം സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഒട്ടേറെ പ്രവർത്തനങ്ങൾ  ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. പഞ്ചായത്ത് റോഡ് നിർമ്മിതിയിൽ ഗുണഭോക്താക്കളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കാൻ നാം യത്നിച്ചിട്ടുണ്ട്. കേരളമാകെ തൊട്ടുണർത്തിയ സാക്ഷരതാ പ്രവർത്തനത്തിൽ വിളയൂർ ഗ്രാമപഞ്ചായത്തും പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് . സർവ്വേയിലൂടെ കണ്ടെത്തിയ  നിരക്ഷരരെ സാക്ഷരരാക്കുന്നതിനും മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും  നാം ഒത്തൊരുമിച്ചു നടന്നുകയറി.