അന്ധകാരത്തിൻ ആഴത്തിലാണെങ്കിലും
എൻമനസ്സിൽ തിളങ്ങും കിനാവുകൾ
ശലഭമില്ലാത്തൊരു പൂക്കാലമെങ്കിലും
ശലഭമാം കിനാവുകൾ പാറിപ്പറക്കുന്നു
വേനലിൽ വേർപ്പു കണങ്ങളൊഴുകി
അതു കിനാവായി കുളിരേകുന്നു
എനിക്ക് സുഖ തണുവേകുന്നു
തെന്നൽ മഴയെ നീക്കിയെങ്കിലും
കിനാവിന്റെ മഴയുണ്ടിന്നെൻമനസ്സിൽ
കിളികളില്ലാത്തൊരു ശൂന്യാകാശമാണെങ്കിലും
കിനാവിൽ പെരുമഴ പെയ്യുന്നു!