എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ഹേ!!! മനുഷ്യാ!!!

Schoolwiki സംരംഭത്തിൽ നിന്ന്
ഹേ!!! മനുഷ്യാ!!!


വിഷയം: ശുചിത്വം
      കഥ
         --*--

ഹേ!!! മനുഷ്യാ!!!


*-----------

ഒരിക്കൽ കാലിസ് എന്ന് പേരുള്ള ഒരു ദേശാടനകിളി തന്റെ ഇണയായ അയോണയുമൊത്ത് മഴയൊഴിയാത്ത തെക്കേ ഉഷ്ണഭൂമിയിൽ വാണിരുന്നു.

    ഇടതൂർന്ന മരങ്ങളിലൊന്നിൽ   കൂടും കൂട്ടി, മധുരമായി പാട്ടുകൾ പാടിയും കൊക്കുരുമ്മിയും അവർ വനദേവകളെപ്പോലെ പാറിപ്പാറി നടന്നു.
   അങ്ങനെയിരിക്കെ  അയോണ ഗർഭിണിയായി . എന്നാൽ അവൾക്ക് മുട്ടയിടാൻ അനുയോജ്യമായ  കാലാവസ്ഥ അല്ലായിരുന്നു അവിടെ.  തന്റെ 
കൂട് വേദനയോടെ പതിയെ  ഏൽപ്പിച്ചിട്ട് അവൾ  ഉറ്റ തോഴിയായ അലീസയെയും കൂട്ടി അനുകൂല കാലാവസ്ഥ തേടി പുറപ്പെട്ടു.
  
അവർ എത്തിയത് 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് പറയപ്പെടുക മാത്രം ചെയ്യുന്ന കേരളത്തിലാണ്. അവർ അത്തിമരകൊമ്പിൽ മനോഹരമായ ഒരു  കൂടുകൂട്ടി. നാളുകൾ കടന്നു. അവൾ മുട്ടയിട്ടു.
     പ്രകൃതിയുടെ സാക്ഷ്യത്തോടെ ആ മുട്ടകൾ വിരിഞ്ഞു . ചന്തമേറിയ മൂന്ന്  കുഞ്ഞ് പക്ഷികൾ . 
     അയോണ തന്റെ തോഴി അലീസയെ കുഞ്ഞങ്ങളെ ഏൽപ്പിച്ച് ദിവസവും  ഇരതേടാൻ പോകും. അങ്ങനെയിരിക്കേ ഒരിക്കൽ അയോണ ഇരതേടാൻ പോയി .
     അവൾ തന്റെ കുഞ്ഞുങ്ങളുടെ ഭാവിയും, കുഞ്ഞുങ്ങളെ കാണുമ്പോൾ കാലിസിന്റെ സന്തോഷവും ഓർത്ത് മധുര സ്വപ്‌നങ്ങൾ കണ്ട് പറന്ന് പോകുകയായിരുന്നു. ഒരു മാലിന്യക്കൂമ്പാര മദ്ധ്യേ അഴുകിയ മാംസത്തിൽ പറ്റിച്ചേർന്നിഴയുന്ന തനിക്കാവശ്യമായ പുഴുക്കളെ കണ്ടവൾ താഴേക്കിറങ്ങി . ആർത്തിയോടെ അവയെ  കൊത്തിപ്പെറുക്കവേ അവളുടെ മനോഹരമായ വയലറ്റ് ചുണ്ടുകളിൽ ഒരടപ്പ് (മരുന്ന് കുപ്പിയുടെ അടപ്പ് ) തുളഞ്ഞു കയറി.
   കൊക്കിറുകിപ്പോയ  അയോണയ്ക്ക് വെള്ളം കുടിക്കുവാനോ , ഭക്ഷണം കൊത്തിപ്പെറുക്കുവാനോ  കഴിഞ്ഞില്ല.
    അവൾ തന്റെ മക്കളെ ഓർത്ത്‌ വല്ലാതെ വേദനിച്ചു. ദിവസങ്ങളോളം  വീട്ടിൽ പോകാനാകാതെ  തൊണ്ട പൊട്ടുമാറു വിലപിച്ചു. 
   അവൾ മരണത്തോടു മല്ലിടുമ്പൊഴും താൻ  രക്ഷപെടുമെന്നും, വീട്ടിൽ പോകാൻ കഴിയുമെന്നും   കരുതി . എന്നാൽ ചുണ്ടിൽ നിന്നും അടപ്പ് ഊരാൻ  സാധിക്കാത്ത വിധം അത് അവളുടെ ചുണ്ടിൽ തറച്ചിരുന്നു.

    താൻ  മരിക്കുമെന്ന് ഉറപ്പായപ്പോൾ അവൾ മനഷ്യനെ ശപിച്ചു .
  
  " ഹേ!! മനുഷ്യാ!!! നീ ചെയ്യുന്ന നീചതക്കൾക്ക് നീ അനുഭവിക്കും"
    " നീ നിക്ഷേപിച്ച   മാലിന്യങ്ങളിൽ നിന്നും എന്റെ ചുണ്ടിൽ തറച്ച അടപ്പ്, നാളെയത് ഒരു  ശരമായി  നിന്റെ സിരയിൽത്തന്നെ  തറക്കട്ടെ "

ഞാനഴുകുമ്പോൾ എന്നിലമർന്ന പുഴുക്കൾ നിന്റെ ശവത്തെപ്പോലും അനാഥമാക്കട്ടെ!

    " അന്നെന്റെ മൃതിക്കാത്മശാന്തി".
 

ഇതെന്റെ ശാപവാക്കിലുപരി ദൈവ നിശ്ചയമാകട്ടെ.

        ഇത്രയും പറഞ്ഞ്  തന്റെ കുഞ്ഞുങ്ങളെയും, പതിയെയും , തോഴിയെയും വെടിഞ്ഞ് അവൾ  യാത്രയായി. 
               ഇന്നും  ആ മരക്കൊമ്പിലെ കൂട്ടിൽ  അയോണയെ കാത്ത് തോഴി അലീസയും കുഞ്ഞുങ്ങളുമുണ്ടാകാം. 

ഉഷ്ണഭൂമിയിൽ ഒരു മരുഭൂമി നെഞ്ചിലേറ്റി കാലിസും.

      "മനുഷ്യാ നീ കാത്തിരിക്കുക ആ ദിനം നിന്നെ തേടി വരും"


</poem>
അപർണ്ണാ രാജ്
6A എ.എം.യു.പി.എസ്.അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ