എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ/അക്ഷരവൃക്ഷം/കൊറോണക്കെതിരെ ആശങ്കയല്ല ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
   കൊറോണക്കെതിരെ ആശങ്കയല്ല ജാഗ്രതയാണ്   

ജാഗ്രത എന്ന വാക്ക് ലോകത്തിൻ്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവ്വ ശക്തിയുമുപയോഗിച്ച് പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറെ ജീവനഷ്ടങ്ങൾ വരുത്തിവെക്കുമ്പോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷയെന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ പകർന്ന വരും ഉണ്ടെന്നത് നടുക്കമുണ്ടാക്കുന്ന തിരിച്ചറിവു തന്നെയാണ്.

അതേ സമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വ്യദ്ധ ദമ്പതികളടക്കം പലരും ഇതിനകം രോഗമുക്തരായത് കേരളത്തിന് ആത്മധൈര്യവും പ്രത്യാശ പകരുകയും ചെയ്യുന്നു. എന്നാലും, വിദേശത്തു നിന്ന് വന്നവരോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ അല്ലാത്തവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനായി നമുക്കുള്ള ചൂണ്ടുപലക തന്നെയാണ്. അതു കൊണ്ട് 'കേന്ദ്രം നൽകുന്ന എല്ലാ നടപടികളും അതായത് (സോപ്പോ, സാനിറ്റൈസ റോ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക, അന്യവശ്യമായി പുറത്തിറങ്ങാതിരിക്കുക) തുടങ്ങിയവ. വീട്ടിലിരിപ്പിനെ പൂർണ്ണ ഗൗരവത്തോടെ കണ്ട്, സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിനോ മറ്റുള്ളവരുടെ ജീവിതത്തിനോ മൂല്യം നൽകാത്തവർ ആണെന്നും വേണം മനസ്സിലാക്കാൻ ഏറ്റവും നിർണ്ണായക തീരുമാനമെടുത്ത് രാജ്യം അടച്ചിട്ട ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനതയിൽ നിന്നു തേടുന്ന ഒരേയൊരു കാര്യം ജാഗ്രത പാലിക്കുക എന്നതു മാത്രമാണ്. അതുപോലും പാലിക്കാനാകാതെ, ഐസ ലേഷനിലുള്ളവർ പോലും വീടുവിട്ടു പുറത്ത് പോകുന്നതും നിർബാധം വിഹരിക്കുന്നതും സർക്കാരിനോ ഉത്തരവാദപ്പെട്ട സമൂഹത്തിനോ ഇനിയും കണ്ടിരിക്കാനാവില്ല തന്നെ.

അതേ സമയം, പ്രത്യാശ പകരുന്ന പല വാർത്തകൾ നാം കേൾക്കുന്നുണ്ട്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക ദമ്പതികൾ രോഗമുക്തരായ താണ് ഇതിലേറ്റവും ശ്രദ്ധേയം മറ്റ് അസുഖങ്ങൾക്കും ഇവർ ചികിത്സ തേടുന്ന സാഹചര്യത്തിലായിരുന്നു രോഗബാധയുണ്ടായത്. 60 വയസ്സിന് മുകളിലുള്ള കോവിഡ് ബാധിതരെ ഹൈ റിസ്ക് വിഭാഗമായാണ് കണക്കാക്കുന്ന തിരിക്കെ, യഥാക്രമം 93,89 വയസ്സുള്ളവരാണ് ഈ ദമ്പതികൾ. ദമ്പതികളുടെ രണ്ടു മക്കൾ ഉൾപ്പെടെ 5 പേർ കൂടി രോഗമുക്തരായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് വീട്ടലേക്ക് മടങ്ങിയതു പോലുള്ള ആശ്വാസ വാർത്തകൾ കേരളത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ആത്മവിശ്വാസത്തിൻ്റെ കൈ പിടിച്ചു അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നത് കേരളത്തിൻ്റെ മറു പേരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണ്ണമാക്കിയേ തീരൂ വീട്ടിലിരുന്ന് തന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം;രോഗ വ്യാപനത്തിൻ്റെ കണ്ണി കരുതലോടെ മുറിച്ച് മറ്റാം. അതിനാലാണ് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ പ്രതിരോധ നടപടികളും നിർദ്ധേശങ്ങളും ഊർജിച്ചു. ലോകാരോഗ്യ സംഘടന കൊറോണയെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിൻ്റെ പുതിയ ക്യാമ്പയിനാണ് "break the chain". പിന്നീട് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു. പിന്നീട് പതിയെ ഭീതി കളകലാൻ തുടങ്ങി. പിന്നെയും മരണ നിരക്ക് ഉയരുന്നത് കൊണ്ട് ലോക് ഡൗൺ മെയ് 3 വരെയാക്കി. ഇപ്പോൾ ഏറ്റവും കുറവ് മരണനിരക്കും രോഗികളുടെ എണ്ണവും കുറവ് കേരളത്തിലാണ്.

സാനിയ എസ് അലി
8 B എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം