പുസ്തകതാളുകളിൽ സൂക്ഷിച്ച
മയിൽപീലി തണ്ടുപോലെ
സങ്കടകടലായിമാറി
എൻകുഞ്ഞുമനസ്സിലെ അവധിക്കാലം
കാണാൻ കൊതിച്ചത് ഡോറ,
കണ്ടതോ കൊറോണയെന്നമാഹാമാരി
കാറ്റത്തുവീഴുന്ന മാമ്പഴവും...
മാവിൻചുവട്ടിലെ ഊഞ്ഞാലും
വെറും ഓർമകൾ മാത്രമായ് മാറി
നാലു ചുവരുകൾക്കുള്ളിലൊതുങ്ങി
വീട്ടിലെ കാഴ്ചകൾ അത്ഭുതമായി.
ജോലിക്കുപോകുന്ന അച്ഛന്
ഇതൊരവധികാലമായി മാറി
പണ്ട് ചിരട്ടയിൽ കറിയുണ്ടാക്കി ഞാൻ
ചേച്ചിയോടൊപ്പം കളിച്ചിരുന്നു
പത്തുമാസം നെഞ്ചിൽ ചിറകെട്ടിയ
സ്വപ്നങ്ങൾ പാഴായി വെറുതെ
തീരാത്ത കലിയോടെ കേട്ടുഞാൻ
കൊറോണ എന്ന ആ വാക്ക്