പണ്ഡിതനോ പാമരനോ
ധനവാനോ ദരിദ്രനോ
സവർണ്ണനോ അവർണ്ണനോ
ലിംഗഭേദമൊന്നുമില്ല
എല്ലാരും സമൻമാർ
ധരണിതൻ നിറുകയിൽ
മൂകസാക്ഷിയായി നിന്നവൾ
മഹാപ്രളയത്തിൻ മുന്നിലും
അതിജീവനപാതയിൽ
സ്വജീവൻ പകർന്നിടും
ധീരപ്രജകൾക്കുമുന്നിലും
മൂകസാക്ഷിയായി നിന്നവൾ
പ്രളയമോ മഹാമാരിയോ
അഗ്നിനാളമോ വന്നീടിലും
മാറുകില്ല മാറ്റുകില്ലൊരിക്കലും
മാനവസ്പർദ്ധയും
അഹമെന്ന ഭാവവും
മൂകസാക്ഷിയായി നിൽപ്പവൾ
മറ്റൊരുമാരിതൻ മുൻപിലും.