എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോട്ടൂരിലെ ആനപ്പെരുമ

Schoolwiki സംരംഭത്തിൽ നിന്ന്
കോട്ടൂരിലെ ആനപ്പെരുമ

തിരുവനന്തപുരം ജില്ലയിൽ കോട്ടൂരിൽ സ്ഥിതി ചെയ്യുന്നതും അന്തർ ദേശീയ നിലവാരത്തിൽ ഉള്ളതുമായ ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം. ആനകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യർക്ക് കാടിന്റെ പശ്ചാത്തലത്തിൽ കാണുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലെ പ്രധാന ആകർഷണം കുട്ടിയാനകൾ ആണ് . മാസങ്ങൾ പ്രായമുള്ള ഇവയെ പ്രത്യേക പരിചരണത്തിനായി തുറസ്സായ സ്ഥലത്ത് ചെറിയ കാട് പോലെ കെട്ടി പാർപ്പിച്ചിരിക്കുകയാണ്.നിലവിൽ 18 ആനകളുള്ള ഈ ആന പുനരധിവാസ കേന്ദ്രത്തിൽ 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.
കാട്ടാനയും കാട്ടാനയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായയി ടത്ത് വളർത്തുക , പ്രായംചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠന ഗവേഷണങ്ങൾ നടത്തുക കാട്ടിൽനിന്ന് ആവാസകേന്ദ്രത്തിൽ എത്തുന്ന ആനയ്ക്ക് പുറമേ , ക്രൂരതയിലാകുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടികളെയും അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായ രീതിയിൽ പരിപാലിക്കുക, എന്നിവയാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ .
കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയാണ് ആന പരിപാലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മനുഷ്യനും കാട്ടിലെ ആനയും തമ്മിലുള്ള ഉള്ള സംഘർഷം അവസാനിപ്പിക്കുക, നാട്ടാനകളുടെ ക്ഷേമം ഉറപ്പുവരുത്തുക, അവയുമായി ബന്ധപ്പെട്ട പരിശീലന ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ഈ പുനരധിവാസ കേന്ദ്രത്തിൽ ഉള്ളത് പുനരധിവാസകേന്ദ്രത്തിനുള്ളത്. ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ എന്നപോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്കുതൂണുകളാലും ഉരുക്കു പലകകളാലും വലയംചെയ്തു തനത് ആവാസകേന്ദ്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മനുഷ്യ മേഖലയെന്നും ആനകളുടെ മേഖലയെന്നും രണ്ടു തരത്തിലാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത് .കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാർപ്പിക്കുന്നതിനുള്ള എൻ ക്ളോഷറുകൾ ആനയുരടെ മേഖലയിൽ ഉണ്ടാകും. കൊമ്പൻ ഒറ്റയായും പിടിയാനകളും കുട്ടിയാനകളും കൂട്ടമായാണ് വനത്തിൽ സഞ്ചരിക്കുന്നത്. ആ രീതിയാണ് ഇവിടെയും പിന്തുടരുന്നത് .
രാവിലെ നടത്തത്തോടെയാണ് കാപ്പുകാട്ടെ ആനകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. അതിനുശേഷം അവയെ നെയ്യാറിൽ കുളിപ്പിക്കുന്നു .കുളി കഴിഞ്ഞു വരുന്ന ആനയ്ക്ക് ശർക്കരയും ചോറും മറ്റു ധാന്യങ്ങളും ചേർത്ത് ആനച്ചോർ നൽകുന്നു. പ്രായത്തിനനുസരിച്ച് ഓരോ ആനയ്ക്കും പ്രത്യേക ഭക്ഷണച്ചാർട്ടുണ്ട്. ഓരോ ദിവസവും ഓരോ ധാന്യങ്ങൾ മരുന്നുകൾ എന്നിവ ചേർത്താണ് ഭക്ഷണം ഒരുക്കുന്നത്. ഇടനേരങ്ങളിൽ കുറുക്കു നൽകുന്നു. സന്ദർശകർ നൽകുന്ന വാഴക്കുല പരിശോധിച്ചശേഷം മാത്രമേ നൽകൂ . നെയ്യാറിലെ വൈകിട്ടും നെയ്യാറിലെ വിശാലമായ ജലത്തിൽ കുളിപ്പിക്കാറുണ്ട്. രാവിലെയുള്ള കുളിക്ക് ശേഷം ഓരോ ആനകളെയും ഉയരത്തിനനുസരിച്ച് വരിവരിയായി നിർത്തി മുന്നിൽ പോകുന്ന ആനയുടെ വാലിൽ പിടിച്ച് മാർച്ച് നടത്താറുണ്ട്.നൽക്കാലത്തും വരൾച്ചയിലും വന്യമൃഗങ്ങൾക്ക് സുലഭമായി ജലം ലഭിക്കുന്നതിന് ജലസംഭരണികൾ ഒരുക്കിയിട്ടുണ്ട്. കൂട്ടിലിട്ടിരിക്കുന്ന ആനകളെ കാണുന്നത് കൂടാതെ മൂന്നരയ്ക്ക് ആനകളെ ഊട്ടുന്നത് കാണാനും സന്ദർശകർക്ക് അവസരമുണ്ട്.
സന്ദർശകർക്കായി ആന മ്യൂസിയവും ആനകളുടെ ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും പ്രകൃതി സ്നേഹികൾക്കും വിദ്യാർഥികൾക്കുമായിപഠന ഗവേഷണ കേന്ദ്രങ്ങളും ആംഫി തീയേറ്ററും കുട്ടി യാനകളുടെ പരിചരണത്തിനായി പ്രത്യേക സങ്കേതങ്ങളും , ആനക്ക് ഭക്ഷണം പാകം ചെയ്യാനുള്ള വലിയ അടുക്കളയും, ജഡങ്ങൾ പോസ്റ്റ്മാർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും കൂടാതെ ആനപാപ്പാന്മാർ കുടുംബസമേതം താമസിക്കുന്നതിന് 40 കോർട്ടേഴ്സും ഡോർമെട്രികളും ഇവിടുണ്ട്
ഇവയൊന്നും കൂടാതെ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നെയ്യാർ ജലാശയവും കാടും സാഹസികതയും താല്പര്യമുള്ളവർക്ക് ട്രാക്കിംഗ് സംവിധാനവും ഇവിടുത്തെ പ്രത്യേകതയാണ്. കാപ്പുകാടിന്റെ സമീപത്താണ് മീൻമുട്ടി വെള്ളച്ചാട്ടം. ഏത് കാലത്തും വെള്ളം വറ്റാത്ത ഇടമാണിത്. കുന്നും വളവുമുള്ള ഇവിടേയ്ക്ക് സാഹസികമായ സഞ്ചാരികൾക്ക് പോകാനുള്ള സൗകര്യം ലഭിക്കും .അതിനായി വനംവകുപ്പ് തന്നെ പ്രത്യേക വാഹനം ഒരുത്തരും .ഈ വഴിയിൽ കാട്ടുപോത്ത് കരടി തുടങ്ങിയ മൃഗങ്ങളേയും കാണാം. മീൻമുട്ടിക്ക് പുറമേ കാറ്റാടിക്കുന്ന്, തീർഥക്കര എന്നിവിടങ്ങളിലേയ്ക്കുംസഞ്ചാരികളെ അനുവദിക്കുന്നുണ്ട്. പക്ഷെ ഇതിന് പ്രത്യേക അനുമതി വാങ്ങണ്ടതാണ്
കോട്ടൂരിലെ പ്രകൃതി രമണീയമായ കാഴ്ചകൾ ഏവരെയും ആകർഷിക്കുന്നതാണ്. പച്ചപ്പാർന്ന തടാകത്തിൽ വിവിധ പ്രായക്കാരായ ആനകളെ പരിപാലകർ കുളിപ്പിക്കുന്ന കാഴ്ച രസകരമാണ്. തങ്ങളുടെ സേവകർക്ക് ബുദ്ധിമുട്ട് വരാത്തവിധം അനുസരണയോടെ കിടക്കുന്ന ഗജവീരന്മാർ ഏവരുടെയും മനസ്സ ലിയിപ്പിക്കുന്ന ഒന്നാണ്. സന്ദർശകരുടെ മനം കവരുന്നവിധം പരന്ന് കിടക്കുന്ന തടാകം. തടാകത്തിൽ ചുറ്റി കാണുവാനായി തയ്യാറായിട്ടുള്ളചങ്ങാടങ്ങളും കട്ടവഞ്ചികളും കൂടാതെ വിവിധ പ്രായക്കാരായ ആനകളുടെ പുറത്തേറി കാട്ടിലേക്ക് പോകുന്ന സവാരിയും സന്ദർശകരുടെ ആകർഷണമാണ്.
നിരവധി വിദേശികൾ വന്നുപോകുന്ന ഇടമാണ് ഇത്. ഇതിനുകാരണമാക്കുന്നത് പ്രകൃതിരമണീയമായ ഇവിടുത്തെ കാഴ്ചകൾ തന്നെയാണ്. ഇവിടുത്തെ മനോഹാരിത പറഞ്ഞറിയിക്കാനാവത്തതാണ്. കണ്ട് ആസ്വദിച്ചാൽ മാത്രം സ്വായത്തമാവുന്ന ആ സൗന്ദര്യത്തെ വാക്കുകളിലൊതുക്കുക വയ്യ.

ശ്രദ്ധ.എസ്.ആർ
9 എസ്.കെ വി.എച്ച്.എസ്.എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം