ഉച്ചനേരത്തൊരു കൊച്ചുമയക്കത്തിൽ
പിച്ചവെച്ചെത്തിയ കാർമുകിലെ
തല്ലിച്ചിതറുമാ ചില്ലുകണക്കയെൻ
മിന്നിലെൻ ഉന്മാദിനിയായ് പൊഴിഞ്ഞു
പൂക്കുന്നു തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതോല കൂട്ടങ്ങളും
കട്ടിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
മഴപ്പെണ്ണിൻ കുളിരേറ്റിരുന്ന്
പുഴമീലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറവയോടിയൊഴുകുന്നുവോ
നിന്റെ സ്മൃതിഗീതം അലകളായ് തഴുകീടുമ്പോൾ
എന്റെ ഗതകാല സ്മരണകളുണർണീടുന്നു
മഴയൊരു പുതുഗീതമാകുന്നുവോ
എൻ മാനമൊരു മയിലായി ആടുന്നുവോ
നീളുന്ന ചെമ്മൺ പാതകളിൽ
മഴനീര് നിറയുന്നു നാശത്തെപോൽ ..