ഇരുളുതിങ്ങി പരക്കുന്ന രാത്രിയിൽ
ആഞ്ഞടിച്ചാ കൊടുങ്കാറ്റ് വീശുന്നു
മൂങ്ങകൾ മൂളുന്നു വാവലുകൾ പരതിപ്പറക്കുന്നു
ഇരുളടഞ്ഞ ആ കാട്ടുവഴികളിൽ
ഏകയായ് ഞാൻ നടന്നു നീങ്ങവേ
ഭയചകിതയായ് നിന്നുപോകുന്നു ഞാൻ
തെല്ല് നേരം കഴിഞ്ഞ് പോയപ്പോഴോ
എൻ്റെ മുന്നിൽ മിന്നിത്തിളങ്ങുന്ന
താരകം എന്നപോൽ മിന്നാമിനുങ്ങുകൾ
എൻ മിഴികളിൽ സൂര്യകിരണങ്ങൾ
കുഞ്ഞുപൂവുപോൽ സ്പർശിച്ചകന്നു പോയ്
ഞാൻ സ്വപ്നം കാണാറുണ്ട്
ഭയമറിഞ്ഞതും നന്മ നിറഞ്ഞതും