തണലേകിടന്നു കുളിരേകിടുന്നു
തേനൂറുന്നൊരു ചക്കപ്പഴം
തന്നിടുന്നു നീ നിൻ മരക്കൊമ്പിലൊരു കിളി കൂട്ടു വച്ചു അതിന്നരികിലെന്നനുജത്തിക്കൊരു , ഊഞ്ഞാലു കെട്ടി ഞാൻ
നീ പൊഴിച്ചൊരാ ഇലകളെല്ലാമേ
ചേലെഴും കിരീടവും കളിവണ്ടിയുമാക്കി
ഞാൻ ഉച്ചയ്ക്ക് ചക്കക്കൂട്ടാനും കഞ്ഞിയും
പ്ലാവിലകുമ്പിളിൽ കോരി ഞാൻ നുണയ -
ചിരിതൂകി നിന്നു നീയെൻ അമ്മയെപോലെ
അന്നൊരു ദുഷ്ടനാം കാറ്റുവന്നങ്ങു നിൻ കൊമ്പൊന്നൊടിച്ചു വീഴ്ത്തിയപ്പോൾ ഹൃദയം നുറുങ്ങിയെന്നാകിലും തോഴി ഉളി വീശി ചെത്തി മിനുക്കിയാ കൊമ്പിതാ
ഒളി വീശിയെൻ അകത്തളം വാഴുന്നു -
കെട്ടിപ്പിടിച്ചാലും കൊത്തിപ്പറിച്ചാലും ഉപകാരി ഉപകാരി മാത്രമാണിന്നു നീ . തണലേകിടുന്നു കുളിരേകിടുന്നു തേനൂറുന്നൊരു ചക്കപ്പഴം തന്നിടുന്നു